മലപ്പുറത്ത് ലീഗുകാർ തോൽപ്പിക്കും; കോട്ടയത്ത് മാണിക്കാരും ഇടുക്കിയിൽ ജോസഫുകാരും കൊല്ലത്ത് ആർഎസ്പിക്കാരും; തൃശൂരിൽ ഐ ഗ്രൂപ്പുകാർ ശപഥം ചെയ്തു തന്നെ; ബിജെപി മുന്നേറ്റത്തിൽ വിജയം കൊയ്യാൻ ഇറങ്ങിയ കോൺഗ്രസ് വിമതപ്പടയിൽ വെള്ളം കുടിക്കുന്നു
തിരുവനന്തപുരം: ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ഈസി വാക്ക് ഓവർ ആണ്. ബിജെപി മുന്നേറ്റത്തിലൂടെ സിപിഐ(എം) വോട്ടുകൾ ചോരുമ്പോൾ അനായാസം വിജയിച്ചു കയറാം എന്നും കരുതി. എന്നാൽ പത്രിക സമർപ്പണവും പിന്മാറ്റവും ഒക്കെ കഴിഞ്ഞപ്പോൾ ഏറ്റവും വലിയ പരാജയം മുന്നിൽ കാണുന്നത് കോൺഗ്രസാണു. എല്ലാ ഘടകകക്ഷികളും കോൺഗ്രസിനെതിരെ രംഗത്തുണ്ട് എന്നതാണ് വിചിത്രമായ കാര്യം. വെള്ളാപ്പള്ളി ഭീഷണി മുന്നിൽ കണ്ടു സിപിഐ(എം) ഒത്തൊരുമയോടെ പ്രവർത്തിച്ചതു കൊണ്ട് മിക്കയിടങ്ങളിലും ഇടതു മുന്നണി പ്രചാരണ പ്രവർത്തനങ്ങൾ മുന്നേറുമ്പോൾ ആണ് കോൺഗ്രസ് നിലയില്ലാകയത്തിൽ വീണ് കിടക്കുന്നത്. വെള്ളാപ്പള്ളിയുടെ പിന്നാലെ പോയ ബിജെപിക്കും വേണ്ടത്ര മുതലെടുപ്പ് നടക്കാൻ കഴിഞ്ഞില്ല എന്നതാണ് സിപിഎമ്മിനും പ്രതീക്ഷ നൽകുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സര ചിത്രം തെളിയുമ്പോഴാണ് യുഡിഎഫിലെ പ്രതിസന്ധി വ്യക്തമാകുന്നത്. വിമതർ വെല്ലുവിളിയായ പലേടത്തും ഇപ്പോഴും അതേ അവസ്ഥ നിലനിൽക്കുന്നു. യുഡിഎഫിലാണു വിമതശല്യം രൂക്ഷം. മിക്കവാറും ജില്ലകളിൽ യുഡിഎഫിൽ വിമത ശല്യം രൂക്ഷമാണ്. കോട്ടയത്ത് കേരളാ കോൺഗ്രസ് എമ്മുമായും മലപ്പുറത്ത് മുസ്ലിംലീഗുമായും സീറ്റ് വിഭജനം പൂർത്തിയാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഇവിടെയെല്ലാം സൗഹൃദമത്സരവും നടക്കുന്നു. ഇതോടെ വിമതരും സൗഹൃദ മത്സരവുമായി കോൺഗ്രസിന് തദ്ദേശത്തിൽ ജയിച്ചു കയറാൻ പാളയത്തിലെ പട തന്നെ പ്രതിസന്ധിയാകുന്നു.
ശക്തമായ നിന്ന പല വിമതരും പാർട്ടി നിർദേശത്തെത്തുടർന്നു പിന്മാറിയിരുന്നു. എങ്കിലും പലേടത്തും ഇപ്പോഴും വിമതർ മത്സരരംഗത്തു തുടരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥി മഹേശ്വരൻ നായർക്കെതിരെ മുടവന്മുകളിൽ വിമതൻ മത്സരിക്കുന്നു. വിഴിഞ്ഞത്ത് സിറ്റിങ് കൗൺസിലർ വിമതനായി മത്സരരംഗത്തുണ്ട്. കേരള കോൺഗ്രസിനു നൽകിയ പട്ടം സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്നു. കഴക്കൂട്ടത്ത് ജെഡിയുവിനെതിരെ കോൺഗ്രസ് നിർത്തിയ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു. മറ്റു ചില വാർഡുകളിൽ സിറ്റിങ് കൗൺസിലർമാർ പത്രിക നൽകിയിരുന്നെങ്കിലും അതു പിൻവലിച്ചു. സിപിഎമ്മിൽ പൗഡികോണത്തും കിണവൂരിലും വിമതർ മത്സരിക്കുന്നു.
കൊല്ലത്ത് ലീഗ് മത്സരിക്കുന്ന രണ്ടു കോർപ്പറേഷൻ വാർഡുകളിൽ കോൺഗ്രസ് വിമതരെ മത്സരിപ്പിക്കുന്നു. മധ്യ കേരളത്തിൽ വിമതശല്യം കോൺഗ്രസിനു വലിയ തലവേദനയായി തുടരുന്നു. കൊച്ചിയിൽ 22 ഡിവിഷനുകളിൽ കോൺഗ്രസിനു റിബൽ സ്ഥാനാർത്ഥികളുണ്ടായിരുന്നു. ഇതിൽ രണ്ടു പേർ മാത്രമാണു പത്രിക പിൻവലിച്ചിട്ടുള്ളത്. പാർട്ടിയിൽനിന്നു രാജിവച്ചാണു മിക്ക വിമതരും മത്സരിക്കുന്നത്. പത്രിക പൻവലിക്കാത്തവർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിലാണു ഡിസിസി. സജീവമായി മത്സര രംഗത്തുണ്ടാകരുതെന്നാണു ഡിസിസിയുടെ നിർദ്ദേശം. ഇടുക്കിയിൽ ജില്ലാ പഞ്ചായത്തിലേക്കു നാമനിർദേശ പത്രിക നൽകിയ ഏഴു കോൺഗ്രസ് വിമതരും പത്രിക പിൻവലിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ ഇപ്പോഴും വിമതശല്യമുണ്ട്. തൃശൂരിൽ 20 കോൺഗ്രസ് വിമതരുണ്ട്.
മലപ്പുറത്ത് തുറന്ന പോരാണ്. 23 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമാണു പ്രശ്നങ്ങൾ. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ ലീഗും കോൺഗ്രസും നേരിട്ടു മത്സരിക്കുകയാണ്. കോഴിക്കോട് പയ്യോളിയിൽ 11 ഐ ഗ്രൂപ്പ് പ്രവർത്തകർ പത്രിക നൽകിയിരുന്നു. അവർ ഇതു പിൻവലിച്ചു. ഇവിടുത്തെ ലീഗ് വിമതരും മത്സര രംഗത്തുനിന്നു പിന്മാറി. പാലക്കാട് കാര്യമായ വിമതശല്യം ഇരു മുന്നണികളിലുമില്ല.
ഇടുക്കിയിൽ വിമതർ സജീവം, ജോസഫിന്റെ നാട്ടിൽ സൗഹൃദ മത്സരം
യു.ഡി.എഫ് ഘടകകക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ശേഷിക്കുന്നതാണ് ഇടുക്കി ജില്ലയിലെ ദൃശ്യം. യു.ഡി.എഫുമായി പിണങ്ങിനിൽക്കുന്നവരെ എൽ.ഡി.എഫ് വ്യാപകമായി വലവീശി പിടിച്ചിട്ടുണ്ട്. മന്ത്രി പി.ജെ ജോസഫിന്റെ ജന്മസ്ഥലമായ പുറപ്പുഴ പഞ്ചായത്തിലെ 13 വാർഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ആലക്കോട് പഞ്ചായത്തിലെ 13 വാർഡുകളിലും സീറ്റു ധാരണയാകാത്തതിനാൽ കോൺഗ്രസ്-കേരള കോൺഗ്രസ് സൗഹൃദമൽസരമെന്ന പേരിൽ ഏറ്റുമുട്ടുകയാണ്.
കട്ടപ്പന നഗരസഭയിൽ രണ്ടു വാർഡുകളിൽ കേരള കോൺഗ്രസ് കോൺഗ്രസ് മൽസരം നടക്കുന്നു. ജില്ലാ പഞ്ചായത്ത് മുതൽ പഞ്ചായത്ത് വരെ പിൻവാങ്ങിയ സ്ഥാനമോഹികളിലേറെയും മുൻ എംപി പി.ടി തോമസിന്റെ പക്ഷത്തുള്ളവരും ഏതാനും ഐ വിഭാഗക്കാരുമാണ്. ഡി.സി.സി പ്രസിഡന്റ് റോയി.കെ.പൗലോസ് ഇക്കാര്യത്തിലും മേൽക്കൈ നിലനിർത്തി. കട്ടപ്പന നഗരസഭയിൽ കോൺഗ്രസ് നേതാവായിരുന്ന ഗിരീഷ് മാലിയിലിനെ അമ്പലക്കവല വാർഡിൽ സിപിഐ ബാനറിൽ സ്ഥാനാർത്ഥിയാക്കി. നരിയമ്പാറ, വെട്ടിക്കുഴികവല വാർഡുകളിലാണ് കോൺഗ്രസും കേരള കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്.
കരിമണ്ണൂർ പഞ്ചായത്തിൽ എൽ.ഡി.എഫ്. പാനലിൽ മത്സരിക്കുന്നതിൽ ഭൂരിപക്ഷംപേരും മുൻ യു.ഡി.എഫ്. നേതാക്കളാണ്. യു.ഡി.എഫ്. മണ്ഡലം ചെയർമാൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായപ്പോൾ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ രണ്ട് മുൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ എൽ.ഡി.എഫ്. സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ഒരേ വാർഡിൽ യു.ഡി.എഫ് ബാനറിൽ രണ്ടു സ്ഥാനാർത്ഥികൾ മൽസരിക്കുന്നുവെന്നതും ആർ.എസ്പി അടക്കമുള്ള കക്ഷികൾ സ്വന്തം സ്ഥാനാർത്ഥികളുമായി മുന്നണി വിട്ടു മൽസരിക്കുന്നുവെന്നതും അടിമാലിയിലെ പ്രത്യേകതയാണ്. ഉപ്പുതറ പഞ്ചായത്തിലെ 12 വാർഡിലും ഉപ്പുതറ, പശുപ്പാറ ബ്ലോക്ക് ഡിവിഷനുകളിലും കോൺഗ്രസ്-കേരള കോൺഗ്രസ് ഏറ്റുമുട്ടുന്നു.
തൃശൂർ കോൺഗ്രസിൽ പാളയത്തിൽ പട; ഇടതിലും പ്രശ്നങ്ങൾ
തൃശൂർ കോർപ്പറേഷനിൽ അഞ്ചിടങ്ങളിൽ കോൺഗ്രസ് വിമതരുണ്ട്. ചേലക്കോട്ടുകര ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി. ആർ സന്തോഷിനെതിരെ മുൻ കൗൺസിലർ കിരൺ സി ലാസറും ഗാന്ധിനഗർ ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ സുബി ബാബുവിനെതിരെ സിറ്റിങ് കൗൺസിലർ പ്രൊഫ. അന്നം ജോണും വിമതരായി ഉറച്ചു നിന്നു. രാമവർമപുരത്ത് സുനിൽ ലാലൂരിനും ചിയ്യാരം സൗത്തിൽ പി.എ. വർഗീസിനും പടവരാട് കെ.എസ്. സന്തോഷിനും എതിരെ പത്രിക നൽകിയ കോൺഗ്രസ് പ്രവർത്തകർ പിൻവലിച്ചില്ല.
ഗുരുവായൂർ നഗരസഭയിൽ നഗരസഭ ആദ്യചെയർപേഴ്&്വംിഷ;സണും കെപിസിസി എക്സിക്യുട്ടീവ് അംഗവുമായ പ്രൊഫ. പി.കെ. ശാന്തകുമാരി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആർ. ജയകുമാർ എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. ഐ ഗ്രൂപ്പിൽ നിന്ന് എ ഗ്രൂപ്പിലേക്ക് മാറിയെന്ന് ആരോപിച്ച് ഐ ഗ്രൂപ്പാണ് ശാന്തകുമാരിയെ വെട്ടിയത്.
ഗ്രൂപ്പ് തിരിച്ചുള്ള സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ ആർ. ജയകുമാർ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. നഗരസഭ 15ാം വാർഡിലാണ് മണ്ഡലം സെക്രട്ടറിയായിരുന്ന ആർ. ജയകുമാർ മത്സരിക്കുന്നത്.
ചേർപ്പ്, പാറളം പഞ്ചായത്തുകളിലെ സിപിഐ(എം)-സിപിഐ. തർക്കങ്ങൾ ഏതാണ്ട് പരിഹരിച്ചതായാണ് നേതൃത്വം പറയുന്നത്. പാറളം പഞ്ചായത്തിൽ ചില വാർഡുകളിൽ സിപിഐയും സിപിഎമ്മും പത്രികകൾ നൽകിയിരുന്നു. ചർച്ച വൈകിയതിനാൽ പത്രിക പിൻവലിക്കാനായിട്ടില്ല.
ആലപ്പുഴയിൽ പരാതി ജെഎസ്എസുകൾക്ക്, ചേർത്തലയിൽ സിപിഐ(എം) വിമതനും
ആലപ്പുഴ നഗരസഭയിൽ ഇടതു മുന്നണിയോട് ഇടഞ്ഞ് അഞ്ചിടത്ത് പത്രിക സമർപ്പിച്ച ജെ.എസ്.എസ് ഗൗരിഅമ്മ വിഭാഗം മൂന്നിടത്തു മാത്രം പത്രിക പിൻവലിച്ചു. രണ്ടിടത്ത് സൗഹൃദമത്സരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ബി. ഗോപൻ പറഞ്ഞു.
യു.ഡി.എഫിലെ ജെ.എസ്.എസ് - രാജൻബാബു വിഭാഗം ഇപ്പോഴും കടുത്ത അതൃപ്തിയിലാണ്. എന്നാൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. പ്രചരണങ്ങളിൽ തങ്ങളെക്കൂടി ഉൾക്കൊള്ളുന്നിടത്ത് സഹകരിക്കാനും മറ്റുള്ളിടങ്ങളിൽ ഉചിതമായ നിലപാട് കൈക്കൊള്ളാനുമാണ് പാർട്ടിയുടെ തീരുമാനം. ജില്ലയിൽ കോൺഗ്രസിന് അഞ്ചിൽ താഴെ വിമത സ്ഥാനാർത്ഥികൾ മാത്രമേയുള്ളുവെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം. മുരളി വ്യക്തമാക്കി. എൽ.ഡി.എഫ് നേതാക്കളും വിമതശല്യം ഭയപ്പെടുന്നില്ല.
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സിപിഐ(എം) എൽ.സി സെക്രട്ടറിക്കെതിരെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മുൻ എൽ.സി സെക്രട്ടറി മത്സരത്തിത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 15ാം വാർഡിലാണ് നിലവിലെ അരീപ്പറമ്പ് എൽ.സി സെക്രട്ടറി ബി. സലിമിനെതിരെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചിട്ടുള്ള കെ.പി. അശോകൻ സ്വതന്ത്രനായി മത്സരിക്കുന്നത്. കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനാർത്ഥി ഇന്നലെ പിൻവാങ്ങിയതോടെ വാർഡിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി.
മലപ്പുറത്ത് ലീഗ്-കോൺഗ്രസ് പോര്; നിലമ്പൂരിൽ സിപിഎമ്മും പ്രതിസന്ധിയിൽ
മലപ്പുറത്ത് 24 പഞ്ചായത്തുകളിലും പുതുതായി രൂപവത്കരിച്ച കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലും കാളികാവ് ബ്ലോക്കിലും കോൺഗ്രസും മുസ്ലിംലീഗും ഏറ്റുമുട്ടും. ജില്ലാ പഞ്ചായത്ത് കരുവാരക്കുണ്ട് ഡിവിഷനിൽ എൽ.ഡി.എഫ് പിന്തുണയോടെ കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ മത്സരിക്കും. ഇവിടെ ലീഗ് സീറ്റ് നിഷേധിച്ചെന്നാണ് പരാതി. മലപ്പുറത്ത് 94 പഞ്ചായത്തുകളും 12 മുനിസിപ്പാലിറ്റികളുമാണുള്ളത്.
സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ തീവ്രശ്രമങ്ങൾക്കിടയിലും ഒത്തുതീർപ്പിന് ഇരുപാർട്ടികളുടേയും പ്രാദേശിക നേതൃത്വങ്ങൾ വഴങ്ങിയില്ല. ഇതോടെയാണ് സൗഹൃദ മത്സരങ്ങൾ. നേരത്തെ എട്ട് പഞ്ചായത്തുകളിലേ സൗഹൃദമത്സരത്തിന് യു.ഡി.എഫ് ജില്ലാസമിതി അനുമതി നൽകിയിരുന്നുള്ളൂ. കഴിഞ്ഞ വർഷം അഞ്ച് പഞ്ചായത്തുകളിൽ മാത്രമായിരുന്നു സൗഹൃദമത്സരം.
ചില പഞ്ചായത്തുകളിൽ ലീഗിനെതിരെ പാർട്ടി വിമതർ തന്നെ രംഗത്തുണ്ട്. നിലമ്പൂരിൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയവർ ജനകീയ മുന്നണിയെന്ന പേരിൽ മത്സര രംഗത്തുണ്ട്. യു.ഡി.എഫിലെ പ്രശ്നം വേണ്ടവിധത്തിൽ മുതലെടുക്കാൻ സിപിഎമ്മിനായിട്ടില്ല.
പാലക്കാട്ടും വിമതപ്രതിസന്ധി യുഡിഎഫിന്
പാലക്കാട് യു.ഡി.എഫിലാണ് വിമതശല്യം രൂക്ഷം. രണ്ടുദിവസമായി വിമതരെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കുറച്ചുപേർ പത്രിക പിൻവലിച്ചു. ഇന്നലെ മിക്ക വിമതരും വീട്ടിൽ നിന്ന് മാറിനിൽക്കുകയും ഫോൺ സ്വിച്ച് ഓഫാക്കുകയും ചെയ്തു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുൻനഗരസഭാദ്ധ്യക്ഷയും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ പി.എ. രമണീഭായി കോൺഗ്രസ് വിട്ടു.
പാലക്കാട് നഗരസഭയിൽ 48ാം വാർഡായ ഹരിക്കര സ്ട്രീറ്റിൽ നിന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രമണീഭായ് യു.ഡി.എഫിന് റിബലായി മത്സരിക്കും. ഇവർക്ക് പിന്തുണ നൽകി ജില്ലാ പഞ്ചായത്ത് തിരുവേഗപ്പുറ ഡിവിഷനിലെ സിറ്റിങ് കൗൺസിലർ കൃഷ്ണകുമാരിയും പാർട്ടി സ്ഥാനമാനങ്ങൾ രാജിവച്ച് മത്സരരംഗത്തുണ്ട്. ബിജെപി മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
മേലാർകോട് പഞ്ചായത്തിൽ 16ാം വാർഡിൽ എസ്.ഷൗക്കത്ത് അലി സിപിഎമ്മിന്റെ റിബലായി മത്സരരംഗത്തുണ്ട്. കോട്ടോപ്പാടം പഞ്ചായത്തിൽ 14 വാർഡുകളിൽ ലീഗ് വിമതർ മത്സരിക്കുന്നുണ്ട്. മണ്ണാർക്കാട് ബ്ലോക്കിലേക്ക് രണ്ട് സ്ഥാനാർത്ഥികളും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ഒരാളും ലീഗ് വിമതരായി നിൽക്കുന്നുണ്ട്.
കൊച്ചിയിൽ 5 സിറ്റിങ് വിമതന്മാർ
കൊച്ചി നഗരസഭയിൽ കോൺഗ്രസിന്റെ അഞ്ച് സിറ്റിങ് കൗൺസിലർമാർ വിമതരായി മത്സരിക്കുന്നു. വൈറ്റില ഡിവിഷനിൽ സുനിത ഡികസൺ, വൈറ്റില ജനതയിൽ കെപിസിസി സെക്രട്ടറി എം. പ്രേമചന്ദ്രനെതിരെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രത്നമ്മ രാജു, ചുള്ളിക്കൽ വി.കെ. ബാബു, പെരുമാന്നൂരിൽ എലിസബത്ത്, പനയപ്പള്ളിയിൽ വികടോറിയ ലോറൻസ് എന്നിവരാണ് വിമതർ. തഴപ്പ് ഡിവിഷനിൽ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഐ(എം) പ്രാദേശിക നേതാവുമായ പി.കെ. ഷംസുദ്ദീൻ വിമതനായി രംഗത്തുണ്ട്.
കോൺഗ്രസ് മുൻ കൗൺസിലർമാരായ വി.ജെ. ഹൈസിന്ത്, വിന്നി എബ്രഹം എന്നിവരും കേൺഗ്രസ് റെബലായി മതസരിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് മത്സരിക്കുന്ന പനമ്പള്ളിനഗർ ഡിവിഷനിൽ കർഷക മോർച്ച ജില്ലാ സെക്രട്ടറി സതീശൻ വിമതനായി രംഗത്തുണ്ട്.
കണ്ണൂരിലെ വിമതരെ കോൺഗ്രസ് പുറത്താക്കി
കണ്ണൂരിൽ കോൺഗ്രസിന് വിമതഭീഷണി ഒഴിയുന്നില്ല. കണ്ണൂർ കോർപ്പറേഷനിലെ വിമത സ്ഥാനാർത്ഥികളായ ആറു പേരെ പാർട്ടിയിൽ നിന്നു പുറത്താക്കി. പള്ളിക്കുന്ന് മേഖലയിലെ ആറു ഡിവിഷനുകളിലെ സ്ഥാനാർത്ഥികളാണിവർ.
യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ പലർക്കും പത്രിക നൽകാൻ പോലുമാവാത്ത സാഹചര്യം നേരിടേണ്ടി വന്ന ആന്തൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് നീതീപൂർവ്വമാകില്ലെന്ന് കാണിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ കണ്ണൂരിൽ കേന്ദ്രസേന വേണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ കേന്ദ്രസേന വന്നാലും വിജയം തങ്ങൾക്കൊപ്പമായിരിക്കുമെന്നു സി.പി. എം നേതൃത്വം പറയുന്നു.
കോട്ടയത്തും സൗഹൃദ മത്സരമൊരുക്കി യുഡിഎഫ്
കോട്ടയത്ത് കോൺഗ്രസ്-മാണിഗ്രൂപ്പ് സീ്റ്റ് തർക്കത്തിന് പരിഹാരമായില്ല. യു.ഡിഎഫുമായി തെറ്റി ജനതാദൾ (യു) പലയിടത്തും .ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഇരു പാർട്ടി നേതാക്കളും മാരത്തോൺ ചർച്ച നടത്തിയിട്ടും പ്രശ്നപരിഹാരമാകാതെ മരങ്ങാട്ടുപള്ളി,ഉഴവൂർ ,കങ്ങഴ ,രാമപുരം.തലയാഴം പഞ്ചായത്തുകളിൽ കോൺഗ്രസും മാണിഗ്രൂപ്പും തമ്മിൽ സൗഹൃദമത്സരം നടക്കുമെന്ന് ഉറപ്പായി.കങ്ങഴയിൽ 15ൽ ഒമ്പതു വാർഡിലും കോൺഗ്രസ് മാണി സൗഹൃമത്സരമാണ്.
രാമപുരത്ത് നാല് വാർഡുകളിൽ കോൺഗ്രസ് റിബലുകൾ മത്സരരംഗത്തുണ്ട്.പാലാ ,വൈക്കം ,കോട്ടയം നഗരസഭകളിലും കോൺഗ്രസ് റിബലുകൾ പിന്മാറിയിട്ടില്ല. അർഹമായ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് യു.ഡിഎഫ് വിട്ട ജനതാദൾ (യു )ചങ്ങനാശ്ശേരി ,വൈക്കം,തിടനാട്,ഈരാറ്റുപേട്ട,കോട്ടയം നഗരസഭ എന്നിവിടങ്ങളിൽ മത്സരിക്കാൻ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ പത്രസമ്മേളനത്തിൽ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്