ചാനലുകൾ പുറത്തുവിട്ടതും യഥാർത്ഥത്തിൽ കോടതിയിൽ നടന്നതും രണ്ട് കാര്യങ്ങളോ? കീഴ് കോടതിയുടെ പരാമർശങ്ങൾ അനാവശ്യമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിനെതിരെയുള്ള പരാമർശങ്ങൾ എല്ലാം റദ്ദാക്കിയ കോടതി നിയമോപദേശം തേടിയത് ശരിവച്ചു; മന:സാക്ഷിക്ക് വിടേണ്ട വിഷയമാണെന്ന് പറഞ്ഞത് സാന്ദർഭികമായി: കോടതി വിധിയുടെ പകർപ്പ് മറുനാടൻ പുറത്തുവിടുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെ എം മാണി രാജിവച്ച് പുറത്തുപോകണമെന്ന സൂചനയോടെ ഹൈക്കോടതി പരാമർശം നടത്തിയെന്ന് ചാനലുകളും മറുനാടൻ അടക്കമുള്ള പത്രങ്ങളുമെല്ലാം റിപ്പോർട്ട് ചെയ്ത വാർത്ത ഭാഗികമായി മാത്രമാണോ ശരി? ഹൈക്കോടതി വിധിയുടെ പകർപ്പ് മറുനാടന് ലഭിച്ചപ്പോൾ ചാനലുകളുടെ ബ്രേക്കിങ് ന്യൂസിൽ സൂചിപ്പിക്കുന്നത് പോലെയുള്ള പരാമർശങ്ങൾ ഒന്നുമില്ലെന്ന് വ്യക്തമാകുന്നു. വിജിലൻസ് ആവശ്യപ്പെട്ട കാര്യങ്ങൾ എല്ലാം അഗീകരിച്ച കോടതി കീഴ്കോടതി ഉത്തരവിൽ വിജിലൻസിന് എതിരെയുള്ള പരാമർശങ്ങൾ എല്ലാം റദ്ദു ചെയ്യുകയും ചെയ്തതായാണ് കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നു. തുടരന്വേഷണം പ്രഖ്യാപിക്കാനള്ള ധൃതിയിൽ കീഴ്കോടതി അമിതാവേശം കാട്ടിയാണ് വിജിലൻസിനെ കുറ്റപ്പെടുത്തിയതെന്നും വിജിലൻസിന് നിയമോപദേശം തേടാനുള്ള പൂർണ്ണ അവകാശവും ഉണ്ടെന്നുമാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം സാന്ദർഭികമായി പറഞ്ഞ രണ്ട് കാര്യങ്ങൾ ആണ് ചാനലുകളിൽ ചർച്ചകൾക്കും ബ്രേക്കിങ് ന്യൂസുകൾക്കും കാരണമായതെന്നാണ് വ്യക്തമാകുന്നത്. 'സീസറിന്റെ ഭാര്യ സംശങ്ങൾക്ക് അതീതയാകണം' എന്ന പരാമർശവും ചില കാര്യങ്ങൾ കുറ്റാരോപിതന്റെ മന:സാക്ഷിക്ക് വിടുന്നുവെന്ന് പരാമർശവുമാണ് ചാനലുകളിൽ മാണിക്കെതിരെയുള്ള ഗുരുതര ആരോപണമായി റിപ്പോർട്ട് ചെയ്തത്. യഥാർത്ഥത്തിൽ ഈ രണ്ട് പരാമർശങ്ങളും സാന്ദർഭികമായി പറഞ്ഞ കാര്യങ്ങൾ ആണെന്നുമാണ് മാണിയുടെ രാജിയുമായി യാതൊരു ബന്ധവും ഇല്ലെന്നുമാണ് കോടതി ഉത്തരവിൽ നിന്നും വ്യക്തമാകുന്നത്. വൈകുന്നേരം വിധി പകർപ്പ് കിട്ടിയതോടെ ചാനലുകൾ വാർത്തയുടെ രൂക്ഷതയിൽ നിന്നും പന്മാറുകയും ചെയ്തിട്ടുണ്ട്.
കോടതി ഉത്തരവിലെ 38ാം പാരഗ്രാഫിൽ വിജിലൻസിന്റെ നടപടിയിൽ ഒരു തെറ്റുമില്ലെന്നാണ് വ്യക്തമാക്കുന്നത്. വിദഗ്ധരിൽ നിന്നും ഉപദേശം തേടാൻ വിജിലൻസ് ഡയറക്ടർ എടുത്ത തീരുമാനത്തിൽ ഒരു തെറ്റുമില്ലെന്നും കോടതി എടുത്തു പറയുന്നു. അതേസമയം കേസിന്റെ ഈ പ്രത്യേക ഘട്ടത്തിൽ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ശ്രമിക്കേണ്ടിയിരുന്നോ എന്ന് പരിശോധിക്കേണ്ടതാണ് എന്ന് കോടതി പരാമർശിക്കുന്നതാണ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതെന്നാണ് സൂചന.
പരാതിക്കാരന്റെ അപേക്ഷയിൻ മേലുള്ള അന്തിമ വിധിയിൽ അവസാന പാരഗ്രാഫിൽ വിജിലൻസിന്റെ ആവശ്യങ്ങൾ കോടതി അംഗീകരിച്ചിരിക്കയാണ്. കോടതിയുടെ പരിഗണനാ വിഷയവുമായി ബന്ധമില്ലാത്ത അനാവശ്യമായ പരാമർശങ്ങൾ ആണ് വിജിലൻസ് കോടതി നടത്തിയിരിക്കുന്നത് എന്ന പരാമർശം ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ഈ പരാമർശങ്ങൾ പരിഗണിച്ച കോടതി പിരിയുന്നത് ഇങ്ങനെയാണ്: ''ഈ പരാമർശത്തിലൂടെ കടന്നുപോയപ്പോൾ കേസിൽ തുടർ അന്വേഷണം പ്രഖ്യാപിക്കാനും ധൃതിയിൽ ജഡ്ജി കേസുമായി ഒരു ബന്ധവുമില്ലാത്ത പരാമർശങ്ങൾ നടത്തി എന്ന് പറയേണ്ടിയിരിക്കുന്നു. ഇത്തരം ഒരു നിരീക്ഷണം കോടതി ഒഴിവാക്കേണ്ടതായിരുന്നു. കോടതിയുടെ പരാമർശങ്ങളിൽ ഉള്ള വിഷയവുമായി ഇത്തരം ഒരു പരാമർശത്തിന് യാതൊരു ബന്ധവുമില്ല. തുടരന്വേഷണം ആവശ്യമാണ് എന്ന് തോന്നിയാൽ പോലും ഇങ്ങനെ ഒരു പരാമർശം അനാവശ്യമായിരുന്നു''.
വിജിലൻസ് ഡയറക്ടർക്ക് കേസ് അന്വേഷണങ്ങളിൽ ഇടപെടാൻ അധികാരം ഇല്ല എന്ന കോടതി പരാമർശവും ഹൈക്കോടതി റദ്ദു ചെയ്തു. ഇത് സംബന്ധിച്ച് വ്യക്തമായി നിയമങ്ങൾ ചൂണ്ടിക്കാട്ടിയ ജഡ്ജി വിജിലൻസ് ഡയറക്ടർ പ്രവർത്തിച്ചത് പൂർണ്ണമായും നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി. തുടർന്ന് വിജിലൻസിനെതിരായാള്ള അത്തരം പരാമർശങ്ങൾ എല്ലാം റദ്ദു ചെയ്തു.
'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം' എന്ന കോടതി പാരമർശവും ചില കാര്യങ്ങൾ മനസാക്ഷിക്ക് വിടുന്നു എന്ന പരാമർശവുമാണ് വ്യാപകമായി തെറ്റിദ്ധാരണക്ക് കാരണമാക്കിയത്. ഇവിടെ പകർപ്പിന്റെ 39ാം ഖണ്ഡത്തിലാണ് ഇത് സംബന്ധിച്ച് പരാമർശം ഉണ്ടായിരിക്കുന്നത്. നീതി നടപ്പിലാക്കുക മാത്രമല്ല, നീതി നടപ്പിലാക്കി എന്ന് വ്യക്തമാക്കുക കൂടി ചെയ്യണം എന്ന ഒരു തത്വം സൂചിപ്പിക്കാൻ ആണ് കോടതി സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന ഷേക്സ്പേറിയൻ ചൊല്ല് പരാമർശിച്ചത്. ഇത്തരം ഒരു കേസിനെ കുറിച്ച് അന്വേഷണം നടക്കുമ്പോൾ കുറ്റാരോപിതനായ ആൾ മന്ത്രിയായിരിക്കുന്നു എന്നത് സാധാരണക്കാർക്കിടയിൽ സംശയം ജനിപ്പിക്കാൻ ഇടയാകും എന്ന പരാമർശമാണ് തുടർന്ന് കോടതി നടത്തിയത്. എന്നാൽ, രാജി വെക്കണമെന്ന സൂചനയോ കോടതി വിധിയിൽ നടത്തിയിരുന്നില്ല. മനസാക്ഷിയുടെ കാര്യം കോടതി സൂചിപ്പിച്ചത് ഇത് പറഞ്ഞതിന് ശേഷമല്ല താനും. മറ്റൊരു പരാമർശത്തോടൊപ്പം മനസാക്ഷിക്ക് വിടുന്നു എന്ന് പറഞ്ഞതും സീസറിന്റെ ഭാര്യയുടെ ഉദാഹരണവും ചൂണ്ടിക്കാട്ടിയപ്പോൾ സംശയത്തിന് അതീതമായിരിക്കാൻ മന്ത്രി രാജി വെക്കണമെന്നാണ് ജഡ്ജി പറഞ്ഞെന്നതായി വ്യാഖ്യാനം ഉണ്ടാകുകയായിരുന്നു.
എ ജിയുടെ അഭിപ്രായം ചോദിക്കാതെ നിയമോപദേശത്തിന് പോയെന്ന കാര്യത്തെ കുറിച്ചുള്ള പരാമർശം നടത്തിയപ്പോഴാണ് കോടതി മനസാക്ഷിയുടെ കാര്യം പറഞ്ഞത്. മന്ത്രിയുടെ കീഴിലുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെയുള്ള കേസ് നിർണ്ണയിക്കുന്നത് ശരിയല്ല എന്നതു കൊണ്ടാണ് നിയമോപദേശത്തിന് പോയത് എന്ന വാദം എടുത്തു പറഞ്ഞാണ് കോടതി മനസാക്ഷിയെ കുറിച്ച് പരാമർശിച്ചത്. ഇത്തരം ഒരു കാര്യത്തിനുള്ള ചെലവ് സർക്കാറിന്റെ നികുതി പണത്തിൽ നിന്നും കൊടുക്കണമോ എന്ന ധാർമ്മിക ചോദ്യമാണ് കോടതി ഉയർത്തിയത്. ഈ ചോദ്യത്തിന് ഉത്തരം കുറ്റാരോപിതന്റെ മനസാക്ഷിക്ക് വിടുന്നു എന്നാണ് കോടതി പറഞ്ഞത്.
എന്നാൽ ഈ പരാമർശവും വ്യാപകമായി വളച്ചൊടിച്ചിരിക്കയുകാണ്. രാജി വെക്കണമോ എന്ന കാര്യം മന്ത്രിയുടെ മനസാക്ഷിക്ക് വിടുന്നു എന്ന രീതിയിലാണ് ചാനലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഞാൻ അടക്കമുള്ള സാധാരണക്കാരന്റെ നികുതിപ്പണം ദുരുപയോഗിക്കുകയാണോ എന്ന് ജഡ്ജി ചോദിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോടതി സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് ആയി കൊടുക്കുകയായിരുന്ന മറുനാടൻ അടക്കമുള്ള ഓൺലൈൻ പത്രങ്ങളും അത് പിന്തുണക്കുകയുമായിരുന്നു.
മുകളിൽ സൂചിപ്പിക്കുന്ന ഭാഗങ്ങളിൽ വ്യക്തമാകുന്ന വിധിയുടെ ഭാഗത്തിലാണ് ഞങ്ങൾ വാർത്തയുടെ ഉള്ളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നന്നത്. കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെട്ട അവസാനത്തെ കുറച്ചു പാരഗ്രാഫുകളും പ്രസിദ്ധീകരിക്കുന്നു. ആദ്യ ഭാഗത്തിലാണ് കേസിന്റെ പിന്നാമ്പുറങ്ങളിൽ മാത്രമാണുള്ളത്. അതിനപ്പുറം യാതൊരു പരാമർശങ്ങളും ഉണ്ടായിരുന്നില്ല. സത്യം അറിയാതെ ചാനലുകളിൽ വാർത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാജി ആവശ്യം സജീവം ആകുകയും ചെയ്ത ശേഷം അപ്രതീക്ഷിതമായാണ് കോടതി വിധിയുടെ പകർപ്പ് വെളിയിൽ വരുന്നത്.
Stories you may Like
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ഈ അമ്മ വീട്ടിൽ ചെല്ലുമ്പോൾ വീടില്ല, മക്കളെയും കാണാനില്ല
- നിർണ്ണായക വിധിയുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്