ശാശ്വതീകാനന്ദ വിഷയത്തിൽ വെള്ളാപ്പള്ളിയെ ആദ്യം പ്രതിക്കൂട്ടിലാക്കിയത് പഴയ വിശ്വസ്തൻ; കളം വീണ്ടും മൂത്തിട്ടും ശ്രീകുമാറിപ്പോൾ മൗനവ്രതത്തിലാകാൻ കാരണം 'ഗുരുചരണം' ശരണം
പത്തനംതിട്ട: ഇപ്പോൾ കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ആദ്യവെടി പൊട്ടിച്ചത് എട്ടുവർഷം മുൻപ് വെള്ളാപ്പള്ളിയുടെ വിശ്വസ്തനും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായിരുന്ന എം.ബി. ശ്രീകുമാറായിരുന്നു. ദുബായിൽ നടന്ന അടിപിടി ഉൾപ്പെടെയുള്ള കാര്യങ്ങളും ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്ന് ശ്രീകുമാർ പത്രസമ്മേളനം വിളിച്ച് ആവശ്യമുന്നയിച്ചിരുന്നു.
ഗോകുലം ഗോപാലനും ബിജു രമേശും കെ.കെ. പുഷ്പാംഗദനും സി.കെ. വിദ്യാസാഗറുമായി ചേർന്ന് ശ്രീനാരായണ ധർമവേദി രൂപീകരിക്കാനും ശ്രീകുമാർ മുൻകൈയെടുത്തു. പക്ഷേ, ഇപ്പോൾ ശ്രീകുമാർ മൗനത്തിലാണ്. ശാശ്വതീകാനന്ദ വിഷയം ചാനലുകൾ അലക്കി വെളുപ്പിച്ചപ്പോൾ പ്രതികരണമാരാഞ്ഞ് ശ്രീകുമാറിനെ ബന്ധപ്പെട്ടവർക്ക് നിരാശയായിരുന്നു ഫലം. മൂന്നാറിൽ പുതുതായി പണി കഴിപ്പിച്ച വീട്ടിൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വെള്ളാപ്പള്ളിയുമായി ശ്രീകുമാർ അടുക്കുകയാണ്. അതു തന്നെയാണ് അദ്ദേഹം മാദ്ധ്യമങ്ങളിൽനിന്ന് അകന്നു നിൽക്കാനുള്ള കാരണവും.
ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ശ്രീകുമാർ. വെള്ളാപ്പള്ളിയുടെ പിൻഗാമിയായി വരെ ശ്രീകുമാർ വാഴ്ത്തപ്പെട്ടു. എന്നാൽ, പത്തനംതിട്ടയിൽ നിന്നുള്ള ശ്രീകുമാറിന്റെ ശത്രുക്കൾ ഇരുവരെയും തമ്മിൽ തെറ്റിച്ചു. തുഷാറിനെയാണ് ഇതിനായി നിയോഗിച്ചത്. തുഷാർ പടിപടിയായി നേതൃത്വത്തിലേക്ക് വന്നതോടെ ശ്രീകുമാർ നടേശനിൽനിന്ന് അകന്നു. അകൽച്ച പൂർണമായതോടെയാണ് ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും അന്വേഷിക്കണമെന്നും ശ്രീകുമാർ ആവശ്യപ്പെട്ടത്. എന്റെ അടുക്കളയിൽ തിന്നു കുടിച്ചു കഴിഞ്ഞവൻ, കട്ടുമുടിച്ചവൻ എന്നൊക്കെയാണ് വെള്ളാപ്പള്ളി അന്ന് ശ്രീകുമാറിനെ വിശേഷിപ്പിച്ചത്. തുടർന്നാണ് ധർമവേദി രൂപീകരിച്ചതും വെള്ളാപ്പള്ളിക്ക് എതിരേ പട നയിച്ചതും. മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന വിജയന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച്, എം.ബി. ശ്രീകുമാറിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് വെള്ളാപ്പള്ളി തിരിച്ചടിച്ചത്. കുറേക്കാലം ധർമവേദിയുമായി നടന്ന ശ്രീകുമാർ പിന്നീട് തിരശീലയ്ക്ക് പിന്നിലേക്കുപോയി.
ഏഴുവർഷത്തോളം നീണ്ട പിണക്കത്തിനൊടുവിൽ മുൻ ദേവസ്വം സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ എം. ബി. ശ്രീകുമാർ എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇപ്പോൾ കൈകോർക്കുകയാണ്. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് എസ്.എൻ.ഡി.പിയിൽ നിന്നകന്ന ശ്രീകുമാർ ഗോകുലം ഗോപാലനുമായി ചേർന്ന് ശ്രീനാരായണ ധർമവേദി രൂപീകരിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ ഏറ്റില്ല. ശ്രീകുമാറിന്റെ ഇപ്പോഴത്തെ മടങ്ങിവരവ് പത്തനംതിട്ട യൂണിയൻ നേതൃത്വത്തിലെ ചിലരെ ഞെട്ടിച്ചു കൊണ്ടാണ്. വെള്ളാപ്പള്ളിയും ശ്രീകുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞുതീർത്തു കഴിഞ്ഞു.
പത്തനംതിട്ട യൂണിയനിലെ തെങ്ങുക്കാവ് ശാഖാംഗമായ ശ്രീകുമാർ എസ്.എൻ.ഡി.പിയുടെ തലപ്പത്തേക്ക് ഉയർന്നത് വളരെപ്പെട്ടെന്നായിരുന്നു. യൂത്ത്മൂവ്മെന്റിലൂടെ സാമുദായിക പ്രവർത്തനത്തിനിറങ്ങിയ ശ്രീകുമാറിനെ ഉയർത്തിക്കൊണ്ടു വന്നത് വെള്ളാപ്പള്ളിയുടെ മകനും ഇപ്പോഴത്തെ യോഗം വൈസ് പ്രസിഡന്റുമായ തുഷാർ ആണ്. വില്ലേജ് അസിസ്റ്റന്റായി സർക്കാർ സർവീസിലുണ്ടായിരുന്ന ശ്രീകുമാർ എസ്.എൻ.ഡി.പിയിലെ പ്രവർത്തനം ശക്തമാക്കിയപ്പോൾ ആ ജോലി രാജിവച്ചു.
ബി.എഡ്. ബിരുദധാരിയായിരുന്നതിനാൽ എസ്.എൻ ട്രസ്റ്റിനു കീഴിലുള്ള മെഴുവേലി പി.എച്ച്.എസ് സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. എസ്.എൻ.ഡി.പിയെന്നാൽ ശ്രീകുമാറായി മാറുന്നതാണ് പിന്നെ കണ്ടത്. അദ്ധ്യാപകജോലിയിൽ ശ്രീകുമാർ ഏറെ നാൾ തുടർന്നില്ല. സാമുദായിക പ്രവർത്തനത്തിന്റെ മുന്നണിയിലെത്തിയ ശ്രീകുമാറിന് തന്ത്രങ്ങൾ ഏറെ അറിയാമായിരുന്നു. സ്വന്തം മകനേക്കാൾ വെള്ളാപ്പള്ളി ശ്രീകുമാറിനെ വിശ്വാസത്തിലെടുക്കുന്ന ഒരു ഘട്ടമുണ്ടായി. ശ്രീകുമാറിന്റെ പദ്ധതികൾ അനുസരിച്ച് മാത്രമാണ് പിന്നീട് എസ്.എൻ.ഡി.പിയിൽ കാര്യങ്ങൾ നീങ്ങിയിരുന്നത്. ഇതിനിടെ എസ്.എൻ.ഡി.പി പ്രതിനിധിയായി ഗുരുവായൂർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ അംഗമായി.
യൂത്ത്മൂവ്മെന്റിന്റെ തലപ്പത്തുനിന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലേക്ക് ഉയർന്നു. പ്രസിഡന്റാകാനുള്ള തയ്യാറെടുപ്പിനിടെ, വളർച്ചയിൽ അസൂയ പൂണ്ട, പത്തനംതിട്ട യൂണിയനിലെ ചിലർ നടത്തിയ കളികളിലാണ് വെള്ളാപ്പള്ളിയും ശ്രീകുമാറുമായി തെറ്റുന്നത്. അകൽച്ച പൂർണമായതോടെ ശ്രീകുമാറും വെള്ളാപ്പള്ളിയും തമ്മിൽ ഗുരുതരമായ ആരോപണ-പ്രത്യാരോപണങ്ങളും ഉന്നയിച്ചു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും ഇതേപ്പറ്റി അനേ്വഷിക്കണമെന്നും കാട്ടി സ്വാമിയുടെ മാതാവ് പരാതി നൽകിയതും അങ്ങനെയാണ്. പിന്നെ, ഗോകുലം ഗോപാലനുമായി ചേർന്ന് വെള്ളാപ്പള്ളിക്കെതിരേ പട നയിക്കാൻ ശ്രീകുമാർ മുന്നിട്ടിറങ്ങി. ഇതിനെ പത്തനംതിട്ട യൂണിയനിലെ ശ്രീകുമാർ വിരുദ്ധർ നേരിട്ടത് വെള്ളാപ്പള്ളിയെ മണിയടിച്ചു കൊണ്ടാണ്. ശാഖകളിലെ ചെറിയ പരിപാടിക്ക് പോലും വെള്ളാപ്പള്ളിയെ രംഗത്തിറക്കി ശ്രീകുമാറിനെ താറടിക്കാനായിരുന്നു ശ്രമം.
ഇക്കാര്യം വെള്ളാപ്പള്ളിക്ക് മനസിലായത് ഏറ്റവും ഒടുവിലാണ്. തന്നെ കോമാളി വേഷം കെട്ടിക്കുകയാണെന്ന് മനസിലാക്കിയ വെള്ളാപ്പള്ളി അവരിൽ ചിലരെ വേദിയിലിരുത്തി, പല അവസരങ്ങളിലും ഇക്കാര്യം തുറന്നടിച്ചു. ഈ കോലാഹലങ്ങൾക്കിടയിലും ശ്രീകുമാറിന്റെ സ്വന്തം ശാഖയായ തെങ്ങുക്കാവിൽ പിടിമുറുക്കാൻ വെള്ളാപ്പള്ളി പക്ഷത്തിന് കഴിഞ്ഞിരുന്നില്ല. പത്തനംതിട്ട യൂണിനിലും ശ്രീകുമാറിന് തന്നെയാണ് മുൻതൂക്കമെന്നും തന്നെ പേടിച്ചാണ് പലരും അയാളെ ഒഴിവാക്കുന്നതെന്നും മനസിലാക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു. നിലവിൽ യൂണിയന്റെ തലപ്പത്തുള്ള പലരേയും സംശയത്തോടെയാണ് വെള്ളാപ്പള്ളി ഇപ്പോൾ വീക്ഷിക്കുന്നത്.
പത്തനംതിട്ട യൂണിയനിൽപ്പെട്ട അമ്പത്തിയാറിൽ മുപ്പതിൽപരം ശാഖകളിലെ പ്രസിഡന്റും സെക്രട്ടറിയും വനിതാസംഘം യൂത്ത്മൂവ്മെന്റ് ഭാരവാഹികളും ശ്രീകുമാറിനെ അനുകൂലിച്ച് രംഗത്തു വന്നിട്ടുണ്ട്. ശ്രീകുമാർ തിരികെ എസ്.എൻ.ഡി.പിയുടെ തലപ്പത്ത് എത്തുമ്പോൾ പ്രസിഡന്റ് സ്ഥാനം നൽകാമെന്നാണ് വെള്ളാപ്പള്ളിയുടെ വാഗ്ദാനം. അതുകൊണ്ടുതന്നെയാണ് ശ്രീകുമാർ മൗനം അവലംബിക്കുന്നത്. ഇപ്പോൾ ശ്രീകുമാർ വായ് തുറന്നാൽ അതു വെറുതേയാകില്ല. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുള്ള എല്ലാ ദുരൂഹതകളും അന്ന് പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞിരുന്നു. അതൊക്കെതന്നെയാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍