ഐസിസിനെതിരെ യുദ്ധത്തിനിറങ്ങിയ റഷ്യയെ കൂടെ നിന്ന് പാരവച്ച് തുർക്കി; റഷ്യൻ യുദ്ധ വിമാനം അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തുർക്കി വെടിവച്ചിട്ടു; പൈലറ്റിന്റെ മൃതദേഹം എടുത്ത് ആഘോഷമാക്കി റിബലുകൾ; തിരിച്ചടിക്കുമെന്ന് റഷ്യ; പശ്ചിമേഷ്യൻ സംഘർഷം കൈവിട്ടു പോകുമോ?
മറുനാടൻ മലയാളി ബ്യൂറോ
അങ്കാറ: ഐസിസിനെതിരായ പോരാട്ടത്തിൽ എല്ലാ രാജ്യങ്ങളും വേണ്ടത് ചെയ്യണമെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയത് ദിവസങ്ങൾക്ക് മുമ്പാണ്. റഷ്യൻ പ്രസിഡന്റ് വഌഡിമർ പുട്ടിനും അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഒരുമിച്ച് ചർച്ച നടത്തിയതും പ്രതീക്ഷയായി. എന്നാൽ ഐസിസിനെതിരെ മുന്നേറുന്ന റഷ്യയോട് അമേരിക്കൻ സഖ്യകക്ഷിയായ തുർക്കിക്ക് ഒരു താൽപ്പര്യവുമില്ല. അതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് റഷ്യൻ യുദ്ധവിമാനം തുർക്കി വെടിവച്ചുവീഴ്ത്തി. സിറിയൻ അതിർത്തിയിലാണ് റഷ്യൻ യുദ്ധവിമാനം വെടിവച്ചിട്ടതെന്ന് തുർക്കി സർക്കാർ വ്യക്തമാക്കി. ഇതിൽ നിന്ന് തന്നെ റഷ്യൻ വിമാനം അതിർത്തി ലംഘിച്ചില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കി.
റഷ്യൻ യുദ്ധവിമാനം സിറിയൻ അതിർത്തിയിൽ തുർക്കി വെടിവച്ചു വീഴ്ത്തിയ നടപടിക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ രംഗത്ത്. തുർക്കിയുടെ നടപടി പിന്നിൽനിന്നുള്ള കുത്താണ്. റഷ്യൻ വിമാനം തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ല. കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ സൈനികർ ഹീറോകളെ പോലെയാണ് ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുന്നത്. എന്നാൽ ഇന്നുണ്ടായ സംഭവം ഇത്തരം പ്രവർത്തനങ്ങൾക്കേറ്റ തിരിച്ചടിയാണ്. സൈനികർ ഭീകരവാദികൾക്കെതിരെ പോരാടുകയാണ്. അവർ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും പുടിൻ വ്യക്തമാക്കി. എന്നാൽ തങ്ങളുടെ നടപടിയെ ന്യായീകരിച്ച് തുർക്കി പ്രധാനമന്ത്രി തന്നെ രംഗത്തെത്തി. റഷ്യൻ വിമാനം വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വെടിവച്ചിട്ടതെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം അറിയിച്ചു.
സിറിയൻ പ്രദേശമായ ലതാകിയയിലെ യമാദിയിലാണ് വിമാനം തകർന്നുവീണത്. തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചതിനെ തുർന്നാണ് വിമാനം വെടിവച്ചിട്ടതെന്നാണ് വിശദീകരണം. വ്യാമാതിർത്തി ലംഘിക്കുന്നതിന് മുമ്പ് പത്ത് തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും തുർക്കി വ്യക്തമാക്കി. പ്രാദേശിക സമയം ഇന്ന് രാവിലെ 9.24നാണ് തുർക്കിയുടെ എഫ് 16 യുദ്ധവിമാനങ്ങൾ റഷ്യൻ വിമാനത്തിന് നേരെ ആക്രമണം നടത്തിയത്. അതേസമയം തങ്ങളുടെ എസ് യു 24 പോർവിമാനം സിറിയയിൽ തകർന്നു വീണതായും കരയിൽ നിന്നുള്ള ആക്രമണത്തിലാണ് വിമാനം തകർന്നതെന്നും റഷ്യ വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. വിമാനം സിറിയയുടെ വ്യോമാതിർത്തിയിലായിരുന്നെന്നും ഒബ്ജക്ടീവ് മോണിറ്ററിങ് ഡാറ്റയിൽ ഇത് വ്യക്തമാണെന്നും റഷ്യ അറിയിച്ചു. തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്ന് റഷ്യ അവകാശപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷവും സൈനിക ഇടപെടലും പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വ്യോമാതിർത്തിയെ ചൊല്ലി നേരത്തെയുണ്ടായ തർക്കങ്ങൾ പ്രകാരം സ്വീകരിച്ച കരുതൽ നടപടികളെല്ലാം അപര്യാപ്തമാണെന്ന് സംഭവം വ്യക്തമാക്കുന്നു.
ലതാക്കിയ മലനിരകളിലേക്ക് തീപിടിച്ച വിമാനം കൂപ്പുകുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 6000 മീറ്റർ (19685 അടി) ഉയരത്തിൽ പറക്കവെയാണ് വിമാനത്തെ വെടിവച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്ക് എന്ത് സംഭവിച്ചു എന്നാണ് ഇനി അറിയേണ്ടതെന്നും റഷ്യ വ്യക്തമാക്കി. ലതാക്കിയയ്ക്ക് സമീപമുള്ള അൻതാക്കിയയിലാണ് വിമാനം തകർന്നുവീണത്. അതിനിടെ അൻതാക്കിയ മേഖലയിൽ വച്ച് പൈലറ്റുമാരിൽ ഒരാളെ പിടികൂടിയതായി ഈ പ്രദേശത്തെ ഭീകരർ അവകാശപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഈ പൈലറ്റ് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഈ പൈലറ്റിന്റെ ദൃശ്യങ്ങൾ അൽജസീറ പുറത്തുവിട്ടിട്ടുണ്ട്. മരിച്ച പൈലറ്റിന്റെ മൃതദേഹത്തിന് ചുറ്റം ഭീകരർ കൂട്ടം കൂട്ടി നിൽക്കുന്നതാണ് പുറത്തുവന്ന ചിത്രം. ഇതോടെ സിറിയയിലെ ഐസിസിനെതിരെ റഷ്യ നടത്തുന്ന പോരാട്ടങ്ങൾ പുതിയ മുഖം വന്നു.
നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കെ നാറ്റോ അംഗരാഷ്ട്രങ്ങൾ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്രശ്നം നാറ്റോയിലും യുഎന്നിന് മുമ്പാകെയും ഉന്നയിക്കുമെന്ന് തുർക്കി പ്രധാനമന്ത്രി അഹമദ് ദാവുദോഗ്ലുവിന്റെ ഓഫീസ് വ്യക്തമാക്കി. നാറ്റോ അംഗരാജ്യമാണ് തുർക്കി. കഴിഞ്ഞ മാസം രണ്ട് തവണ റഷ്യൻ പോർവിമാനം തുർക്കി വ്യോമാതിർത്തി ലംഘിച്ചിരുന്നു. തുടർന്ന് റഷ്യുടെ അംബാസിഡറെ വിളിച്ചുവരുത്തി തുർക്കി പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് അക്രമണം എന്നാണ് തുർക്കിയുടെ ന്യായം. എന്നാൽ വിമാനം തകർന്ന് വീണ സ്ഥലം തന്നെ എല്ലാം വിശദീകരിക്കുന്നുണ്ടെന്നാണ് റഷ്യൻ വാദം. പൈലറ്റിന്റെ മൃതദേഹത്തിന് ചുറ്റും നിന്ന് ഭീകരർ ആഹ്ലാദ പ്രകടനം നടത്തിയതും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തീവ്രവാദികൾക്ക് പ്രചോദനം നൽകാനാണ് തുർക്കിയുടെ ശ്രമമെന്നാണ് റഷ്യൻ നിലപാട്. ഇത് തന്നെയാണ് പശ്ചിമേഷ്യയെ സംഘർഷത്തിലാക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടി. പുറത്തു ചാടിയ ഒരു പൈലറ്റ് വീണത് ഐസിസ് കേന്ദ്രത്തിലാണെന്നു കരുതുന്നു. ഗുരുതര പരിക്കുകളോടെ നിലത്തു കിടക്കുന്ന പൈലറ്റിനു ചുറ്റും ഐ.എസ്. ഭീകരരെന്നു കുരുതുന്ന ഒരു കൂട്ടം ആയുധധാരികൾ നിൽക്കുന്നതു കാണാം. മറ്റൊരു പൈലറ്റിനെ കുറിച്ച് വിവരമൊന്നുമില്ല. വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വിമാനം വെടിവച്ചിട്ടതെന്ന് തുർക്കി അറിയിച്ചു. ലടാക്കിയ പ്രവിശ്യയിലെ മലനിരകളിൽ യുദ്ധ വിമാനം കത്തിയമർന്ന് തകർന്ന് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. റഷ്യയുടെ സു-24 വിമാനമാണ് വെടിവച്ചിട്ടത്. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുമെന്നതിന്റെ സൂചനയും വന്നു. ഐസിസിനെതിരെയാണ് റഷ്യ യുദ്ധം ചെയ്യുന്നത്. ഇതിനെ പാരീസ് ആക്രമണത്തോടെ ആഗോളതലത്തിൽ അംഗീകാരവും കിട്ടി. ഫ്രാൻസും ഒപ്പം ചേർന്നു. എന്നിട്ടും തുർക്കിക്ക് റഷ്യൻ നീക്കങ്ങളോട് താൽപ്പര്യമില്ലാത്തതിന്റെ സൂചനയാണ് ഇന്നത്തെ സംഭവം.
സിറിയയിലെ ബഷാർ അൽ അസദ് സർക്കാരിനെതിരെ വിമതയുദ്ധം നയിക്കുന്നവർക്കും ഐസിസിനും എതിരെ സെപ്റ്റംബർ അവസാനത്തോടെയാണ് റഷ്യ സിറിയയിൽ വ്യോമാക്രമണം തുടങ്ങിയത്. ഇതിനെ അമേരിക്കയും തുർക്കിയും അംഗീകരിച്ചിരുന്നില്ല. അസദ് ഭരണത്തിനെതിരെ വിമതർക്കൊപ്പമായിരുന്നു അവർ. ഇതൊന്നും വകവയ്ക്കാതെ സിറിയയിൽ റഷ്യ യുദ്ധം തുടർന്നു. ഐസിസ് തീവ്രവാദികൾക്ക് തിരിച്ചടിയും ഉണ്ടായി. ഈ റഷ്യൻ ഇടപെടലിന് പിന്നാലെ വിമാങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി നേരത്തെയും തുർക്കി പരാതിപ്പെട്ടിരുന്നു. നേരത്തെ സിറിയയുടെ യുദ്ധവിമാനവും തുർക്കി വെടിവച്ച് വീഴ്ത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍