ഈ സിനിമ ടിപിക്ക് മേലുള്ള മറ്റൊരുവെട്ട്; സിപിഎമ്മിനെ ചാരി വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ തിരുവഞ്ചൂർ ഒറ്റപ്പെട്ടു; എന്നാ പിന്നെ മഴവിൽ മനോരമയ്ക്ക് പ്രദർശിപ്പിച്ചൂടെയെന്ന് പിഎം മനോജ്; കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമം പാളിയപ്പോൾ കൈകഴുകി മനോരമ ചാനൽ
ടിപി വധക്കേസിനെ അപലപിക്കാത്തവരായി ഈ നാട്ടിൽ ആരുമില്ല. സിപിഐഎമ്മിന്റെ ഭാവിയെ തന്നെ അവതാളത്തിലാക്കുന്ന വിധത്തിൽ ഇക്കാര്യത്തിൽ സമൂഹമനസ്സാക്ഷിയാകെ ടിപിയ്ക്കൊപ്പവും ആ ക്രൂരമായ കൊലപാതകത്തിനെതിരായും നിലപാടെടുത്തിരുന്നു. എന്നാൽ ടിപി ചന്ദ്രശേഖരന്റെ കൊലപാതകമുണ്ടായി അതിന്റെ ചോരയുണങ്ങും മുമ്പ് ടിപി 51 വെട്ട് എന്ന സിനിമയുമായി ചിലർ രംഗത്തെത്തിയതിന്റെ പിന്നിൽ എന്തായിരുന്നു. ഓരോഘട്ടത്തിലുമുണ്ടായ വിവാദങ്ങളെ കുറിച്ചാലോചിക്കുമ്പോൾ എന്തോ ചീഞ്ഞുനാറുന്നുവെന്ന് വേണം കരുതാൻ. ഏറ്റവും ഒടുവിൽ സിനിമാ തിയേറ്ററുകൾ കൂട്ടമായി പിൻവാങ്ങിയെന്നും പറഞ്ഞുള്ള പരാതിയും വിവാദങ്ങളും കൂടിയായതോടെ മനോരമ ന്യൂസ് രാത്രിചർച്ചയ്ക്കും ഈ പ്രശ്നം എടുത്തു. എന്നാൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ചർച്ചയിൽ പങ്കെടുത്തവരൊന്നടങ്കം ഈ വിവാദത്തിൽ കഴമ്പില്ലെന്ന നിഗമനത്തിലെത്തിയതോടെ ചർച്ചാവതാരകൻ അയ്യപ്പദാസ് തന്നെ കൈകഴുകി രക്ഷപ്പെടുകയായിരുന്നു.
കെഎസ്എഫ്ഡിസി ചെയർമാൻ രാജ്മോഹൻ ഉണ്ണിത്താൻ, എഴുത്തുകാരൻ ടിപി രാജീവൻ, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പിഎം മനോജ്, സിനിമയുടെ സംവിധായകൻ മൊയ്തുതാഴത്ത്, തിയേറ്ററുടമകളുടെ നേതാവ് ലിബർട്ടി ബഷീർ എന്നിവരാണ് അയ്യപ്പദാസ് നയിച്ച ചർച്ചയിൽ പങ്കെടുത്തതത്. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഈ സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇന്നലെ രാവിലെ സിനിമാമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. സിനിമ പ്രദർശിപ്പിക്കാമെന്നേറ്റ 45 ഓളം തിയേറ്ററുകാർ ഒറ്റരാത്രി കൊണ്ട് പിന്മാറിയെന്ന ആരോപണമാണ് മൊയ്തുതാഴത്ത് എന്ന സംവിധായകൻ ഉന്നയിച്ചത്. സിനിമാ വിതരണത്തെ കുറിച്ച് അറിയാത്ത സംവിധായകനാണ് മൊയ്തുതാഴത്തെന്നും വിതരണക്കാർ അദ്ദേഹത്തെ പറ്റിക്കുകയാണെന്നും ലിബർട്ടി ബഷീർ വിശദീകരിച്ചു. വിതരണതരണക്കാർ ഒരുതിയേറ്ററുമായും അങ്ങനെയുള്ള കരാറിൽ ഏർപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല, വൻകിട ഓണപ്പടങ്ങൾ നിലനിൽക്കുന്നതിനാൽ തന്റെ ഉടമസ്ഥതയിലുള്ള ലിബർട്ടി തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വടകരയിലെയും തലശ്ശേരിയിലെയും തിയേറ്ററുകൾ പിന്മാറിയതോടെ തിയേറ്ററുടമകൾ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നാണ് സംവിധായകൻ മൊയ്തുതാഴത്ത് പറഞ്ഞത്. ഇത് സിപിഐഎമ്മിന്റെ ഭീഷണിയെതുടർന്നാണ്. ഈ സിനിമയ്ക്ക് അത്തരമൊരു ഭീഷണിയുള്ളതായി തനിക്കറിയില്ലെന്നാണ് കോൺഗ്രസ് നേതാവ് കൂടിയായ ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. മറ്റുസിനിമകളൊന്നുമില്ലാത്തതിനാൽ കൈരളിയുടെ അഞ്ച് തിയേറ്ററുകളിൽ ടിപി 51 വെട്ട് പ്രദർശിപ്പിക്കുകയാണെന്നും തങ്ങൾക്ക് ഒരുഭീഷണിയും പരാതിയും ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സമീപകാല സിനിമകൾ ഉദാഹരിച്ചെടുത്താണ് പിഎം മനോജ് ഇക്കാര്യത്തോട് പ്രതികരിച്ചത്. 15 കോടി ചെലവിട്ടെടുത്ത, സകല തിയേറ്ററുകളിലും ആഘോഷത്തോടെയെത്തിയ, ഡബിൾ ബാരൽ എന്ന സിനിമ ഒറ്റദിവസം കൊണ്ട് തിയേറ്ററിൽ പൊളിഞ്ഞുവീണു. തിയേറ്ററുടമകളുടെ പോലും വിലക്കിനെ മറികടന്നെത്തിയ ബാഹുബലി തകർത്തോടുകയും ചെയ്തു. അതുകൊണ്ട് സിപിഐഎം വിലക്കിയിട്ട് സിനിമ പൊളിഞ്ഞുപോകുമെന്ന് അഡ്വാൻസായി പറയുന്നത് കോമഡിയാണ്. സിപിഐഎമ്മിന്റെ ഇല്ലാത്ത വിലക്കിനെ കുറിച്ച് ആരോപണമുന്നയിച്ച് സിനിമയ്ക്ക് പരസ്യമുണ്ടാക്കുന്ന അണിയറപ്രവർത്തകർ തെളിവ് ഹാജരാക്കുകയാണ് വേണ്ടതെന്ന് മനോജ് തിരിച്ചടിച്ചു. വടകരയിലെ തിയേറ്ററുടമയുടെ നമ്പറും പിഎം മനോജ് അയ്യപ്പദാസിന് തൽസമയം കൈമാറി. മാത്രമല്ല, പാർട്ടി വിരുദ്ധ സിനിമകൾ എത്രയോ എണ്ണം നേരത്തെയിറങ്ങിയിട്ടുണ്ടെന്നും അതിന്റെയൊക്കെ ഗതി എല്ലാവർക്കുമറിയാമെന്നും കൂടി കൂട്ടിച്ചേർത്തു.
കലാമൂല്യമില്ലാത്ത സിനിമകൾ എന്തുവിവാവദമുണ്ടാക്കിയാലും രക്ഷപ്പെടില്ല. മാത്രമല്ല മനോരമയുടെ സാഹചര്യം പരിഗണിച്ച് സൗജന്യമായി ഈ സിനിമ മഴവിൽ മനോരമയിൽ പ്രദർശിപ്പിക്കണമെന്നും പിഎം മനോജ് ആഹ്വാനം ചെയ്തു. എന്നാൽ അത് മനോരമയാണ് തീരുമാനിക്കേണ്ടതെന്നും എന്റെ പണിയല്ലെന്നും പറഞ്ഞ അയ്യപ്പദാസ് പാർട്ടി വിരുദ്ധ സിനിമ പാർട്ടിചാനൽ വൻവില കൊടുത്ത് മുക്കിയ കാര്യം ചൂണ്ടിക്കാണിച്ചു. തിയേറ്ററുകാർ സിനിമ എടുക്കാത്തതുകൊണ്ട് സിപിഎമ്മിന്റെ ചുമലിൽ ചാരി വിൽക്കാമെന്നത് നടക്കാത്ത കാര്യമാണെന്ന് പിഎം മനോജ് തിരിച്ചടിച്ചു. മാത്രമല്ല സിനിമ കണ്ട് സഹിക്കാൻ കഴിയാതെ ഇറങ്ങിയോടുന്നവരെ പാർട്ടി പിടിച്ചുനിർത്തുന്നില്ലെന്നും അത് ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായണെന്നും പറയുന്നത് പരിഹാസ്യമാണ് എന്ന് മനോജ് കളിയാക്കി.
അതേ സമയം ടിപിയുടെ ചോരയെ വിവാദമുണ്ടാക്കി കലാമൂല്യമില്ലാത്ത ഒരുസിനിമ കച്ചവടവൽക്കരിക്കുന്നത് ടിപിക്ക് മേലുള്ള മറ്റൊരുവെട്ടാണെന്ന് എഴുത്തുകാരൻ ടിപി രാജീവൻ പറഞ്ഞു. ഞാൻ മനസ്സിലാക്കിയിടത്തോളം ഇതൊരു കലാമൂല്യമില്ലാത്ത സിനിമയാണ്. പത്രവാർത്തകളെ അടിസ്ഥാനമാക്കിയെടുത്ത വെറുമൊരു സിനിമയാണ്. തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാദമുയർത്തി ശ്രദ്ധനേടുകയെന്നത് സമീപകാലത്ത് കലനേരിട്ടുകൊണ്ടിരിക്കുന്ന ദുർവിധിയാണ്. ടിപി കൊല്ലപ്പെട്ട ഉടനെ പെട്ടെന്നൊരു സിനിമ ചെയ്യുക. അത് വിവാദമാക്കുക അങ്ങനെ ശ്രദ്ധിക്കപ്പെടുമ്പോൾ സിനിമ ഹിറ്റാവുമെന്ന് സ്വപ്നം കാണുക ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല എന്ന് കൂടി ടിപി രാജീവൻ വിശദീകരിച്ചതോടെ മൊയ്തുതാഴത്ത് കുഴപ്പത്തിലായി. ഉടനെ, ഇത് ടിപിയുടെ കഥയല്ല, ഇതൊരു ഫാസിസ്റ്റ് വിരുദ്ധ സിനിമയാണെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചു. മാത്രമല്ല സിപിഐഎമ്മനോട് തിയേറ്ററുകൾ വാങ്ങിത്തരണമെന്ന് കൂടി മൊയ്തുതാഴത്ത് അപേക്ഷിച്ചപ്പോൾ ചർച്ചയ്ക്കെത്തിയവർ പോലും ചിരിച്ചുപോയി.
ഭരണകൂട വിരുദ്ധവും സാമൂഹ്യപ്രതിബദ്ധതയുമുള്ള സിനിമയാണെങ്കിൽ തട്ടുപൊളിപ്പൻ സിനിമാക്കാരുടെ വൻകിട തിയേറ്ററുകൾ കിട്ടിയില്ലെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നതിൽ എന്തർഥമാണുള്ളതെന്ന് ടിപി രാജീവൻ ചോദിച്ചു. ജോൺഎബ്രഹാമും ഒഡേസ സത്യനും സ്വീകരിച്ച ജനകീയ സിനിമകളുടെ വഴി തേടുകയാണ് വേണ്ടത് എന്ന് ടിപി രാജീവൻ തിരിച്ചടിച്ചു. ഇതോടെ ഇക്കാര്യത്തിൽ ചാനലിന് ഒരു മുൻധാരണയുമില്ലെന്ന് വിശദീകരിച്ച് അയ്യപ്പദാസ് തടിതപ്പുകയായിരുന്നു. ചുരുക്കത്തിൽ ഇന്ന് റിലീസ് ചെയ്യുന്ന സിനിമ കേരളത്തിൽ ആകെ അഞ്ചുതിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യുന്നുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍