Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചു കൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ കൽപ്പനയിൽ വ്യാപക പ്രതിഷേധം; കുടുംബക്കല്ലറയിൽ സംസ്‌കരിക്കണമെങ്കിൽ പള്ളി പറയുന്ന തുക കൊടുക്കണമെന്ന് ബിഷപ്പ്: ആറടി മണ്ണിനു തുക നിശ്ചയിച്ച മെത്രാനു വിശ്വാസി അയച്ച കത്ത് മറുനാടന്

കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചു കൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ കൽപ്പനയിൽ വ്യാപക പ്രതിഷേധം; കുടുംബക്കല്ലറയിൽ സംസ്‌കരിക്കണമെങ്കിൽ പള്ളി പറയുന്ന തുക കൊടുക്കണമെന്ന് ബിഷപ്പ്: ആറടി മണ്ണിനു തുക നിശ്ചയിച്ച മെത്രാനു വിശ്വാസി അയച്ച കത്ത് മറുനാടന്

കോഴിക്കോട്: കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചുകൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ പുതിയ സഭാകൽപ്പനയ്‌ക്കെതിരെ സഭാ വിശ്വാസികളുടെ പ്രതിഷേധം. ഇത് പുനർവിചിന്തനം നടത്തി പിൻവലിക്കണമെന്നാവശ്യപ്പെട്ടു താമരശേരി ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിലിന് സഭാവിശ്വാസിയായ സി.കെ ജോസഫ് അയച്ച കത്ത് മറുനാടൻ മലയാളിക്ക് ലഭിച്ചു. കുടുംബക്കല്ലറ എന്നാൽ കുടുംബത്തിന്റെ ആയുഷ്‌ക്കാലമത്രയും കുടുംബത്തിൽപ്പെട്ട അംഗങ്ങളുടെ സംസ്‌കാരത്തിനായി എടുത്തിട്ടുള്ളതാണ്. എന്നാൽ നിലവിൽ എടുത്ത കുടുംബക്കല്ലറകൾ ഉപയോഗിക്കാൻ ഒരു കുടുംബത്തിനു 50 വർഷമേ അധികാരമുള്ളൂവെന്നാണ് താമരശേരി മെത്രാന്റെ പുതിയ കല്പന. അമ്പതു വർഷത്തിനു ശേഷം അന്നു പള്ളി നിശ്ചയിക്കുന്ന തുക നൽകി മാത്രമേ വീണ്ടും കുടുംബക്കല്ലറകൾ പള്ളികൾ നൽകാവൂ എന്നുള്ളതാണ് സഭയുടെയും മെത്രാന്റെയും പുതിയ നിയമം.

വിശ്വാസികളുടെ ആത്മീയ ശുശ്രുഷകൾക്ക് വില നിശ്ചയിച്ചു ബോർഡുകളിൽ പരസ്യപ്പെടുത്തി കണക്കുപറഞ്ഞു പണം ഇടാക്കുന്ന കച്ചവടസമ്പ്രദായം മഹാപാതകമാണെന്നും അതിനു വിശ്വാസികൾ കൂട്ടുനില്ക്കരുതെന്നും കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടുണ്ടെന്നു സി.കെ ജോസഫ് താമരശേരി ബിഷപ്പിനയച്ച കത്തിൽ പറയുന്നു. ആദ്യം ഒരു ഭീമമായ തുക വാങ്ങി വീണ്ടും അതേ കാര്യത്തിനായി തുക വാങ്ങിക്കുന്ന പദ്ധതി സഭയ്ക്കു പണത്തിനോടുള്ള അത്യാർത്തിയാണു പ്രകടമാക്കുന്നതെന്നും കത്തിൽ പറയുന്നു. സഭയും മെത്രാനും പുനർചിന്തനം നടത്തി ഇപ്പോൾ എടുത്ത നടപടി പിൻവലിക്കണമെന്നു കത്തിലൂടെ സി.കെ ജോസഫ് ആവശ്യപ്പെടുന്നു.

സെപ്റ്റംബർ 15 മുതലാണ് സഭയുടെ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇപ്പോൾ ഒന്നര ലക്ഷം കൊടുത്ത കുടുംബക്കാർ അമ്പതു വർഷം കഴിഞ്ഞു വീണ്ടും തുക അടച്ചാൽ മാത്രമാണ് പിന്നെ ഒരു കുടുംബത്തിന് സംസ്‌ക്കരിക്കാനായി കല്ലറ ലഭിക്കുകയെന്നു പറയുന്ന സഭയുടെ പുതിയ നിയമനടപടികൾ ശരിയല്ലെന്നും, ആറടി മണ്ണ് മതി ഒരു മനുഷ്യന് അന്ത്യവിശ്രമം കൊള്ളാനെന്നും രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വിതിയും മാത്രമുള്ള കല്ലറകൾക്കു സഭ കണക്കു പറഞ്ഞു കാശ് മേടിക്കുന്നത് മനുഷ്യത്വരഹിതവും പാപവുമാണെന്നും സി.കെ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പുതിയ നിയമം അനുസരിച്ച് അമ്പതുവർഷം കഴിഞ്ഞു ഒരു കുടുംബം പണം നല്കിയില്ലെങ്കിൽ ആ കല്ലറ പിന്നിട് പണം കൊടുത്ത വേറെ കുടുംബത്തിനു നൽകും. ഒരു കുടുംബത്തിന്റെ കുടുംബക്കല്ലറകളിൽ വേറൊരു കുടുംബത്തിന്റെ സംസ്‌കാരം നടത്തിയാൽ അത് സഭാവിശ്വാസികളുടെ ഇടയിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും പിന്നെ നിയമനടപടികളും കോടതി പ്രശ്‌നങ്ങളും മറ്റുമായി വലിയ വഴക്കിനു വഴിവയ്ക്കുമെന്നും പള്ളികളിൽ വിശ്വാസികൾ തമ്മിലുള്ള അസഹിഷ്ണുതകൾ പ്രത്യക്ഷപ്പെടാൻ ഇതു കാരണമാകുമെന്നും സി.കെ ജോസഫ് പറയുന്നു.

ഇങ്ങനെ ഒരു നിയമം സഭ കൊണ്ടുവന്നത് തികച്ചും ഏകപക്ഷിയമാണെന്ന് സി.കെ ജോസഫ് പറയുന്നു. ഒരു പള്ളി ഇടവകയിലും ഇതിനെക്കുറിച്ച് ചർച്ചകൾ നടത്തിയതായി അറിയില്ല. ഇടവക അംഗങ്ങളോടോ, ഇപ്പോൾ നിലവിൽ കുടുംബകല്ലറകളുള്ള കുടുംബക്കരോടോ ഒരു അഭിപ്രായം പോലും ചോദിക്കാതെ തികച്ചും സഭ ഇതിൽ ജനാധിപത്യമര്യാദ പാലിച്ചിട്ടില്ലെന്നും സി.കെ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതുവരെ കത്തിന് മെത്രാന്റെയോ സഭയുടെ ഭാഗത്തുനിന്നോ തിരിച്ചു യാതൊരു മറുപടിയും കിട്ടിയിട്ടില്ലെന്നും സി.കെ ജോസഫ് പറഞ്ഞു. പേരാമ്പ്രയിൽ കടത്തുകടവ് സ്വദേശിയാണ് സി.കെ ജോസഫ്. റിട്ടയർ ചെയ്ത അദ്ധ്യാപകനായ ഇദ്ദേഹം ഇപ്പോൾ സ്വന്തം കൃഷി നോക്കിനടത്തുകയാണ്.

50- 60 വർഷങ്ങൾക്കു മുൻപ് മലബാറിലേക്ക് കുടിയേറിയ കത്തോലിക്കാവിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടുന്ന രുപതയാണ് താമരശേരി രൂപത. മലബാറിലും, കോഴിക്കോടുമായി താമരശേരി രൂപതയ്ക്ക് ഏതാണ്ട് 200 പള്ളികളാണുള്ളത്. ഒരു ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണു പല പള്ളിയും കുടുംബകല്ലറക്കായി വാങ്ങിക്കുന്നത്. ഓരോ പള്ളിയിലും ഓരോ തുകയാണ് ഇപ്പോൾ വാങ്ങുന്നത്. പണ്ട് തുകയ്ക്ക് പരിധി നിശ്ചയിച്ചിരുന്നില്ല. ഇപ്പോൾ പരിധി നിശ്ചയിക്കുമ്പോൾ അതിനോടോപ്പം ഇതിനുവേണ്ടിയുള്ള തുകയും നിശ്ചയിക്കപ്പെടും. പെട്ടെന്നുള്ള സഭാ കല്പന വളരെ വിഷമത്തോടെയാണ് പല സഭാ വിശ്വാസികളും കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP