ശതകോടികളുടെ ഭൂമി 'വെറുതേ കൊടുത്തു' മാതൃകയായ ബീനാ കണ്ണന് സെന്റിന് 52ന് പകരം 80 ലക്ഷം വീതം കൊടുക്കാൻ കലക്ടറുടെ ഒത്തുകളി; സാധാരണക്കാരന് കൊടുത്തതിന്റെ ഇരട്ടി കൊടുത്തിട്ടും കൊച്ചി മെട്രോ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ ശീമാട്ടി ഉടമയുടെ നീക്കം തുടരുന്നു: രാജമാണിക്യത്തോട് കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട് കൊച്ചി മെട്രോ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയുടെ മാതൃകയാണ് ബീനാ കണ്ണൻ എന്നാണ് മുഖ്യധാരാ പത്രങ്ങളും ചാനലുകളും എഴുതുന്നത്. കൊച്ചിയുടെ ഹൃദയഭാഗത്തെ ശതകോടികൾ വിലമതിക്കുന്ന 32 സെന്റ് സ്ഥലം മെട്രോയ്ക്ക് വേണ്ടി വെറുതെ വിട്ടുകൊടുത്താണേ്രത ശീമാട്ടി മുതലാളി മാതൃകയായത്. എന്നാൽ ഈ മാതൃക വെറും വ്യാജ ബിംബം ആണെന്ന് മറുനാടൻ പല റിപ്പോർട്ടുകളിലൂടെ വ്യക്തമാക്കി. വെറുതെയല്ലെന്നും സെന്റിന് 52 ലക്ഷം വീതം 13 കോടിയോളം രൂപ നൽകിയെന്നുമായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത്.
ഇപ്പോൾ വെളിയിൽ വരുന്ന രേഖകൾ അനുസരിച്ച് വെറുതെ കൊടുത്തില്ല എന്ന് മാത്രമല്ല ഭൂമി ഏറ്റെടുത്ത മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു എന്നും വ്യക്തമാണ്. കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്.
കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയവർക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതിൽ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വൻകിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റിൽപ്പറത്തുന്നത്. എങ്ങനെ സ്ഥലം ഏറ്റെടുക്കണെന്ന നിർദ്ദേശം ബീനാ കണ്ണന് വേണ്ടി രാജമാണിക്യം മറികടക്കുകയായിരുന്നു. ശീമാട്ടിക്ക് അനൂകലമായ വിധത്തിലാണ് കരാർ വ്യവസ്ഥകൾ തയ്യാറാക്കിയത് എന്നാണ് വിവരാവകാശ രേഖകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.
കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഏറ്റവും അധികം എതിർപ്പുയർത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനൽകാൻ മടി കാണിച്ചതിനെ തുടർന്ന് 20ലേറെ തവണ കെഎംആർഎൽ ബീനാ കണ്ണനുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ധാരണയിൽ ആകാത്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയത്. എന്നാൽ, ഇങ്ങനെയുണ്ടാക്കിയ കരാറിൽ ശീമാട്ടിക്ക് വേണ്ടി പ്രത്യേകം ഇളവുകൾ നൽകിയെന്ന വാർത്ത മറുനാടൻ മലയാളി നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരാറില ചില വ്യവസ്ഥകൾ പുനപരിശോധിക്കണെന്ന് ആവശ്യപ്പെട്ട് കെഎംആർഎൽ ജില്ലാ കലക്ടർക്ക് കത്തയച്ചു.
ശീമാട്ടിയുടെ എം.ജി റോഡിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപെട്ട് ജില്ലാ ഭരണകൂടം ഉണ്ടാക്കിയ പ്രത്യേക വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നും ഇതെല്ലം മാറ്റി പുതിയകരാർ ഉണ്ടാക്കണമെന്നുമാണ് കെഎംആർഎല്ലിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ജില്ല ഭരണകൂടത്തിനും റെവന്യൂ സെക്രട്ടറിക്കും കത്തയച്ചു. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനും ഐടി ഉദ്യോഗസ്ഥനുമായ ധനരാജിന് വിവരാവകാശം വഴി കിട്ടിയ രേഖകൾ സഹിതമാണ് ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കലിന്റെ കൂടുതൽ വിശദാംശങ്ങൾ മറുനാടൻ മലയാളി നേരത്തെ പ്രസിദ്ധീകരിച്ചത്.
ഈ വാർത്തയിൽ ഒപ്പം പ്രസിദ്ധീകരിച്ച വിവരാവകാശ രേഖയിൽ സ്ഥലവില സംബന്ധിച്ചുള്ള പരാമർശവും ഒപ്പം ഏറ്റെടുത്ത സ്ഥലത്ത് മെട്രോ ഗതാഗതതിനല്ലാതെ ഭാവിയിൽ മറ്റു പ്രവർത്തനങ്ങൾ നടത്താനും മറ്റും ഈ സ്ഥലം ഉപയോഗിക്കാൻ പാടില്ല എന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെഎംആർഎൽ ഇതുമായി ബന്ധപെട്ട എല്ലാ രേഖകളും വിളിച്ചു വരുത്തി വിശദമായി പരിശോധിച്ചത്. ഇതോടെ ശീമാട്ടിക്ക് നൽകിയ പ്രത്യേക പരിഗണന അംഗീകരിക്കാൻ ആവില്ലെന്ന് കാണിച്ച് കത്തയച്ചത്.
കൊച്ചി മെട്രോയ്ക്കായി വിട്ടുനൽകുന്ന ശീമാട്ടിയുടെ സ്ഥലത്തിന് സെന്റിന് 80 ലക്ഷം വരെ നൽകണമെന്ന് കരാറിൽ എഴുതിയതാണ് കെഎംആർഎല്ലിന്റെ എതിർപ്പിന് ഇടയാക്കിയത്. ഈ മേഖലയിലെ മറ്റുള്ളവർക്ക് 52 ലക്ഷം രൂപവരെയാണ് സെന്റിന് വിലയിട്ടിരുന്നത്. ഇതിലെ വൈരുദ്ധ്യമാണ് കെഎംആർഎൽ ചൂണ്ടിക്കാട്ടിയത്. ജില്ലാകലക്ടർ രാജമാണിക്യം മുൻകൈയെടുത്താണ് ഇത്തരമൊരു കരാർ ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ ജില്ലാ കലക്ടർക്ക് തിരിച്ചടിയാണ് കെഎംആർഎൽ കത്തയച്ചത്.
ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാൻ നടപടിയുമായി ബന്ധപെട്ട് കൊച്ചി മെട്രോയുടെ തുടക്കം മുതൽതന്നെ വിവാദങ്ങളുണ്ടായിരുന്നു. സ്ഥലവില കൊടുക്കാതെ സ്ഥലം ഏറ്റെടുക്കാൻ ഒന്നര വർഷമായി ശീമാട്ടിയുമായി കെഎംആർഎൽ ചർച്ചകൾ നടത്തിയെക്കിലും അത് ആദ്യഘട്ടത്തിൽ ഫലവത്തായില്ല. പിന്നീട് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുത്തു തരാൻ കെഎംആർഎൽ ജില്ല ഭരണകൂടത്തിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജില്ല ഭരണകൂടം അംഗീകരിച്ച സ്ഥലവിലക്ക് നിശ്ചിത സ്ഥലം ഏറ്റെടുക്കാൻ ധാരണയാവുകയായിരുന്നു. അതിനെ തുടർന്ന് സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോയി. സാധാരണ ഗതിയിൽ സ്ഥലമേറ്റെടുക്കൽ കരാറുകളിൽ നിന്നും വളരെ വത്യസ്തമായ ഒരു കരാറാണ് ജില്ലാ കലക്ടർ ശീമാട്ടിമായി ഉണ്ടാക്കയത് എന്നാണ് കെഎംആർഎൽ കത്തിൽ പറയുന്നത്.
ഏകദേശം 16 കോടിയിൽ അധികം ചെലവാക്കിയാണ് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തത്. കൊച്ചി മെട്രോ ലാഭകരമായി നടത്തികൊണ്ട് പോവാൻ ഈസ്ഥലവുമായി ബന്ധപെട്ടു ഒരു പാട് നടപടികൾ ഭാവിയിൽ ആവിശ്യമായിവരുമെന്നും നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥലത്ത് വേറൊരു പ്രവർത്തനവും പാടില്ല എന്നുപറഞ്ഞു കെഎംആർഎൽനെ തടയുന്നത് ഭാവിയിൽ മെട്രോ പ്രൊജക്ടിന്റെ സാമ്പത്തിക നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയമാണെന്ന് കെഎംആർഎൽ പറയുന്നു.
ബീന കണ്ണന്റെ ഉടമസ്ഥലയിലുള്ള ശീമാട്ടിയുടെ സ്ഥലം വിവരാവകാശ നിയമം വഴി കിട്ടിയ വിവരങ്ങൾ പ്രകാരം സ്ഥലത്തിന് സെന്റ് ഒന്നിന് 52 ലക്ഷം വച്ചു 32 സെന്റിന് 16 കോടി രൂപ ശീമാട്ടിക്കു നൽകണം എന്നായിരുന്നു. 52 ലക്ഷം രൂപ സെന്റിന് വിലയിട്ടു വാങ്ങിയ ഈ സ്ഥലത്തിന് വേണമെങ്കിൽ സെന്റിന് 80 ലക്ഷം രൂപ വരെ ശീമാട്ടിക്ക് ആവശ്യപ്പെടാമെന്ന വ്യവസ്ഥയാണ് അംഗീകരിക്കാനാവില്ലെന്ന് കെഎംആർഎൽ പറയുന്നത്. കൊച്ചി മെട്രോയുടെ സ്ഥലം ഏറ്റെടുക്കുന്നതിനായി ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നിശ്ചയിച്ചിരുന്ന വിലയേക്കാൾ കൂടുതൽ വില സ്ഥലത്തിന് കിട്ടുമെന്ന് പറയാൻ ജില്ല ഭരണകൂടത്തിന് അനുവാദമില്ലെന്നാണ് കെഎംആർഎൽ ചൂണ്ടിക്കാട്ടുന്നത്.
മെട്രോ റെയിലിനായി ഏറ്റെടുത്ത മറ്റു സ്ഥലങ്ങളെ സംബദ്ധിച്ച് ശീമാട്ടിയുമായുള്ള കരാറിലേത് പോലൊരു പരാമർശം ജില്ലാ ഭരണകുടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. അതുകൊണ്ട് തന്നെ ശീമാട്ടിയുടെ സ്ഥലത്തിന് മാത്രം അധിക വില കിട്ടുമെന്ന പരാമർശവും കെഎംആർഎൽ കത്തിൽ ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ ചീഫ് ്ര്രെസകട്ടറിയുടെ കീഴിലുള്ള ഉന്നതാധികാര സമിതി അംഗീകരിച്ച വിലയേക്കാൾ കൂടുതൽ കിട്ടാം ശീമാടിയുടെ സ്ഥലതിനു എന്നുള്ള ജില്ല ഭരണകൂടത്തിന്റെ കണ്ടെത്തൽ മാറ്റണമെന്നുമാണ് കെഎം ആർഎൽ ആവശ്യപ്പെടുന്നത്. കൊച്ചി മെട്രോയുടെ സ്ഥലം ഏറ്റെടുക്കലിനെ സംബന്ധിച്ച് നിലവിൽ ഒരു മാതൃക കരാർ നിലവിലുണ്ട്. ഈ കരാറിൽ നിന്നും മാറി ഒരു പാട് വ്യത്യാസങ്ങൾ ഉണ്ടാകരുതെന്നാണ് കെഎംആർഎല്ലിന്റെ ആവശ്യം.
നിലവിൽ കരാർ വ്യവസ്ഥകൾ പ്രകാരം മൊത്തം മൊത്തം തുകയുടെ 80% അതായതു 13,17,86,535 രൂപയിൽ ഒരു ശതമാനം ടി.ഡി.സ് കഴിച്ചു ബീനാ കണ്ണന് കെ.എം.ആർ.എൽ നൽകി കഴിഞ്ഞുവെന്നാണ് വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമാക്കുന്നത്. ബാക്കി വരുന്ന തുക കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നൽകാൻ ഒരുങ്ങുകയാണ്. എന്നാൽ സമൂഹത്തിന്റെ താൽപ്പര്യം മാനിച്ച് ഭൂമി വെറുതെ നൽകുന്നുവെന്ന തരത്തിലാണ് ശീമാട്ടി കാര്യങ്ങൾ പ്രചരിപ്പിച്ചത്. പരസ്യത്തിൽ കണ്ണുള്ള മുഖ്യധാരാ മാദ്ധ്യമങ്ങളും സത്യം തുറന്നു പറഞ്ഞില്ല. ഇതിന്റെ കരുത്തിലാണ് അധിക സൗകര്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചത്.
കൊച്ചി മേട്രോക്കായി സ്ഥലം നല്കുനതും മറ്റും തനിക്കു ഭീമമായ നഷ്ടം വരുമെന്നും 32 സെന്റ് കൊടുത്താൽ ആകെ കിട്ടുന്നത് 2 തൂണുകൾ ഇരിക്കുന്ന സ്ഥലത്തെ പൈസ മാത്രം എന്നാണു എന്നും ഇത് വിവാദമായ സമയത്ത് ബീന കണ്ണൻ പറഞ്ഞിരുന്നു. ഇതാണ് വിവരാവകാശ മറുപടിയിലൂടെ പൊളിഞ്ഞത്.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ വൻ വിജയം
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്