ബിഹാറിൽ 243ൽ 179 സീറ്റുമായി മഹാസഖ്യം അധികാരത്തിലേക്ക്; ബിജെപി തകർന്നടിഞ്ഞപ്പോൾ 80 സീറ്റുമായി ലാലുവിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും; നരേന്ദ്ര മോദി പ്രഭാവത്തിന് യാദവ മണ്ണിൽ അന്ത്യം; ഒരുമിച്ച് നിന്നപ്പോൾ അതിശക്തമായി തിരിച്ചുവന്ന് കോൺഗ്രസ്
പട്ന: ബിജെപിയെ മുന്നോട്ടു നയിച്ച നരേന്ദ്ര മോദി പ്രഭാവത്തിന് ബിഹാറിൽ കനത്ത തിരിച്ചടി. ബിഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 243 അംഗ വിധാൻസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് മഹാസഖ്യം അധികാരത്തിലേക്ക് നീങ്ങിയത്. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ലാലു പ്രസാദ് യാദവിന്റെ ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മാഹാസഖ്യമാണ് മോദി മുന്നിൽ നിന്നും നയിച്ച ബിജെപിയെ തരിപ്പണമാക്കിയത്. കേവല ഭൂരിപക്ഷം കടന്ന മഹാസഖ്യം 179 സീറ്റുകളിൽ വിജയിച്ചു. ലാലു പ്രസാദ് യാദവിന്റെ ആർജെഡിയും ജനതാദൾ യുണൈറ്റഡും വൻ കുതിപ്പാണ് ബിഹാറിൽ നടത്തിയത്. ബിജെപി സഖ്യം 58 സീറ്റുകളിലായി ഒതുങ്ങി.
80 സീറ്റുകൾ വിജയിച്ച് ലാലു പ്രസാദ് യാദവിന്റെ ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് 73 ഇടത്ത് വിജയിച്ചു. കോൺഗ്രസും ഇതിനിടെ ബിഹാറിൽ ശക്തമായ തിരിച്ചുവരവ് നടത്തി. കോൺഗ്രസ് 26 സീറ്റുകളാണ് നേടിയത്. ഒമ്പതിടങ്ങളിലാണ് മറ്റ് കക്ഷികൾ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തിയെങ്കിലും ഒന്നര മണിക്കൂർ പിന്നിടുമ്പോൾ മഹാസഖ്യം ശക്തമായ തിരിച്ചുവരവാണ് മഹാസഖ്യം നടത്തിയത്. കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച ആർജെഡിയുവിന് 22 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ജെഡിയു 70 സീറ്റുമായി രണ്ടാമതെത്തി. കഴിഞ്ഞ തവണ 115 സീറ്റായിരുന്നു ജെഡിയുവിന് ഉണ്ടായിരുന്നത്.
മഹാസഖ്യത്തിന്റെ വിജയത്തിനു നേതൃത്വം നൽകിയ നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലഫോണിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. സോണിയ ഗാന്ധിയും നിതീഷ് കുമാറിനെ ടെലഫോണിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ആർജെഡിയും വ്യക്തമാക്കിയിട്ടുണ്ട്. ബിഹാറിൽ തന്ത്രങ്ങൾ പാളിയെന്ന് ബിജെപി നേതാവ് രാം മാധവ് പ്രതികരിച്ചു. അസഹിഷ്ണുതയ്ക്കേറ്റ പരാജയമെന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം. വിദ്വേഷത്തിനെതിരെ സ്നേഹത്തിന്റെ വിജയമെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
നേരത്തെ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിഹാറിൽ ജെഡിയു നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ അതിനെയും മറികടന്ന് ത്രസിപ്പിക്കുന്ന വിധത്തിലാണ് മഹാസഖ്യം മുന്നേറ്റം നടത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ബിഹാറിൽ നിതീഷ് കുമാറിന്റെ മഹാസഖ്യം അധികാരത്തിലേറുമെന്നായിരുന്നു എക്സിറ്റ് പോളുകളിൽ ഏറെയും പ്രവചിച്ചിരുന്നത്. എന്നാൽ ഈ എക്സിറ്റ് പോളുകാരെയും അമ്പരിപ്പിക്കുന്ന വിജയമാണ് ഉണ്ടായിരിക്കുന്നത്. പ്രബലമായ കക്ഷികൾ ഒരുമിച്ച് നിന്ന് മത്സരിച്ച തിരഞ്ഞെടുപ്പിലെ ഫലം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബിജെപിയാണ് മുന്നിൽ നിന്നത്. ഒരു ഘട്ടത്തിൽ 20 സീറ്റുകളുടെ മുന്നിലായിരുന്നു ബിജെപി. എന്നാൽ, പിന്നീട് ഫലം മാറി മറിഞ്ഞപ്പോൾ ജനതാദൾ സഖ്യമാണ് പിന്നാലെ മുന്നിലെത്തിയത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച ലാലു പ്രസാദ് യാദവിന്റെ രണ്ട് മക്കളും വിജയം ഉറപ്പിച്ച് മുന്നേറുകയാണ്. നേരത്തെ ആദ്യം ഫലം പുറത്തു വന്നപ്പോൾ വിജയപ്രതീക്ഷയിൽ പാറ്റ്നയിലെ ഓഫീസിൽ പടക്കംപൊട്ടിച്ച് ആഘോഷിച്ചവർ പിന്നീട് ആഘോഷങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ തവണ ജെഡിയുവിന്റെ സഖ്യകക്ഷിയായി മത്സരിച്ച് 91 സീറ്റ് നേടിയിരുന്നു ബിജെപി. അവിടെ നിന്നാണ് പ്രധാനമന്ത്രി നേരിട്ടിറങ്ങി പ്രചരണം നടത്തിയിട്ടും തിരിച്ചടി ഏറ്റത്. തിരഞ്ഞെടുപ്പിന് മുൻപ് വലിയ അവകാശവാദം ഉന്നയിച്ചിരുന്ന ബിജെപിയുടെ സഖ്യകക്ഷികളുടെ തോൽവിയും അതീവ ദയനീയമായി. കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് നാലും ഉപേന്ദ്ര കുശ്വാഹയും രാഷ്ട്രീയ ലോക് സമതാ പാർട്ടിക്കും മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും (സെക്യുലർ) രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പേടേണ്ടിവന്നു. കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ച സിപിഐയ്ക്ക് ഇക്കുറി ഒരു സീറ്റും ലഭിച്ചില്ല. സിപിഎമ്മിനും സാന്നിധ്യം അറിയിക്കാനായില്ല.
നിതീഷ് കുമാർ നേതൃത്വംനൽകുന്ന മഹാസഖ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ. മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒക്ടോബർ 12,16,28, നവംബർ ഒന്ന്, അഞ്ച് തീയതികളിലായി ബിഹാർ നിയമസഭയിലേക്ക് അഞ്ചുഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 2005 മുതൽ 15 വർഷം ബീഹാറിൽ നടപ്പാക്കിയ വികസനങ്ങളായിരുന്നു നിതീഷ് കുമാറിന്റെയും മഹാമുന്നണിയുടെയും പ്രധാന മുദ്രാവാക്യം. ബീഹാർ വികസന കാര്യത്തിൽ നൂറ്റാണ്ടുകൾ പിന്നിലാണെന്ന പ്രചരണമാണ് ബിജെപിയും കൂട്ടരും ഉയർത്തിക്കാട്ടിയത്. ജാതി രാഷ്ട്രീയം വിധി നിർണയിച്ച ചരിത്രമാണ് ബീഹാറിനുള്ളത്. ഇത്തവണയും അതു തന്നെയാണ് ബിഹാറിന്റെ വിധി നിർണ്ണയിച്ചത്.
30 ശതമാനം വരുന്ന യാദവകുർമി വിഭാഗങ്ങൾ അടങ്ങിയ അതി പിന്നാക്ക വിഭാഗങ്ങളും 16 ശതമാനമുള്ള മഹാദളിതുകളും 16 ശതമാനത്തോളം വരുന്ന മുസൽം വോട്ടർമാരും ഇത്തവണ മഹാസഖ്യത്തിനൊപ്പം നിൽക്കുകയായിരുന്നു. ബിജെപി സഖ്യത്തിൽ മൽസരിച്ചു 2005, 2010 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാർട്ടിയായ ജെഡിയുവും ഹാട്രിക്ക് വിജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണു 2013ൽ നിതീഷ് ബിജെപി സഖ്യം വിച്ഛേദിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്നു ജെഡിയു, ആർജെഡി, കോൺഗ്രസ് കക്ഷികൾ ചേർന്ന് വിശാല സഖ്യം രൂപിച്ചത്.
Stories you may Like
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- ജനപ്രീതി കുറയുമ്പോഴും മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാർ
- നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി; 2025 മുതൽ എൻഡിഎ കൺവീനർ പദവിയും
- ഇനിയും ട്ിസ്റ്റുകൾക്ക് സാധ്യതയുമായി ബീഹാർ
- 'ഇന്ത്യ' വിട്ട് എൻഡിഎയിലേക്ക് ചുവടുമാറ്റാൻ നിതീഷ് കുമാർ, നാളെ സത്യപ്രതിജ്ഞ?
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍