വക്കം അബ്ദുൽഖാദർ മൗലവിയെയും വി ടി ഭട്ടതിരിപ്പാടിനെയും അധിക്ഷേപിക്കുന്ന വിവാദ ചോദ്യപേപ്പർ പി എസ് സി റദ്ദാക്കി; ചോദ്യകർത്താവിനെതിരെ നടപടിയുണ്ടാവും: മറുനാടൻ മലയാളി ഇംപാക്ട്
കെ സി റിയാസ്
കോഴിക്കോട്: നവോത്ഥാനനായകരായ വക്കം അബ്ദുൽഖാദർ മൗലവി, വി ടി ഭട്ടതിരിപ്പാട് എന്നിവരെ അപമാനിക്കുംവിധം പൊലീസ് എസ് ഐ/എക്സൈസ് പരീക്ഷയ്ക്ക് ചോദിച്ച വിവാദചോദ്യം റദ്ദാക്കാൻ പി എസ് സി തീരുമാനം. ചോദ്യകർത്താവിനെതിരെ നിയമനടപടി സ്വീകരിക്കാനും പി എസ് സി തീരുമാനിച്ചതായാണ് വിവരം. ചരിത്രവസ്തുതയ്ക്കു നിരക്കാത്ത തെറ്റായ ചോദ്യത്തിന് നിമിത്തമായ സാഹചര്യം വ്യക്തമാക്കിയതോടൊപ്പം, ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകുമെന്നു പി എസ് സി ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറുനാടൻ മലയാളി ഇന്നലെ റിപ്പോർട്ട് ചെയ്ത വാർത്തയിൽ എം ടി വാസുദേവൻ നായർ, ഡോ. കെ എൻ പണിക്കർ, സക്കറിയ, ഡോ. സെബാസ്റ്റ്യൻപോൾ തുടങ്ങി കേരളത്തിലെ സാഹിത്യ-സാംസ്കാരിക-ചരിത്ര-മാദ്ധ്യമരംഗത്തെ പ്രമുഖർ രംഗത്തുവന്നിരുന്നു. വക്കം മൗലവി ഫൗണ്ടേഷനും, കോഴിക്കോട് ആസ്ഥാനമായുള്ള വക്കം മൗലവി പഠന ഗവേഷണകേന്ദ്രവും നടപടി ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കുകയുണ്ടായി. തുടർന്നാണ് അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായത്.
12ന് നടന്ന എസ് ഐ/ എക്സൈസ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയിലാണ് വിവാദ ചോദ്യങ്ങളുണ്ടായത്. ചോദ്യകർത്താവിൽനിന്നു മുദ്രവച്ച കവറിൽ ലഭിക്കുന്ന ചോദ്യങ്ങൾ അതേപടി സെക്യൂരിറ്റി പ്രസിലേക്കാണ് പോകുന്നത്. ചോദ്യപ്പേപ്പറുകൾ അച്ചടിച്ച് സീൽ ചെയ്ത കവറിലാണ് ലഭിക്കുക. അവ പിന്നീട് നേരെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. പരീക്ഷ കഴിഞ്ഞ ശേഷം മാത്രമാണ് പി എസ് സി ഉദ്യോഗസ്ഥർ ചോദ്യപ്പേപ്പർ കാണുന്നത്. അതിനാൽ ചോദ്യപ്പേപ്പറിൽ തെറ്റ് കടന്നുകൂടിയാൽ പരീക്ഷയ്ക്ക് മുൻപ് തിരുത്താൻ കഴിയില്ലെന്നാണ് പി എസ് സിയുടെ ഭാഷ്യം.
'കാഫിർ' എന്ന് അറിയപ്പെടുന്നതാര് എന്നായിരുന്നു പി എസ് സിയുടെ വിവാദ ചോദ്യം. കളത്തിങ്കൽ മുഹമ്മദ്, തൈക്കാട് അയ്യ, വക്കം മൗലവി, കുമാര ഗുരു എന്നിവരുടെ പേരുകൾ ഓപ്ഷനായി നല്കിയ പി എസ് സി, പിന്നീട് വക്കം മൗലവി എന്നാണ് ശരിയുത്തരമെന്ന് ഉത്തരസൂചികയും പുറത്തിറക്കി. മൂടിവച്ചവൻ/നിഷേധി എന്നി അർത്ഥങ്ങളിൽ മതഭ്രഷ്ടനായവനോ അനഭിമതരായവരെയോ ആണ് അറബി ഭാഷയിൽ പൊതുവെ കാഫിർ എന്ന് പറയാറ്. ഫ്യൂഡൽ കാലത്തെ അത്തരം ആക്ഷേപങ്ങൾക്ക് സ്ഥിരീകരണം ഒരുക്കുകയായിരുന്നു പി എസ് സി ചോദ്യം.
പി എസ് സി നൽകിയ ഉത്തരങ്ങളുടെ ഓപ്ഷനിൽ പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകനായ പൊയ്കയിൽ കുമാരഗുരുദേവന്റെ പേര് കുമാരഗുരു എന്ന് മാത്രമാണ് നൽകിയത്. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും ഗുരുവായിരുന്ന തൈക്കാട് അയ്യാ സ്വാമിയുടെ പേരും അപൂർണ്ണമായി, തൈക്കാട് അയ്യാ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്തരത്തിലെ ഒന്നാമത്തെ ഓപ്ഷൻ കളത്തിങ്കൽ മുഹമ്മദ് എന്ന പേരാണ്. കേരളത്തിലെ നവോത്ഥാന നായകരിൽ കളത്തിങ്കൽ മുഹമ്മദ് ആര് എന്നത് പ്രമുഖ ചരിത്രാന്വേഷികൾക്കും പിടിയില്ല.
വി ടി ഭട്ടതിരിപ്പാടിന്റെ നാടകത്തെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ ഉത്തരങ്ങളുടെ നാല് ഓപ്ഷനിൽ ശരിയുത്തരം (അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്) നൽകാനും പി എസ് സി വിട്ടുപോയി. പി എസ് സി പരീക്ഷയിൽ തെറ്റുകൾ സാധാരണമാണെങ്കിലും ഒരു ചോദ്യത്തിൽ തന്നെ ഇത്രയും ഗുരുതരമായ തെറ്റുകൾ വന്നത് വിചിത്രമാണ്.
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും കേരളത്തിലെ സാമൂഹിക പരിഷ്കരണരംഗത്ത് ശ്രീനാരായണ ഗുരുവിന്റെ സമശീർഷനുമായ വക്കം മൗലവിയെയും വി ടി ഭട്ടതിരിപ്പാടിനെയുമെല്ലാം നിന്ദിക്കുന്ന ചോദ്യോത്തരങ്ങളിലൂടെ ഉദ്യോഗാർത്ഥികളുടെ വിവരമളക്കുന്നവരുടെ വിവരക്കേടാണ് മറുനാടൻ മലയാളി പുറത്തുകൊണ്ടുവന്നത്. സംഭവം വിവാദമായതോടെ വ്യാപകമായ പ്രതിഷേധവും ഉയർന്നു. സമൂഹത്തിൽ കൊടുകുത്തി വാണ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ പൊരുതിയ നവോത്ഥാന നായകരെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനെങ്കിലും പി എസ് സിക്കു കഴിയേണ്ടിയിരുന്നുവെന്നാണ് പൊതുവിമർശം. എസ് ഐ, എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്കു സംസ്ഥാനത്തെ 882 കേന്ദ്രങ്ങളിൽ വച്ച് കഴിഞ്ഞ ശിനിയാഴ്ചയാണ് വിവാദ പരീക്ഷ നടന്നത്.
പി എസ് സി ചോദ്യം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് എം ടിയും ഡോ. കെ എൻ പണിക്കരും
കോഴിക്കോട്: ഇക്കഴിഞ്ഞ 12-നു പി എസ് സി നടത്തിയ പൊലീസ് എസ് ഐ/എക്സൈസ് പരീക്ഷയിൽ വക്കം മൗലവിയെ അധിക്ഷേപിക്കുന്ന രീതിയിൽ ചോദ്യം നൽകിയ സംഭവത്തെ സാഹിത്യ-സാംസ്കാരിക-ചരിത്രരംഗത്തെ പ്രമുഖർ അപലപിച്ചു. കേരള നവോത്ഥാനശിൽപികളെ കുറിച്ച് സാമാന്യവിവരം പോലുമില്ലാത്തവരെയാണ് ഉദ്യോഗപരീക്ഷകൾക്ക് ചോദ്യകർത്താക്കളാക്കുന്നത് എന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് സാഹിത്യ-സാംസ്കാരിക-ചരിത്ര രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാൻ ഡോ. കെ എൻ പണിക്കർ, എഴുത്തുകാരും സാംസ്കാരിക-ചരിത്ര-മാദ്ധ്യമപ്രവർത്തകരുമായ സക്കറിയ, ഡോ. സെബാസ്റ്റ്യൻപോൾ, യു എ ഖാദർ, ഡോ. കെ എം സീതി, ഡോ. പി ഗീത, ഒ അബ്ദുർറഹ്മാൻ, അശ്റഫ് കടക്കൽ, ഡോ എം എച്ച് ഇല്യാസ് (ജാമിയ മില്ലിയ), പ്രഫ. എ കെ രാമകൃഷ്ണൻ (ജെ എൻ യു), മുജീബുർറഹ്മാൻ കിനാലൂർ (വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം) എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
കാഫിർ എന്ന് അറിയപ്പെട്ട വ്യക്തി ആരായിരുന്നു എന്ന ചോദ്യത്തിന് വക്കം മൗലവി എന്നാണു പി എസ് സി ശരിയുത്തരം നൽകിയത്. കേരളത്തിലെ സാമൂഹിക പരിഷ്കരണ രംഗത്ത് ശ്രീനാരായണ ഗുരുവിന്റെ സമശീർഷനും സ്വദേശാഭിമാനി പത്രസ്ഥാപകനുമായ വക്കം മൗലവിയെ കാഫിർ എന്ന് ആക്ഷേപിച്ചുള്ള ചോദ്യം പി എസ് സി ചോദ്യപേപ്പറിൽ എങ്ങനെ വന്നുവെന്ന് അന്വേഷിക്കണം.
ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള പരിഷ്കർത്താക്കൾക്ക് യാഥാസ്ഥിതിക സമുദായത്തിന്റെ ആക്ഷേപം ഏൽക്കേണ്ടി വന്നിട്ടുണ്ട്. മതസാമൂഹിക രംഗത്തെ പരിഷകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വക്കം മൗലവിയെ യാഥാസ്ഥിതിക വിഭാഗം മതഭ്രഷ്ടൻ എന്നാക്ഷേപിക്കുകയും കാഫിർ എന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു. ഫ്യൂഡൽ കാലത്തെ അത്തരം ആക്ഷേപങ്ങളെ ആവർത്തിക്കുന്നതായി പി എസ് സി ചോദ്യം. ഇതെങ്ങനെ സംഭവിച്ചുവെന്നു അന്വേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കാൻ പി എസ് സി തയ്യാറാകണമെന്നും ഇവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Stories you may Like
- ബോക്സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2
- കാറ്റ് ഉത്തരവിൽ ഹൈക്കോടതി ഇടപെടുന്നില്ല; അന്തിമ തീരുമാനം നിർണ്ണായകമാകും
- ഖജനാവ് കാലിയെങ്കിലും പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിക്കാൻ നീക്കം
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- കേരളം അന്ന് വായിച്ചറിഞ്ഞ ആ വാർത്തയെക്കുറിച്ച് ജയചന്ദ്രൻ ഇലങ്കത്ത്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍