കാൻസറിന് കീമോ വേണ്ടെന്നും അസുഖത്തിന് നല്ല ഭക്ഷണം കഴിച്ചാൽ മതിയെന്നും ഉപദേശിച്ചു; രോഗവുമായെത്തിയവരോട് അടുക്കള വൈദ്യത്തിലെ നുറുങ്ങുകൾ പങ്കുവയ്ക്കുകയും ചെയ്തു; മരുന്ന് മാഫിയയ്ക്ക് കലിപൂണ്ടതോടെ മോഹനൻ വൈദ്യർ നിശബ്ദനായി
അരുൺ ജയകുമാർ
ആലപ്പുഴ: ഭക്ഷണത്തിലെ മായത്തെയും വൈദ്യശാസ്ത്രരംഗത്തെ തട്ടിപ്പുകളെയുംകുറിച്ച് കേരളത്തിലും പുറത്തും പ്രചാരണംനടത്തിവരുന്ന ചേർത്തല മതിലകത്തെ മോഹനൻ വൈദ്യർ ഇനി ക്ലാസുകൾക്കും ചികിൽസയ്ക്കും ഇല്ല. അദ്ദേഹത്തിന്റെ നമ്പറിലേക്ക് ആരു വിളിച്ചാൽ ചികിൽസ നിർത്തിയെന്ന മറുപടിയേ ഇനി ലഭിക്കൂ. വിഷമയമായ ലോകത്ത് നമുക്ക് ആരോഗ്യം സംരക്ഷിക്കാൻ സ്വയം കൃഷിചെയ്യുകമാത്രമേ വഴിയുള്ളൂ എന്ന് ഓർമിപ്പിച്ചതാണ് മോഹനൻ വൈദ്യർ ചെയ്ത തെറ്റ്. നൂറുകണക്കിനാളുകൾക്ക് സൗജന്യമായി രോഗപരിശോധന നടത്തി അദ്ദേഹം മരുന്ന് കുറിച്ചുനല്കി. മരുന്നില്ലാതെ അസുഖംമാറ്റാനുള്ള ഭക്ഷണരീതികളും ഉപദേശിച്ചു. ഇതിനൊപ്പം മരുന്നുകളിലെ കള്ളത്തരവും വിശദീകരിച്ചു.
വൈദ്യനാണ് താനെന്ന് മോഹനൻ വൈദ്യർ ആരോടും പറഞ്ഞില്ല. എന്നിട്ടും എല്ലാവരും സ്നേഹത്തോടെ അദ്ദേഹത്തെ മോഹനൻ വൈദ്യരെന്ന് വിളിച്ചു. തന്റെ വിജയരഹസ്യം ഒരു രഹസ്യമേ അല്ല മറിച്ച് തന്റെ തുറന്ന മനസ്സാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഈ മനുഷ്യൻ സമൂഹത്തെ സേവിച്ചു. നാട്ടുചികിത്സ അല്ലെങ്കിൽ അടുക്കളവൈദ്യം വീണ്ടും വീണ്ടും പൊതുജനങ്ങൾക്കു മുൻപിൽ അദ്ദേഹം വെളിപ്പെടുത്തി. അവനവൻ തന്നെയാണ് അവനവന്റെ വൈദ്യൻ എന്നും, താൻ വെറും ഒരു വഴികാട്ടി മാത്രമാണെന്നും തന്റെ അടുക്കലേക്ക് വരുന്ന ഓരോരുത്തരോടും മോഹനൻ വൈദ്യർ പറഞ്ഞു. അതുകൊണ്ടുതന്നെ തലമുറകളായി പിന്തുടർന്നുവരുന്ന അടുക്കളവൈദ്യം അല്ലെങ്കിൽ നാട്ടുവൈദ്യം പുതിയ തലമുറയിലേക്കും എത്തി.
ഇതിനിടെ പല സത്യങ്ങളും മോഹനൻ മാസ്റ്റർക്ക് പറയേണ്ടി വന്നു. ഇത് ആഗോള കുത്തകകൾക്ക് പിടിച്ചില്ല. അലോപതി മരുന്നിന്റെ ദോഷവശങ്ങളെ കുറിച്ച് പറഞ്ഞാൽ എന്തു സംഭവിക്കുമെന്നതിന്റെ തെളിവാണ് മോഹനൻ മാസ്റ്ററുടെ ജീവിതം. അങ്ങനെ മരുന്ന് മാഫിയാകളുടെ ഭീഷണിമൂലം മോഹനൻ വൈദ്യർ ചികിത്സ നിറുത്തി. നഷ്ടം നാടിനും സമൂഹത്തിനും മാത്രം. ഇവിടെ ഇടപെടലുകൾക്ക് ഭരണകൂടം പോലുമില്ലെന്നതാണ് യാഥാർത്ഥ്യം. നേരത്തെ തന്നെ എല്ലാ ചികിത്സാരീതികളിലും പെട്ട വൻ മരുന്ന് ലോബികൾ മോഹനൻ മാസ്റ്റർക്ക് ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. നാട്ടിൽ ഇറങ്ങുന്ന മരുന്നുകളിൽ ഭൂരിപക്ഷവും ജനങ്ങൾക്ക് ആവിശ്യമില്ലാത്ത മരുന്നുകളാന്നെന്നും അത്തരം മരുന്നു കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറയുകയും ബോധവൽക്കരിക്കുകയും ചെയ്തിരുന്നു. ഇതു തന്നെയാണ് വൈദ്യന് വിനയായത്.
എന്തായാലും മോഹനൻ വൈദ്യർ ചികിൽസ നിർത്തി. നിലവിൽ ചികിത്സയിലുള്ളവർക്ക് മാത്രം മരുന്ന് നൽകാനാണ് തീരുമാനം. ഏകദേശം 3 വർഷം മുൻപാണ് ആദ്യമായി മരുന്ന് മാഫിയയയുടെ ഭീഷണി വന്നത്. അന്ന് ഭീഷണി തനിക്കെതിരെ മാത്രമായിരുന്നു. ഇപ്പോൾ കുടുംബത്തിനെതിരേയും ഭീഷണിയുണ്ടെന്ന് മോഹനൻ വൈദ്യർ വിശദീകരിക്കുന്നു. ഒന്നര വർഷം മുൻപ് ആലപ്പുഴ ഡിഎംഒ മോഹനൻ വൈദ്യരുടെ വീട്ടിൽ റെയ്ഡ് നടത്തി. ഇതിന് പിന്നിലും മരുന്ന് മാഫിയയുടെ പ്രവർത്തനം. എന്നാൽ റെയ്ഡിൽ കുറ്റകരമായ ഒന്നുംതന്നെ കണ്ടെത്തിയില്ല. ഇതോടെ ഭീഷണിയും തുടർന്നു. ഇപ്പോൾ ചികിത്സയ്ക്കായി എത്തി സമീപ സ്ഥലങ്ങളിൽ താമസിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. അവർക്ക് താമസ സൗകര്യം നൽകുന്നവരേയും ഭീഷണിപെടുത്തുന്നു.
ചികിത്സ നിർത്തിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നാണംകെടുത്തുമെന്നാണ് മാഫിയയയുടെ ഭീഷണി. മരുന്നുകളിൽ കെമിക്കൽ അടങ്ങിയിട്ടുണ്ടെന്ന് പ്രചരിപ്പിക്കുമെന്നും ഇവർ പറയുന്നു. ഇതേ തുടർന്ന് ആലപ്പുഴ മാരാരിക്കുളം സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ വലിയ പുരോഗതി ഉണ്ടായില്ല. ചികിത്സ നിർത്തരുത് എന്ന് നാട്ടുകാരുടെ ആവശ്യം. മുൻപ് ഇവിടുത്തെ ചികിത്സ കോണ്ട് രോഗം ഭേദമായ പ്രവാസികൾ പോലും ഫോണിൽ വിളിച്ച് ചികിത്സ നിർത്തരുതെന്നും തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്യുന്നു. പക്ഷേ നിർത്തിയില്ലെങ്കിൽ കുടുംബത്തിന് രക്ഷയില്ലാത്ത അവസ്ഥ. അതുകൊണ്ട് തന്നെ ചികിൽസ നിർത്താതെ മറ്റുവഴിയില്ലെന്ന് മോഹനൻ വൈദ്യർ പറയുന്നു. ഇടതുപക്ഷക്കാരനായ വാർഡ് മെമ്പറുടെ മാത്രം പിന്തുണയിൽ ഈ മാഫിയയെ നേരിടാനാകില്ലെന്നും വൈദ്യർ തിരിച്ചറിയുന്നു.
പ്രകൃതിയെ സ്നേഹിച്ച് അതോടൊപ്പം ജീവിച്ച് അതെന്താണെന്നും അതുകൊണ്ട് ജനങ്ങളുടെ ആരോഗ്യത്തിന് എന്ത് ഗുണം ചെയ്യുന്നതെന്നും പഠിപ്പിക്കാൻ ശ്രമിച്ചതാണൊ അദ്ദേഹം ചെയ്ത തെറ്റ് ? വിഷമയമായ പച്ചക്കറിയും ഭക്ഷണങ്ങളും ലേപന സൗന്ദര്യ വസ്തുക്കളിലെ ഫോർമുലയും അതുകൊണ്ടുണ്ടാവുന്ന ദോഷഫലങ്ങളും പല വിധ മാദ്ധ്യമങ്ങളിൽ കൂടെ നമ്മെ പഠിപ്പിച്ചതാണൊ അദ്ദേഹത്തിന്റെ തെറ്റ് ? അലോപതിയെ മാത്രമല്ല ആയുർവ്വേദ മരുന്ന് കച്ചവടത്തിപ്പിനെതിരെയും വേണ്ടാ ചികിത്സയും അനാവശ്യ ടെസ്റ്റും നടത്തി കമ്മീഷൻ പറ്റുന്ന ഡോകടർമാർക്ക് നേരെ വിരൽ ചൂണ്ടിയതും അദ്ദേഹം ചെയ്ത തെറ്റ് ? ഒരസുഖവും തിരിച്ചറിയാൻ സ്വന്തമായി ശേഷിയില്ലാത്ത പല വിധ മെഷീനും അതെങ്ങനെ പ്രവർത്തിക്കുന്നെന്നും എന്താണെന്നും അറിയാത്തവരാണ് നമ്മെ ചികിത്സിക്കുന്നതെന്ന് ജനങ്ങളിലെത്തിച്ചതും വൈദ്യർ ചെയ്ത തെറ്റ് ?- ചികിൽസ നിർത്തിയത് അറിഞ്ഞ മോഹനൻ വൈദ്യരുടെ അടുത്ത സഹയാത്രികർ മറുനാടനോട് ചോദിച്ച ചോദ്യങ്ങളാണ് ഇവ.
മനസ്സും, ആഹാരവും, ജീവിതശൈലിയും മാറ്റാതെ മരുന്നുകഴിച്ചിട്ട് ഒരു കാര്യവും ഇല്ലെന്ന് ഓരോ ദിവസവും അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ചുറ്റുവട്ടത്തും അടുക്കളയിലും നിത്യവും കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചെടികളും മറ്റുമായിരുന്നു വൈദ്യരുടെ മരുന്നുകളുടെ അടിസ്ഥാനം. ചുറ്റുവട്ടത്തും തൊടിയിലും സാധാരണയായി കണ്ടുവരുന്ന സസ്യങ്ങൾകൊണ്ട് നിർമ്മിച്ച ചില കൂട്ടുകൾ മാത്രമാണ് വൈദ്യരുടെ മരുന്നുകൾ. ഇതിൽ ചീര, മുരിങ്ങ, തഴുതാമ, നാരങ്ങ, ഇഞ്ചി, എന്നിവയെല്ലാം ഉൾപ്പെടുന്നു ഔഷധക്കൂട്ടുകൾ ആർക്കും ചെയ്യാവുന്ന രീതിയിലാണ് നൽകപ്പെടുന്നത്. ഏതു പ്രായത്തിൽ ഉള്ളവർക്കും ഇത് ചെയ്തു നോക്കാവുന്നതാണ്. അവനവന്റെ യുക്തിയാണ് ഇവിടെ പ്രധാനം. കാരണം, വൈദ്യരുടെ മരുന്നുകളും ശൈലികളും എല്ലാം തന്നെ തുറന്ന പുസ്തകവുമായിരുന്നു.
ജനങ്ങളെ പിഴിഞ്ഞിരുന്ന മരുന്ന് മാഫിയ ഇപ്പോഴും സജീവമാന്നെന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. സത്യം പറയുന്നവരുടെ വായ്അടപ്പികുക എന്നതാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിന്റെ ഭാഗമാണ് വൈദ്യർക്കും കുടുംബത്തിനുമെതിരെയുള്ള വധഭീഷണി . കാലമേറെയായി വധഭീഷണി നിലനിൽക്കുന്നുണ്ടെന്നും, ഇന്ന് ഈ ഗുണ്ടായിസം വൈദ്യരെ കാണാൻ പോകുന്ന രോഗികളിലും, വൈദ്യരുടെ കൂടെ നിൽക്കുന്നവരിലും എത്തിനിൽക്കുന്നതായി ഈ ഒരവസ്ഥയിൽ വേറെ വഴികൾ ഒന്നും ഇല്ലാതായപ്പോൾ വൈദ്യർ ചികിത്സ നിര്‍ത്തുകയാണെന്ന് അദ്ദേഹവുമായി ബന്ധപെട്ടവർ മറുനാടനോട് പ്രതികരിച്ചത്. മോഹനൻ വൈദ്യരുടെ ഫോണിൽ വിളിച്ചാലും നിലവിൽ ചികിൽസയില്ലെന്ന സന്ദേശം മാത്രമാണ് കിട്ടുന്നത്. ഫോൺ പോലും അദ്ദേഹം ഒഴിവാക്കിയിരിക്കുന്നു.
മോഹനൻ വൈദ്യർ,പാവങ്ങൾക്ക് എന്നും അത്താണിയായിരുന്നു. എല്ലാം വിറ്റ് പെറുക്കി ചികിത്സ നടത്തിയിട്ടും ആധുനിക വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ പട്ടിണിപ്പാവങ്ങളായ ആലംബഹീനരായ പതിനായിരക്കണക്കിന് രോഗികകൾക്ക് തുണയും സ്വന്തനവും നൽകാനും തന്റെ അടുത്തുവരുന്നവരെ യാതൊരുവിധ അസുഖങ്ങളും ഇല്ല, നമുക്ക് മാറ്റാം എന്ന് വെട്ടി തുറന്ന് പറഞ്ഞ് അവരിൽ ഒരാളായി , തന്റെ ക്ലാസ്സിലൂടെ അവർക്കെല്ലാം ആധുനിക വൈദ്യശാസ്ത്രത്തിന്റെ തട്ടിപ്പുകൾ വരച്ച് കാണിച്ച് കൊടുത്ത മനുഷ്യസ്നേഹിയാണ് അദ്ദേഹം. കേരളം എങ്ങിനെയാണ് രോഗികളുടെ നാടാവുന്നത് എന്ന് നമുക്ക് മാർക്കറ്റിൽ കിട്ടുന്ന വിഷം നിറച്ച പച്ചക്കറികളും, ഭക്ഷണ സാധനങ്ങളും കാണിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിക്കുന്നുണ്ട്.
നാം നിത്യജീവിതത്തിൽ ഉപയോഗിച്ച് കൊണ്ടിരുന്ന അലുമിനിയം പാത്രങ്ങളെ കുറിച്ചും മറ്റു സോപ്പ്, പേസ്റ്റ്, ഓയിൽ, കുട്ടികൾക്ക് നാം ഉപയോഗിക്കുന്ന വസ്ത്തുക്കൾ, സൗന്ദര്യവസ്തുക്കൾ തുടങ്ങിയ പലതിന്റെയും ഫോർമുലയും അതുകൊണ്ടുണ്ടാവുന്ന ദോഷഫലങ്ങളും പല വിധ മാദ്ധ്യമങ്ങളിൽ കൂടെ അദ്ദേഹം കേരളിയ സമൂഹത്തിന് മുന്നിൽ വരച്ചുകാട്ടിയിട്ടുണ്ട് . അലോപതിയെ മാത്രമല്ല ആയുർവ്വേദ മരുന്ന് കച്ചവടത്തട്ടിപ്പിനെതിരെയും വേണ്ട ചികിത്സയും മോഹനൻ വൈദ്യർ ചോദ്യം ചെയ്തു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആരോഗ്യ തട്ടിപ്പുകൾ അങ്ങനെ പുറം ലോകത്ത് എത്തി. അപ്പോൾ മുതൽ ഭീഷണിയും തുടങ്ങി. പൊലീസും ഭരണകൂടവും നടപടികൾ എടുക്കാൻ മടികാട്ടിയപ്പോൾ രോഗികളുടേയും തന്റെയും കുടുംബത്തിന്റേയും സുരക്ഷിതത്വത്തിന് മോഹനൻ വൈദ്യർ വാമൂടികെട്ടുകയാണ്. ഇതും എല്ലാ അർത്ഥത്തിലും പ്രതിഷേധം തന്നെ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍