യുവജനങ്ങളും മാനസികാരോഗ്യവും: കേരളത്തിൽ; ഡോ. സിന്ധു ജോയ് എഴുതുന്നു
ഒക്ടോബർ പത്ത് ലോകമാനസികാരോഗ്യദിനമാണെന്ന് നമുക്കറിയാം. അന്ന് തിരുവനന്തപുരം വിമൻസ് കോളേജിൽ ''മെന്റൽ ഹെൽത്ത് ആക്ഷൻ ഫോർ പീപ്പിൾ'' എന്ന സംഘടനയും, വിമൻസ് കോളേജിലെ കോളേജ് യൂണിയനും, സൈക്കോളജി ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ ''കേരളീയ യുവത ഈ കാലഘട്ടത്തിൽ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ'' എന്ന വിഷയത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. അവിടെ ചർച്ചചെയ്ത ഗൗരവമായ കാര്യങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കേണ്ടതാണെന്ന തോന്നലിൽ നിന്നാണ് ഇന്നത്തെ ഈ കുറിപ്പ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ സാമൂഹികാവസ്ഥയാണ് കേരളത്തിൽ ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തുമൊക്കെ മുന്നേറ്റമുണ്ടായിട്ടുണ്ട്. പട്ടണങ്ങളിലെ വികസനത്തോടൊപ്പം ഗ്രാമീണമേഖഖലകളിലും മുന്നേറ്റം തേടാൻ നമുക്കായിട്ടുണ്ട്. എന്നാൽ ആരോഗ്യരംഗത്തെ ഈ മുന്നേറ്റം മാനസികാരോഗ്യരംഗത്ത് എത്രമാത്രം കൈവരിക്കാനായി എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
ഒരു രാജ്യത്തിന്റെ വികസനം പൂർണ്ണമാകണമെങ്കിൽ അവിടെ ജീവിക്കുന്നവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായിരിക്കണം. ''ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും, മാനസികവും, സാമൂഹികവും, ആത്മീയവുമായ ക്ഷേമമാണ്''. ''മാനസികാരോഗ്യം എന്നാൽ ഒരു വ്യക്തി സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ്, സാധാരണ ജീവിതക്ലേശങ്ങളെ ഫലപ്രദമായി നേരിട്ട് ജനസമൂഹത്തിന് ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുന്നതാണ്''. മാനസിക ആരോഗ്യവും, ശാരീരികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടത് തന്നെയാണ്. (ലോകാരോഗ്യ സംഘടനയുടെ നിർവ്വചനം).
ഇന്ത്യയിൽ അമ്പത് ദശലക്ഷത്തോളം ആളുകൾ മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവയുൾപ്പെടെയുള്ള മാനസിക ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീരരിക്കുന്നു എന്ന് ഈയിടെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഈ വർഷം 7000 ലധികം ആളുകൾ ഇത്തരം പ്രശ്നങ്ങളാൽ ആത്മഹത്യ ചെയ്യുന്നു എന്നും കണക്കുകളുണ്ട്.
മാനസികാരോഗ്യ രംഗത്ത് കേരളം ഏറെ പിന്നിലാണെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആത്മഹത്യയിലും മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഉപയോഗത്തിലും മുൻപന്തിയിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥാനം. ഇതിൽതന്നെ യുവജനങ്ങളുടെ എണ്ണം കൂടുതലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറുകയും ടെക്നോളജിയുടെ പുതയുഗം തുറന്ന് കിട്ടിയിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ യുവത നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്.
കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ മാതാപിതാക്കളും, അപ്പൂപ്പനും, അമ്മൂമ്മയുമൊക്കെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും അവർക്ക് വേണ്ട രീതിയിലുള്ള ശിക്ഷണങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ആധുനിക അണുകുടുംബ വ്യവസ്ഥിതിയിൽ ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന സാഹചര്യമാണ്. അവർക്ക് കുട്ടികളെ നോക്കാനോ നിരീക്ഷിക്കാനോ സമയം ലഭിക്കുന്നില്ല എന്നതും കൂട്ടിവായിക്കേണ്ടതാണ്. ദമ്പതികൾ പരസ്പരം കാണുകപോലും ചെയ്യാത്ത അവസ്ഥയുണ്ട്. തൽഫലമായി കുട്ടികൾ കുടുംബത്തിന്റെ മൂല്യങ്ങൾ മനസ്സിലാകാതെ വരികയും അവർ യുവാക്കളാകുമ്പോൾ വിവാഹമോചനത്തിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
പിഞ്ചുകുഞ്ഞുങ്ങളാകട്ടെ 'തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെയുള്ള'' അവസ്ഥയിലാണു താനും. ശരാശരി അഞ്ചു വയസ്സുള്ള ഒരു കുട്ടി ഇന്ന് അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ പോലും വേണ്ടരീതിയിൽ നിർഹികക്കക്കാനാവാതെ 7 മണിക്ക് വലിയ പുസ്തകകെട്ടടങ്ങിയ ബാഗുമായി സ്കൂളിലെത്തേണ്ടി വരുന്നു. തിരിച്ച് വീട്ടിൽ എത്തിയാൽ ട്യൂഷൻ. ഇന്നത്തെ കുട്ടികൾക്ക് സാമൂഹികമായി ഇടപെടാൻ പോലും അവസരം ലഭിക്കുന്നില്ല. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഒരു സ്വപ്നമായി അവശേഷിക്കുന്ന കാലം വിദൂരമല്ല. അവരുടെ കളിയിടങ്ങൾ കമ്പ്യൂട്ടർ ഗെയിമിൽ മാത്രമായി ഒതുങ്ങുന്നു. ഇങ്ങനെ അമിതഭാരം ചുമക്കേണ്ടി വരുന്ന കുട്ടികൾ യുവാക്കളാകുമ്പോൾ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന ചില മാനസികാരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കാം.
ഉത്കണ്ഠ, വിഷാദരോഗം
ചെറുപ്പം മുതലേ ഒരു കുട്ടിയെ എഞ്ചിനീയറോ, ഡോക്ടറോ ആക്കുക എന്ന മാതാപിതാക്കളുടെ സ്വപ്നം പ്രാവർത്തികമാക്കുന്നതിനുവേണ്ടി ട്യൂൺ ചെയ്തെടുക്കപ്പെടുന്ന വിദ്യാർത്ഥികളാണ് ബഹുഭൂരിപക്ഷവും. അതിനുവേണ്ടി അമിതഭാരം പേറേണ്ടിവരുന്ന കുട്ടികൾ യുവജനങ്ങളാകുമ്പോൾ ഉത്കണ്ഠയും, വിഷാദരോഗവും ഉണ്ടാവുക സ്വാഭാവികം മാത്രം. ഇതിൽ നിന്ന് രക്ഷ നേടാൻ ചിലർ മദ്യത്തിന്റെയും മയക്കുമരുന്നിലും അഭയം തേടുമ്പോൾ ഇതൊന്നും താങ്ങാനാവാതെ ചിലർ ആത്മഹത്യ തന്നെ ചെയ്യുന്നു.
ലഹരി ഉപയോഗം
മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം യുവജനങ്ങൾക്കിടയിൽ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. ലഹരി ഉപയോഗമെന്ന് സാമൂഹിക തിന്മ വേണ്ടത്ര ഗൗരവത്തോടെ നാം വിലയിരുത്തിയിട്ടുണ്ടോ എന്നകാര്യം സംശയമാണ്. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സംശയരോഗം, ആക്രമണസ്വഭാവം, മറവി തുടങ്ങിയ വർദ്ധിച്ചുവരുന്നു. മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും ദുഃശ്ശീലമായാണ് നമ്മൽ കണക്കാക്കുന്നത്. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ ദുഃശ്ശീലത്തിനുമപ്പുറം ഇതൊരു രോഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ആത്മഹത്യയും, ആത്മഹത്യപ്രവണതയും
ചെറുപ്പം മുതൽ സാമൂഹിക യാഥാർത്ഥ്യങ്ങളെ നേരിടാൻ അവസരം ലഭിക്കാത്ത കുട്ടികൾ ചെറിയൊരു ടെൻഷൻ വന്നാൽ പോലും ആത്മഹത്യയിലേക്ക് നീങ്ങുന്ന ദയനീയ കാഴ്ചകൾക്ക് നാം സാക്ഷിയാകേണ്ടിവരുന്നു. ഇന്ത്യയിലെ പതിനഞ്ചിനും ഇരുപത്തിയൊൻപതും വയസ്സുള്ള യുവാക്കൾക്കിടയിൽ നടത്തിയ ഒരു സർവ്വേ സൂചിപ്പിക്കുന്നത് ആത്മഹത്യപ്രവണതയും, ആത്മഹത്യയും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു എന്നതാണ്. കേരളത്തിലെ ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിയേക്കാൾ മൂന്നുമടങ്ങ് കൂടുതലാണുതാനും.
ഭക്ഷണത്തിന്റെ കാര്യം!
പഠനങ്ങൾ സൂചിപ്പിക്കുന്നത് നമ്മുടെ യുവജനങ്ങൾക്കിടയിൽ ന്യൂട്രീഷൻ കുറവുപോലുള്ള ഗൗരവമായ പ്രശ്നങ്ങളുണ്ട് എന്നുതന്നെയാണ്. ജങ്ക് ഫുഡിന്റെ കാലഘട്ടത്തിൽ ആരോഗ്യകരമായ ഡയറ്റ് പാലിക്കാൻ പറ്റാത്തതിന്റെ ഭാഗമായിട്ടാണ് ഇതുണ്ടാകുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നതും, ആവശ്യത്തിനായി ഭക്ഷണം കഴിക്കാതിരിക്കുന്നതും ഗുരുതരമായി ആരോഗ്യ-മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ
റോഡപകടമരണങ്ങളും, അപകടത്തിൽപ്പെടുകയും ചെയ്യുന്ന യുവാക്കളുടെ എണ്ണവും പെരുകുകയാണ്. പലപ്പോഴും ലഹരി പദാർത്ഥങ്ങളുടെയും മറ്റു ഉപയോഗത്തിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് ഒട്ടുമിക്ക അപകടങ്ങളും ഉണ്ടാകുന്നത്.
യുവാക്കൾക്കിടയിലെ തെറ്റായ ലൈംഗികപപ്രവണതകൾ
'പോൺ സൈറ്റുകളും' മറ്റും നിരന്തരം കാണുന്നവർക്ക് ''ഹൈറിസ്ക് സെക്ഷ്വൽ ബിഹേവിയർ'' ഉണ്ടാകുന്നത് സ്വാഭാവികം. സഹപാഠികളായ പെൺകുട്ടികളെപ്പോലും പീഡിപ്പിക്കാൻ ഇത്തരക്കാർ മടിക്കാറില്ല. ലൈംഗികതയെക്കുറിച്ച് ശരിയായി മനസ്സിലാക്കാത്തത് ഇതിന്റെ അടിസ്ഥാന കാരണം. ലൈംഗികവിദ്യാഭ്യാസം സ്കൂൾതലം മുതൽ ആരംഭിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു.
സോഷ്യൽ മീഡിയയുടെ ഉപയോഗം
വളരെ നല്ലരീതിയിൽ ഉപയോഗിക്കാൻ കവിയുന്ന ഈ മേഖല നെഗറ്റീവായാണ് പലരും ഇന്ന് ഉപയോഗിക്കുന്നത്. യുവജനങ്ങൾക്കിടയിൽ ഇന്റർനെറ്റിന് അടിമപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളുടെ അമിതമായ ഉപയോഗം മാനസികപ്രശ്നങ്ങളും സമ്മർദ്ദങ്ങളും സൃഷ്ടിക്കുന്നുണ്ട്.
മേൽസൂചിപ്പിച്ച വിഷയങ്ങളിൽ ഗൗരവത്തോടെയുള്ള സമീപനം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇന്ന് യുവാക്കൾക്കിടയിൽ ജീവിതവൈദഗ്ദ്ധ്യവും സാമൂഹിക വൈദഗ്ദ്ധ്യവും കുറഞ്ഞുവരികയാണ്. ഇതിനെല്ലാം കാരണം ആധുനിക കാലഘട്ടമോ, മാതാപിതാക്കളുടെ ശ്രദ്ധക്കുറവോ മാത്രമാണെന്ന് വാദിക്കാനാവില്ല. ന്യൂജനറേഷൻ കാലഘട്ടത്തിലെ ന്യൂജനറേഷൻ പ്രശ്നങ്ങൾ നേരിടാനും മാനസികസമ്മർദ്ദങ്ങൾ അതിജീവിക്കാനും യുവാക്കളെ പ്രാപ്തരാക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്