ജാമ്യം ലഭിക്കുമെന്നതിനാൽ കഞ്ചാവു കടത്തുന്നത് ഒരു കിലോയിൽ താഴെ വീതം; കടത്തുകാരുടെ എണ്ണം കൂടി; കൂടുതലും ദിവസക്കൂലിക്കു കടത്തുന്ന വിദ്യാർത്ഥികൾ; റെഡി ടു യൂസ് കഞ്ചാവ് പ്രിയങ്കരം
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ചുവടുമാറ്റി കളം പിടിക്കാൻ കഞ്ചാവ് മാഫിയ. ശക്തമായ നടപടികളുമായി അധികൃതർ. കഴിഞ്ഞ ദിവസം ഒമ്പതു പേരാണു കഞ്ചാവുകടത്തുന്നതിനിടെ പിടിയിലായത്.
സംസ്ഥാനത്തെ പ്രധാന പാതകൾ വഴി കഞ്ചാവ് കടത്തു ശക്തമായതായുള്ള സൂചനകളേത്തുടർന്ന് ഇടുക്കി-എറണാകുളം ജില്ലകളിൽ എക്സൈസ് അധികൃതർ നടത്തിയ റെയ്ഡിൽ 9 പേർ പിടിയിലായി. കൊച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയിലെ കണ്ണികളാണ് പിടിയിലായിട്ടുള്ളതെന്നും ഇവരിൽനിന്നും മറ്റ് കഞ്ചാവ് കടത്തു സംഘങ്ങളേക്കുറിച്ചും ഇക്കാര്യത്തിൽ ഇക്കൂട്ടർ സ്വീകരിച്ചിട്ടുള്ള പുതിയമാർഗങ്ങളേക്കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് അധികതർ അറിയിച്ചു.
വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന വാഹന പരിശോധനയിലാണ് 9 യുവാക്കൾ കുടുങ്ങിയത്. തിരച്ചിലിനിടയിൽ വാഹനത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ട രണ്ടു യുവാക്കളെ കുറിച്ചുള്ള വിവരങ്ങളും എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട് . വാഹന പരിശോധനക്കിടെ കെ.എസ്.ആർ.ടി.സി ബസിലും ഓട്ടോറിക്ഷയിലും കാറിലുമായി എത്തിയവരാണ് പിടിയിലായത്.
കുമളി-എറണാകുളം കെ.എസ്.ആർ.ടി.സി ബസിലെത്തിയ കോഴിക്കോട് കക്കാട് കാരശ്ശേരി ചാലിൽ റെനിഷ് (25)നെയും ഇയാളുടെ സുഹൃത്ത് മുക്കം താഴെക്കാട്ട് പുൽപറമ്പിൽ ജംഷിദ് (27)നെ കോതമംഗലം ബസ് സ്റ്റാന്റിൽ നിന്നുമാണ് ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിലെടുത്തത്. മൂന്നാറിൽ നിന്നും കഞ്ചാവുമായി ഓട്ടോ റിക്ഷയിൽ എറണാകുളത്തേക്ക് വരികയായിരുന്ന മൂന്നാർ കെ. ഡി.എച്ച് വില്ലേജ് അരുവിക്കാട് രഘു (25) കുന്നത്തുനാട് ഐക്കരനാട് വടക്കേതിൽ നിതിഷ്കുമാർ (24) എന്നിവരെ ശോഭനപ്പടിയിൽ നടത്തിയ തിരച്ചിലിലാണ് എക്സൈസ് സംഘം പിടികൂടിയത്. അറക്കപ്പടി തൊള്ളുകുടി സുജിത് (18) കുന്നത്തുനാട് മഴുവന്നൂർ വളയൻചിറങ്ങര കമ്മൻചേരി ശ്രിജിത്ത് (22) എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ബോഡിമെട്ട് ചെക്ക്പോസ്റ്റ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിലാണ് മറ്റ് മൂന്നു പേർ പിടിയിലായത്. എറണാകുളം സ്വദേശികളായ ഏകുന്നം കരിവിളക്കുടിയിൽഷാജി(21), അരീക്കൽ റസാഖ്(21) നെല്ലിക്കുഴി ഇടയാലിക്കുടിയിൽ അഷ്ക്കർ(21)എന്നിവരെയാണ് നെടുങ്കണ്ടത്ത് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ.-ക്യൂ 7859 ഐ-10 കാറും കസ്റ്റഡിയിലെടുത്തു. കമ്പത്ത് ചായ കുടിക്കുന്നതിനിടയിൽ പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയിൽ നിന്നും രണ്ടായിരം രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്നും സ്കൂൾ പഠനകാലം മുതൽ ഉപയോഗിച്ചു ശീലിച്ചതിനാൽ കഞ്ചാവ് എവിടെ കിട്ടിയാലും വാങ്ങാറുണ്ടെന്നുമാണ് യുവാക്കളുടെ വെളിപ്പെടുത്തൽ. പിടിയിലാവുമ്പോൾ മൂവരും കഞ്ചാവ് ലഹരിയിലായിരുന്നെന്നാണ് എക്സൈസ് അധികൃതരിൽ നിന്നും ലഭിക്കുന്നവിവരം. സുഹൃത്തിന് പെണ്ണ് കാണാൻ പോകാനെന്ന് പറഞ്ഞാണ് മൂവർ സംഘം കൊല്ലത്തു നിന്നും കാർ വാടകക്കെടുത്തത്.
കഴിഞ്ഞ ദിവസം കോതമംഗലം ഭാഗത്തുനിന്ന് രണ്ട് യുവാക്കളെ ഊന്നുകൽ പൊലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു. അടിമാലി കൊന്നത്തടി നെടിയാനിക്കൽ അനൂപ് (25) മലപ്പുറം നന്നമുക്ക് കണ്ടൻ കുളങ്ങര ശിഹാബ്(23) എന്നിവരെയാണ് കഴിഞ്ഞ ദിവസം തലക്കോട് ചെക്ക്പോസ്റ്റിനു സമീപം പൊലീസിന്റെ പിടിയിലായത്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ റെയ്ഡുകൾ തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. തുടർച്ചയായ ഇത്തരം നീക്കം മൂലം കഞ്ചാവിന്റെ ഒഴുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ കണക്കുകൂട്ടൽ
കൂടിയ അളവിനുപകരം കുറഞ്ഞ അളവിൽ കൂടുതൽ പേരെ നിയോഗിച്ച് കഞ്ചാവ് കടത്തുന്ന രീതിയാണ് മാഫിയസംഘങ്ങൾ ഇപ്പോൾ പിൻതുടരുന്നതെന്നാണ് പിടിയിലായവരിൽ നിന്നും അധികൃതർക്ക് ലഭിച്ച വിവരം. പിടികൂടുന്ന കഞ്ചാവ് ഒരുകിലോയിൽ താഴെയാണെങ്കിൽ കോടതിയിൽ നിന്നും ജാമ്യം ലഭിക്കും. ഇതാണ് ചെറിയ അളവിൽ കഞ്ചാവ് കടത്തൽ വ്യാപകമാവാൻ കാരണം. ദിവസക്കൂലിക്കും ട്രിപ്പുകളുടെ അടിസ്ഥാനത്തിലും വേതനം കൈപ്പറ്റിയാണ് വിദ്യാർത്ഥികളുൾപ്പെടുന്ന സംഘം കഞ്ചാവ് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നത്. ആഡംബരവാഹനങ്ങൾ ഒഴിവാക്കി ബൈക്കുകളിലും ഓട്ടോറിക്ഷകളിലും സ്വകാര്യബസുകളിലും മറ്റുമാണ് ഇപ്പോൾ പ്രധാനമായും കഞ്ചാവ് കടത്തുന്നത്. വല്ലപ്പോഴും നടന്നിരുന്ന ഈ പ്രക്രീയ ഇപ്പോൾ അനുദിനമെന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞെന്നും ഇതിനായി സ്കൂൾ വിദ്യാർത്ഥികളുൾപ്പെടുന്ന സംഘം സദാസമയവും സന്നദ്ധരായി രംഗത്തുണ്ടെന്നുമുള്ള വിവരങ്ങളും ഉദ്യോഗസ്ഥസംഘത്തിന് ലഭിച്ചിട്ടുണ്ട്.
കടത്തൽ സംവിധാനങ്ങളിൽ അടുത്തകാലത്ത് മാഫിയ സംഘങ്ങൾ വരുത്തിയ മാറ്റങ്ങളേക്കുറിച്ചും വിൽപ്പന തന്ത്രങ്ങളേക്കുറിച്ചും പുതിയവിവരങ്ങൾ ലഭിക്കുന്നതിനും റെയ്ഡ് സഹായകമായെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നേരത്തെ ഇലയും കായും പൂവുമെല്ലാം ഒരുമിച്ച് ഉണക്കിയ തിരിരൂപത്തിലാണ് കഞ്ചാവ് ഉപയോക്താക്കളുടെ കൈകളിലെത്തിയിരുന്നത്. എന്നാൽ ഇന്ന് 'റെഡി റ്റു യൂസ്' തരത്തിൽ പൊടിരൂപത്തിലും ഇത് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഗന്ധം കാര്യമായി പുറത്തുവരാത്തതിനാലാണ് കടത്തു സംഘങ്ങൾ ഈ രീതി പിൻതുടരാൻ കാരണമെന്നുമാണ് അധികൃതരുടെ വെളിപ്പെടുത്തൽ.
ജില്ലയിൽ കഞ്ചാവിന് അടിമപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നുണ്ടെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ കഞ്ചാവ് കടത്തൽ, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട് പത്തോളം വിദ്യാർത്ഥികളെ എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഹൈറേഞ്ചിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും കൊച്ചിയിലേക്ക് കഞ്ചാവ് എത്തുന്നത്. അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ കഞ്ചാവ് എത്തിക്കുന്നതിലും ഉപയോഗിക്കുന്നതിലും ഒരുപടി മുന്നിലാണെന്ന കാര്യം ഏറെ ഗൗരവമുള്ളതാണെന്നും ഇക്കൂട്ടരെ നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബാർ നിരോധനം കഞ്ചാവ് മാഫിയക്ക് ചാകരക്കോളായി എന്നതാണ് വാസ്തവം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കഞ്ചാവ് ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന സൂചന. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കുമിടയിലാണ് പ്രധാനമായും ഉപഭോക്താക്കൾ ക്രമാതീതമായി വർദ്ധിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയിലെ രാജാക്കാട്, അടിമാലി, കുമളി, മൂന്നാർ, മറയൂർ എന്നിവിടങ്ങളിൽ നിന്നാണ് മുഖ്യമായും കഞ്ചാവ് എത്തുന്നതെന്നാണ് എക്സൈസ് അധികൃതർക്ക് ലഭിച്ചിട്ടുള്ള വിവരം. ഹൈറേഞ്ചിൽ നിന്നുള്ള കഞ്ചാവിന്റെ ഒഴുക്ക് തടയാൻ എറണാകുളം അസി എക്സൈസ് കമ്മീഷണർ എ എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച റെയ്ഡ് ഊർജ്ജിത ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍