ക്ഷേത്രശാന്തിയായി തുടങ്ങി സ്വാമി അമൃത ചൈതന്യയായി; സിനിമാക്കാർ അടക്കമുള്ള ഉന്നതരുടെ ആത്മീയ ഗുരുവായി വിലസി; ഇന്റർപോൾ നോട്ടീസിൽ കുടുങ്ങി; തട്ടിപ്പ് - പീഡന കേസുകളിൽ ശിക്ഷിക്കപ്പെട്ട് അഴിക്കുള്ളിൽ: ഉമ്മൻ ചാണ്ടിയുടെ ഭൂമിദാനം വഴി വാർത്തകളിൽ നിറഞ്ഞ സന്തോഷ് മാധവനെ വീണ്ടും വായിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളം തട്ടിപ്പുകളുടെയും സ്വന്തം നാടാണ്. സാമ്പത്തിക തട്ടിപ്പുകളും ആത്മീയ തട്ടിപ്പുകളും ഇഷ്ടം പോലെ നടക്കാറുണ്ട്. ഇവരൊക്കെ മാദ്ധ്യമങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു.
ഏറ്റവും ഒടുവിൽ രണ്ട് വർഷത്തോളമായി മാദ്ധ്യമങ്ങളുടെ വാർത്താതാരങ്ങളായി വിലസുന്നത് സരിത എസ് നായരും ബിജു രാധാകൃഷ്ണനും അടങ്ങുന്ന സോളാർ തട്ടിപ്പു കേസാണ്. സംസ്ഥാന മന്ത്രിസഭയെ പോലും പിടിച്ചുലയ്ക്കുന്ന വിവാദമായി സോളാർ വിവാദം മാറിയിരുന്നു. ഈ തട്ടിപ്പു കേസുകൾ കേരളത്തിലെ അവസാനത്തേതാണെന്ന് ആരും കരുതുന്നുമില്ല.
ഇതിന് സർക്കാർ വ്യത്യാസമില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് കേരളത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രധാനപ്പെട്ടവയിൽ ഒന്ന് ശബരിനാഥിന്റെ ടോട്ടൽ ഫോർയു തട്ടിപ്പും സന്തോഷ് മാധവന്റെ സാമ്പത്തിക ഇടപാടുകളുമായിരുന്നു. ഇടക്കാലം കൊണ്ട് വാർത്തകളിൽ നിന്നും അപ്രത്യക്ഷമായ സന്തോഷ് മാധവനെന്ന പേരില്‍ ഏതാനും ദിവസങ്ങളായി കേരളം ചർച്ച ചെയ്തു തുടങ്ങി. കാലാവധി അവസാനിക്കും മുമ്പ് മന്ത്രിസഭ നൽകിയ ഒരു ഉത്തരവാണ് സന്തോഷ് മാധവനെ വീണ്ടും മാദ്ധ്യമങ്ങളുടെ താരമാക്കിയത്.
അവസാന നാളുകളിൽ യുഡിഎഫ് സർക്കാർ നടത്തുന്ന കടുംവെട്ടിൽ വിവാദ സന്യാസി സന്തോഷ് മാധവനും സർക്കാർ ഭൂമി പതിച്ചു നൽകുകയായിരുന്നു. വിവാദമായ തീരുമാനം ശക്തമായ എതിർപ്പുയർന്നതിനെ തുടർന്നാണ് ഇന്ന് റദ്ദാക്കിയത്. സന്തോഷ് മാധവൻ ഇടനിലക്കാരനായ സ്വകാര്യ കമ്പനിക്ക് റവന്യൂ ഭൂമി പതിച്ചുനൽകാനായിരുന്നു സർക്കാർ ഉത്തരവ്. റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ പ്രത്യേക താൽപ്പര്യത്താലായിരുന്നു ഈ ഉത്തരവ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൗനസമ്മതവും ഇതിനുണ്ടായിരുന്നു എന്നാണ് അറിവ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു തൊട്ടുമുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തൃശൂർ, എറണാകുളം ജില്ലകളിലായി 128 ഏക്കറോളം തണ്ണീർത്തടം ഐടി വികസനത്തിനെന്ന പേരിൽ പതിച്ചുനൽകാൻ തീരുമാനിച്ചത്. സാമ്പത്തിക തട്ടിപ്പുകളിലൂടെ സന്തോഷ് മാധവൻ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ബിനാമി കളിച്ചാണ് ഈ ഭൂമി ഇടപാടുകൾ നടത്തിയത്. 1964ലെ ഭൂപരിഷ്കരണനിയമം ലംഘിച്ചാണ് ബംഗളൂരുവിലെ ആർഎംഇസെഡ് ഇക്കോ വേൾഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ മെസേഴ്സ് കൃഷി പ്രോപ്പർട്ടി ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഭൂമി കൈമാറി മാർച്ച് രണ്ടിന് ഉത്തരവിറക്കിയത്. നേരത്തെ സന്തോഷ് മാധവനും സംഘവും ഭൂമിയെടുത്ത് കൈമാറിയ ആദർശ് പ്രൈം പ്രോപ്പർട്ടീസിന്റെ പുതിയ പേരായിരുന്നു ആർഎംഇസെഡ് ഇക്കോ വേൾഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.
സ്വകാര്യമേഖലയിൽ ഹൈടെക് ഐടി പാർക്ക് സ്ഥാപിക്കുന്നതിന് എറണാകുളം ജില്ലയിലെ പുത്തൻ വേലിക്കര വില്ലേജിൽ 95.44 ഏക്കറും തൃശൂർ ജില്ലയിലെ മഠത്തുംപടി വില്ലേജിൽ 32.41 ഏക്കറും അനുവദിക്കാനും ഇതിനായി കേരള ഭൂപരിഷ്കരണ നിയമത്തിലെ 81(3) വകുപ്പ് ഇളവുചെയ്യാനും അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വൻതുക വാങ്ങി കബളിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, നീല ചിത്ര നിർമ്മാണം, അനധികൃതമായി ചന്ദനവും കടുവാത്തോലും കൈവശം വയ്ക്കൽ തുടങ്ങിയ കേസുകളിലെ പ്രതിയായ വ്യക്തിയുടെ ബിനാമി ഭൂമി ഇടപാടിന് വേണ്ടി സർക്കാർ ഇടപെട്ടതാണ് വിവാദം കൊഴുക്കാൻ ഇടയാക്കിയത്.
2008 മെയിൽ അമൃത ചൈതന്യയെന്ന സന്തോഷ് മാധവനെ അറസ്റ്റുചെയ്തത്. ഇന്റർപോൾ തിരയുള്ള കുറ്റവാളിയാണെങ്കിലും കേരളത്തിലെ അറിയപ്പെടുന്ന സന്യാസിയായി വിലസുകയായിരുന്നു അന്ന് സന്തോഷ് മാധവൻ. ഇപ്പോൾ അഴിക്കുള്ളിൽ കഴിയുന്ന സന്തോഷ് മാധവന്റി ജീവിതത്തിലേത്ത് തിരിഞ്ഞു നോക്കിയാൽ അതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും, പ്രായപൂർത്തി ആകാത്ത നിരവധി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത് വിലസിയ വ്യക്തിയാണ് സന്തോഷ് മാധവൻ. കൊച്ചിയിലെ ആഡംബര ഫ്ലാറ്റിൽ ഉന്നതരായവർക്ക് വേണ്ടി പ്രത്യേകം പൂജ നടത്തിയും സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായിരുന്നു അക്കാലത്ത് ഇയാൾ.
ജയിലിൽ അടയ്ക്കുക മാത്രമല്ല സന്തോഷ് മാധവൻ അനധികൃതമായി സമ്പാദിച്ച ഭൂമിയും അന്നത്തെ ഇടതു സർക്കാർ കണ്ടു കെട്ടി മിച്ച ഭൂമി ആക്കി മാറ്റിയിരുന്നു. ഈ ഭൂമിയാണ് ഇപ്പോൾ സർക്കാർ വിവാദമായ ഉത്തരവിറക്കി തീറെഴുതാൻ ശ്രമിച്ചതും ഇപ്പോൾ റദ്ദാക്കിയിരിക്കുന്നതും. സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാിരുന്നു സന്തോഷ് മാധവൻ.
സെറാഫിൻ എഡ്വിൻ എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരിൽ ഇന്റപോൾ ജാഗ്രത നിർദ്ദേശിക്കുകയും ദുബായ് പൊലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്ത കേസിലൂടെയാണ് സന്തോഷ് മാധവന്റെ പതനം ആരംഭിക്കുന്നത്. 40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മെയ് 11, കേരള പൊലീസിന് പരാതി നൽകിയതോടെയാണ് തുടക്കം. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിനു പിന്നെയുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
കേരളശബ്ദത്തിലെ അജയൻ എന്ന മാദ്ധ്യമപ്രവർത്തകൻ എഴുതിയ വാർത്തയാണ് പിന്നീട് കേരളത്തെ പിടിച്ചുകുലുക്കിയ വിവാദമായി ഈ സംഭവം മാറുകയായിരുന്നു. കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവൺമെന്റ് ഹൈസ്ക്കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായ ശേഷം വീട്ടിൽ നിന്നു ഇറങ്ങിപ്പുറപ്പെട്ടു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി.
പിന്നീടാണ് ആത്മീയ തട്ടിപ്പിന്റെ വഴിയേ തിരിഞ്ഞത്. അറിയാവുന്ന തന്ത്രവിദ്യകളെല്ലാം കൂടിയായപ്പോൾ സന്തോഷ് മാധവൻ അമൃത ചൈതന്യയായി മാറി. ഉന്നതരുമായി ബന്ധം സ്ഥാപിച്ചതും ഈ ആത്മീയ ജീവിതം വഴിയായിരുന്നു. അമൃത ചൈതന്യയെ തേടി അക്കാലത്ത് ഫ്ലാറ്റിൽ എത്തിയിരുന്നത് സിനിമനടിമാരും രാഷ്ട്രീയക്കാരുമൊക്കെയായിരുന്നു. ചില പ്രമുഖ നായികമാർക്കായി നഗ്ന നാരീ പൂജ നടത്തിയതു സംബന്ധിച്ചും വിവാദങ്ങളുണ്ടായിരുന്നെങ്കിലും പലരും നാണക്കേടും മാനഹാനിയും ഭയന്ന പല വിവരങ്ങളും പുറത്ത് പറഞ്ഞിരുന്നില്ല.
നിരവധി പേരിൽ നിന്നായി സാമ്പത്തിക തട്ടിപ്പു നടത്തിയ സന്തോഷ് മാധവന് ചുറ്റും ഒരു ഗുണ്ടാവൃന്ദം തന്നെ രൂപപ്പെട്ടിരുന്നു. എന്നാൽ മാദ്ധ്യമവാർത്തകളോട് ഇങ്ങനെ കെട്ടിപ്പൊക്കിയ സാമ്രാജ്യം തകർന്നു വീണു. 2009 മെയ് 20ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വർഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതിനും അമൃതചൈതന്യയുടെ പേരിൽ കേസുകളുണ്ടായിരുന്നു. ഇയാളുടെ സ്വാമിയൂടെ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ കടുവത്തോൽ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. നീലച്ചിത്ര നിർമ്മാണവും സന്തോഷ് മാധവന്റെ പരിപാടിയായരുന്നു.
ജയിലിൽ കഴിയുന്ന വേളയിലും മിടുക്കനായ കുട്ടിയായി സന്തോഷ് മാധവൻ. ഇടക്കാലം പരോളും അനുവദിക്കുകയുണ്ടായി. തട്ടിപ്പുകളുടെ പേരിൽ സന്തോഷിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം കണ്ടുകെട്ടിയെങ്കിലും ബിനാമി പേരിൽ ഇപ്പോഴും ഇടപാടുകൾ നടക്കുന്നുണ്ടെന്നതിന്റെ തെളിവായി മാറി ഇപ്പോൾ വിവാദമായ സർക്കാർ ഉത്തരവും അത് പിൻവലിക്കലിലൂടെയും വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍