വിരൽ മുറിഞ്ഞതിന് ചികിൽസിച്ച് യുവതി മരിച്ച സംഭവം ഡിഎംഒ അന്വേഷിക്കും; സയോമിയയുടെ കുടുംബത്തിന് നഷ്ടപരിഹാരവും നൽകും; സംഘർഷം ഒഴിഞ്ഞത് അസീസി ആശുപത്രിയിലെ ഡോക്ടറെ അറസ്റ്റ് ചെയ്തപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
എരുമേലി: വിറകുവെട്ടിയപ്പോൾ കൈവിരലിന്റെ അറ്റം മുറിഞ്ഞത് ചികിത്സിക്കാൻ പോയ യുവതി ആശുപത്രിയിൽ മരിച്ച സംഭവത്തെ കുറിച്ച് ഡിഎംഒ അന്വേഷണം നടത്തും. എരുമേലി മുട്ടപ്പള്ളി 40 ഏക്കർ ചെമ്പിട്ടയിൽ പരേതനായ ദേവസ്യായുടേയും ആനിയമ്മയുടെയും വളർത്തുമകൾ പഞ്ചിമ എന്ന സയോമിയയാണ് (അൽഫോൻസാ-23) കഴിഞ്ഞ ദിവസം മരിച്ചത്. സയോമിയയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഇക്കാര്യം ചർച്ച ചെയ്യും. അതിനിടെ സയോമിയയുടെ സംസ്കാരം പാണപിലാവ് സെന്റ് ജോസഫ് പള്ളിയിൽ നടന്നു.
സയോമിയയുടെ മരണവുമായി ബന്ധപ്പെട്ടു ഡോക്ടർ അറസ്റ്റിലായിരുന്നു. മുക്കൂട്ടുതറ അസീസി ആശുപത്രിയിലെ ഡോ.സജിൻ ലൂക്കോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കേരളത്തിൽ ചികിത്സ നടത്താനുള്ള ലൈസൻസില്ലെന്ന് പൊലീസ് അറിയിച്ചു. മുക്കൂട്ടുതറയിൽ സംഘർഷം. ആശുപത്രിക്കു മുന്നിലേക്കു യുവതിയുടെ മൃതദേഹവുമായി മാർച്ച് നടത്തിയ നാട്ടുകാരെ പൊലീസ് തല്ലിയോടിച്ചത് വിവാദമായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ വിറക് വെട്ടുന്നതിനിടെ ഇടത് കൈയുടെ തള്ളവിരൽ അറ്റതിനെതുടർന്ന് സയോമിയയുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രണ്ട് തവണ ടെസ്റ്റ് ഡോസ് കുത്തിവയ്പ്പ് എടുത്തതോടെ ബോധം കെടുകയും മരിക്കുകയുമായിരുന്നു. ഇന്നലെ രാത്രി ആശുപത്രിയിലും ഇന്ന് മുക്കൂട്ട്തറയിലും പ്രതിഷേധം നടന്നു. മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രിയിലേയ്ക്ക് മാർച്ചിന് ശ്രമിച്ചതോടെ പൊലീസ് രണ്ടുതവണ ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ എരുമേലിയിലേയ്ക്കുള്ള ശബരിമല തീർത്ഥാടകരുടെ പാത ഉപരോധിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം ഈ റോഡിലൂടെയുള്ള ഗതാഗതം അസാധ്യമായി. ഈ സാഹചര്യത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്ത്.
പ്രദേശത്ത് വലിയ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്കു വരുമ്പോഴാണു സംഭവം. മുക്കൂട്ടുതറയിൽ കത്തോലിക്കാ അധികൃതരുടെ ഉടമസ്ഥതയിലുള്ള അസ്സീസി ആശുപത്രിക്കു മുന്നിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇതുവഴി വരാതിരിക്കാൻ വേണ്ടി മറ്റൊരു വഴിയിലൂടെയാണ് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് പൊലീസ് അകമ്പടിയോടെ മുക്കൂട്ടുതറയിലേക്കു കടത്തിവിട്ടത്. എരുമേലിമുക്കൂട്ടുതറ റോഡിലാണ് ഈ ആശുപത്രിയുള്ളത്. എന്നാൽ, ഈ റോഡിലൂടെ കൊണ്ടുവരാതിരിക്കാനാണു പൊലീസ് പരമാവധി ശ്രമിച്ചത്. ആശുപത്രിക്കു മുന്നിലെത്തിക്കാതെ മറ്റൊരു വഴിയെയാണു പൊലീസ് മൃതദേഹവുമായി എത്തിയ ആംബുലൻസിനെ നയിച്ചത്. എന്നാൽ ആംബുലൻസും കാത്ത് നാട്ടുകാർ സംഘടിച്ചു നിൽക്കുന്നുണ്ടായിരുന്നു.
വഴിമാറി വന്നിട്ടും പൊലീസ് വാഹനവും ആംബുലൻസും തടഞ്ഞ നാട്ടുകാർ മൃതദേഹവുമായി ആശുപത്രിയിലേക്കു മാർച്ചു ചെയ്തു. മുക്കൂട്ടുതറ ജങ്ഷനു സമീപത്തു വച്ച് വൻ സന്നാഹവുമായി എത്തിയ പൊലീസ് മാർച്ച് തടഞ്ഞു. ഇതെത്തുടർന്നാണു സംഘർഷമുണ്ടായത്. പൊലീസ് ലാത്തിവീശി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇതിനിടെ ജനങ്ങൾക്കിടയിൽ നിന്നു കല്ലേറുമുണ്ടായി. നിരവധി പേർക്കു പരിക്കേറ്റു. സംഘർഷം തുടർന്നതോടെ മുക്കൂട്ടുതറയിൽ ജങ്ഷനിലെ കടകളൊക്കെ അടപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നെ പണിപ്പെടുകയും ചെയ്തു. ഒടുവിൽ ആർഡിഒ സ്ഥലത്തെത്തി ജനങ്ങളുമായി ചർച്ച നടത്തി. തുടർന്നാണ് ഡോക്ടറുടെ അറസ്റ്റ് ഉണ്ടായത്.
അസ്സീസി ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലാണ് 23 വയസുകാരിയായ സയോമിയ എന്ന യുവതി മരിച്ചത്. എരുമേലി മുട്ടപ്പള്ളി 40 ഏക്കർ ചെമ്പിട്ടയിൽ പരേതനായ ദേവശ്യയുടെയും ആനിയമ്മയുടെയും മകളാണ് പഞ്ചമി എന്നറിയപ്പെടുന്ന സയോമിയ. വിറകുവെട്ടുന്നതിനിടെയാണു സയോമിയയുെട ഇടതുകൈയുടെ തള്ളവിരലിന്റെ അഗ്രഭാഗത്ത് വെട്ടേറ്റ് മുറിഞ്ഞത്. തുടർന്ന് അടിയന്തര ചികിത്സയെന്ന നിലയിലാണ് മുക്കൂട്ടുതറയിലെ അസ്സീസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തുന്നലിടുന്നതിനായി മരവിപ്പിക്കാൻ ഡോക്ടർ ടെസ്റ്റ് ഡോസ് കുത്തിവെപ്പ് നൽകി. എന്നാൽ റിയാക്ഷൻ പ്രകടമാകാത്തതിനെ തുടർന്ന് രണ്ടാമതും മരുന്നു കുത്തിവച്ചു. ഇതോടെ സയോമിയയുടെ ബോധം പോകുകയായിരുന്നു. ഓവർഡോസ് നൽകിയതാണ് പ്രത്യക്ഷത്തിൽ പ്രശ്നമുണ്ടാകാൻ കാരണമായത്.
ആശുപത്രിയിൽ ബോധംകെട്ട് വീണ സലോമിയെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സയോമിയ മരിക്കുകയായിരുന്നു. യുവതി മരിച്ചതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് ആളുകൾ സംഘടിച്ച് എത്തുകയും ചെയ്തു. ചികിത്സാപിഴവാണ് മരണകാരണമെന്ന് ആരോപിച്ചാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. സംഭവം വിവാദമായതോടെ കേസ് ഒതുക്കാൻ ആശുപത്രി അധികൃതർ തന്നെ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു.
Stories you may Like
- പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- ഡൽഹി ഉദ്യോഗസ്ഥൻ പെൺകുട്ടിയെ പീഡിപ്പിച്ചത് മയക്കുമരുന്ന് നൽകി
- ബംഗ്ലൂരുവിലെ ഡൽഹി പബ്ലിക് സ്കൂളിൽ ജിയന്ന ആൻ ജിറ്റോയ്ക്ക് സംഭവിച്ചത് എന്ത്?
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍