ഒടുവിൽ സരിതയും ഉമ്മൻ ചാണ്ടിയെ കൈവിട്ടു; മുഖ്യമന്ത്രി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന് സോളാർ കമ്മീഷന് മുമ്പിൽ സരിത; 1.10 കോടി രൂപ ഡൽഹിയിൽ വച്ചും 80 ലക്ഷം തിരുവനന്തപുരത്ത് വച്ചും നൽകി; പണം കൈപ്പറ്റിയത് തോമസ് കുരുവിള; ആര്യാടൻ മുഹമ്മദിനും നൽകി 40 ലക്ഷം: സോളാർ വീണ്ടും ആഞ്ഞുകത്തുമ്പോൾ
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മന്ത്രിസഭയെയും പിടിച്ചുകുലുക്കി സോളാർ അഴിമതി വീണ്ടും കൊഴുക്കുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ തട്ടിപ്പുകാരി സരിത എസ് നായർ തന്നെ മൊഴി നൽകി രംഗത്തെത്തിയതാണ് സർക്കാറിനെ വെട്ടിലാക്കിയത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന് സരിത സോളാർ കമ്മീഷനിൽ മൊഴി നൽകി. ഇതിൽ 1.90 കോടി രൂപ കൈമാറിയതായും സരിത വ്യക്തമാക്കി. മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സരിത പറഞ്ഞു.
ഇതുവരെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഒന്നും ഉന്നയിക്കാത്ത സരിതയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ അതി നിർണ്ണായകമാണ്. ഇതോടെ സോളാർ വിവാദം യുഡിഎഫിനെ പിടിച്ചുലയ്ക്കുമെന്ന കാര്യം ഉറപ്പായി.
സോളാർ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഏഴു കോടി രൂപ മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗം ജിക്കുമോനാണ് ആവശ്യപ്പെട്ടതെന്നാണ് സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയത്. ജിക്കു പറഞ്ഞത് പ്രകാരം മുഖ്യമന്ത്രിയുടെ ഡൽഹിയിലെ വിശ്വസ്തൻ തോമസ് കുരുവിളയ്ക്കാണ് പണം കൈമാറിയതെന്നും സരിത വെളിപ്പെടുത്തി.
ആദ്യ ഗഡു 1.10 കോടി നൽകിയത് 2012 ഡിസംബർ 27ന്
ഡൽഹിയിൽ ചൗന്ദ്നി ചൗക്കിൽ വച്ച് 1.10 കോടി രൂപ തോമസ് കുരുവിളയ്ക്ക് കൈമാറി. 2012 ഡിസംബർ 27നാണ് ആദ്യ ഗഡുവായി ഒരു കോടി 10 ലക്ഷം രൂപ നൽകിയത്. കുരുവിളയുടെ കാറിൽ വച്ചാണ് പണം കൈമാറിയത്. രണ്ടാം ഗഡുവായി പണം നൽകിയത് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടിൽ വച്ചാണ്. 80 ലക്ഷം രൂപയാണ് വീട്ടിൽ വച്ച് കൈമാറിയതെന്നും സരിത പറഞ്ഞു. ഈ തുക കൈമാറി 14 ദിവസത്തിനു ശേഷം കേസുമായി ബന്ധപ്പെട്ട് താൻ അറസ്റ്റിലാവുകയായിരുന്നെന്നും സരിത കമ്മിഷൻ മുമ്പാകെ പറഞ്ഞു.
മുഖ്യമന്ത്രിയെ ആദ്യം കണ്ടത് 2011 ജൂണിൽ
ഫ്ളോട്ടിങ് സോളാർ എന്ന പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തുന്നതിന് വേണ്ടിയായിരുന്നു ജിക്കുമോൻ കൈക്കൂലി ആവശ്യപ്പെട്ടത്. മുൻ മന്ത്രി ഗണേശ് കുമാറിന്റെ പിഎ ആണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സെക്രട്ടറിയേറ്റിൽവച്ച് കണ്ടെന്നും സരിത പറഞ്ഞു. നിരവധി തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. ആദ്യം കണ്ടതു 2011 ജൂണിലാണ്. അന്ന് സെക്രട്ടേറിയറ്റിൽ വച്ച് ടീം സോളാറിന്റെ സോളാർ പദ്ധതിയെ കുറിച്ചുള്ള രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സരിത പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നൽകാൻ അഭ്യർത്ഥിച്ചു. എത്രതവണ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടുവെന്ന് ഓർമയില്ല. പലതവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.
2012 ഫെബ്രുവരി 26ന് സെക്രട്ടറിയറ്റിൽ എത്താൻ ആവശ്യപ്പെട്ടു. അന്ന് ഒരു അവധി ദിവസമായിരുന്നു. അവിടെ ജോപ്പൻ ഉണ്ടായിരുന്നതിനാൽ പണമിടപാടിന്റെ കാര്യം സംസാരിച്ചില്ല. ബിജു രാധാകൃഷ്ണനെതിരെ നടപടിയെടുക്കില്ലെന്നും തന്നോട് മുഖ്യമന്ത്രിപറഞ്ഞെന്നും സരിത മൊഴിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വകാര്യ ലാൻഡ് ഫോണിൽ വിളിച്ചിട്ടുണ്ട്. അതിൽ സലിംരാജിനോടും ജിക്കുമോനോടും സംസാരിച്ചു.
ആര്യാടനു 40 ലക്ഷം നൽകിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്
വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചാണ് ആര്യാടനെ കണ്ടതെന്നും സരിത വ്യക്തമാക്കി. ഊർജ്ജ വകുപ്പിന്റെ കാര്യങ്ങൾ മന്ത്രി ആര്യാടനാണ് കൈകാര്യം ചെയ്യുന്നത് എന്നു പറഞ്ഞ് മുഖ്യമന്ത്രി അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് ആര്യാടനെ കാണാൻ നിർദ്ദേശിച്ചു. പിന്നീടും പലതവണ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പൻ, ജിക്കുമോൻ, ഗൺമാൻ സലിംരാജ് എന്നിവർ വഴിയായിരുന്നു കൂടിക്കാഴ്ചകൾക്ക് അവസരം ഒരുക്കിയിരുന്നതെന്നും സരിത മൊഴി നൽകി.
മന്ത്രി ആര്യാടൻ മുഹമ്മദിന് 25 ലക്ഷം രൂപയാണ് ആദ്യം നൽകിയത്. ആര്യാടന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ പി എ കേശവനാണ് പണം നല്കിയതെന്നും സരിത പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ മന്മോഹൻ ബംഗ്ലാവിൽ വച്ചാണ് പണം കൈമാറിയെതെന്നും സരിത പറഞ്ഞു. 2 കോടി രൂപയാണ് ആര്യാടന്റെ പി എ ആവശ്യപ്പെട്ടത്. പിന്നീട് ഒരു കോടിയായി നിജപ്പെടുത്തി. ഇതിൽ 25 ലക്ഷം രൂപ ആദ്യഘട്ടമായി നൽകി. പിന്നീട് ഓഫീസ് സ്റ്റാഫ് മുമ്പാകെ 15 ലക്ഷം രൂപ നൽകിയെന്നും സരിത പറഞ്ഞു.
ശ്രീധരൻ നായർക്കൊപ്പവും ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടു
ശ്രീധരൻ നായർക്കൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടുവെന്നും സരിത എസ് നായർ വെളിപ്പെടുത്തി. മുഖ്യമന്ത്രിയെ ഏറ്റവും വിവാദത്തിലാക്കിയ വെളിപ്പെടുത്തലായിരുന്നു അത്. ഇക്കാര്യം ശ്രീധരൻ നായർ മാദ്ധ്യമങ്ങളോടും കോടതിയിലും പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോൾ ശെൽവരാജ് എംഎൽഎയും ഉണ്ടായിരുന്നുവെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി.
2012 ജൂലൈ ഒൻപതിനായിരുന്നു കൂടിക്കാഴ്ച. അന്ന് മുഖ്യമന്ത്രിയുടെ ക്യാബിനിലായിരുന്നു ആർ ശെൽവരാജ് എംഎൽഎ. എല്ലാ സഹായവും ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തു.
ടി സി മാത്യു പരാതിപ്പെട്ടതു തന്നോടു പറഞ്ഞതു മുഖ്യമന്ത്രി
തട്ടിപ്പിന് വിധേയനായെന്ന് ടി സി മാത്യു മുഖ്യമന്ത്രിയുടെ വീട്ടിലെത്തി പരാതി പറഞ്ഞത് മുഖ്യമന്ത്രി നേരിട്ട് തന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും സരിത വെളിപ്പെടുത്തി.
ആരോപണങ്ങൾ തെറ്റെന്ന് ജിക്കുമോനും തോമസ് കുരുവിളയും ആര്യാടന്റെ പിഎയും
അതേസമയം സരിത ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ആരോപണ വിധേയർ പ്രതികരിച്ചു. സരിത പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ജിക്കുമോനും തോമസ് കുരുവിളയും ആര്യാടന്റെ പി എ കേശവനും പ്രതികരിച്ചു. സരിതയ്ക്ക് മറ്റെന്തോ ഉദ്ദേശ്യമാണ് ഉള്ളതെന്നും കേശവൻ പറഞ്ഞു.
ഇന്നു തന്നെ രാജിവയ്ക്കണമെന്നു കോടിയേരി
തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിൽ പ്രതിയായ സരിത എസ് നായരിൽ നിന്നു കോഴ വാങ്ങിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉടൻതന്നെ രാജിവയ്ക്കണമെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. രണ്ടു ഘട്ടങ്ങളിലായി ഒരുകോടി 90 ലക്ഷം രൂപ കോഴ നൽകിയെന്ന് സോളാർകമ്മീഷനു മുന്നിലാണ് സരിത എസ് നായർ മൊഴി നൽകിയിരിക്കുന്നത്.
മന്ത്രി ആര്യാടൻ മുഹമ്മദ് 40 ലക്ഷം കോഴ വാങ്ങിയെന്നും സരിത മൊഴിനൽകിയിട്ടുണ്ട്. ഇത്തരം വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭ തന്നെ രാജിവെക്കുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കേൾക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്നു സുധീരൻ
അതേസമയം, തെരഞ്ഞെടുപ്പു വരുമ്പോൾ എപ്പോഴും ഉയരുന്നതുപോലെയുള്ള ആരോപണങ്ങളാണു സോളാർ കേസിൽ ഉയരുന്നതെന്നാണു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞത്. കേൾക്കുന്ന കാര്യങ്ങൾ അവിശ്വസനീയമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ജനരക്ഷാ യാത്രയിലായതു കൊണ്ടു മാദ്ധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ പൂർണമായി മനസിലാക്കാനായിട്ടില്ലെന്നും സുധീരൻ പറഞ്ഞു.
ഇത്തരം കാര്യങ്ങൾ തെരഞ്ഞെടുപ്പു സമയത്ത് സ്വാഭാവികമാണ്. ഇനിയും വരാം. ഇതൊന്നും കേരളത്തിലെ യുഡിഎഫിനെയോ കോൺഗ്രസിനെയോ പ്രതികൂലമായി ബാധിക്കില്ല. യുഡിഎഫിനെ തകർക്കാൻ കുറേക്കാലമായി ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെയെല്ലാം അതിജീവിച്ചുതന്നെ യുഡിഎഫ് മുന്നോട്ടു പോകുമെന്നും സുധീരൻ പറഞ്ഞു.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്