വധശിക്ഷ വിധിച്ച ആൾക്ക് 50 ലക്ഷം രൂപ പിഴ ഇട്ടാൽ എങ്ങനെ ഈടാക്കുമെന്നാണ് കരുതുന്നത്? അവിഹിത ബന്ധത്തിന് ജീവപര്യന്തം വിധിക്കാൻ ഐപിസിയിൽ വകുപ്പുണ്ടോ? മാദ്ധ്യമ വിചാരണ ജഡ്ജിമാരെ സ്വാധീനിക്കുമ്പോൾ സംഭവിക്കുന്നത്
ഷാജൻ സ്കറിയ
ആറ്റിങ്ങൽ കൂട്ടക്കൊല മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുകയും കരയിക്കുകയും ചെയ്ത ഒരു മഹാദുരന്തമായിരുന്നു. വിവാഹിതരായ ഒരു യുവാവും യുവതിയും വിവാഹബന്ധത്തിന് പുറത്ത് നടത്തിയ അവിഹിതബന്ധം ഒരു കുരുന്നിന്റെയും ഒരു സ്ത്രീയുടെയും ജീവൻ എടുത്തു എന്നത് ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ കൊല നടത്തിയ നീനോ മാത്യുവിന് വധ ശിക്ഷയും കൊലയ്ക്ക് കൂട്ടുനിന്ന അനുശാന്തി എന്ന മനസാക്ഷിയില്ലാത്ത യുവതിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചത് നീതിബോധമുള്ളവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് സാമൂഹിക സദാചാര വിഷയം കൂടി ഉൾപ്പെട്ട ഈ വിഷയത്തിൽ സമൂഹത്തിന്റെ താൽപ്പര്യം കൂടി സ്മരിക്കപ്പെടേണ്ടത് തന്നെയാണ്.
ഇതൊക്കെ ശരിവയ്ക്കുമ്പോഴും നിയമ പീഠങ്ങൾ തീരുമാനം എടുക്കേണ്ടത് മാദ്ധ്യമ വിചാരണയുടെയും പൊതു സമൂഹത്തിന്റെ വികാരത്തിന്റെയും അടിസ്ഥാനത്തിൽ ആണോ എന്ന ചോദ്യമാണ് ഈ കേസിലെ വിചാരണയും വിധിയും മുമ്പോട്ട് വയ്ക്കുന്ന ഒരു വിഷയം. ഈ കേസ് ഉണ്ടായപ്പോൾ മുതൽ പുറത്ത് വന്ന അതിശയിപ്പിക്കുന്ന കഥകൾ ശരി വച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. മാദ്ധ്യമങ്ങളുടെ കഥകൾ ജഡ്ജിയെ വല്ലാതെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ. ജഡ്ജിമാർ നിയമ പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന വകുപ്പുകൾ അനുസരിച്ച് മാത്രം ആണ് പ്രവർത്തിക്കേണ്ടത്, മാദ്ധ്യമങ്ങളോ പൊതു സമൂഹമോ എന്ത് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അല്ല വിധി എഴുതേണ്ടത്. നിർഭാഗ്യവശാൽ ഈ കേസിൽ നിയമ പുസ്തകങ്ങളെക്കാൾ കൂടുതൽ ജഡ്ജിയെ സ്വാധീനിച്ചത് മാദ്ധ്യമങ്ങൾ ഉയർത്തിവിട്ട രോദനമാണെന്ന് പറയേണ്ടതിൽ ഖേദമുണ്ട്.
വധശിക്ഷ വിധിച്ച ഒരാൾക്ക് 63 ലക്ഷം രൂപ പിഴയിട്ടു എന്ന ഒറ്റക്കാരണം മതി ജഡ്ജിയുടെ തീരുമാനത്തിലെ പരസ്പര വൈരുദ്ധ്യം മനസിലാക്കാൻ. കൊല്ലാൻ പോകുന്നയാൾ എന്തിനാണ് ആ പിഴ അടയ്ക്കുന്നത്? അയാൾ ആ പിഴ അടച്ചില്ലെങ്കിൽ കോടതി എന്ത് ചെയ്യും? അനുശാന്തിക്ക് വിധിച്ച 60 ലക്ഷവും ഏതാണ്ട് അങ്ങനെ തന്നെയാണ്. ഇരട്ട ജീവപര്യന്തം അനുഭവിക്കുകയും സ്വന്തം മകളെ കൊന്ന പേരുദോഷം ഉണ്ടാവുകയും ചെയ്ത് അനുശാന്തി 60 ലക്ഷം അടച്ച് പുറത്തിറങ്ങുന്നത് എന്തിന വേണ്ടിയാണ്? പുറത്തിറങ്ങിയ ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഈ യുവതിയെ സംബന്ധിച്ചിടത്തോളം 60 ലക്ഷം അടയ്ക്കാതിരുന്നാൽ അകത്ത് വീണ്ടും കിടക്കാം എന്നത് ആശ്വാസമാകും (ക്രിമിനൽ കേസിൽ വിധിക്കുന്ന പിഴ അടച്ചില്ലെങ്കിൽ തടവാണ് പരിഹാരം എന്ന അറിവിൽ നിന്നാണ് ഈ കുറിപ്പ്. ആസ്തികളിൽ നിന്നും പിടിച്ചെടുക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ എന്നു വ്യക്തമല്ല.)
ഇതിനർത്ഥം ഈ വിധികൊണ്ട് ഇരകൾക്ക് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്നാണ്. ജഡ്ജിയുടെ ലക്ഷ്യം ഇരകൾക്ക് ആശ്വാസം ആവുക ആയിരുന്നെങ്കിൽ കൊടുക്കാൻ കഴിയുന്ന ഒരു തുക ആയിരുന്നു നൽകേണ്ടിയിരുന്നത്. വധശിക്ഷ വിധിച്ച ആൾക്ക് 63 ലക്ഷം പിഴയിട്ട ഒറ്റക്കാരണം കൊണ്ട് തന്നെ അപ്പീലിന് പോയാൽ വിധിക്ക് സ്റ്റേ ലഭിക്കാൻ എളുപ്പമാണ്. ട്രെയിനിൽ യാത്ര ചെയ്ത ഒരു സാധാരണ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന ഒറ്റക്കൈയന്റെ കാര്യത്തിൽ പോലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല എന്നോർക്കണം. ആ അർത്ഥത്തിൽ ജഡ്ജിമാർ ശ്രദ്ധിക്കേണ്ടത് നിയമ പുസ്തകവും അതിലെ വകുപ്പുകളും മാത്രമായിരിക്കണം എന്ന് പറയാതെ വയ്യ.വധശിക്ഷ വിധിച്ച ഒരാൾക്ക് 63 ലക്ഷം രൂപ പിഴയിട്ടു എന്ന ഒറ്റക്കാരണം മതി ജഡ്ജിയുടെ തീരുമാനത്തിലെ പരസ്പര വൈരുദ്ധ്യം മനസിലാക്കാൻ. കൊല്ലാൻ പോകുന്നയാൾ എന്തിനാണ് ആ പിഴ അടയ്ക്കുന്നത്? അയാൾ ആ പിഴ അടച്ചില്ലെങ്കിൽ കോടതി എന്ത് ചെയ്യും? അനുശാന്തിക്ക് വിധിച്ച 60 ലക്ഷവും ഏതാണ്ട് അങ്ങനെ തന്നെയാണ്. ഇരട്ട ജീവപര്യന്തം അനുഭവിക്കുകയും സ്വന്തം മകളെ കൊന്ന പേരുദോഷം ഉണ്ടാവുകയും ചെയ്ത് അനുശാന്തി 60 ലക്ഷം അടച്ച് പുറത്തിറങ്ങുന്നത് എന്തിന വേണ്ടിയാണ്?
ഈ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളും പ്രോസിക്യൂഷൻ നിലപാടുകളും കോടതി വിധിയും എല്ലാം ചില അസ്വാഭാവികതകൾ വ്യക്തമാക്കുന്നുണ്ട്. പട്ടാപ്പകൽ ഒരു വീട്ടിൽ കാമുകിയുടെ മകളെയും ഭർത്താവിനെയും അമ്മായിയമ്മയെയും വധിച്ച ശേഷം കാമുകിയുമായി പുതുജീവിതം തുടങ്ങാം എന്ന് നീനോ മാത്യു ആഗ്രഹിച്ചു എന്നാണ് ഇയാൾക്ക് മേൽ ആരോപിക്കുന്ന കുറ്റം. ആ വധത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയും കൊലപാതകങ്ങൾക്ക് ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന കുറ്റമാണ് അനുശാന്തിക്ക് മേൽ ചാർത്തപ്പെടുന്നത്. കാമുകിയെ സ്വന്തമാക്കാൻ ആറുകൊല നടത്തിയതിന് നീനോ മാത്യുവിനും ആ വധത്തിന് കൂട്ടു നിന്നതിന് അനുശാന്തിക്കും ജീവപര്യന്തവും കോടതി വിധിച്ചു. അനുശാന്തിക്കുകൂടി വധശിക്ഷ വേണം എന്നാണ് ജനവികാരം വ്യക്തമാക്കുന്നത്.പ്രത്യക്ഷത്തിൽ തന്നെ ഈ ആരോപണത്തിൽ ഒരു അസ്വാഭാവികത തോന്നുന്നില്ലേ? ടെക്നോ പാർക്കിലെ ഒരു വലിയ ഐടി കമ്പനിയിൽ മാനേജരായും ടീം ലീഡറായും ജോലി ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് ഇരുവരും. പട്ടാപ്പകൽ വീട്ടിൽ കയറി കൊല നടത്തിയാൽ പിടിക്കപ്പെടില്ല എന്ന് നിനോ മാത്യുവിനോ അതിന് ഒത്താശ ചെയ്താൽ ആരും അറിയില്ല എന്ന് അനുശാന്തിയോ കരുതി എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസം അല്ലേ?
എന്നാൽ പ്രത്യക്ഷത്തിൽ തന്നെ ഈ ആരോപണത്തിൽ ഒരു അസ്വാഭാവികത തോന്നുന്നില്ലേ? ടെക്നോ പാർക്കിലെ ഒരു വലിയ ഐടി കമ്പനിയിൽ മാനേജരായും ടീം ലീഡറായും ജോലി ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് ഇരുവരും. പട്ടാപ്പകൽ വീട്ടിൽ കയറി കൊല നടത്തിയാൽ പിടിക്കപ്പെടില്ല എന്ന് നിനോ മാത്യുവിനോ അതിന് ഒത്താശ ചെയ്താൽ ആരും അറിയില്ല എന്ന് അനുശാന്തിയോ കരുതി എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസം അല്ലേ? അതിനർത്ഥം പൊലീസും പ്രൊസിക്യൂഷനും പറയുന്നതും മാദ്ധ്യമങ്ങൾ എഴുതുന്നതുമായ കഥകൾക്ക് ഒരു മറുവശം ഉണ്ട് എന്ന് തന്നെയാണ്. ഇങ്ങനെ പറയുമ്പോൾ നിനോ മാത്യു അരുംകൊല നടത്തി എന്ന കാര്യം സമ്മതിക്കുന്നു. നീനോ മാത്യുവിന് നൽകിയ ശിക്ഷയെ കുറിച്ച് അഭിപ്രായ വ്യത്യാസവും ഇല്ല. എന്നാൽ ആ ശിക്ഷയ്ക്ക് കാരണമായി കോടതി അംഗീകരിച്ച കാര്യങ്ങളുടെ വിശ്വാസ്യത മാത്രമാണ് സംശയാസ്പദം.
അനുശാന്തിയുമായി നീനോ മാത്യുവിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസും പ്രൊസിക്യൂഷനും നിസംശയം കണ്ടെത്തിയ കാര്യമാണ്. അതിൽ ആർക്കും തർക്കമില്ല. ആ അവിഹിത ബന്ധം പുറത്ത് വരികയും മകൾ അടക്കമുള്ളവർ കൊല്ലപ്പെടുകയും ചെയ്തപ്പോൾ തളർന്നുപോയ യുവതി പ്രതിരോധത്തിന് പോലും ശ്രമിക്കാത്ത ഒരു തരം നിസ്സംഗതയിൽ എല്ലാ ആരോപണങ്ങളും ഏറ്റു വാങ്ങുക ആയിരുന്നു എന്ന് കരുതാൻ സാഹചര്യം ഇല്ലേ? എന്ത് ന്യായം പറഞ്ഞാലും മകളുടെയും അമ്മായിയമ്മയുടെയും മരണത്തിന് പരോക്ഷമായി എങ്കിലും ബന്ധം ഉള്ളതിനാൽ യാതൊരുവിധ പ്രതിരോധവും വേണ്ട എന്ന് ആ സ്ത്രീ തീരുമാനിച്ചെങ്കിലോ? അനുശാന്തിയെ കുറ്റക്കാരിയായി കരുതുന്നത് വാട്സ് ആപ്പ് സന്ദേശത്തിലൂടെ വീട്ടിലേക്കുള്ള വഴികൾ പറഞ്ഞ് കൊടുത്തു എന്ന ഒറ്റക്കാരണവും ഇരുവരും തമ്മിലുള്ള അവിഹിത ബന്ധവും അടിസ്ഥാനമാക്കിയാണ് എന്ന് പ്രൊസിക്യൂഷനും മാദ്ധ്യമങ്ങളും പറയുന്നു. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തതുകൊല്ലാൻ കൂട്ടു നിന്നതിന് തുല്ല്യം ആണ് എന്ന് പറയുമ്പോൾ ആ വാട്സ് ആപ്പ് സന്ദേശം അയച്ചത് എന്നായിരുന്നു എന്ന ചോദ്യത്തിന് എങ്കിലും പൊലീസ് ഉത്തരം നൽകേണ്ടതുണ്ട്.
അനുശാന്തിയുമായി നീനോ മാത്യുവിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസും പ്രൊസിക്യൂഷനും നിസംശയം കണ്ടെത്തിയ കാര്യമാണ്. അതിൽ ആർക്കും തർക്കമില്ല. ആ അവിഹിത ബന്ധം പുറത്ത് വരികയും മകൾ അടക്കമുള്ളവർ കൊല്ലപ്പെടുകയും ചെയ്തപ്പോൾ തളർന്നുപോയ യുവതി പ്രതിരോധത്തിന് പോലും ശ്രമിക്കാത്ത ഒരു തരം നിസ്സംഗതയിൽ എല്ലാ ആരോപണങ്ങളും ഏറ്റു വാങ്ങുക ആയിരുന്നു എന്ന് കരുതാൻ സാഹചര്യം ഇല്ലേ? എന്ത് ന്യായം പറഞ്ഞാലും മകളുടെയും അമ്മായിയമ്മയുടെയും മരണത്തിന് പരോക്ഷമായി എങ്കിലും ബന്ധം ഉള്ളതിനാൽ യാതൊരുവിധ പ്രതിരോധവും വേണ്ട എന്ന് ആ സ്ത്രീ തീരുമാനിച്ചെങ്കിലോ?കോടതിയുടെ മുൻപിൽ ഇങ്ങനെ ഒരു സന്ദേശം കാട്ടിയാൽ തീർച്ചയായും അത് ഗൂഢാലോചനയുടെ ഭാഗം ആണ് എന്ന് തോന്നിയേക്കാം. എന്നാൽ ഈ വഴി ഭർത്താവ് സ്ഥലത്ത് ഇല്ലാത്തപ്പോൾ അവിഹിത ബന്ധത്തിന് ക്ഷണിച്ചപ്പോൾ നൽകിയത് ആണെങ്കിലോ? കൊല നടത്തിയ ആഴ്ചയിൽ ആണ് ഈ സന്ദേശം നൽകിയതെങ്കിൽ തീർച്ചയായും ഗൂഢോലോചന എന്ന തിയറി പരിഗണിക്കപ്പെടണം. കൊല നടത്തുന്ന കാര്യം ചർച്ച ചെയ്തു എന്ന തെളിവുകൾ ഒന്നും പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ അനുശാന്തിക്ക് ഇതിൽ മനസ്സറിവുണ്ട് എന്ന നിഗമനം നീതിക്ക് നിരക്കുന്നതല്ല. രഹസ്യമായ അവിഹിത ബന്ധം പരസ്യമായപ്പോൾ ഉണ്ടായ നിസംഗതയെ ആണ് കൊലക്ക് കൂട്ടു നിന്നു എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതെങ്കിൽ അതിൽ ഒരു അനൗചിത്യം ഉണ്ട്. അല്ലെങ്കിൽ കൊലപാതക ഗൂഢാലോചന നടത്തി എന്ന് തെളിയിക്കണം. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്ത് മാത്രമോ അവിഹിത ബന്ധത്തിന്റെ തെളിവുകൾ കിട്ടിയത് മാത്രമോ ആവരുത് ആ തെളിവ്.
ഇതിനേക്കാൾ വിശ്വസനീയ സാധ്യത അവിഹിത ബന്ധം തലക്ക് പിടിച്ചപ്പോൾ വിവാഹം വേണമെന്നോ മറ്റോ നീനോ മാത്യു ആവശ്യപ്പെടുകയും അത് അനുശാന്തി നിഷേധിക്കുകയും ചെയ്തതാവാൻ ആണ്. അത്തരം വാട്സ് ആപ് സന്ദേശത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അല്ലെങ്കിൽ അവിഹിത ബന്ധം തുടരേണ്ടതില്ല എന്ന് ഒരു ഘട്ടത്തിൽ തീരുമാനിച്ചതോടെ അത് തുറന്ന് പറഞ്ഞത് നീനോയെ പ്രകോപിപ്പിച്ചതാവാനും സാധ്യതയില്ലേ? അനുശാന്തി തലക്ക് ഭ്രാന്തമായി പടർന്നു പിടിച്ച നീനോക്ക് ഇതു അംഗീകരിക്കാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ പ്രേമ ഭ്രാന്ത് കയറിയ അയാൾ അനുശാന്തിയുടെ ഭർത്താവിനെയും മകളെയും അമ്മായിയമ്മയെയും ഒക്കെ കൊല്ലാൻ തീരുമാനിച്ചതാവാം. ഇങ്ങനെ ഒരു സാധ്യത എന്തു കൊണ്ട് പ്രൊസിക്യൂഷൻ പരിഗണിച്ചില്ല? അങ്ങനെ ആണെങ്കിൽ അനുശാന്തി ചെയ്ത തെറ്റ് ഭർത്താവിനെയും കുടുംബത്തെയും വഞ്ചിച്ച് വേറൊരുത്തനുമായി അവിഹിത ബന്ധം നടത്തി എന്നത് മാത്രം ആവില്ലേ? പലപ്പോഴും അവിഹിത ബന്ധങ്ങളിൽ പെടുന്ന സ്ത്രീകൾ ഇത്തരം ഊരാക്കുടുക്കുകളിൽ ചെന്നു പെടാറുണ്ട് എന്ന് മറ്റ് ഒട്ടേറെ അനുഭവങ്ങൾ തന്നെ തെളിവാണ്. അതിന് ഇരട്ട ജീവപര്യന്തം വിധിക്കാൻ നിയമത്തിൽ വകുപ്പുണ്ടോ?
ഈ തിയറി ശരിയല്ലെങ്കിൽ വധഗൂഢാലോചനയ്ക്ക് അനുശാന്തി കൂട്ടു നിന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ പ്രൊസിക്യൂഷൻ പുറത്ത് വിടേണ്ടതാണ്. വാട്സ് ആപ്പിലൂടെ വഴി പറഞ്ഞ് കൊടുത്ത് മാത്രം ആവരുത് ആ തെളിവ്. അവിഹിത ബന്ധം എന്നത് ഇന്ന് നിത്യ ജീവിതത്തിലെ പൊതു കാഴ്ച്ചയായി മാറിയതുകൊണ്ട് ആ തിന്മയുടെ പേരിൽ ഒരു സ്ത്രീയെ മകളെ കൊന്നവൾ ആക്കുന്നതിലെ അനൗചിത്യമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാനുള്ള പ്രേരണ. അങ്ങനെ ഗൂഢോലോചന നടത്തി കൊല നടത്തിയ ശേഷം കാമുകനൊപ്പം ഒരുമിച്ച് ജീവിക്കാം എന്ന് കരുതുന്ന ഈ സ്ത്രീയെങ്കിലും അവളോട് സഹതപിക്കാനേ പറ്റൂ. കോടതികൾ ഒരു തരത്തിലുള്ള സ്വാധീനത്തിനും വശംവദരാകരുത് എന്ന നിർബന്ധമാണ് ഇങ്ങനെ ഒരു തലതിരിഞ്ഞ ചിന്തയ്ക്ക് പ്രേരിപ്പിച്ചത്. പണത്തെയും അധികാരങ്ങളെയും മാത്രമല്ല വികാരങ്ങളെയും മാദ്ധ്യമ വിചാരണയെയും അതിജീവിക്കാൻ കോടതികൾക്ക് കഴിഞ്ഞാൽ മാത്രമേ നിയമ വ്യവസ്ഥയോടുള്ള ആദരവ് തുടരൂ.എന്തായാലും ഇത്തരം പ്രധാനപ്പെട്ട കേസുകളിൽ കൂടുതൽ സൂക്ഷ്മതയ്ക്ക് ആവശ്യമാണ് എന്ന് മാത്രമാണ് പറയാനുള്ളത്. അല്ലെങ്കിൽ ഇത്തരം കേസുകൾ മോൽക്കോടതികളിൽ ചെല്ലുമ്പോൾ തള്ളപ്പെടുകയും കുറ്റവാളികളെന്ന് സമൂഹം വിളിച്ച് ആക്ഷേപിച്ചവർ നിരപരാധികൾ ആണ് എന്ന് വ്യക്തമാക്കുകയും ചെയ്യും. അപ്പോഴേയ്ക്കും കുറ്റാരോപിതർക്ക് നഷ്ടപ്പെടുനാള്ളത് എല്ലാം നഷ്ടപ്പെട്ടിരിക്കും. അവരുടെ മുൻപിൽ ജീവിതം എന്നത് യാതൊരു പ്രയോജനവും ഇല്ലാത്ത ഒന്നായി മാറും.
എന്തായാലും ഇത്തരം പ്രധാനപ്പെട്ട കേസുകളിൽ കൂടുതൽ സൂക്ഷ്മതയ്ക്ക് ആവശ്യമാണ് എന്ന് മാത്രമാണ് പറയാനുള്ളത്. അല്ലെങ്കിൽ ഇത്തരം കേസുകൾ മോൽക്കോടതികളിൽ ചെല്ലുമ്പോൾ തള്ളപ്പെടുകയും കുറ്റവാളികളെന്ന് സമൂഹം വിളിച്ച് ആക്ഷേപിച്ചവർ നിരപരാധികൾ ആണ് എന്ന് വ്യക്തമാക്കുകയും ചെയ്യും. അപ്പോഴേയ്ക്കും കുറ്റാരോപിതർക്ക് നഷ്ടപ്പെടുനാള്ളത് എല്ലാം നഷ്ടപ്പെട്ടിരിക്കും. അവരുടെ മുൻപിൽ ജീവിതം എന്നത് യാതൊരു പ്രയോജനവും ഇല്ലാത്ത ഒന്നായി മാറും. നീതി നടപ്പാക്കേണ്ട മാദ്ധ്യമ വിചാരണ തടസ്സം ആകരുത്. അതേ സമയം എന്തിന്റെ പേരിൽ ആണെങ്കിലും ഒരു കുരുന്നിന്റെ ജീവൻ എടുക്കുകയും കാമുകിയുടെ അമ്മായിയമ്മയെ കൊല്ലുകയും ചെയ്ത നീനോ മാത്യു ഒരു ദയയും അർഹിക്കുന്നില്ല എന്ന് തീർത്തു പറയട്ടെ. ഭർത്താവുമായി എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും വിവാഹജീവിതത്തിന് പുറത്ത് ശാരീരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന സ്ത്രീകൾക്കെല്ലാം അനുശാന്തിയുടെ വിധി ഒരു പാഠം ആവേണ്ടതുമാണ്.
Stories you may Like
- നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
- ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ, വധശിക്ഷ കാത്ത് ജയിൽ കിടക്കുന്നത് പതിനാറ് ക്രിമിനലുകൾ
- നിലവിൽ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത് 21 പേർ
- നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ ഭീകരകാഴ്ചയെന്ന് ദൃക്സാക്ഷികൾ.
- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്