ബാബുവിനെതിരെയും ക്വിക്ക് വേരിഫിക്കേഷൻ; കൈക്കൂലി നൽകിയ ബിജു രമേശ് കൂട്ടുപ്രതി; അന്വേഷണം നടത്തിയെന്ന വിജിലൻസ് വാദം കോടതി അംഗീകരിച്ചില്ല; ബാർ കോഴയിൽ ഉമ്മൻ ചാണ്ടി സർക്കാരിന് തൃശൂർ വിജിലൻസ് കോടതിയുടെ നിർദ്ദേശങ്ങൾ തലവേദനയാകും
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ബാർ കോഴക്കേസിൽ മന്ത്രി കെ.ബാബുവിനും ബിജു രമേശിനുമെതിരെ ദ്രുതപരിശോധന വേണമെന്ന് തൃശൂർ വിജിലൻസ് കോടതി. ജനുവരി 23നകം ദ്രുതപരിശോധനയുടെ റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർക്ക് കോടതിയുടെ നിർദ്ദേശം. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളം നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ബിജു രമേശ് ഇതിന് സമാനമായ മൊഴി തിരുവനന്തപുരത്തെ കോടതിയിൽ നൽകിയിരുന്നു. എന്നാൽ ദ്രുതപരിശോധന നടത്താതെ പ്രാഥമിക അന്വേഷണം നടത്തി കേസ് തള്ളുകയാണ് ചെയ്തത്. ഇത് ബാബുവിനെ രക്ഷിക്കാനാണെന്ന വിമർശനം ഉയർത്തിയിരുന്നു.
ഈ സാഹചര്യത്തിൽ തൃശൂർ വിജിലൻസ് കോടതിയിൽ ഹർജി എത്തിയത്. മന്ത്രി ബാബുവിനെ ഒന്നാം പ്രതിയും ബിജു രമേശിനെ രണ്ടാം പ്രതിയുമാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. മന്ത്രി ബാബു പണം വാങ്ങിയെന്ന് ബിജു രമേശ് ടെലിവിഷൻ ചാനലുകളിൽ ആരോപിച്ചെന്നും ഇതു പരിശോധിക്കണമെന്നും കാണിച്ചാണ് സ്വകാര്യ ഹർജി നൽകിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയതാണെന്ന് വിജിലൻസ് കോടിയെ അറിയിച്ചു. എന്നാൽ ഉത്തരവ് മുഖേന അന്വേഷണം നടക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ദ്രുതപരിശോധനയ്ക്ക് കളമൊരുങ്ങിയത്.
കെ ബാബുവിന് 50 ലക്ഷം കൈമാറിയെന്ന് ബിജു രമേശ് ചാനലുകളിൽ പറയുന്നതിന്റെ സിഡിയാണ് ഹർജിക്കാരനായ ജോർജ് വട്ടക്കുളം തെളിവായി ഹാജരാക്കിയത്.മുക്കാൽ മണിക്കൂർ വാദം കേട്ട കോടതി ക്വിക് വേരിഫിക്കേഷൻ നടത്താൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു. കേസിൽ നേരത്തെ അന്വേഷണം നടന്നതാണെന്നും ഇനിയൊരു അന്വേഷണത്തിന്റെ പ്രസക്തിയില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
എന്നാൽ കോടതി ഉത്തരവോടെയുള്ള അന്വേഷണം വേണമെന്ന ഹർജിക്കാരന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ജനുവരി 23നകം റിപ്പോർട്ട് നൽകാനാണ് വിജിലൻസ് കോടതി നിർദ്ദേശം.അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു.കേസന്വേഷണത്തിൽ അപാകതകളുണ്ടായാൽ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
അഴിമിതിക്കായി കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണ്. ഇവിടെ ബാബുവിന് പണം നൽകിയെന്ന് ബിജു രമേശ് പറയുന്നു. അതുകൊണ്ട് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കേണ്ട സാഹചര്യമുണ്ട്. ഇതാണ് വിജിലൻസ് ചെയ്യാൻ മടിച്ചത്. ഇപ്പോഴും തന്റെ നിലപാടുകളിൽ ബിജു രമേശ് ഉറച്ചു നിൽക്കുകയാണ്. വിജിലൻസിന് ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തേണ്ടി വരും. ബാബുവിനേയും ചോദ്യം ചെയ്യണം. അതിന് ശേഷം നിഗമനങ്ങൾ കോടതിയെ അറിയിക്കുകയും വേണം. ഇത് ബാബുവിന് അനുകൂലമായാൽ അതിനെ ഹർജിക്കാർക്ക് കോടതിയിൽ ചോദ്യം ചെയ്യാം.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിലും ചർച്ചയായിരുന്നു. ഇതിന് മറുപടിയായി ബാർ കേസിൽ സർക്കാരിനോ വിജിലൻസിനോ ഇരട്ട നീതി ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബാബുവിനും മാണിക്കും ഇരട്ടനീതിയല്ല. ബാർ കോഴക്കേസിൽ മന്ത്രി കെ.ബാബുവിനെതിരെ നടപടി സ്വീകരിക്കാനാവില്ല. നടപടി സ്വീകരിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടു. തെളിവുകളും മൊഴികളുമില്ലെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്.
അതുകൊണ്ട് തന്നെ ഈ ഹർജി ബാർകോഴയിൽ നിർണ്ണായകമാകും. ബാർ കോഴയിൽ ആരോപണം ഉയർന്നപ്പോൾ കെഎം മാണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തു. തുടർന്ന് തെളിവുകളുണ്ടെന്ന് എസ്പി സുകേശൻ കണ്ടെത്തുകയും അതിനെ വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ എതിർക്കുകയും ചെയ്തു. കേസ് എഴുതി തള്ളനായിരുന്നു നിർദ്ദേശം. എന്നാൽ തിരുവനന്തപുരം വിജിലൻസ് കോടതി അത് തള്ളുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ മാണി മന്ത്രിസ്ഥാനം രാജിവച്ചു.
മാണിയോടും ബാബുവിനോടും വിജിലൻസ് രണ്ട് നീതികാട്ടിയെന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് ദ്രുതപരിശോധന നടക്കുന്നത്. അതുകൊണ്ട് തന്നെ ബാബുവിനും സർക്കാരിനും ഏറെ നിർണ്ണായകമാണ്. ഈ കേസിലെ വിജിലൻസ് കോടതിയുടെ നിരീക്ഷണങ്ങൾ ബാബുവിന്റെ രാഷ്ട്രീയ ഭാവിക്കും നിർണ്ണായകമാണ്. ബാർ ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതിന് മന്ത്രി ബാബു ബിജുവിൽ നിന്ന് കോഴ വാങ്ങിയെന്നാണ് ഹർജിയിലെ ആരോപണം. ഈ സംഭവത്തിൽ ഇരുവരേയും പ്രതികളാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോർജ് ഹർജി നൽകിയത്.
ഇത്തരം പരാതികൾ വിജിലൻസിന് മുന്നിൽ കിട്ടിയാൽ ദ്രതുപരിശോധന അനിവാര്യമാണ്. എന്നാൽ ബാബുവിന്റെ കേസിൽ അത് നടത്താതെ തന്നെ കുറ്റവിമുക്തനാക്കി. രാഷ്രീയ ലക്ഷ്യത്തോടെ വ്യക്തിവൈരാഗ്യം തീർക്കാൻ ബിജു രമേശ് നടത്തിയ ആരോപണങ്ങളാണ് അതെന്നായിരുന്നു കണ്ടെത്തൽ. വിജിലൻസിന്റെ തിരുവനന്തപുരം യൂണിറ്റിനെ കൊണ്ട് അന്വേഷിപ്പിക്കാതെ എറണാകുളം യൂണിറ്റിനെ കൊണ്ടാണ് പരിശോധിപ്പിച്ചത്. മാണിയുടേയും ബാബുവിന്റേയും സമാന സ്വഭാവമുള്ള കേസായിരുന്നിട്ടും രണ്ട് തരത്തിൽ അന്വേഷണം നടന്നു. ലളിതകുമാരി കേസ് അനുസരിച്ചുള്ള നടപടികളൊന്നും നടന്നുമില്ല. അതുകൊണ്ട് തന്നെ ബാബുവിനെതിരായ ദ്രുത പരിശോധനാ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളുന്ന സാഹചര്യമുണ്ടായാൽ അത് സർക്കാരിന് കനത്ത അടിയാകും.
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് ബാർ കോഴയിൽ മാണിയുടെ കേസിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാണിയുടെ രാജി. കോൺഗ്രസ് നേതാക്കളാണ് ഈ ആവശ്യവുമായി ആദ്യമെത്തിയത്. അതുകൊണ്ട് തന്നെ കോടതിയുടെ ഒരോ പരമാർശവും ഈ കേസിൽ ബാബുവിന് നിർണ്ണായകമാകും.
അതിനിടെ തൃശൂർ വിജിലൻസ് കോടതിയിൽ നടന്നതിനെക്കുറിച്ച് അറിയില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു പ്രതികരിച്ചു. പുതിയ ഉത്തരവ് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി കെ ബാബു തിരുവനന്തപുരത്ത് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍