ഉച്ചയ്ക്ക് 12 മണിക്കുള്ള പത്രസമ്മേളനം ഒന്നേമുക്കാൽ മണിക്കൂറു കഴിഞ്ഞ് സനൽ ഫിലിപ്പ് മാറ്റിച്ചു; പാലായും പ്രസ് ക്ലബ്ബുമായുള്ള ഹോട്ലൈൻ ബന്ധം തുറന്നുകാട്ടി ശ്യാംലാൽ; പൂഞ്ഞാറിലെ വിമതനെ വാർത്തയാക്കിയതിനോ കാരണം കാണിക്കൽ നോട്ടീസ്?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളാ പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ പൊള്ളത്തരം തുറന്നുകാട്ടി മാദ്ധ്യമപ്രവർത്തരനായ വി എസ് ശ്യാം ലാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. റിപ്പോർട്ടർ ടിവിയിലെ സനൽ ഫിലിപ്പിന് കോട്ടയം പ്രസ് ക്ലബ്ബ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലെ കള്ളത്തരമാണ് ശ്യാംലാൽ തുറന്നു കാട്ടുന്നത്.
ശ്യാംലാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലേക്ക്....
നിയന്ത്രണം വരുന്ന വഴികൾ!!
സുഹൃത്തേ,
കോട്ടയം പ്രസ് ക്ലബ്ബിൽ ഏപ്രിൽ അഞ്ചിന് രാവിലെ 12ന് വാർത്താസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്ന സജി മഞ്ഞക്കടമ്പൻ എന്ന വ്യക്തിയുടെ വാർത്താസമ്മേളനം താങ്കളുടെ പ്രേരണയാൽ കോട്ടയം ടി.ബിയിൽ നടത്തിയതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഈ പ്രവണത കെ.യു.ഡബ്ല്യു.ജെയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും വിവിധ മാദ്ധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽസ്ഥിരതയെയും ബാധിക്കുമെന്ന് താങ്കൾക്ക് അറിയാമല്ലോ. ഇത്തരം പ്രവണതകൾ ഇനി ആവർത്തിക്കരുതെന്ന് അറിയിക്കുന്നു. ഇത് സംബന്ധിച്ച് താങ്കൾക്ക് വിശദീകരണമുണ്ടെങ്കിൽ ഏപ്രിൽ ഏഴിനകം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എസ്.മനോജ് (പ്രസിഡന്റ്)
ഷാലു മാത്യു (സെക്രട്ടറി)
* * *
ആർക്കും ഒന്നും പുടികിട്ടീലാന്നറിയാം. നുമ്മടെ റിപ്പോർട്ടർ ടീവിലെ കോട്ടയം പ്രതിനിധിയും ചീഫ് റിപ്പോർട്ടറുമായ സനൽ ഫിലിപ്പിന് കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ദേശാഭിമാനിക്കാരനായ എസ്.മനോജും സെക്രട്ടറിയും മംഗളംകാരനുമായ ഷാലു മാത്യുവും ചേർന്നു കൊടുത്ത കത്ത് അഥവാ മുന്നറിയിപ്പ് അഥവാ കാരണം കാണിക്കൽ നോട്ടീസാണിത്. പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സ്ഥാപനങ്ങൾക്ക് അവരുടെ ചെയ്തികളുമായി ബന്ധമില്ലെന്ന് ആദ്യമേ തന്നെ പറയട്ടെ. പരിചയപ്പെടുത്തലിനായി സ്ഥാപനങ്ങൾ പരാമർശിച്ചുവെന്നു മാത്രം.
തിരുവനന്തപുരത്ത് ഒഴികെ ബാക്കി 13 ജില്ലകളിലും പ്രസ് ക്ലബ്ബുകൾ കേരളാ പത്രപ്രവർത്തക യൂണിയൻ അഥവാ കെ.യു.ഡബ്ല്യു.ജെ. നിയന്ത്രണത്തിലാണ്. തിരുവനന്തപുരത്ത് മാത്രം യൂണിയൻ എന്നത് കേസരി സ്മാരക ജേർണലിസ്റ്റ്സ് ട്രസ്റ്റാണ്. ഈ സ്ഥാപനങ്ങളുടെ പ്രസിഡന്റും സെക്രട്ടറിയും എന്നു പറഞ്ഞാൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമാണ്. അതായത് സനൽ ഫിലിപ്പിന് കത്തു കൊടുത്തത് യൂണിയനാണെന്നർത്ഥം.
എന്താണ് സനൽ ഫിലിപ്പിന് ലഭിച്ച നോട്ടീസിന് കാരണം? വിശദമായിത്തന്നെ അന്വേഷിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്തിരുന്നു തന്നെ എനിക്കത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതിനാൽ കോട്ടയത്തു പോകാനൊന്നും നിന്നില്ല. അന്വേഷിച്ചു കണ്ടെത്തിയത് മുഴുവൻ പറഞ്ഞാൽ പല 'സുഹൃത്തുക്കൾക്കും' ഇഷ്ടമാവില്ല. പക്ഷേ, ചിലത് പറയാതിരിക്കാനുമാവില്ല.
കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൽ വിമതശബ്ദമുയർത്തി നിൽക്കുന്ന ഒരു നേതാവിന്റെ ബൈറ്റെടുത്തു. സജി മഞ്ഞക്കടമ്പനാണ് ഈ നേതാവ്. പൂഞ്ഞാറിൽ സീറ്റ് ലഭിക്കും എന്ന് സജി പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടാവാത്ത സാഹചര്യത്തിൽ സജി വിമതനായി മത്സരിക്കാൻ ഒരുങ്ങുകയാണ്. ഏതൊരു മാദ്ധ്യമപ്രവർത്തകനെ സംബന്ധിച്ചിടത്തോളവും ചൂടുള്ള വാർത്താവിഷയമാണ് സജി മഞ്ഞക്കടമ്പൻ എന്നർത്ഥം.
സജി മഞ്ഞക്കടമ്പനെ കണ്ടെത്താൻ സനൽ ഫിലിപ്പും കോട്ടയത്തെ മറ്റു മാദ്ധ്യമപ്രവർത്തകരും രണ്ടു മൂന്നു ദിവസമായി ശ്രമിച്ചുവരികയായിരുന്നു. എന്നാൽ സജി തന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തു വച്ചു. സജിക്കൊപ്പം എപ്പോഴുമുണ്ടാവുന്ന നാലു കൂട്ടുകാരുടെ നമ്പർ ഉണ്ടായിരുന്നു എന്നതാണ് സനൽ ഫിലിപ്പിന്റെ നേട്ടം. ചാനലിൽ സജി ചർച്ചയ്ക്ക് അതിഥിയായി വരുമ്പോഴെല്ലാം പ്രസാദ്, ഗൗതം, കാപ്പൻ, ഓജോ എന്നീ നാലു കൂട്ടുകാരും അദ്ദേഹത്തിനൊപ്പമുണ്ടാവും. അവരിൽ ഒരാളിലൂടെ സജിയിലേക്കെത്തിയ സനൽ കക്ഷിയെ കോട്ടയം ടി.ബിയിലെത്തിച്ചു. ഒറ്റയ്ക്ക് ബൈറ്റെടുത്ത് റിപ്പോർട്ടർ എക്സ്ക്ലൂസീവ് അടിക്കുക എന്നതു തന്നെയായിരുന്നു സനലിന്റെ ലക്ഷ്യം.
ടി.ബിയിൽ വച്ച് കണ്ടപ്പോഴാണ് സനലിനോട് സജി പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, കൈരളി പീപ്പിൾ എന്നിവയുടെ റിപ്പോർട്ടർമാർ കഴിഞ്ഞ രാത്രി വരെ തന്നെ തുടർച്ചയായി വിളിക്കുന്നുണ്ടായിരുന്നു. അവരെ ഒഴിവാക്കി റിപ്പോർട്ടറിനു മാത്രം ബൈറ്റ് നൽകുന്നത് മര്യാദകേടാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരാളുടെ അഭ്യർത്ഥന സനൽ എതിർത്തില്ല. ടി.ബിയിൽ തന്റെ ബൈറ്റെടുക്കാൻ റിപ്പോർട്ടറിലെ സനൽ ഫിലിപ്പ് എത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഒപ്പം കൂടാമെന്നും സജി തന്നെ മറ്റു മൂന്നു ചാനലുകാരെ വിളിച്ചറിയിച്ചു.
ലൈവ് കൊടുക്കുന്നതിനുള്ള ബാക്ക് പായ്ക്കുമായിട്ടാണ് ഏഷ്യാനെറ്റ്, മാതൃഭൂമി റിപ്പോർട്ടർമാർ എത്തിയത്. ടി.ബിയുടെ മുറ്റത്തുനിന്ന് സംസാരിക്കാൻ സജി മഞ്ഞക്കടമ്പൻ വിഷമം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഒരു മുറി നാലു റിപ്പോർട്ടർമാരും ചേർന്ന് തരപ്പെടുത്തി. മാതൃഭൂമി ഉച്ചയ്ക്ക് 2 മണി വാർത്തയിൽ സജിയുടെ ബൈറ്റ് ലൈവ് കൊടുത്തു. അപ്പോൾത്തന്നെ ബൈറ്റെടുത്ത എല്ലാ ചാനലുകാരെയും പ്രസ് ക്ലബ്ബിൽ നിന്നു വിളിച്ചു. ബൈറ്റ് എടുക്കുന്നതിനു കാരണഭൂതനായ സനലിനെയും ക്ലബ്ബിൽ നിന്നു വിളിച്ചു. കാരണം കാണിക്കൽ നോട്ടീസ് അപ്പോൾത്തന്നെ കൈമാറുകയും ചെയ്തു.
അതിനുമാത്രം വലിയ എന്തു കുറ്റമാണ് സനൽ ഫിലിപ്പ് ചെയ്തത്? എനിക്കു മനസ്സിലാവുന്നില്ല. അതു മനസ്സിലാക്കാനും മാത്രമുള്ള വിവരം എനിക്കില്ലാത്തതിനാലായിരിക്കാം. പത്രസമ്മേളനങ്ങൾക്ക് ഈടാക്കുന്ന ഫീസാണ് പ്രസ് ക്ലബ്ബുകൾക്കുള്ള പ്രധാന വരുമാനസ്രോതസ്സ്. അങ്ങനെയുള്ള വരുമാനം നഷ്ടപ്പെടുന്നതിന് സനൽ ഫിലിപ്പ് വഴിവച്ചു എന്നാണ് ക്ലബ്ബ് ഭാരവാഹികളുടെ ആരോപണം. സജി മഞ്ഞക്കടമ്പൻ കോട്ടയം പ്രസ് ക്ലബ്ബിൽ ഏപ്രിൽ അഞ്ചിന് 12 മണിക്ക് പത്രസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നുവത്രേ. ഇത് സനൽ ഫിലിപ്പിന്റെ പ്രേരണയാൽ കോട്ടയം ടി.ബിയിൽ വച്ച് നടത്തിയെന്ന് പ്രസ്സ് ക്ലബ്ബിന് അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രസിഡന്റും സെക്രട്ടറിയും പറയുന്നത്.
എന്നാൽ, അത്തരമൊരു പത്രസമ്മേളനത്തിന് സജി മഞ്ഞക്കടമ്പൻ ഉദ്ദേശിച്ചിരുന്നില്ലെന്നതാണ് സത്യം. ആർക്കുവേണമെങ്കിലും സജിയെ വിളിച്ച് ഇത് അന്വേഷിക്കാം. തിങ്കളാഴ്ച രാത്രി 10.30 മുതൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി വരെ സജിയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. പ്രസ് ക്ലബ്ബിൽ നിന്ന് സജിയെ അങ്ങോട്ടു വിളിച്ചിട്ടുണ്ടാവാം. പക്ഷേ, പത്രസമ്മേളനം നടത്താൻ താല്പര്യം പ്രകടിപ്പിച്ച് ക്ലബ്ബിലേക്ക് സജി വിളിച്ചിട്ടില്ലെന്നുറപ്പ്.
പിന്നെന്താണ് ഈ നോട്ടീസിനു പിന്നിലുള്ള പ്രേരണ? അവിടെയാണ് കോട്ടയം പ്രസ് ക്ലബ്ബിലെ ചിലരും പാലായുമായുള്ള ഹോട്ട്ലൈൻ ബന്ധം വെളിവാകുന്നത്. ചിലർക്കെതിരെ പത്രസമ്മേളനം നടത്താൻ ആരെങ്കിലും പ്രസ് ക്ലബ്ബിനെ സമീപിച്ചാൽ അപ്പോൾത്തന്നെ എതിർകക്ഷി വിവരമറിയുമെന്ന ആക്ഷേപമുണ്ട്. വഴിവിട്ട ബന്ധങ്ങൾ പുലർത്തുന്ന ചിലർ പത്രപ്രവർത്തക സമൂഹത്തിലുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. കോട്ടയത്ത് മാത്രമല്ല, അത്തരക്കാർ എല്ലായിടത്തുമുണ്ട്. ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളതിനാലാണ് സജി മഞ്ഞക്കടമ്പൻ പത്രസമ്മേളന വേദിയായി ക്ലബ്ബ് തിരഞ്ഞെടുക്കാതിരുന്നത് എന്ന് കരുതുന്നു. പക്ഷേ, ഭാരവാഹികൾ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവുന്നത്, അല്ലെങ്കിൽ തട്ടിപ്പുകാരിൽ ചിലർ ഭാരവാഹികളാവുന്നത് ഒരു ക്ലബ്ബിനും ഭൂഷണമല്ല.
പ്രസ് ക്ലബ്ബിൽ ചൊവ്വാഴ്ച 12 മണിക്ക് പത്രസമ്മേളനം നടക്കുമ്പോൾ സനൽ ഫിലിപ്പ് അവിടെത്തന്നെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 1.45നാണ് സനൽ ക്ലബ്ബിൽ നിന്നിറങ്ങി ടി.ബിയിലേക്കു പോകുന്നത്. 12ന് ക്ലബ്ബിൽ നടത്താനിരുന്ന പത്രസമ്മേളനം എങ്ങനെയാണാവോ ഒന്നേമുക്കാൽ മണിക്കൂറിനു ശേഷം മാറ്റിവെയ്പിക്കുന്നത്! സനൽ ഫിലിപ്പിന്റെ കൈവശം 'ടൈം മെഷിൻ' വല്ലതും ഉണ്ടോ ആവോ! ഈ പ്രവണത കെ.യു.ഡബ്ല്യു.ജെയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും വിവിധ മാദ്ധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽസ്ഥിരതയെയും ബാധിക്കുമെന്ന് സനലിന് അറിയാമല്ലോ എന്ന് യൂണിയൻ. ഹ.. ഹ... ഹ.... കെട്ടുറപ്പ്.. ഐക്യം... തൊഴിൽസ്ഥിരത... പ്രസ് ക്ലബ്ബിലെ പത്രസമ്മേളനം നടക്കാതിരുന്നാൽ... ചിരിക്കാതെന്തു ചെയ്യും.
എന്താണ് കെ.യു.ഡബ്ല്യു.ജെ.? പത്രപ്രവർത്തകർക്ക് തൊഴിൽപരമായ ബുദ്ധിമുട്ടോ പ്രതിസന്ധിയോ ഉണ്ടാവുകയാണെങ്കിൽ ഇടപെട്ട് പരിഹാരമുണ്ടാക്കാനുള്ള സംഘടന. ഇക്കാര്യം മര്യാദയ്ക്കു ചെയ്യുന്നില്ലെന്നതു പോകട്ടെ, പത്രപ്രവർത്തകരെ മര്യാദയ്ക്കു ജോലി ചെയ്യാൻ യൂണിയൻ സമ്മതിക്കില്ലെന്നായാലോ? തൊഴിൽസ്ഥിരതയെക്കുറിച്ച് കോട്ടയം ക്ലബ്ബ് ഭാരവാഹികൾ പറയുന്നു. ഇന്ത്യാവിഷനിലാണ് ഇപ്പോഴും എനിക്കു ജോലി എന്നു കൂടി പറയാം. തൊഴിൽസ്ഥിരതയ്ക്കുള്ള കെ.യു.ഡബ്ല്യു.ജെ. ഇടപെടലിനെക്കുറിച്ച് കൂടുതൽ പറയേണ്ടല്ലോ.
ഏതു റിപ്പോർട്ടർ ഏതു വാർത്ത ചെയ്യണമെന്ന് കെ.യു.ഡബ്ല്യു.ജെ. ഭാരവാഹികളല്ല തീരുമാനിക്കുന്നത്. പ്രസ് ക്ലബ്ബിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ മറ്റാരും ബൈറ്റെടുക്കാൻ പറ്റില്ലെന്ന് അങ്ങ് പാലാ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ പോയി പറഞ്ഞാൽ മതി.
ഒരു സാങ്കല്പിക സന്ദർഭം പറയാം. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നു എന്നു കരുതുക. അദ്ദേഹം പ്രസ് ക്ലബ്ബിലോ കേസരി ട്രസ്റ്റിലോ രാവിലെ 11 മണിക്ക് 'മീറ്റ് ദ പ്രസ്' വച്ചിട്ടുണ്ടെന്നും കരുതുക. ചുമ്മാ കരുതെന്നേ.. രാവിലെ 9.30ന് എന്റെ സ്വാധീനമുപയോഗിച്ച് ഞാൻ പ്രധാനമന്ത്രിയുടെ ബൈറ്റെടുത്ത് എക്സ്ക്ലൂസീവടിച്ചാൽ അത് എന്റെ കഴിവ്. 'മീറ്റ് ദ പ്രസ്' നിശ്ചയിച്ചിരിക്കുമ്പോൾ നേരത്തേ അഭിമുഖം നടത്തി പ്രാധാന്യം കുറച്ചു എന്നൊക്കെ പറഞ്ഞ് എന്നെ മൂക്കിൽക്കയറ്റാൻ ഏതെങ്കിലും ഭാരവാഹി വന്നാൽ ആദ്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും. മനസ്സിലാക്കാതെ വീണ്ടും ചൊറിഞ്ഞാൽ അടിച്ച് കരണക്കുറ്റി പുകയ്ക്കും. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ അത്രയ്ക്കു ബോറന്മാരല്ല തിരുവനന്തപുരത്തെ ഭാരവാഹികൾ എന്നത് വേറെ കാര്യം.
സനൽ ഫിലിപ്പിനോട് എനിക്കു പറയാനുള്ളത്. കോട്ടയം പ്രസ് ക്ലബ്ബ് ഭാരവാഹികൾ തന്നെ കത്ത് ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലിടുക. അവന്മാരെ അല്ലെങ്കിൽ അവന്മാരെക്കൊണ്ട് ഈ നാറിയ കളി കളിപ്പിച്ചവന്മാരെ പോയി തൂങ്ങിച്ചാവാൻ പറ. അവന്മാർ ഇങ്ങനെ നാണംകെട്ട് ജീവിക്കുന്നതിലും നല്ലത് അതാ..
മറ്റാരുടെയോ സമ്മർദ്ദത്തിന് മനോജും ഷാലുവും വഴങ്ങിപ്പോയതാകാമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തായാലും ഒരു വിശദീകരണം നൽകാൻ അവർക്ക് ഉത്തരവാദിത്വമുണ്ട്.
നിയന്ത്രണം വരുന്ന വഴികൾ!!------------------------------------സുഹൃത്തേ,കോട്ടയം പ്രസ് ക്ലബ്ബിൽ ഏപ്രിൽ അഞ്ചിന് ര...
Posted by VS Syamlal on Wednesday, April 6, 2016
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്