രേഖകൾ കൈവശമില്ല; പലരും സ്ഥിരമായി ചെയ്യുന്നത് തനിക്ക് മാത്രം കുറ്റമാകുന്നത് എങ്ങനെ? എട്ട് വർഷം മുമ്പത്തെ അവധിയെടുക്കലിൽ ജേക്കബ് തോമസ് വിശദീകരണം നൽകും; തെരഞ്ഞെടുപ്പ് കാലത്ത് സസ്പെൻഷന് സർക്കാരില്ല; നടപടി ഭരണത്തുടർച്ച യാഥാർത്ഥ്യമായാൽ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 2008ൽ അവധിയെടുത്ത് ഗവേഷണം ചെയ്ത സംഭവത്തിലെ കാരണം കാണിക്കൽ നോട്ടീസിന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഡിജിപി ജേക്കബ് തോമസ് ഉടൻ വിശദീകരണം നൽകും. എട്ട് വർഷം മുമ്പത്തെ കാര്യമായതിനാൽ രേഖകളൊന്നും സൂക്ഷിച്ചു വച്ചിട്ടില്ല. സർക്കാരിൽ നിന്നും രേഖകൾ നൽകിയുമില്ല. ഈ സാഹചര്യത്തിൽ കരുതലോടെയാണ് ജേക്കബ് തോമസ് മറുപടി തയ്യാറാക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യക്തിപരമായ ലക്ഷ്യത്തോടെയാണെന്ന് ജേക്കബ് തോമസ് സമർത്ഥിക്കും. പലരും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം തനിക്ക് മാത്രം കുറ്റമാകുന്നത് എങ്ങനെ എന്ന ചോദ്യമാകും ജേക്കബ് തോമസ് ഉയർത്തുക.
സത്യം പറഞ്ഞതിൽ സർക്കാരിനുള്ള അനിഷ്ടമാണ് പകപോക്കലിന് കാരണമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കാനാണ് സാധ്യത. എട്ട് വർഷം മുമ്പത്തെ വിഷയം ഇപ്പോൾ ചർച്ചയാക്കുന്നത് അതുകൊണ്ട് തന്നെയാണ്. മൈക്രോ സ്കോപ്പിലൂടെ നോക്കി ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെ നശിപ്പിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി ഉയരുന്നത് മാത്രമാണ് ആരോപണങ്ങളെന്ന നിലപാട് വിശദീകരണത്തിൽ എടുക്കുമെന്നും സൂചനയുണ്ട്. എട്ട് വർഷം മുമ്പത്തെ സംഭവമായതിനാൽ തെളിവുകളൊന്നും സൂക്ഷിച്ചില്ലെന്നും വിശദീകരിക്കും. ഇത്തരമൊരു വിശദീകരണത്തിൽ ചീഫ് സെക്രട്ടറി എന്ത് നിലപാട് എടുക്കുമെന്നതാണ് ശ്രദ്ധേയം. അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്താലും സർക്കാർ അതിന് തയ്യാറാകില്ലെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജേക്കബ് തോമസിന്റെ ഫയൽ മാറ്റി വയ്ക്കും. എന്നാൽ ഭരണത്തുടർച്ചയുണ്ടായാൽ ജേക്കബ് തോമസിനെ വെറുതെ വിടുകയുമില്ല. ഇതാണ് സർക്കാരിലെ പൊതു ധാരണ.
സർക്കാരിനെ ഇത്രയും പ്രതിസന്ധിയിലാക്കിയത് ഡിജിപി ജേക്കബ് തോമസാണ്. ബാർ കോഴയിൽ ആരും പറഞ്ഞത് ജേക്കബ് തോമസ് തയ്യാറായില്ല. അന്ന് മുതൽ ഉമ്മൻ ചാണ്ടി സർക്കാരിന് പിന്നാലെ ഊരാക്കുടുക്കുകളാണ്. ഭരണ തുടർച്ചയെന്ന മോഹവും നടക്കില്ല. അതുകൊണ്ട് തന്നെ ഡിജപി ജേക്കബ് തോമസിനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട്. എന്നാൽ ജനകീയനായ ഉദ്യോഗസ്ഥനെ 2008ലെ കേസു പറഞ്ഞ് സസ്പെന്റ് ചെയ്താൽ ജനവികാരം എതിരാകും. ഇടതുപക്ഷം പ്രചരണത്തിന് പോലും ജേക്കബ് തോമസിനെ ഇറക്കും. സസ്പെൻഷൻ വന്നാൽ രാജിവച്ച് രാഷ്ട്രീയത്തിൽ സജീവമാക്കാനും ജേക്കബ് തോമസ് ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെ തീരുമാനം എടുത്താൽ മതിയെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പക്ഷം.
സർക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ കോളജിൽ ജോലിചെയ്തു എന്ന ആരോപണത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറി അയച്ച നോട്ടീസിനു മറുപടി നൽകാൻ കൂടുതൽ സമയവും രേഖകളും തെളിവുകളും ആവശ്യപ്പെട്ടു ജേക്കബ് തോമസ് മറുപടി നൽകിയിരുന്നു. എന്നാൽ, കൂടുതൽ സമയം നൽകാനാവില്ലെന്നും രേഖകൾ ആവശ്യമെങ്കിൽ ഓഫിസിൽ വന്നു പരിശോധിക്കണമെന്നുമാണു ചീഫ് സെക്രട്ടറിയുടെ നിലപാട്. കൃത്യസമയത്തു വിശദീകരണം നൽകുന്നില്ലെങ്കിൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കരുതലോടെ മറുപടി ജേക്കബ് തോമസ് തയ്യാറാക്കുന്നത്. നേരത്തെ ഫയർ ഫോഴ്സ് മേധാവി സ്ഥാനം ഒഴിഞ്ഞപ്പോൾ നടത്തിയ പരാമർശങ്ങളുടെ പേരിൽ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാൻ സർക്കാർ ശ്രമിച്ചിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ ജേക്കബ് തോമസ് നിയമനടപടിക്ക് ഒരുങ്ങിയപ്പോൾ അച്ചടക്ക നടപടി വേണ്ടെന്ന് വച്ചു. ആഭ്യന്തര മന്ത്രിക്ക് ജേക്കബ് തോമസിനോട് പ്രത്യേക പരിഗണനയുണ്ടെന്ന വാദം കോൺഗ്രസിൽ സജീവമാണ്. അതിന്റെ പ്രതിഫലനമാണ് അന്നുണ്ടായതെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ പറയുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഗവേഷണ വിവാദത്തിൽ ഡിജിപിയ്ക്കെതിരെ നടപടി ഉറപ്പാണെന്നും ഉമ്മൻ ചാണ്ടി പക്ഷം പറയുന്നു. ചീഫ് സെക്രട്ടറി ജിജി തോംസണും ജേക്കബ് തോമസിന് എതിരാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജിജി തോംസണ്‍ കാലാവധി നീട്ടി നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ജേക്കബ് തോമസ് 2008ൽ അവധിയെടുത്ത് ഗവേഷണം ചെയ്ത സംഭവത്തിലാണ് സർക്കാർ ഇപ്പോൾ ഇടപെടുന്നത്. ഇത് പുതിയ ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്. പൊലീസിന്റെ തലപ്പത്ത് ജേക്കബ് തോമസ് എത്തുന്നത് തടയാനാണ് ഇത്. ഭരണ മാറ്റമുണ്ടായാൽ ജേക്കബ് തോമസ് പൊലീസ് ഡിജിപിയാകാൻ സാധ്യതയുണ്ട്. അത് മനസ്സിലാക്കിയാണ് നീക്കം. ജേക്കബ് തോമസ് സ്വയം രാജിവയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പിനെ ജേക്കബ് തോമസ് വിഷയം സ്വാധീനിക്കുമോ എന്നതാണ് സർക്കാരിനെ നിലവിൽ അലട്ടുന്നത്. സസ്പെന്റ് ചെയ്താലും ഇടതു സർക്കാർ തിരിച്ചു വന്നാൽ ജേക്ക്ബ തോമസിനെ കുറ്റവിമുക്തനാക്കി തിരിച്ചെടുക്കും. ഈ സാഹചര്യത്തിൽ കരുതലോടെ തീരുമാനം എടുക്കാനാണ് നീക്കം.
സർക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്ത ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാർ, ചീഫ് സെക്രട്ടറിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു കഴിഞ്ഞ 27നാണു ജേക്കബ് തോമസിനു ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചത്. ഡിജിപി ടിപി സെൻകുമാർ വഴിയാണ് ഇത് ജേക്കബ് തോമസിന് ലഭിച്ചത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണത്തിനു കാരണമായ കൂടുതൽ രേഖകളും തെളിവുകളും വേണമെന്നു ജേക്കബ് തോമസ് മറുപടിയിൽ ആവശ്യപ്പെട്ടു. സമാന സാഹചര്യത്തിൽ ഇപ്പോഴത്തെ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിട്ടുണ്ട്. അദ്ദേഹത്തോടു വിശദീകരണം ചോദിച്ചിട്ടുണ്ടോ, എന്തു നടപടിയെടുത്തു എന്നിവ സംബന്ധിച്ച രേഖകളുടെ പകർപ്പു വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കെ എം എബ്രാഹാമിനൊപ്പം മറ്റ് ചില വ്യക്തികളുടെ വിവരങ്ങളും ജേക്കബ് തോമസിന് ലഭിച്ചിട്ടുണ്ട്. അതും അന്തിമ വിശദീകരണത്തിൽ ഒപ്പം ചേർക്കും. ഇതിലൂടെ വ്യക്തിവൈരാഗ്യം തീർക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ജേക്കബ് തോമസ് സ്ഥാപിച്ചെടുക്കും. മുഖ്യമന്ത്രിക്ക് എതിരെ നിയമനടപടിക്ക് കത്ത് നൽകിയ സാഹചര്യവും ഉയർത്തിക്കാട്ടും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍