കൊട്ടിഘോഷിച്ച് കെട്ടിടം ഉദ്ഘാടനം ചെയ്താൽ അത് സ്മാർട്ട് സിറ്റി ആകുമോ? ആദ്യഘട്ടത്തിൽ 27 ഐടി കമ്പനികൾ വഴി 5000 പേർക്ക് ജോലിയെന്ന സർക്കാർ വാദം തുടക്കത്തിൽ തന്നെ പാളി; ആദ്യ പട്ടികയിലുള്ളത് ആസ്റ്റർ മെഡിസിറ്റിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും അടക്കം 22 സ്ഥാപനങ്ങൾ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വിവരാസാങ്കേതിക വിപ്ലവത്തിലൂടെ കേരളത്തിലെ തൊഴിൽ സാധ്യത ഉയർത്തുകയെന്ന ലക്ഷ്യം കൈവരിക്കാൻ സ്മാർട് സിറ്റിക്ക് കഴിയുമോ? ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തോടെ ആശങ്ക ശക്തമാവുകയാണ്. ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ സ്മാർട് സിറ്റിക്ക് വീഴ്ച വന്നുവെന്ന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ ആദ്യഘട്ടത്തിൽ ഉണ്ടാകുമെന്ന് പറഞ്ഞ 27 കമ്പനികളുടെ പേരുകൾ പ്രഖ്യാപിച്ചില്ല. സംഘാടകരുടെ കൈവശമുള്ളത് 27നു പകരം 22 കമ്പനികളാണെന്നും, അഞ്ചു കമ്പനികളുമായുള്ള ചർച്ചകൾ പൂർത്തിയായില്ലെന്നുമാണ് ടീകോം ഇതിനു നൽകിയ വിശദീകരണം.
കാക്കനാട്ട് 246 ഏക്കർ വരുന്ന സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി. ടവറിന്റെയും രണ്ടാംഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനവുമാണ് ഇന്ന് നടന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോൾഡിങ് ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവി, ദുബൈ ഹോൾഡിങ് വൈസ് ചെയർമാനും എം.ഡിയുമായ അഹമ്മദ് ബിൻ ബ്യാത്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സ്മാർട്ട് സിറ്റി ഡയറക്ടർ ബോർഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി എന്നിവർ ചേർന്നാണ് സ്മാർട് സിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ നിന്നും ഇടതുപക്ഷം വിട്ടുനിൽക്കുകയും, ഉദ്ഘാടനവേദിക്ക് പുറത്ത് ഇടതുപക്ഷം പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
വിമർശനങ്ങൾ ശരിവയ്ക്കുന്നതാണ് സ്മാർട് സിറ്റ് പുറത്തുവിട്ട കമ്പനികളുടെ പട്ടിക. പുറത്തുവിട്ട ലിസ്റ്റ് പ്രകാരം ഈ 22 കമ്പനികളിൽ പകുതിയിലധികവും ഐടി ഇതര കമ്പനികളാണ്. ആസ്റ്റർ മെഡിസിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നിങ്ങനെ തുടങ്ങി തിരുവനന്തപുരം ടെക്നോപാർക്കിലെ ചെറുകിട ഇടത്തരം കമ്പനികൾ മാത്രമാണ് സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജരായി വന്നിരിക്കുന്നത്. ആശുപത്രിയും ബാങ്കും എങ്ങനെ ഐടി കമ്പനികളാകുമെന്ന ചോദ്യമാണ് ഉയരുന്നത്. 5000 പേർക്ക് തൊഴിൽ എന്ന ലക്ഷ്യവും ഫലം കാണില്ലെന്നാണ് സൂചന. നാല് വിദേശ കമ്പനികൾ മാത്രമേ ലിസ്റ്റിലുള്ളൂ എന്നതും ശ്രദ്ധേയമാണ്.
സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിൽ ഉണ്ടാകുന്ന 22 കമ്പനികളുടെ പേരുകൾ
- ലിറ്റിൽ ജെംസ്
- ഫ്രഷ് ഫാസ്റ്റ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്
- ഐഡിയ സെല്ലുലാർ ലിമിറ്റഡ്
- ആസ്റ്റർ മെഡിസിറ്റി
- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
- ഐഎച്ച്ഐറ്റിഎസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
- ഡൈനാമിക്നെക്സ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
- വിട്രിയോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
- സിങ്നെറ്റ് സോഫ്റ്റ് വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
- എക്സാ സോഫ്റ്റ്വെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്
- ലൊജിറ്റിക്സ് ടെക്നോ ലാബ്സ് എൽഎൽപി
- സായി ബിപിഒ സർവീസസ് ലിമിറ്റഡ്
- മുസ്തഫ ആൻഡ് അൽമന
- 7 നോഡ്സ് ടെക്നോളജീ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
- റ്റികെഎം ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്
- എൻഡൈമെൻഷൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
- മാരിയപ്പൻസ് മറൈൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
- ഡിആർഡി കമ്മ്യൂണിക്കേഷൻസ് ആൻഡ് സോഫ്റ്റ്വെയർ പ്രൈവറ്റ് ലിമിറ്റഡ്
- ഐബിഎസ് സോഫ്റ്റ് വെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്
- പാത്ത് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
- അഗ്രിജെനോം ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്
- ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്
അതിനിടെ വലിയ വിമർശനമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉന്നയിക്കുന്നത്. സ്മാർട്സിറ്റി ഒരു റിയൽ എസ്റ്റേറ്റ് തട്ടിപ്പായെന്ന് സിപിഐ(എം) നേതാവ് എസ് ശർമ്മ പറയുന്നു. ഇൻഫോപാർക്ക് ഉൾപ്പെടെ മുന്നൂറോളം ഏക്കർ ഭൂമി ദുബായ് കമ്പനിക്ക് കൈമാറാനുള്ള നീക്കമാണ് നടന്നത്. 100ഏക്കർ ഭൂമി ഏക്കറിന് വർഷം ഒരു രൂപ പാട്ടനിരക്കിൽ നൽകുക. ഈ ഭൂമിയുടെ പാട്ടം മാറ്റി ഫ്രീ ഹോൾഡ് ആക്കാനുള്ള അവസരവും കമ്പനിക്ക് നൽകി. ഇതിനു ചുറ്റും 136 ഏക്കർ ഭൂമി സെന്റിന് വെറും 26,740 രൂപ നിരക്കിൽ 26 കോടിക്ക് വിൽക്കുക. ഇതിനും പുറമെസംസ്ഥാനത്തെ ഐടി വികസനരംഗത്തെ അഭിമാന സ്ഥാപനമായ ഇൻഫോപാർക്ക് സ്ഥിതി ചെയ്തിരുന്ന 62.27 ഏക്കർ ഭൂമിയും ഒരുലക്ഷം ചതുരശ്രയടി കെട്ടിടവും വെറും 109 കോടി രൂപയ്ക്ക് കൈമാറുക. യഥാർഥത്തിൽ 136 ഏക്കർ ഭൂമിയും ഇൻഫോപാർക്കും നിസ്സാര വിലയ്ക്ക് വിൽക്കാനായിരുന്നു യുഡിഎഫ് സർക്കാർ ശ്രമിച്ചത്. നേട്ടമായി പറഞ്ഞിരുന്നതോ ഗവൺമെന്റ് 9 ശതമാനം ലൂൗശ്യേ, അഞ്ചുവർഷംകൊണ്ട് 5000 പേർക്ക് തൊഴിൽ. അത് ഏഴുവർഷം ആകുമ്പോൾ 15000 ആയും 10 വർഷമാകുമ്പോൾ 33,000 ആയും ഉയരും. മറ്റ് ജില്ലകളിലൊന്നും ഐടി വ്യവസായം പാടില്ലായെന്നതായിരുന്നു ഏറ്റവും അപകടകരമായ വ്യവസ്ഥ. അതേസമയം വിജയകരമായി പ്രവർത്തിച്ചുവന്ന ഇൻഫോപാർക്ക് വിട്ടുകൊടുക്കാതെതന്നെ 90,000 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് എൽഡിഎഫ് സർക്കാർ വ്യവസ്ഥ ചെയ്തതെന്നാണഅ ശർമ്മയുടെ വിമർശനം.
വി എസ് അച്യുതാനന്ദനാണ് സ്മാർട് സിറ്റിക്ക് തുടക്കമിടുന്ന കരാർ ഉണ്ടാക്കിയത്. ഇത് അട്ടിമറിക്കപ്പെട്ടുവെന്ന് സ്മാർട് സിറ്റിയുടെ മുൻ ചെയർമാൻ കൂടിയായ ശർമ്മ പറയുന്നു. 2005ലെ യുഡിഎഫ് ഗവൺമെന്റും 2006ൽ അധികാരമേറ്റ എൽഡിഎഫ് ഗവൺമെന്റും കൊണ്ടുവന്ന വ്യവസ്ഥകൾ തമ്മിൽ രാവും പകലുംപോലെ വ്യത്യാസമുണ്ട്. കേരള താൽപ്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടുള്ളതായിരുന്നു. യുഡിഎഫിന്റെകാലത്ത് കുറഞ്ഞവിലയ്ക്ക് നൂറുകണക്കിന് ഏക്കർ സ്വന്തമാക്കാമെന്ന് കരുതിവന്ന ടീകോം 39.5 ഏക്കർ വരുന്ന ഫ്രീ ഹോൾഡ് ഭൂമിക്ക് വിൽപ്പനാവകാശം വേണമെന്ന നിലനിൽക്കാത്ത അവകാശവാദം ഉയർത്തി പദ്ധതി വൈകിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, എൽഡിഎഫ് ഗവൺമെന്റ് എടുത്ത കർശന നിലപാടിലൂടെ വിൽപ്പനാവകാശം അനുവദിക്കാതെ തന്നെ ആ തർക്കങ്ങളും പരിഹരിച്ചു. ഈ കരാറുകളുടെ അടിസ്ഥാനത്തിൽ സ്മാർട്ട്സിറ്റി പദ്ധതി പൂർത്തീകരിക്കുകയാണ് ഉമ്മൻചാണ്ടീ നിങ്ങൾ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് നിങ്ങൾ ചെയ്തതെന്താണ്. 236 ഏക്കർ വരുന്ന സ്മാർട്ട്സിറ്റി പദ്ധതി ഭൂമിയുടെ നാലുശതമാനം മാത്രം വരുന്ന 10 ഏക്കറിൽ, 88 ലക്ഷം ചതുരശ്രയടി കെട്ടിടം നിർമ്മിക്കേണ്ടിടത്ത് വെറും ആറുലക്ഷം (7.5 ശതമാനം) ചതുരശ്രയടി കെട്ടിടം നിർമ്മിച്ചു എന്നതല്ലേ? തൊഴിലവസരങ്ങളിലും വൻ കുറവാണെന്നും ഇതിൽ നേട്ടമില്ലെന്നും ശർമ്മ വിശദീകരിക്കുന്നു.
എന്നാൽ സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ട നിർമ്മാണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നുു. പദ്ധതിക്കെതിരെയുള്ള സിപിഐ.എമ്മിന്റെ പ്രതിഷേധത്തിൽ കഴമ്പില്ല. സിപിഐ.എമ്മിന് നിറവേറ്റാനാകാത്തത് സർക്കാർ ഇപ്പോൾ നിറവേറ്റിയിരിക്കുകയാണ്. കേരളത്തിലെ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും, ലോകം കേരളത്തിലേക്ക് വരാൻ പോകുന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം സ്മാർട്ട് സിറ്റിയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇന്ന് തുടക്കമായി. മൂന്ന് ഘട്ടങ്ങളായി നിർമ്മിക്കുന്ന പദ്ധതി 2020ൽ പൂർത്തീകരിക്കുമെന്നും വിശദീകരിക്കുന്നു. പുതിയ പദ്ധതിയെന്ന നിലയിൽ പ്രതിബന്ധങ്ങളുണ്ടായെങ്കിലും കൂട്ടായ പ്രവർത്തനഫലമായാണ് ഒന്നാം ഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞത്. പദ്ധതി നിർവഹണത്തിന് മുൻ മാതൃകകളില്ലാതിരുന്നതും റോഡ്, പാലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടിവന്നതും ഒന്നാം ഘട്ടം നിർമ്മാണപ്രവർത്തനങ്ങൾക്ക് തടസമായെന്ന് സ്മാർട് സിറ്റി കമ്പനി അധികൃതരും വിശദീകരിക്കുന്നു.
Stories you may Like
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെ നിശ്ചയിച്ചത് ആരാണ്? അൻവറിനെ പിന്തുണച്ച് മുഖ്യമന്ത്രി
- പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും
- പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് എതിരെ ഹർജി
- ഇങ്ങനേയും കേരളത്തിൽ ഒരു നിയമസഭാ അംഗം!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്