പുനലൂർ താലൂക്ക് ആശുപത്രിയെ ഏറ്റവും മികച്ച ആതുരാലയമാക്കി മാറ്റിയ ജനകീയ ഡോക്ടർ; സ്വകാര്യ ആശുപത്രികൾക്ക് ഭീഷണി ആയപ്പോൾ രാഷ്ട്രീയ ഇടപെടലിൽ സ്ഥലംമാറ്റം: മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്ക്കാരത്തിന്റെ ഫൈനലിസ്റ്റായ ഡോ. ഷാഹിർ ഷായെ അറിയാം
തിരുവനന്തപുരം: ദൈവത്തിന്റെ പ്രതിരൂപമാണ് ഡോക്ടർമാർ എന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. ജീവൻ രക്ഷിക്കാൻ ചികിത്സ തേടി ഓടിയെത്തുന്നത് ഡോക്ടർമാർക്കിടയിലേക്കാണ് എന്നതാണ് ഈ വിശ്വാസത്തിന്റെ ആധാരം. എന്നാൽ, കേരളീയ സമൂഹത്തെ ബാധിച്ച് എല്ലാവിധ അപചയവും ആതുര സേവന രംഗത്തൈയും ബാധിച്ചിട്ടുണ്ട്. കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളാണ് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ വഷളാക്കിയത്. എന്നാൽ, കൊള്ളരുതായ്മകൾ നിറഞ്ഞ ഈ മേഖലയിലും കാരുണ്യത്തിന്റെ ഉറവ പോലെ ചിലരുണ്ട്. പുനലൂർ താലൂക്ക് ആശുപത്രിയിലെ മുൻ സുപ്രണ്ടായിരുന്നു ഡോ. ഷാഹിർഷാ അത്തരക്കാരിൽ പെട്ട ഒരാളാണ്. നാടിന്റെ കണ്ണിലുണ്ണിയായ ഡോക്ടറായി ഇദ്ദേഹം മാറിയപ്പോൾ സ്വകാര്യ ആശുപത്രിക്ക് ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയക്കാർക്ക് മാത്രം ദഹിച്ചില്ല. അങ്ങനെ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു. എങ്കിലും പുനലൂരിലെ സാധാരണക്കാരുടെ പ്രിയങ്കരനായ ഡോക്ടറാണ് ഷാഹിർഷാ. ഇങ്ങനെ എല്ലാംകൊണ്ടും ജനകീയനായ ഡോക്ടറാണ് മറുനാടൻ മലയാളി അവാർഡ് പട്ടികയിൽ ഇടംപിടിച്ച ശ്രദ്ധേയ വ്യക്തിത്വം.
ജനകീയ ഇടപെടൽ നടത്തുന്ന സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ വിഭാഗത്തില്‍ പുരസ്ക്കാരം പ്രഖ്യാപിച്ചത്. കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ, വനം വകുപ്പിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച പി ധനേഷ് കുമാർ, ഇടമലക്കുടി ട്രൈബൽ സ്കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചർ, ആർടിഒ ആദർശ് കുമാർ നായർ എന്നിവരാണ് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പുരസ്ക്കാര വിഭഗത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഡോ. ഷാഹിർഷായെ കൂടാതെ ഇടംപിടിച്ചത്.
നാല് വർഷം മുമ്പാണ് പുനലൂർ ആശുപത്രിയുടെ ചുമതലക്കാരനായി ഡോ. ഷാഹിർ ഷാ മാറുന്നത്. സർക്കാർ ആശുപത്രി എന്നാൽ വഴിമാറിപോകുന്നവരായിരുന്നു അന്ന് നാട്ടുകാർ. വേണ്ടത്ര സൗകര്യം ഒന്നുമില്ലാതിരുന്ന ആശുപത്രിയെ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ആശുപത്രിയാക്കി അദ്ദേഹം മാറ്റുകയായിരുന്നു. ഇതോടെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി ആശുപത്രി മാറുകയും ചെയ്തു. മികച്ച ചികിത്സയും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയതിന് പുറമേ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തി. പുനലൂരിനോട് ചേർന്ന് കിടക്കുന്ന അച്ചൻകോവിൽ ഉൾപ്പെടെയുള്ള മലയോര മേഖലയിൽ നിന്നുള്ളവർക്ക് ആശ്രയമായി ആശുപത്രി മാറുകയും ചെയ്തു.
സർക്കാർ ആശുപത്രയിൽ സൗകര്യങ്ങൾ വർദ്ധിച്ചതോടെ പ്രദേശത്തെ 5 സ്വകാര്യ ആശുപത്രികൾ പൂട്ടി. ഇതോടെ രാഷ്ട്രീയക്കാരും സ്വകാര്യം ആശുപത്രി അധികാരികളും തമ്മിലുള്ള കുട്ടുകെട്ട് ഉടലെടുക്കുകയായിരന്നു. ഇതിൽ ഒരു സ്വകാര്യ ആശുപത്രിയുടെ നടത്തിപ്പുകാരൻ പ്രാദേശിക ഐ ഗ്രൂപ്പ് നേതാവ് കൂടിയായിരുന്നു. ഇതോടെയാണ് ഷാഹിർ ഷായുടെ സ്ഥലം മാറ്റാൻ ശ്രമിച്ചതും. എന്നാൽ, ഡോ. തോമസ് ഐസക് വിഷയത്തിൽ ഇടപെട്ടതോടോ ഏറെ ചർച്ച ആകുകയും വിഷയം. എന്നാൽ എതിർപ്പുകളെ വകവെയ്ക്കാതെ സാധാരണക്കാരുടെ ഡോക്ടറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സ്ഥലം മാറ്റുകയാണ് ഉണ്ടായത്.
ഷാഹിർ ഷായുടെ ഭാര്യയായ ഡോക്ടർ സിന്ധിയും പുനലൂർ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. മിശ്രവിവാഹിതരായ ദമ്പതികൾക്ക് ഓരേ സ്ഥലത്ത് ജോലിചെയ്യാൻ അവസരമുണ്ടെങ്കിൽ അത് അനുവദിക്കണമെന്ന വ്യവസ്ഥയ്ക്ക് എതിരായിരുന്നു ഡോ. ഷാഹിർഷായുടെ സ്ഥലമാറ്റം. ഷാഹിർ ഷാ സൂപ്രണ്ടായി ചുമതല ഏറ്റെടുത്ത ശേഷം കഠിന പ്രയത്നത്തിലൂടെയാണ് കേരളത്തിലെ മികച്ച സർക്കാർ ആശുപത്രിയായി പുനലൂർ താലൂക്ക് ആശുപത്രിയെ മാറ്റിയെടുത്തത്.
സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തെ തുടർന്ന് ഷാഹിർ ഷായെ കള്ളക്കേസിൽ കുടുക്കാനും അപകടത്തിൽപെടുത്താനും നീക്കം നടന്നിരുന്നു. ഒരു നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ഇവർക്കെതിരെ ചിലർ ആസൂത്രിത നീക്കം നടത്തയിത്. പ്രതിഷേധക്കാരുടെ കല്ലേറിൽ ആശുപത്രിയുടെ ജനൽ ചില്ലുകൾ തകരുകയും മണിക്കൂറുകളോളം ആശുപത്രിയുടെ പ്രവർത്തനം പൂർണമായി സ്തംഭിക്കുകയും ചെയതിരുന്നു. പ്രസവത്തിനായി യൂവതിയെ ആശുപത്രിയിലെത്തുക്കുന്ന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന സൂപ്രണ്ടിനും ഗൈനക്കോളജിസ്റ്റിനുമെതിരെ മാത്രം നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടാനുള്ള എന്ത് തെറ്റാകും ഇവർ ചെയ്തതെന്ന ചോദ്യം ഉയർന്നതോടെ ഗൂഢാലോചന പുറത്താകുകയും ചെയ്തു.
കൊല്ലം ജില്ലയിലെ കിഴക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് ഇല്ലാത്തതായി ഒന്നുമില്ല. വിദേശ രാജ്യങ്ങളിൽ വൻകിട സ്വകാര്യ ആശുപത്രികളിലും മാത്രമുള്ള വേദനരഹിത സാധാരണ പ്രവസത്തിനായുള്ള ലേബർ സ്യൂട്ട്, നവജാത ശിശുക്കൾക്കായി ന്യു ബോൺ സ്പെഷ്യൽ കെയർ യൂണിറ്റ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലെഡ് ബാങ്ക്, കാൻസർ കെയർ സെന്റർ, 8 ഡയാലിസ് മിഷീനോട് കൂടിയ ഡയാലിസിസ് യൂണിറ്റ്, സെന്റലൈസ്ഡ് ഓക്സിജൻ സപ്ലെ. എല്ലാവർക്കും സൗജന്യ ഭഷണം ഇങ്ങനെ നീളുന്ന സാങ്കേതിക സംവിധാനങ്ങളുടെ ലിസ്റ്റ് എടുത്താൽ ജില്ലയിലെ ഏത് സ്വകാര്യ ആശുപത്രിയും പുനലൂർ താലൂക്ക് ആശുപത്രിക്ക് പിന്നിലെ നിൽകൂ.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുകയും, ജോലിയോട് കൂറുള്ള ഒരു കൂട്ടം ജീവനക്കാരും ഒന്നിച്ചതോടെ രോഗികളും വരവും ക്രമാതീതമായി വർധിച്ചു. 500 ഒ പി ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ദിവസവും 1500 മുതൽ 2000 വരെയായി ഒ പിയുടെ എണ്ണം ഉയർന്നു. കിടത്തി ചികിത്സിക്കാനായി 300 ബെഡുകൾ ഉണ്ട്. ശരാശരി മാസം 300 ഓപ്പറേഷനുകളും 100 പ്രസവങ്ങളും ഇന്ന് ആശുപത്രിയിൽ നടക്കുന്നുണ്ട്. സിസേറിയൻ നിരക്ക് വെറും 10 ശതമാനം മാത്രമായിരുന്നു.
പൊതു മേഖലയിൽ ഒരു സ്ഥാപനം മെച്ചപ്പെട്ടാൽ സ്വാഭാവികമായും സ്വകാര്യമേഖലയെ ദുർബലപ്പെടുത്തും. അതുകൊണ്ടാണ് ഈ ജനകീയ ഡോക്ടർക്കെതിരെ സ്വകാര്യ ആശുപത്രിക്കാർ തിരഞ്ഞതും. ആദിവാസി ദലിത് വിഭാഗത്തിലുള്ളവർ കൂടുതൽ ഉള്ള പ്രദേശമാണ് പുനലൂർ. ഇവരുടെയെല്ലാം ഏക ആശ്രയമാണ് പുനലൂർ താലൂക്ക് ആശുപത്രി. ഈ ആശുപത്രിയെ ജനകീയമാക്കിയ ഡോക്ടർ ഷാഹിർഷായെ സ്ഥലം മറ്റിയെങ്കിലും ആശുപത്രിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് നാട്ടുകാർ രംഗത്തുണ്ട്. കേരളത്തിലെ ഏറ്റവും ജനകീയനായ ഈ ഡോക്ടർ എന്ന നിലയിൽ നിങ്ങളുടെ വോട്ട് ഡോ, ഷാഹിർ ഷായ്ക്ക് ആണോ?
ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ഡോ, ഷാഹിർ ഷായ്ക്ക് വോട്ട് ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍