നേഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് പുറത്തു കൊണ്ടു വന്നയാൾക്ക് ഭീഷണി; റോജി റോയ് എന്ന പാവപ്പെട്ട വിദ്യാർത്ഥിനിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല; കിംസ് ആശുപത്രി മാനേജ്മെന്റ് നിയമങ്ങൾ അതീതരാവുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ നേഴ്സിങ് വിദ്യാർത്ഥിനിയായ റോജി റോയിയുടെ ചാടി മരണത്തിലെ അന്വേഷണം എങ്ങുമെത്താതെ പോയി. കിംസുമായി ബന്ധപ്പെട്ട് എന്ത് പരാതി കിട്ടിയാലും നിശബ്ദരാവുകയാണോ കേരളാ പൊലീസ്. നേഴ്സിങ് വിദ്യാർത്ഥികളെ ചതിയിൽ ചാടിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വ്യാജ റിക്രൂട്ട്മെന്റ് മാഫിയയ്ക്ക് എതിരായ അന്വേഷണത്തിനും പുരോഗതിയില്ല. വിദേശ കാര്യമന്ത്രാലയം അടക്കമുള്ളിടത്ത് പരാതി നൽകിയവരാണ് പ്രശ്നത്തിലാകുന്നത്. പൊലീസിൽ പരാതി നൽകിയാൽ കൃത്യമായി തന്നെ തട്ടിപ്പുകാർ അറിയും. പിന്നെ പരാതി നൽകിയവർക്ക് ഭീഷണിയുമെത്തും. കിംസ് നേഴ്സിങ് കോളേജിലെ അസിന്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്സിന്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് പുറത്തു കൊണ്ടുവന്നവർക്ക് വലിയ ഭീഷണികളാണ് ലഭിക്കുന്നത്. എല്ലാത്തിനും കിംസ് ആശുപത്രിയുടെ പിന്തുണയുണ്ടോ എന്ന സംശയമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. അല്ലെങ്കിൽ തെളിവുകൾ സഹിതം നേഴ്സിങ് കോളേജിലെ അദ്ധ്യാപികയ്ക്ക് എതിരെ പരാതി വന്നിട്ടും കിംസ് നടപടി എടുക്കാതിരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
എല്ലാ തെളിവുകളുമുണ്ടായിട്ടും ഇതുവരെ എഫ് ഐ ആർ എടുക്കാനോ വ്യാജ റിക്രൂട്ട്മെന്റ് മാഫിയയിലെ പ്രധാനികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. വിദേശത്ത് ജോലി ചെയ്യുന്ന ലിജേഷ് ജോയി എന്ന വ്യക്തിയാണ് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ് നടപടികളുമായി മുന്നോട്ട് പോയത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ തെളിവുകൾ സഹിതം പരാതിയും നൽകി. മേൽ പരാതി മെഡിക്കൽ കോളേജ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിക്കിട്ടി. ഇതോടെയാണ് ഭീഷണികളെത്താൻ തുടങ്ങിയത്. കിംസിലെ അസിസ്റ്റന്റ് പ്രൊഫസറും അവരുടെ ഭർത്താവും പരസ്യമായി തന്നെ ഭീഷണികൾ അയച്ചു. ഫെയ്സ് ബുക്കിലൂടെയും മറ്റും തെറി അഭിഷേകവും നടത്തി. ഇതോടെയാണ് തട്ടിപ്പിൽ ഇവരുടെ പങ്കിനെ കുറിച്ച് സംശയം ഉണ്ടായതെന്ന് ലിജേഷ് ജോയ് മറുനാടനോട് വിശദീകരിച്ചു. തട്ടിപ്പിൽ പങ്കില്ലെങ്കിൽ അവർ വിളിച്ചു ഭീഷണി പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ എന്ന ചോദ്യമാണ് ലിജേഷ് ഉയർത്തുന്നത്.
സ്റ്റാലിൻ ലെയ്സിന്റെ നേഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടർന്നാണ് ലിജേഷ് ജോയ് തട്ടിപ്പ് മനസ്സിലാക്കുന്നത്. അതിൽ പറഞ്ഞിരുന്ന മംഗലാപുരത്തെ റിക്രൂട്ട്മെന്റ് ഏജൻസിക്ക് ലൈസൻസ് ഇല്ലാന്ന് വ്യക്തമായതോടെ വിദേശ കാര്യമന്ത്രാലയത്തിൽ പരാതി നൽകി. ഇതിനിടെയാണ് ഭീഷണികൾ തുടങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കാര്യങ്ങൾ വിശദീകരിച്ച് മാസങ്ങൾക്ക് മുമ്പേ പരാതി നൽകിയിരുന്നു. ഈ പരാതി മെഡിക്കൽ കോളേജ് സിഐ ഓഫീസിൽ എത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായത്. തുടർന്ന് അദ്ധ്യാപികയും ഭർത്താവും ഭീഷണിയുമായെത്തി. വിദേശത്ത് ആയതുകൊണ്ട് മാത്രം വെറുതെ വിടുന്നുവെന്ന ഭീഷണി എത്തിയതോടെ കാര്യങ്ങൾ ഇമെയിൽ വഴി പൊലീസിനേയും അറിയിച്ചു. ഈ പാരതികൾക്കൊന്നും അർഹമായ പ്രാധാന്യത്തോടെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രത്യക്ഷത്തിൽ തന്നെ റിക്രൂട്ട്മെന്റ് ചട്ടങ്ങൾ ലംഘിച്ച് ആളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സ്റ്റാലിൻ ലെയ്സും മംഗലാപുരത്തെ ഏജൻസിയും, ഒരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോവുകയും ചെയ്യുന്നു.
വിദേശ റിക്രൂട്ടമെന്റ് മാഫിയയ്ക്കുള്ള സ്വാധീനത്തിന്റെ തെളിവ് തന്നെയാണ് ഇത്. അല്ലാത്ത പക്ഷം കിംസിലെ നേഴ്സിങ് കോളേജ് അസിസ്റ്റിന്റെ പ്രൊഫസർക്കെതിരെ നടപടി വരുമായിരുന്നുവെന്നാണ് വിലയിരുത്തൽ. ഭീഷണിയും മറ്റും തെളിവ് സഹിതം നൽകിയിട്ടും നടപടിയില്ല. അതിനിടെ ഇതു സംബന്ധിച്ച് തെളിവുകളുമായി മറുനാടൻ വാർത്ത പുറത്തുവന്നിട്ടും നേഴ്സിങ് കോളേജിലെ ഉന്നതയ്ക്ക് എതിരെ കിംസ് മാനേജ്മെന്റും നടപടി എടുത്തിട്ടില്ല. അദ്ധ്യാപികയ്ക്ക് മാനേജ്മെന്റിലുള്ള സ്വാധീനത്തിന് തെളിവായി ഇത് വിലയിരുത്തപ്പെടുന്നു. അതിനിടെ റോജി റോയിയുടെ മരണവുമായുള്ള വസ്തുത പുറത്തുവരുമെന്ന ഭയം കിംസ് മാനേജ്മെന്റിനുണ്ട്. ഇത് സ്റ്റാലിൻ ലെയ്സിനെ പോലുള്ളവർ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഏതായാലും വ്യജ റിക്രൂട്ട്മെന്റിൽ പൊലീസ് അന്വേഷണമോ അറസ്റ്റോ നടത്താത്തതിൽ വ്യാപക പ്രതിഷേധമാണുള്ളത്.
വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള നേഴ്സിങ് റിക്രൂട്ട്മെന്റുകൾക്ക് കേന്ദ്രസർക്കാർ നിയമംമൂലം നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഫലമില്ലെന്നും ഇത്തരം തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വ്യാജ ലൈസൻസ് ഉപയോഗിച്ചാണെന്നും കഴിഞ്ഞ ദിവസം തെളിവുകൾ സഹിതമാണ് മറുനാടൻ വാർത്ത നൽകിയത്. ഇത്തരം സ്ഥാപനങ്ങൾ കേരളത്തിനുള്ളിലും സജീവമാണെന്നാണ് കിംസ് നേഴ്സിങ് കോളേജിലെ അസിസ്റ്റിന്റ് പ്രഫസർ സ്റ്റാലിൻ ലെയ്സിന്റെ നേതൃത്വത്തിൽ ഫേസ്ബുക്കിൽ നടന്ന പ്രചരണത്തെ തുടർന്നുള്ള അന്വേഷണങ്ങൾ വ്യക്തമായിരുന്നു. ഇത്തരം ഏജൻസികൾക്ക് കാശ് നൽകിയാൽ അത് മുഴുൻ നഷ്ടമാകുമെന്നും പകൽപോലെ വ്യക്തം. കിംസ് നേഴ്സിങ് മാനേജരുടെ ഒത്താശയിൽ അഞ്ച് ലക്ഷം രൂപ രജിസ്ട്രേഷൻ ഫീസായി ആവശ്യപ്പെട്ട് വിദേശത്തേക്ക് നേഴ്സുമാരെ കൊണ്ടു പോകാമെന്ന് വാഗ്ദാനം ചെയ്ത സ്ഥാപനത്തിന്റെ ലൈസൻസ് വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
കിംസ് നേഴ്സിങ് സ്കൂളിലെ അദ്ധ്യാപികയെ പോലുള്ളവരുടെ ബന്ധം ഉപയോഗിച്ചാണ് പാവങ്ങളെ വില വീശിപിടിച്ച് ഇത്തരം സ്ഥാപനങ്ങൾ തട്ടിക്കുന്നത്. സമൂഹ്യ മാദ്ധ്യമങ്ങളെ ഉപയോഗിച്ചാണ് തട്ടിപ്പിലേക്ക് ആളുകളെ വീഴ്ത്തുന്നത്. ഇതു സംബന്ധിച്ച് കിംസ് നേഴ്സിങ് കോളേജിലെ സ്റ്റാലിൻ ലെയ്സിന്റെ ദുരൂഹ നടപടികൾ കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ദുബായ് സർക്കാർ ആശുപത്രിയിൽ ആളെ ആവശ്യമുണ്ടെന്നായിരുന്നു സ്റ്റാലിൻ ലെയ്സിന്റെ പോസ്റ്റ്. മെയ് ആറിനായിരുന്നു ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് എത്തിയത്. ബിഎസ്എസി നേഴ്സിങ് ബിരുദമുള്ള മൂന്നവർശം എക്സ്പീരിയൻസുള്ളവർക്കാണ് സാധ്യതയെന്നാണ് പോസ്റ്റിട്ടത്. സ്കൈപ് വഴി അഭിമുഖ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബന്ധപ്പെടേണ്ടവരുടെ സൈറ്റ് വിലാസം നൽകി. ഫോൺ നമ്പറുകളുമുണ്ടായിരുന്നു. ഉത്തരവാദിത്തത്തോടെയാണ് ഇത്തരമൊരു പോസ്റ്റ് സ്റ്റാലിൻ ലെയ്സ് ഇട്ടത്.
ഈ ചതിക്കുഴിയിൽ നിരവധി പേർ വീണുവെന്നാണ് സൂചന. രജിസ്ട്രേഷൻ ഫീസ് മാത്രം നൽകി ജോലിക്ക് കൊണ്ടു പോകുമെന്നായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതനുസരിച്ച് പോസ്റ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചവരാണ് കുടുങ്ങിയത്. ഈ സ്ഥാപനത്തിനാണ് ലൈസൻസ് ഇല്ലെന്ന് വ്യക്തമാകുന്നത്. ഇതോടെ നേഴ്സിങ് ജോലിക്ക് മാത്രമല്ല, മറ്റ് തൊഴിലുകൾക്കായും പാവപ്പെട്ട മലയാളികളെ ഈ സ്ഥാപനം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും വ്യക്തമായി. അന്യ സംസ്ഥാന ലോബിയും ഇത്തരം തട്ടിപ്പിൽ കേരളത്തിൽ സജീവമായി ഇടപെടുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. നേഴ്സിങ് സ്കൂളുകളെ സ്വാധീനിച്ച് അദ്ധ്യാപകരെ ഉപയോഗിച്ച് ചതിക്കുഴിയിലേക്ക് പാവപ്പെട്ടവരെ തള്ളിയിടുതയാണ് ഇവരെന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യയിൽനിന്നുള്ള വിദേശ റിക്രൂട്ട്മെന്റുകൾക്ക് പ്രാട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസിന്റെ ക്ലിയറൻസ് വേണം, കേരളത്തിലാണെങ്കിൽ റിക്രൂട്ട്മെന്റുകൾ നടത്തുന്നത് നോർക്ക റൂട്ട്സും ഒഡിഇപിസിയുമായിരിക്കും. എന്നാൽ നേഴ്സിങ് റിക്രൂട്ട്മെന്റുകൾക്ക് സർക്കാർ ഏജൻസിയിലൂടെ മാത്രമേ കഴിയൂ. ഈ വർഷം മാർച്ച് മൂന്ന് മുതൽ ശേഷം സർക്കാർ അധീനതയിൽ ഉള്ള ഏജൻസി വഴി മാത്രമേ വിദേശത്തേക്ക് നേഴ്സ് മാർക്ക് ജോലി ലഭിക്കു എന്നും, വിദേശ മന്ദ്രലയത്തിൽ രജിസ്ട്രേഷൻ ഇല്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ എമിഗ്രമേഷൻ ആക്ട് പ്രകാരം നടപടി എടുക്കാം എന്നുമാണ് നിയമം. ഈ സാഹചര്യത്തിൽ മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്സ് എന്ന ഏജൻസിക്ക് വിദേശത്തേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ കഴയില്ല. എന്നാൽ രജിസ്ട്രേഷൻ ഉണ്ടെങ്കിൽ മറ്റ് ജോലികൾക്ക് ആളുകളെ റിക്രുട്ട് ചെയ്യാം.
എന്നാൽ ഒരു ജോലിക്കും വിദേശത്തേക്ക് ആളെ കൊണ്ടു പോകാനുള്ള യോഗ്യത മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്സ് എന്ന ഏജൻസിക്കില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്്. ഇതോടെയാണ് കിംസ് നേഴ്സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്സിന്റെ നേതൃത്വത്തിൽ നടന്ന റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ യാഥാർത്ഥ രൂപം പുറത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്