സിറിയയും ഇറാഖും തകർത്താലും ഐസിസ് ഇല്ലാതാവില്ല; അനേകം രാഷ്ട്രങ്ങളിലേക്ക് പടർന്ന് കഴിഞ്ഞു; ബ്രിട്ടൻ അടക്കമുള്ളിടങ്ങളിൽ ജൈവായുധ പ്രയോഗം ഉണ്ടായേക്കും
ഐസിസിനെതിരെ സിറിയയിൽ റഷ്യയുടെ നേതൃത്വത്തിലുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം ഐസിസ് തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണെന്നത്. സത്യമാണ്. അവരുടെ പല ശക്തി കേന്ദ്രങ്ങളും ഈ ആക്രമണത്തിൽ തകർന്ന് തരിപ്പണമാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നേതൃത്വത്തിൽ ഇറാഖിലും സിറിയയിലും നടത്തുന്ന ആകമണവും ഐസിസിനെ വട്ടം കറക്കുന്നുണ്ട്. പാരീസാക്രണമത്തിന് ശേഷം ഫ്രാൻസും തങ്ങളുടെ ഐസിസ് വേട്ട ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്രിട്ടനും ജർമനിയും ഭീകര വേട്ടയ്ക്കായി സിറയയിലും ഇറാഖിലും അടുത്തിടെ ഇറങ്ങിയതും ഐസിസിന് വൻ തിരിച്ചടിയാണേകിയിരിക്കുന്നത്.
ഇത്തരത്തിൽ വിവിധ ശക്തികൾ വളഞ്ഞാക്രമിക്കാൻ തുടങ്ങിയതോടെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന കുറച്ച് കാലത്തിനുള്ളിൽ പൂർണമായും ഇല്ലാതാവുമെന്നാണ് ഭൂരിഭാഗം പേരും ആശ്വാസം കൊള്ളുന്നത്. എന്നാൽ അത് വെറും വ്യാമോഹം മാത്രമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതായത് സിറിയയും ഇറാഖും തകർത്താലും ഐസിസ് ഇല്ലാതാവില്ലെന്ന് ചുരുക്കം. ഐസിസ് ഇപ്പോൾ ഈ രാഷ്ട്രങ്ങൾക്ക് പുറമെ മറ്റനേകം രാജ്യങ്ങളിലേക്കും വ്യാപിച്ചതാണിതിന് കാരണം. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും തങ്ങളുടെ ആസ്ഥാനം യെമനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഐസിസുകാർ മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട് വ്യക്തമായ സൂചനയേകിയിരുന്നു. ഇതിന് പുറമെ പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്കെതിരെ ആക്രമണങ്ങൾക്കുള്ള ശക്തമായ തിരിച്ചടി നൽകാനായി ഐസിസ് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ മാരകമായ ജൈവായുധ പ്രയോഗം നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന യൂറോപ്യൻ പാർലിമെന്റ് രേഖ മുന്നറിയിപ്പേകുന്നത്.പാരീസാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നിരൂപകനായ ബീട്രിക്സ് ഇമെൻകാംപ് ആണ് ഈ രേഖ സമാഹരിച്ചിരിക്കുന്നത്.
പടിഞ്ഞാറൻ രാജ്യങ്ങളെ മുച്ചൂടും സംഹരിക്കാനായി ജൈവായുധങ്ങൾക്ക് പുറമെ ഐസിസ് ഐസിസുമാർ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, അല്ലെങ്കിൽ ന്യൂക്ലിയർ(സിബിആർഎൻ) മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് ഒരുങ്ങുകയാണെന്നും യൂറോപ്യൻ പാർലിമെന്റ് മുന്നറിയിപ്പേകുന്നുണ്ട്. ഇത്തരം അതിസംഹാരശേഷിയുള്ള ആധുനിക പടക്കോപ്പുകൾ തയ്യാറാക്കാനായി
ഐസിസ് കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ വിദഗ്ധരായവരുടെ റിക്രൂട്ടിംഗും ആരംഭിച്ചിട്ടുണ്ട്. ആഗോള തലത്തിലെ യുദ്ധങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന വിനാശകാരികളായ ആയുധങ്ങൾ തങ്ങൾ ഭാവിയിൽ നടത്തുന്ന ആക്രമണങ്ങളിൽ ഉപയോഗിക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നുണ്ടെന്നതിന്റെ തെളിവുകൾ പരക്കെ ആശങ്കയുണർത്തുന്നുണ്ട്.അടുത്തിടെ വെളിച്ചത്ത് വന്ന ഐസിസ് രേഖയിൽ നിന്നാണീ പദ്ധതികളെക്കുറിച്ചുള്ള രഹസ്യങ്ങൾ പുറത്ത് വന്നിരുന്നത്.
പാരീസ് ആക്രമണത്തിന് ശേഷമായിരുന്നു ഈ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമെത്തിയത്. അപകടകാരിയായ ഡബ്ല്യൂഎംഡി മെറ്റീരിയൽ ഐസിസ് യൂറോപ്പിലേക്ക് ഇതിനായി രഹസ്യമായി എത്തിച്ചിട്ടുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. വരുംകാലത്തുണ്ടാകാൻ സാധ്യതയുള്ള തീവ്രവാദ ആക്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്ക് വയ്ക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ പരാജയപ്പെട്ടാൽ അത് ഐസിസ് ചൂഷണം ചെയ്ത് ആക്രമണം നടത്തുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ ഭീഷണി ദിനം പ്രതി വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ ഒരു ഭീകരാക്രമണം ഉണ്ടായാൽ എങ്ങിനെ നേരിടണമെന്നതിനെക്കുറിച്ച് ബ്രിട്ടീഷ് പൊലീസ് സേനകൾ കടുത്ത പരിശീലനം നടത്തുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് രാസായുധങ്ങളും ജൈവായുധങ്ങളും അണ്വായുധങ്ങളും ഉപയോഗിച്ച് കടുത്ത ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ വിവിധ രാജ്യങ്ങളിലെ ഗവൺമെൻരുകൾ മുൻകൈയെടുക്കണമെന്നാണ് യൂറോപ്യൻ യൂണിയൻ റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം.
ഐസിസ് ഭീഷണിയുയർത്തുന്നുണ്ടെന്ന് എല്ലാവർക്കുമറിയാമെങ്കിലും യൂറോപ്യൻ പൗരന്മാർ വേണ്ടത്ര ബോധവാന്മരല്ലെന്നും എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഭീകരർ ഏത് തരത്തിലുള്ള ആക്രമണത്തിനും മുന്നിട്ടിറങ്ങുമെന്ന കാര്യം യൂറോപ്യന്മാർ ഗൗരവപരമായി കാണണമെന്നും അതിനെ നേരിടാനുള്ള ജാഗ്രത പുലർത്തുകയും വേണമെന്നാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ദശാബ്ദത്തിനിടെ യൂറോപ്പ് ഭൂഖണ്ഡം അനുഭവിക്കാനിരിക്കുന്ന രക്തരൂക്ഷിതമായ ആക്രമണങ്ങളായിരിക്കും ഐസിസ് ഇവിടെ നടത്തുകയെന്നാണ് യൂറോപോൾ തലവനായ റോബ് വെയിൻ റൈറ്റ് മുന്നറിയിപ്പേകുന്നു.പാരീസാക്രമണത്തിന് ശേഷം യൂറോപ്പുകാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാണെന്നും എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിന് ധനവും ആൾബലവും ധാരാളമുണ്ടെന്നും അവർ അത് ഫലപ്രദമായി കൂട്ടിയിണക്കി ശക്തിപ്പെട്ട് യൂറോപ്പിൽ സജീവമാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഓൺലൈനിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഐസിസ് ലോകമാകമാനം നിന്നും നിരവധി പേരെ തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് നേരത്തെ തന്നെ ആകർഷിച്ചിരുന്നു. അതുവഴി വിവിധ രാജ്യങ്ങളിൽ സംഘടനയ്ക്ക് വേരോട്ടമുണ്ടാക്കാൻ അവർക്ക് നേരത്തെ തന്നെ സാധിച്ചിട്ടുണ്ട്. ഇതിലൂടെ അവിടങ്ങളിൽ നിന്നെല്ലാം നൂറുകണക്കിന് പേർ ഐസിസിൽ പ്രവർത്തിക്കാനും പരിശീലനം നേടുവാനും വേണ്ടി സിറിയയിലും ഇറാഖിലും എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സഖ്യശക്തികളുടെ ആക്രമണത്തെ തുടർന്ന് ഇറാഖിലും സിറിയയിലും പിടിച്ച് നിൽക്കാൻ പാടുപെടുന്ന ഐസിസ് ഇത്തരം വേരോട്ടം പരമാവധി പ്രയോജനപ്പെടുത്തി വിവിധ രാജ്യങ്ങളിലേക്ക് തങ്ങളുട പ്രവർത്തനം വ്യാപിപ്പിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ വിശ്വസ്ത പ്രവർത്തകരുടെ സഹായത്തോടെ അവിടങ്ങളിലെല്ലാം തങ്ങളുടെ ബ്രാഞ്ച് സ്ഥാപിക്കാനാണ് ഐസിസ് ഇപ്പോൾ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും വേര് പിഴുതെറിഞ്ഞാലും ഐസിസിനെ പൂർണമായും ഇല്ലാതാക്കാനാവില്ലെന്നുറപ്പാണ്. സിറിയയിൽ നടത്തി വരുന്ന ജിഹാദ് പരാജയപ്പെടുമെന്ന് ഏറെക്കൂറെ ഉറപ്പായതോടെ കളം മാറ്റി ചവിട്ടാനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ തീരുമാനമെന്നാണ് സൂചന. ഇതിനെത്തുടർന്ന് സിറിയയിൽ നിന്നും ഇറാഖിൽ നിന്നും ഐസിസ് ഭീകരർ മറ്റ് പല രാജ്യങ്ങളിലേക്കും കടന്നുവെന്നും റിപ്പോർട്ടുണ്ട്.
ഐസിസിന് കൂടുതൽ അനുയായികളുള്ള രാജ്യങ്ങളിലൊന്ന് ബ്രിട്ടനാണ്. ഇവിടെ നിന്നും 800 ബ്രിട്ടീഷുകാർ ഐസിസിന് വേണ്ടി പോരാടാൻ സിറിയയിലേക്ക് പോയതായി കഴിഞ്ഞ മാസം സ്ഥിരീകരിക്കപ്പെട്ടിരുന്നു.ഇവരിൽ 400 പേർ ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡിഫെൻസ് റിവ്യൂ മുന്നറിയിപ്പേകുന്നത്. അവർ ഏത് നിമിഷവും ഇവിടെ കടുത്ത ആക്രമണങ്ങൾ നടത്താൻ ഒരുങ്ങുന്നുവെന്നും ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു പോൾ ഫലമനുസരിച്ച് ബ്രിട്ടനിലെ മുസ്ലിം യുവാക്കൾക്ക് ഐസിസിനോട് സ്നേഹവും സഹതാപവുമേറെയാണെന്നും തെളിഞ്ഞിട്ടുണ്ട്.
ബ്രിട്ടനിലെ 18 മുതൽ 34 വയസ് വരെയുള്ള മുസ്ലീങ്ങളിൽ നാലിലൊന്ന് പേരും ബ്രിട്ടീഷ് ജിഹാദികളെ പിന്തുണയ്ക്കുന്നുവെന്നാണ് സൺ പത്രം നടത്തിയ പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ എല്ലാ പ്രായത്തിലുമുള്ള അഞ്ചിൽ ഒരാൾ എന്ന തോതിൽ സിറിയയിൽ പൊരുതുന്ന ബ്രിട്ടീഷ് ജിഹാദികളെ പിന്തുണയ്ക്കുന്നവരാണെന്നും തെളിഞ്ഞിട്ടുണ്ട്. ങ്ങൾക്ക് വേണ്ടി കൂടിയാണ് ഇവർ സിറിയയിൽ പോയി കഷ്ടപ്പെട്ട് പൊരുതുന്നതെന്ന് ബ്രിട്ടനിലെ ഈ മുസ്ലീങ്ങൾ തിരിച്ചറിയുുന്നുണ്ടത്രെ. പാരീസാക്രണത്തിന് ശേഷമാണീ പോൾ നടത്തിയിരിക്കുന്നത്.
ബെൽജിയമാണ് ഐസിസിന് അനുയായികളേറെയുള്ള മറ്റൊരു യൂറോപ്യൻ രാജ്യം. പാരീസാക്രമണത്തിൽ നിർണായക പങ്ക് വഹിച്ച ഭീകരരെല്ലാം സിറിയയിിൽ നിന്നും മടങ്ങിയ ബെൽജിയം ഭീകരരായിരുന്നു. അതിന് ശേഷം 16ഐസിസിസ് അനുയായികളെ ബെൽജിയത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയുമുണ്ടായിരുന്നു. പാരീസാക്രണത്തിന് ഫ്രാൻസിലുള്ള തദ്ദേശീയരായ ഐസിസുകാരും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഫ്രാൻസിൽ ജനിച്ച് വളർന്ന് ഭീകരരായവർ പാരീസാക്രമണത്തിന് ശേഷം തുറന്ന ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഫ്രാൻസിലെ നഗരങ്ങളിൽ ബോംബ് വർഷിക്കുമെന്നാണിവർ ഭീഷണി മുഴക്കിയിരിക്കുന്നത്.ഫ്രാൻസിൽ അധികം വൈകാതെ പുതിയ ആക്രമണ പരമ്പരകൾ തീർക്കുമെന്ന പുതിയ ഭീഷണിയുമായാണ് ഫ്രഞ്ച് ഐസിസ് ഭീകരർ രംഗത്തെത്തിയിരിക്കുന്നത്.അതിന് 24 മണിക്കൂർ മുമ്പ് ഈഫൽ ഗോപുരം നിലംപതിച്ച്കിടക്കുന്ന സിനിമാദൃശ്യം ഉപയോഗിച്ചുള്ള മറ്റൊരു വീഡിയോയും അവർ പുറത്തിറക്കിയിരുന്നു. നിങ്ങളുടെ രാജ്യത്തെ തകർക്കാൻ ഞങ്ങൾ വരുന്നുവെന്നാണ് മുഖം മൂടി ധരിച്ച് തോക്കേന്തിയ ഒരു ഐസിസ് ഭീകരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരുന്നത്.
അമേരിക്കയിലും ഐസിസിന് അനുയായികളുണ്ടെന്നാണ് കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ നടന്ന കൂട്ടക്കൊല വെളിപ്പെടുത്തുന്നത്. കൊലയാളികളായ മുസ്ലിം ദമ്പതികൾ കടുത്ത ഐസിസ് അനുഭാവികളായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ന്യൂയോർക്ക് സിറ്റിയിലും യുസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള വീഡിയോകൾ കഴിഞ്ഞയാഴ്ച ഐസിസ് പുറത്തിറക്കിയിരുന്നു.പാരീസിൽ നിന്ന് തങ്ങൾ ആക്രമണം തുടങ്ങിയെന്നും വൈറ്റ് ഹൗസിനെ തകർത്തുകൊണ്ട് അത് അവസാനിപ്പിക്കുമെന്നും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഭീകരൻ മുന്നറിയിപ്പേകുന്നുണ്ട്. ഹംഗറിയിലും ഐസിസിന് നല്ല വേരോട്ടമാണുള്ളത്. ഹംഗറിയിലെ ആന്റി ടെറർ പൊലീസ് അവിടെ ബോംബ് നിർമ്മാണ ലബോറട്ടറി കണ്ടെത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നു. ആധുനിക ഉപകരണങ്ങളാൽ സജ്ജീകരിച്ച ലബോറട്ടറിയാണ് കണ്ടെത്തിയതെന്നത് ആശങ്ക വർധിപ്പിക്കുന്നു. ഈ റെയ്ഡിനെ തുടർന്ന് തങ്ങൾ തീവ്രവാദികളായ മുസ്ലീങ്ങളെ അറസ്റ്റ് ചെയ്തുവെന്ന് എലൈറ്റ് സ്പെഷ്യൽ ഫോഴ്സ് ടീം വെളിപ്പെടുത്തുന്നു.
പാശ്ചാത്യ രാജ്യങ്ങൾ സിറിയയിലും ഇറാഖിലും ഐസിസിന് നേരെ വ്യോമാക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ അവർ യെമനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും തങ്ങളുടെ കേന്ദ്രം മാറ്റിക്കൊണ്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരിക്കുന്നത്. അഫ്ഗാനിൽ താലിബാൻ കേന്ദ്രങ്ങൾ കീഴടക്കിക്കൊണ്ടാണ് ഐസിസ് ശക്തിപ്രാപിക്കുന്നത്.
ഈ ആഴ്ച താലിബാൻ നേതാവ് മുല്ല അക്തർ മൻസൂറിനെ ഐസിസ് ഭീകരർ വെടി വച്ച് കൊന്നുവെന്ന സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. താലിബാൻ കമാൻഡർമാരുടെ ഒരു യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇയാൾ വെടിയേറ്റ് മരിച്ചത്. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും 70 ഐസിസ് ഭീകരർ അഫ്ഗാനിലെത്തി ഇവിടെ തങ്ങളുടെ ബ്രാഞ്ച് ആരംഭിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നും യുഎൻ വെളിപ്പെടുത്തിയിരുന്നു.ഐസിസ് ലോകവ്യാപകമാകുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്