ബാഹുബലി എന്ന വിസ്മയ കാഴ്ച്ച: ഡോ. സിന്ധു ജോയി എഴുതുന്നു..
'ബാഹുബലി' എന്ന ചിത്രത്തിന് ഇന്ത്യയിൽ ഏറ്റവും വലിയ കളക്ഷൻ നേടികൊടുത്തത് തിരുവനന്തപുരത്തെ ഏരീസ് പ്ലസ് തിയേറ്ററിലാണെന്ന് പത്രത്തിൽ വായിച്ചപ്പോഴാണ് വീണ്ടും ഒരിക്കൽകൂടി ഈ ചിത്രം കാണാനുറപ്പിച്ചത്. റിലീസ് ചെയ്ത അന്നുതന്നെ വളരെ കഷ്ടപ്പെട്ട് ടിക്കറ്റെടുത്തു കണ്ട ഈ ചിത്രം മാസങ്ങൾക്കുശേഷം രണ്ടാമത് കാണാൻ പോയപ്പോഴും ടിക്കറ്റ് കിട്ടാൻ നന്നെ ബുദ്ധിമുട്ടേണ്ടിവന്നു എന്നത് സത്യം. മഗധീരയ്ക്കും ഈഗ (ഈച്ച)യ്ക്കും ശേഷം ഐതിഹ്യവും ചരിത്രവും കൂട്ടികലർത്തി രാജമൗലി അണിയിച്ചൊരുക്കിയ ഈ സിനിമ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത് എന്നതിന്റെ തെളിവാണിത്.
ഹോളിവുഡ് ചിത്രങ്ങളോടു കിടപിടിക്കുന്ന സാങ്കേതികമേ•യും ഇന്ത്യൻ സിനിമയിൽ മുമ്പെങ്ങും കാണാത്ത മാനവവിഭവശേഷിയുടെ ഉപയോഗവും ഒന്നരവർഷ കാലത്തെ ചിത്രീകരണം കൊണ്ടുമെല്ലാം റിലീസാകുന്നതിനു മുമ്പുതന്നെ ഏറെ ചർച്ചചെയ്യപ്പെട്ട ഈ ചിത്രത്തെപ്പറ്റി കേട്ടപ്പോൾ തന്നെ മനസ്സിൽ അത്ഭുതം നിറഞ്ഞിരുന്നു. ആ അത്ഭുതകാഴ്ചകൾ നേരിൽകാണാനാണ് 'ബാഹുബലി'ക്ക് പോയത്.
മഹിഷ്മതി രാജ്യത്തുനിന്നും ജീവരക്ഷാർത്ഥം ഒരു പിഞ്ചുകുഞ്ഞിനെ കൈയിലെടുത്ത് വെള്ളത്തിലൂടെ നീന്തി പായുന്ന ശിവകാമി റാണിയുടെ (രമ്യാകൃഷ്ണൻ) ദൃശ്യത്തിലാണ് ചിത്രം ആരംഭിക്കുന്നത്. ശിവകാമി മരിച്ചുവെങ്കിലും അവർ നീന്തിയെത്തിയ വെള്ളച്ചാട്ടത്തിനടുത്തുള്ള ഗ്രാമത്തിലുള്ള മക്കളില്ലാത്ത സംഗ (രോഹിണി) അവന് ശിവുന്ദു (പ്രഭാസ്) എന്ന പേരു നൽകി മകനായി വളർത്തുന്നു. ചെറുപ്പം മുതലേ വെള്ളച്ചാട്ടത്തിനപ്പുറത്തുള്ള ലോകത്തിലേക്ക് പോകാനുള്ള ത്വര ശിവുവിൽ പ്രകടമായിരുന്നു. എന്നാൽ വളർത്തമ്മയുടെ വിഷമംകണ്ട് പലപ്പോഴും അവനാശ്രമം ഉപേക്ഷിക്കുന്നു.
ഇതിനിടയിൽ എവിടെനിന്നോ താഴേക്കുവീണ ഒരു മുഖംമൂടി അവന് ലഭിക്കുന്നു. പൂമ്പാറ്റയെപോലെ പാറിനടക്കുന്ന ആ മുഖംമൂടിയുടെ ഉടമയുടെ തേടിയുള്ള അന്വേഷണം മലകളും വെള്ളച്ചാട്ടങ്ങളും കടന്ന് അവനെ മറ്റൊരു നാട്ടിലെത്തിക്കുന്നു. ആ മുഖംമൂടിയുടെ ഉടമ അവന്തിയാകട്ടെ (തമന്ന) പൽവാൽ രാജാവിന്റെ തടവിലുള്ള ദേവസേന രാജ്ഞിയുടെ (അനുഷ്കാ ഷെട്ടി) മോചനത്തിനായി പ്രവർത്തിക്കുന്ന സംഘത്തിൽപ്പെട്ടവളും. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും തന്റെ കാമുകിക്കുവേണ്ടി രാജ്ഞിയെ രക്ഷിക്കാനുള്ള ചുമതല ശിവു ഏറ്റെടുക്കുകയും ചെയ്യുന്നു. രാജ്ഞിയെ മോചിപ്പിച്ചു കഴിയുമ്പോഴാണ് താൻ ബാഹുബലിയുടെയും ദേവസേന രാജ്ഞിയുടെയും മകനാണെന്ന സത്യം ശിവുവിന് മനസ്സിലാകുന്നത്.
ഈ ഘട്ടത്തിലാണ് രാജ്യത്തെ സേനാനായകനായ കട്ടപ്പയിലൂടെ (സത്യരാജ്) ബാഹുബലിയുടെ ജീവിതം ഫ്ളാഷ് ബാക്കായി ആവിഷ്ക്കരിക്കപ്പെടുന്നത്. മഹിഷ്മതി രാജ്യത്തെ അവകാശികളായിരുന്ന പൽവാൽ, ബാഹുബലി രാജാക്കന്മാരിൽ അടുത്ത അവകാശി ആരണെന്ന് നിശ്ചയിക്കപ്പെടേണ്ട ഘട്ടത്തിലാണ് ഗോത്രവർഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള യുദ്ധം രാജ്യത്തിലെത്തുന്നത്. ശത്രുക്കളെ കൊല്ലാൻ ജനങ്ങളെയും ഇരയാക്കിയ പൽവാലിനെ മാറ്റിനിർത്തി ജനങ്ങളെ സംരക്ഷിച്ച് ശത്രുക്കളെ തുരത്തിയ ബാഹുബലിയെ രാജാവാക്കാൻ ശിവകാമി റാണി തീരുമാനിക്കുന്നു. പിന്നീട് ഏതോ സാഹചര്യത്തിൽ രാജ്യം പൽവാലിന്റെ കൈയിലായി. ബാഹുബലി കൊല്ലപ്പെട്ടു എന്ന് സിനിമയിൽ നിന്നും മനസ്സിലാകുന്നുണ്ടെങ്കിലും അത് ഏത് സാഹചര്യത്തിലണെന്നും, രാജ്യം എങ്ങനെ പൽവാലിന്റെ കൈയിലായിയെന്നും ഒക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചിത്രത്തിന്റെ അടുത്തവർഷം ഇറങ്ങുന്ന രണ്ടാം ഭാഗത്തിലൂടെ മാത്രമേ കാണുവാൻ സാധിക്കുകയുള്ളു.
രണ്ട് കുഞ്ഞുങ്ങളെ കരങ്ങളിലേന്തി സിംഹാസനത്തിലിരിക്കുന്ന ശിവാകാമി റാണി ശക്തമായ സ്ത്രീ കഥാപാത്രം തന്നെ. എന്നാൽ മറുഭാഗത്ത് അവന്തികയിലൂടെ (തമന്ന) സ്ത്രീ കേവലം ശരീരമാണെന്ന വരച്ചുകാട്ടാനുള്ള ശ്രമമാണെന്ന് തോന്നി. അതോടൊപ്പം ഗോത്രസമൂഹങ്ങളെ വൈകൃതമായി ചിത്രീകരിച്ചിരിക്കുന്നതിനോടും ഒട്ടും യോജിക്കാൻ കഴിയുന്നില്ല. ഗോത്രസമൂഹങ്ങളെ പുച്ഛത്തോടെ ബാഹുബലി വിശേഷിപ്പിക്കുന്നതും, അവരെ കറുത്ത വിരൂപരായി കാണിക്കുന്നതും വർണ്ണചിന്തകൾക്കിടവരുന്നു.
ചെറുപ്പകാലത്തെ എപ്പോഴൊക്കേയോ വായനയിലൂടെ മനസ്സിൽ പതിഞ്ഞ കൊട്ടാരങ്ങളും അവിടത്തെ ത്രസിപ്പിക്കുന്ന ജീവിതങ്ങളും തിന്മയ്ക്കെതിരെ പൊരുതുന്ന രാജാക്കന്മാരുമൊക്കെ കൺമുന്നിൽ കാണാൻ കഴിഞ്ഞതിന്റെ തൃപ്തിയിലാണ് സിനിമ കണ്ടിറങ്ങിയത്. മനസ്സിൽ പതിഞ്ഞ ഇത്തരം ബിംബങ്ങളെ നമ്മുടെ മുന്നിൽ ആവിഷ്ക്കരിച്ചു തൃപ്തിപ്പെടുത്താൻ നല്ലൊരളവിൽ 'ബാഹുബലി'ക്ക് കഴിഞ്ഞിട്ടുണ്ട്. മുകളിൽ പറഞ്ഞ വിമർശനങ്ങൾ നിലനിൽക്കെ തന്നെ ഈ ചിത്രത്തിലെ ഓരോ നിമിഷവും ഓരോ മായക്കാഴ്ച തന്നെയായിരുന്നു എന്ന് നിസ്സംശയം പറയാം. 'ബാഹുബലി' എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ബാക്കിവെയ്ക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കാണാൻ ഇതിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍