എന്താണ് സുപ്രീംകോടതി പറയുന്ന ഈ കൊളീജിയം? എന്താണ് സർക്കാർ പറയുന്ന ഈ ജുഡീഷ്യൽ നിയമന കമ്മീഷൻ? എങ്ങനെയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്? എന്തുകൊണ്ടാണ് ഇത് കോടതി കയറുന്നത്? സുപ്രീംകോടതി വിധി നിങ്ങളെ ബാധിക്കുന്നത് എങ്ങനെ എന്നറിയാൻ ചില കാര്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നിയമ സാക്ഷരതയുടെ കാര്യത്തിൽ ഇന്ത്യയിലെ ജനങ്ങൾ മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അത്രയ്ക്ക് അറിവില്ലാത്തവരാണ്. കേരളം പോലുള്ള സാക്ഷര സംസ്ഥാനങ്ങളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിലും ചാനലുകളിലും വൻപ്രാധാന്യത്തോടെ ചർച്ച ചെയ്യുകയും ചെയ്ത ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (എൻജെഎസി) റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി എത്രകണ്ട് സാധാരണക്കാർക്ക് വ്യക്തമായി മനസിലാക്കാൻ സാധിച്ചു എന്ന കാര്യം വ്യക്തമല്ല. സുപ്രീംകോടതിയുടെ ഈ വിധി സാധാരണക്കാരനെ ബാധിക്കുമോ എന്നു തുടങ്ങിയ ചോദ്യങ്ങളും ചിലർ ഉന്നയിക്കുന്നു.
ഇന്നലെ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായ വിധി നമ്മുടെ കോടതികളിൽ ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ആർക്ക് എന്നതിനെ സംബന്ധിച്ചത് ആയിരുന്നു. ഒരു എംപിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ജനങ്ങൾക്കാണ് എന്ന കാര്യം എല്ലാവർക്കും അറിയാം. അതുപോലെ കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പിഎസ് സി എന്ന സംവിധാനം വഴിയാണെന്നും മിക്കവർക്കും ബോധ്യമുണ്ട്. എന്നാൽ പലപ്പോഴും ചിലർക്കുള്ള സംശയമാണ് നമ്മുടെ ന്യായാധിപരെ ആരാണ് നിയമിക്കുന്നത് എന്നത്? ചിലർ കരുതിയിരിക്കുന്നത് ജഡ്ജിമാരെ നിയമിക്കുന്നതും സർക്കാറുകൾ ആണെന്നാണ്. എന്നാൽ, അങ്ങനെയല്ല, നമ്മുടെ ന്യായാധിപരെ നിയമിക്കുന്നത് ന്യായാധിപർ തന്നെയാണ്. ഇന്ത്യയിൽ നിലവിൽ നിൽക്കുന്ന വ്യവസ്ഥ ഇങ്ങനെയാണ്. സുപ്രീംകോടതി ജഡ്ജിമാർ അടങ്ങിയ ഒരു സംഘം അടങ്ങിയ 'കൊളിജിയം' എന്ന സംവിധാനം വഴിയാണ് നിലവിൽ നമ്മുടെ ന്യായാധിപരെ തിരഞ്ഞെടുക്കുന്നത്. ഈ സംവിധാനത്തിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങിയപ്പോഴാണ് സുപ്രീംകോടതി ബെഞ്ച് ഇന്നലെ കോടതി വിധിയിലൂടെ ഇത് റദ്ദാക്കിയത്.
എന്താണ് ഈ കൊളീജിയം?
നിലവിൽ രാജ്യത്തെ ഉന്നത കോടതികളിലെ ന്യായാധിപരെ നിയമിക്കുന്നതുകൊളീജിയം എന്ന ഈ സംവിധാനത്തിൽ നിന്നാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ നാല് മുതിർന്ന ജഡ്ജിമാരും അടങ്ങിയ സമിതിക്കാണ് കൊളീജിയം എന്ന് പറയുന്നത്. ഈ സംവിധാനത്തിനാണ് ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരെ തിരഞ്ഞെടുക്കാനും സ്ഥലംമാറ്റ കാര്യത്തിൽ തീരുമാനമെടുക്കാനുമുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ജഡ്ജിമാരുടെ നിയമനത്തിൽ, നിയമനിർമ്മാണസഭയ്ക്കും സർക്കാറിനും പങ്കുണ്ടായാൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ആശങ്കയിൽ നിന്നാണ് കൊളിജീയം എന്ന സംവിധാനം രൂപപ്പെട്ടത്. ഈ സംവിധാനത്തിലേക്ക് കാര്യങ്ങൾ മാറിയിട്ട് രണ്ട് പതിറ്റാണ്ടായി. മൂന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ജഡ്ജിമാരുടെ നിയമന കാര്യത്തിൽ കൊളിജിയം എന്ന സംവിധാനം ഒരുങ്ങിയത്.
1981ൽ ജഡ്ജിമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട എസ്പി. ഗുപ്ത കേസാണ് ആദ്യത്തേത്. 1993ൽ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ്സ് ഓൺ റെക്കോഡ് നൽകിയ കേസിലാണ് മുതിർന്ന ജഡ്ജിമാരുടെ സംഘം ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനത്തിന് രൂപം നൽകിയത്. 1998ൽ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണന്റെ റഫറൻസിനുള്ള അഭിപ്രായത്തിലൂടെയാണ് കൊളീജിയം സംവിധാനം ഉറച്ചത്. ഈ സംവിധാനം മാറ്റി ദേശീയ ജുഡീഷ്യൽ അപ്പോയ്മെന്റ് കമ്മീഷൻ എന്ന സംവിധാനം രൂപീകരിക്കാൻ ഒരുങ്ങിയതോടെയാണ് സുപ്രീംകോടതി ഇതിനെ എതിർത്ത് ഉത്തരവ് പുറത്തിറങ്ങിയത്. ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തിൽ ജഡ്ജിമാർക്ക് തന്നെയുള്ള സ്വാതന്ത്ര്യം നഷ്ടമാകുമോ എന്ന ആശങ്കയാണ് ഇന്നലത്തെ കോടതി വിധിയിൽ പ്രതിഫലിച്ചത് എന്നതാണ് ഇതിലെ ആക്ഷേപം.
ജുഡീഷ്യൽ നിയമന കമ്മീഷൻ എന്നാൽ എന്താണ്?
നിലവിൽ ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിക്കുന്ന കൊളിജീയം സംവിധാനത്തിൽ നിന്നു മാറി സർക്കാറിന് കൂടി നിയമന കാര്യത്തിൽ പങ്കാളിത്തം ലഭിക്കുന്ന വിധത്തിൽ രൂപീകരിക്ക ഉദ്ദേശിച്ച സംവിധാനമാണ് ജുഡീഷ്യൽ നിയമന കമ്മീഷൻ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രണ്ട് മുതിർന്ന ജഡ്ജിമാർ, കേന്ദ്ര നിയമമന്ത്രി എന്നിവരും രണ്ട് പ്രമുഖവ്യക്തികളുമാണ് ഈ കമ്മീഷനിലെ അംഗങ്ങൾ. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് രണ്ട് പ്രമുഖവ്യക്തികളെ നാമനിർദ്ദേശം ചെയ്യുന്നത്. മൂന്നുകൊല്ലമായി ഒരു കമ്മീഷന്റെ കാലാവധി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞവർഷം ആഗസ്തിൽ നിയമന ജുഡീഷ്യൽ കമ്മിഷൻ രൂപവത്കരിക്കുന്നതിനുള്ള 99ാം ഭരണഘടനാഭേദഗതി പാർലമെന്റ് പാസാക്കി. ഇതിനോടൊപ്പം, ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമവും പാസാക്കിയിരുന്നു. 20 സംസ്ഥാന നിയമസഭകൾ രണ്ട് ബില്ലുകൾക്കും അംഗീകാരം നൽകിയതിനെത്തുടർന്ന് 2014 ഡിസംബർ 31ന് രാഷ്ട്രപതി അംഗീകാരം നൽകി. 2015 ഏപ്രിൽ 13 മുതൽ ഭരണഘടനാ ഭേദഗതിയും നിയമന കമ്മിഷനും നിലവിൽ വന്നിരുന്നു.
ഇങ്ങനെ ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ജുഡീഷ്യൽ കമ്മീഷനിലേക്ക് നിക്ഷിപ്തമാക്കാൻ രൂപം കൊടുത്ത സംവിധാനത്തെ എതിർത്തുകൊണ്ടും ഇതിനായുള്ള നിയമത്തെയും നിയമ ഭേദഗതിയെയും അതിനു വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതിയും ചോദ്യംചെയ്തുള്ള ഹർജികളിലാണ് ഇന്നലെ സുപ്രീംകോടതി വിധി പറഞ്ഞത്.
എന്തുകൊണ്ടാണ് ജുഡീഷ്യൽ നിയമന കമ്മീഷനെ സുപ്രീകോടതി തള്ളിയത്?
ജഡ്ജിമാരുടെ നിയമനം ദേശീയ ന്യായാധിപ നിയമന കമീഷന് കീഴിലാക്കി പാർലമെന്റ് നടത്തിയ നിയമനിർമ്മാണം ഭരണഘടനാവിരുദ്ധവും അസാധുവുമാണ് എന്ന് പറഞ്ഞാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. രണ്ട് ദശകമായി നിലവിലുണ്ടായിരുന്ന കൊളീജിയം സമ്പ്രദായം പോരായ്മ പരിഹരിച്ച് തുടരുമെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ജഡ്ജിമാരെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും ജഡ്ജിമാരെയും നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമുള്ള നിയമനിർമ്മാണത്തിന് മുമ്പുണ്ടായിരുന്ന കൊളീജിയം സമ്പ്രദായമായിരിക്കും പിന്തുടരുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, കൊളീജിയം പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടി നവംബർ മൂന്നിനകം നിർദ്ദേശിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ഭരണഘടനാ ഭേദഗതിയിലൂടെ കൊളീജിയം അവസാനിപ്പിച്ച സ്ഥിതിക്ക് പരീക്ഷണമെന്ന നിലയിലെങ്കിലും കമ്മിഷൻ പ്രവർത്തിക്കട്ടെയെന്ന സർക്കാർ നിലപാടും സുപ്രീംകോടതി തള്ളിയിരുന്നു. കമ്മീഷനിലെ ഏതെങ്കിലും രണ്ടംഗങ്ങൾ എതിർക്കുന്ന ഒരാളെ ജഡ്ജിയായി ശിപാർശ ചെയ്യരുതെന്ന പുതിയ നിയമത്തിലെ 6(6) വകുപ്പാണ് ഭരണഘടനാവിരുദ്ധമാണെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടിയത്. ഇത് അംഗീകരിച്ചാൽ ജഡ്ജിമരുടെ നിയമത്തിൽ ജഡ്ജിമാർക്കുള്ള അധികാരം നഷ്ടമാകുകയും രാഷ്ട്രീയ താൽപ്പര്യം കടന്നുവരുമെന്നുമുള്ള സന്ദേഹം ഉണ്ടായിരുന്നു. ഇതാണ് ജുഡീഷ്യൽ നിയമന കമ്മീഷനെ റദ്ദാക്കാൻ തീരുമാനിച്ചത്.
ജഡ്ജിമാരായ ജെ.എസ്. കേഹാർ, ജസ്തി ചെലമേശ്വർ, മദൻ ബി. ലൊക്കൂർ, കുര്യൻ ജോസഫ്, ആദർശ് കുമാർ ഗോയൽ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതിൽ ചെലമേശ്വർ വിധിയോട് വിയോജിച്ചു.
വിധി സാധാരണക്കാരനെ ബാധിക്കുമോ? സർക്കാറിന് തിരിച്ചടിയാണോ?
സുപ്രീംകോടതി വിധി നിലവിലെ സാഹചര്യത്തിൽ സാധാരണക്കാരനെ ബാധിക്കില്ലെന്ന് തന്നെ പറയേണ്ടി വരും. ജഡ്ജിമാരുടെ നിയമനം സാധാരണക്കാരെ പ്രത്യക്ഷത്തിൽ ബാധിക്കില്ലെന്നതു തന്നെയാണ് ഇതിന് കാരണം. എന്നാൽ കേന്ദ്രസർക്കാറിനെ സംബന്ധിച്ചിടത്തോളം കോടതി ഉത്തരവ് തിരിച്ചടി സമ്മാനിക്കുന്നത് തന്നെയാണ്. കാരണം ലോക്സഭയിൽ ഒരംഗത്തിന്റെ പോലും വിയേജിപ്പില്ലാതെയാണ് ഈ നിയമം കേന്ദ്രം പാസാക്കിയത്. രാജ്യസഭയിലും ഏതാണ്ട് ഇതുന്നെയായിരുന്നു അവസ്ഥ. രാജ്യത്തെ 20 നിയമസഭകളും ഈ ഭരണഘടന ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ചുരുക്കത്തിൽ പാലമെന്റിന്റെ ഏകകണഠമായ തീരുമാനത്തിനെതിരാണ് സുപ്രീംകോടതി വിധി വിലയിരുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്