ശിവഗിരി മഠം എസ്എൻഡിപിയുടെ ബ്രാഞ്ച് അല്ല; യോഗത്തിന് മൂല്യച്യുതി പടർന്ന് പിടിക്കുന്നു; വെള്ളാപ്പള്ളിക്ക് എതിരെ പറയുന്നവർ യോഗത്തിന് എതിരേന്ന് കരുതരുത്; യുകെയിൽ എത്തിയ സ്വാമി ഗുരുപ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞത്
കെ ആർ ഷൈജുമോൻ
ലണ്ടൻ: ഈഴവരുടെ സംഘടിത ശക്തിയുടെ ബ്രാൻഡ് ഇമേജ് ആയ എസ്എൻഡിപി എന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗവും ശ്രീനാരായണ ഗുരു സ്ഥാപിച്ച സന്ന്യാസ കൂട്ടായ്മയുടെ ആസ്ഥാനമായ ശ്രീനാരായണ ധർമ്മ സംഘവും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമുണ്ടോ? അനേകം ആളുകൾ കരുതുന്നത് രണ്ടും ഒന്ന് ചേർന്ന് പ്രവർത്തിക്കുന്ന കൂട്ടായ്മകൾ ആണെന്നതാണ്. എന്നാൽ പ്രത്യക്ഷത്തിൽ രണ്ടും തമ്മിൽ ഗുരു സ്ഥാപിച്ചു എന്നതിൽ കവിഞ്ഞു നേരിട്ട് യാതൊരു ബന്ധവും ഇല്ല എന്ന് മാത്രമല്ല പ്രവർത്തന പഥത്തിൽ വഴി തിരിഞ്ഞു രണ്ടായി ഏറെ മുന്നോട്ടു പോകുകയും ചെയ്തു. ഈ സഞ്ചാരത്തിനിടയിൽ രണ്ടു പക്ഷത്തു നിന്നും നേർക്ക് നേർ ഏറ്റുമുട്ടൽ ഉണ്ടായിട്ടുമുണ്ട്.
ഗുരു പറഞ്ഞ സദ് വചനങ്ങൾ ഒരു ചെറു പോറൽ പോലും തട്ടാതെ നോക്കുന്ന നിഷ്‌കാമ കർമ്മികൾ ആയ സന്ന്യാസി വര്യരുടെ പ്രതിനിധികൾ എന്ന നിലയിൽ ശിവഗിരി മഠത്തിൽ നിന്ന് ഉയരുന്ന ശബ്ദത്തിനു സമൂഹവും അധികാര കേന്ദ്രങ്ങളും ഒക്കെ അർഹിക്കുന്ന പരിഗണന നൽകുന്നുമുണ്ട്. ഇക്കാരണം കൊണ്ട് കൂടിയാകാം ശിവഗിരി മഠം രാഷ്ട്രീയ, ജാതി മത ഭേദമന്യേ സർവർക്കും സ്വീകാര്യം ആയി മാറുന്നതും. ശിവഗിരി മഠം പ്രചാരണ സഭ സെക്രട്ടറി കൂടിയായ ബ്രഹ്മശ്രീ സ്വാമി ഗുരുപ്രസാദ് ഇന്നലെ ഓക്‌സ്‌ഫോഡിൽ നടന്ന സേവനം യുകെയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മറുനാടൻ മലയാളിയുടെ പ്രതിനിധി
കെ ആർ ഷൈജുമോന് നൽകിയ അഭിമുഖ സംഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
(ഏറെ നാൾ ഹിമാലയ സാനുക്കളിൽ സന്യാസ ജീവിതം നയിച്ച്, മഞ്ഞു മലകളിലെ ഗുഹകളിൽ ഏകാന്ത ജീവിതം നയിച്ച ശേഷം ലോകത്തെ കൂടുതൽ അടുത്തറിയാൻ 33 രാജ്യങ്ങളിലൂടെ പര്യടനം നടത്തിയ സ്വാമി ഗുരുപ്രസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്ധ്യാത്മിക ഗുരു എന്നറിയപ്പെടുന്ന സ്വാമി ദയനന്ദ സരസ്വതിയുടെ കൂടെയും ഒന്നര വർഷത്തോളം കഴിഞ്ഞിട്ടുണ്ട്. സകല മതങ്ങളുമായി സഹവർത്തിത്വം പുലരണം എന്നാഗ്രഹിക്കുന്ന പോപ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു വത്തിക്കാനിൽ എത്തിയും ഗുരുദേവ ദർശനം വിശദീകരിക്കാൻ ഇദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുണ്ട്)
- ഗുരുദേവ ദർശനം ഏറ്റവും പ്രസക്തമായ കാലഘട്ടത്തിൽ തന്നെ ശ്രീനാരയണീയർ ഗുരുവിന്റെ ദർശനങ്ങളിൽ നിന്ന് അകലുകയാണ് എന്ന സന്ദേഹത്തോട് അങ്ങ് യോജിക്കുന്നുവോ?
തീർച്ചയായും. ഗുരു എന്ത് പറഞ്ഞോ അതിനു നേർ വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജാതി പറയരുത് എന്ന് പറഞ്ഞതിന് പകരം ഇപ്പോൾ ജാതി മാത്രമേ നാം പറയുന്നുള്ളൂ. മദ്യം വിപത്താണ് എന്ന് പറഞ്ഞ ഗുരുവിന്റെ മുഖത്ത് നോക്കിയാണ് മദ്യ കച്ചവടം. പ്രസ്ഥാനങ്ങൾ തന്നെ പോരടിക്കുന്ന കാഴ്ചയും നമുക്ക് മുന്നിലുണ്ട്. എന്നാൽ ഈ സാഹചര്യങ്ങളിലും ഗുരുവിന്റെ വചനങ്ങളോട് 100 ശതമാനം നീതി പുലർത്താൻ ആണ് ശിവഗിരി മഠം ശ്രമിക്കുന്നത്. മറ്റു ശ്രീ നാരായണീയ പ്രസ്ഥാനങ്ങൾക്ക് മൂല്യച്യുതി ഉണ്ടായപ്പോഴും അതിൽ നിന്ന് വ്യത്യസ്തമായി നിലനിൽക്കാൻ മഠത്തിനു കഴിഞ്ഞിട്ടുണ്ട്. അതിൽ ഒരു സംശയവും വേണ്ട. സന്ന്യാസി പരമ്പരയ്ക്ക് പരിമിതികളുണ്ട്. ഭൗതിക ജീവിതം നയിക്കുന്നവരെ പോലെ എല്ലാം പൊതു സമൂഹത്തിനു മുൻപിൽ വിളിച്ചു പറയാൻ കഴിയില്ല. പല മത വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ആശ്രയമാണ് ശിവഗിരി. എന്തിനേറെ സന്യാസ സമൂഹത്തിൽ പോലും മറ്റു മതങ്ങളിൽ നിന്നുള്ളവർ ഉണ്ട്, അവർക്കും തുല്ല്യ പ്രാധാന്യമാണ് മഠത്തിൽ.
ശരാശരി മലയാളികൾക്ക് മുന്നിൽ ഗുരുവിനെ പ്രതിനിധാനം ചെയ്യുന്നത് എസ്എൻഡിപിയാണ്.
- അങ്ങയെ പോലെ ഉള്ളവർ പരസ്യമായും വെള്ളപ്പള്ളിയെ എതിർക്കുന്നു. സമുദായ അംഗങ്ങൾക്ക് ഇതിൽ ഒരു വൈരുധ്യം ഫീൽ ചെയ്യില്ലേ?
ഇതിൽ മഠവും എസ്എൻഡിപിയും തമ്മിൽ ഉള്ള വ്യത്യാസം അറിയാതെ പോകുന്നതിന്റെ കുഴപ്പം ഉണ്ട്. മഠം എസ്എൻഡിപിയുടെ ബ്രാഞ്ച് അല്ല. രണ്ടും ഗുരുദേവൻ സ്ഥാപിച്ച പ്രസ്ഥാനങ്ങൾ എന്നതിനപ്പുറം പ്രവർത്തനത്തിൽ ഒരു സാമ്യതയും ഇല്ല. രണ്ടിനും ഒരേ ലക്ഷ്യങ്ങൾ ആണ് ഉള്ളതെങ്കിലും മാർഗ്ഗം വ്യത്യസ്തമായി. മഠം ഒരിക്കലും യോഗത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഓരോ കാലഘട്ടങ്ങളിലും പ്രസ്ഥാനങ്ങളിൽ വ്യക്തികളുടെ വികലതകൾ ഉണ്ടായിട്ടുണ്ട്. അതിനെ ചോദ്യം ചെയ്യുന്നത് പ്രസ്ഥാനത്തെ തള്ളി പറയലായി വ്യാഖ്യാനിക്കണ്ട. നിങ്ങൾ എന്നെ വ്യക്തിപരമായി കുറ്റപ്പെടുത്തുമ്പോൾ അത് മഠത്തെ കുറ്റം പറയുന്നതായി ഞാൻ കാണുന്നില്ല. ഓരോ കാലഘട്ടത്തിലും ഉണ്ടാകുന്ന മാറ്റം ആയും എസ്എൻഡിപിയുടെ ഇപ്പോഴത്തെ അവസ്ഥയെ കാണാം. മാദ്ധ്യമങ്ങൾക്ക് പോലും മൂല്യച്യുതി ഉണ്ടായില്ലേ. ടെലിവിഷൻ ഇല്ലാതിരുന്ന കേരളത്തിൽ 1520 ചാനലുകളായി. ഇവയുടെ ഇൻഫ്‌ളുവൻസും സാധാരണക്കാരെ ഏറെ ബാധിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയും രംഗത്ത് എത്തി. ഇതിന്റെ ഗുണവശമായി പണ്ടത്തെ കാൾ വേഗത്തിൽ ജനം കാര്യങ്ങൾ സത്യം തിരിച്ചറിയും എന്നതും കാണാതിരുന്നു കൂടാ.
- സ്വന്തം നിലനിൽപ്പിനു വേണ്ടിയാണ് വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ചങ്ങാത്തം എന്ന് കൂടി അങ്ങയുടെ വാക്കുകളിൽ നിന്ന് ഊഹിക്കാമോ?
മഠം രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല. പക്ഷെ എസ്എൻഡിപി അതിന്റെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കുകയാണ്. ഗുരുദേവന്റെ സന്ദേശം ഇപ്പോൾ എസ്എൻഡിപിയുടെ നയങ്ങളിൽ പ്രതിഫലിക്കുന്നില്ല. ചാതുർ വർണ്യം ഒക്കെ മടങ്ങി വരുമോ എന്ന് ഭയക്കേണ്ട നാളുകളിൽ ആണ് നമ്മൾ ജീവിക്കുന്നത്. വെള്ളാപ്പള്ളി സ്വന്തം താൽപ്പര്യങ്ങൾക്കായി സംഘടനയെ ഉപയോഗിക്കുന്നു എന്ന് പറയാതിരിക്കാൻ ആകില്ല. ഇത് ഇപ്പോൾ അല്ല മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്.
- എങ്കിൽ എന്തുകൊണ്ട് ഇത് തുറന്നു കാട്ടാൻ പറ്റുന്നില്ല?
എല്ലാം മാദ്ധ്യമങ്ങൾ നിയന്ത്രിക്കുന്ന ഒരു കാലം ആണിപ്പോൾ. അവിടെയും മൂല്യത്തിനു വിലയില്ലാതാകുന്നു. പണം സകല കാര്യങ്ങളും ഏറ്റെടുക്കുന്നു. പണം വാങ്ങിയാണോ വാർത്തകൾ പോലും പുറത്തു വരുന്നത് എന്നെനിക്കു അറിയില്ല. സത്യത്തിനു വിലയില്ലാതാകുന്നു.
- പ്രതീക്ഷ പോലും ഇനി വേണ്ടെന്നാണോ?
അങ്ങനെ പറയാൻ പറ്റില്ല . ഇതൊക്കെ പ്രകൃതി നിയമമാണ്. മാറ്റം തീർച്ചയായും ഉണ്ടാകും. ഭാരത ഋഷി പരമ്പര എത്രയോ ആയിരം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ക്രിസ്തുവിനും നബിക്കും ബുദ്ധനും വ്യാസനും ശ്രീരാമഹംസനും ഒക്കെ ശേഷം ദാർശിനിക സന്ദേശം കിട്ടിയ ശ്രീനാരായണ ഗുരുവിന്റെ അമൂല്യ സന്ദേശങ്ങൾ ഒന്നും വൃഥാവിലാവില്ല. മരുത്വ മലയിൽ തപസ് ചെയ്തു നേടിയ ശ്രേഷ്ഠത ആണത്. ഭൗതിക ജിവിതം നയിക്കുന്ന ഒരാൾക്കൊന്നും അതൊന്നും തകർക്കാൻ പറ്റില്ല. തീർച്ചയായും പ്രതീക്ഷ മുറുകെ പിടിക്കുക തന്നെ വേണം.
- കേരളത്തിൽ എസ്എൻഡിപി അടക്കം സൃഷ്ടിക്കുന്ന രാഷ്ട്രീയ മാറ്റം എങ്ങനെ വീക്ഷിക്കുന്നു?
ഞങ്ങൾ രാഷ്ട്രീയത്തെ അനുദിനം വിലയിരുത്താൻ ശ്രമിക്കാറില്ല. എങ്കിലും ജാതി രാഷ്ട്രീയം പ്രബലമാകുകയാണ് കേരളത്തിൽ. അതിൽ എല്ലാ വിഭാഗം രാഷ്ട്രീയക്കാർക്കും പങ്കുണ്ട്. ജാതി നോക്കി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ അവതരിക്കുന്ന നാട്ടിൽ ഇനി രാഷ്ട്രീയത്തിൽ ജാതി ഉണ്ടോ എന്ന് ചോദിക്കുന്നത് പോലും വ്യർഥമാണ്. രാഷ്ട്ര സേവനം മറന്നു നേതാക്കൾ അവരിൽ നിന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന യോഗ്യതകൾക്കും താഴെ പോകുന്നു. മഠം നൽകുന്ന സന്ദേശം രാഷ്ട്രീയ ഇടപെടലിന് ഇല്ല എന്നതാണ്. മഠം സ്ഥിതി ചെയ്യുന്ന വർക്കല മണ്ഡലത്തിനു വോട്ടു തേടി ഇടതു, വലതു, ബിജെപി സഖ്യം എല്ലാം എത്താറുണ്ട്. എന്തിനു നോമിനേഷൻ നൽകാൻ പേപ്പറുകൾ പൂജിക്കാൻ പോലും ഇവരൊക്കെ എത്താറുണ്ട്.
- ഹൈന്ദവർ രാഷ്ട്രീയമായി കേരളത്തിൽ വഞ്ചിക്കപ്പെട്ടുവോ?
ഇതേക്കുറിച്ച് വ്യക്തമായി പറയാൻ പറ്റില്ല. ശ്രീനാരായണ ഗുരു എന്തിനെ എതിർത്തുവോ അത് കൂടുതൽ ശക്തമായി തിരിച്ചു വരുന്നു. മത ചിന്ത ശക്തമായി ഇപ്പോഴും കേരള സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് ഒരു ദുരന്തമായി പരിണമിക്കും. മതാധിപത്യം ഉണ്ടാകാൻ ഇനി കാലതാമസം വന്നേക്കില്ല. എല്ലാ മതങ്ങളും രാഷ്ട്രീയത്തെ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ജാതി മേൽക്കോയ്മയുടെ അതി പ്രസരം ആണിപ്പോൾ. പുതിയ തലമുറയിൽ ആണിപ്പോൾ ഇത് കൂടുതലും. അവർ വേഗത്തിൽ മദ്യത്തിനും വശം വദരാകുന്നു. അപ്പോൾ അവരെ നിക്ഷിപ്ത താൽപ്പര്യക്കാർക്ക് അനായാസം ഉപയോഗിക്കാം. ഗുരു വിശ്വാസികൾ ജാതി പറയരുത്. നാനാ ജാതി മതസ്ഥർ ശിവഗിരിയിൽ വന്നു പോകുന്നുണ്ട്. ഈഴവനായി ജനിച്ചാൽ ശ്രീനരയനീയർ ആകില്ല എന്നത് കൂടിയാണ് ഇപ്പോൾ മഠം പഠിപ്പിക്കുന്നത്.
- ലോകം മതപരമായി കൂടുതൽ ശിഥിലമാകുകയാണ്. ഒരു പക്ഷെ ഗുരുദേവൻ ഇക്കാര്യം മുൻകൂട്ടി കണ്ടിരിക്കാം. ഈ ചിന്തയിൽ ഗുരു സന്ദേശം ലോകം ഒട്ടാകെ പ്രചരിക്കുന്നതിൽ കാലിക പ്രസക്തിയും ഉണ്ട്. ഇതിനായി എന്താണ് മഠത്തിന്റെ പദ്ധതികൾ?
ജാതിയില്ല എന്ന് ഗുരു പറഞ്ഞു പോയതിന്റെ ശതാബ്ദി വർഷമാണിപ്പോൾ. ഇതിനായി ശിവഗിരി മഠം ലോകം എങ്ങും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ഭാരതത്തിലും ഒക്കെ ഈ പരിപാടികൾ സജീവമാണ്. 'പൊരുതു ജയിപ്പതു അസാധ്യം പരമത വാദിയിൽ ഓർത്തിടാതെ പാഴേ പൊരുതു പൊലിഞ്ഞിടും എന്ന ബുദ്ധി വേണം'' എന്ന ശ്ലോകത്തിൽ ഗുരുദേവൻ മതത്തിന്റെ പേരിൽ ഉള്ള കലഹത്തെ വ്യർത്ഥതയായി ചിത്രീകരിക്കുന്നു. ഒരു മതത്തിനും മറ്റൊന്നിന്റെ പേരിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ലെന്നിരിക്കെ എന്തിനു നാം വെറുതെ കലഹിക്കുന്നു എന്നാണ് ഗുരുവിന്റെ ചോദ്യം. മതം ആത്മനിഷ്ഠമാണ്. കലഹം ഭൗതികവും. ക്രിസ്തു ദേവൻ മതം സൃഷ്ടിച്ചില്ല, നബിയും. ഹിന്ദു മതവും അങ്ങനെ തന്നെ. ഗുരുക്കന്മാർ സത്യർതികൾ ആയിരുന്നു. പിന്നീട് പുറകെ എത്തിയവർ അതിൽ കലഹത്തിന്റെ വിത്ത് പാകി. ഉദാഹരണമായി നാട്ടിൽ നിന്നും ലണ്ടനിൽ എത്താൻ ആകാശ മാർഗ്ഗത്തിലും കടൽ മാർഗ്ഗത്തിലും കര മാർഗ്ഗത്തിലും കഴിയും. അത് ലക്ഷ്യമാണ്. അവിടെ എത്തിയാൽ പിന്നെ മാർഗ്ഗം പ്രധാനമല്ല. മതം സംബന്ധിച്ച കാര്യത്തിലും അതാണ് ഉണ്ടായത്. അതിനാൽ ഇതിനെതിരെ ലോക വ്യാപക സന്ദേശം ഉയർത്താൻ മഠം വിപുലമായ പദ്ധതികൾ നടപ്പാക്കുകയാണ്.
- മദ്യത്തിനു എതിരെ പോരാട്ടം വേണമെന്ന് പറഞ്ഞ ഗുരുവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ മഠത്തിനു എന്തെങ്കിലും പദ്ധതികൾ ഉണ്ടോ കേരളത്തിൽ?
ഇല്ല, രണ്ടു വർഷമായി നടക്കുന്ന ചർച്ച ആണിത്. സർക്കാർ മദ്യ നിരോധനം എന്ന ആശയത്തിലേക്ക് എത്തുന്നതിൽ വ്യക്തിപരമായി എനിക്കും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ധാരണ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാതി രഹിത കേരളം, മദ്യ രഹിത സമൂഹം എന്ന സന്ദേശം ഉയർത്തി ഓരോ കവല തോറും പ്രസംഗിച്ചു ഞാൻ നടത്തിയ യാത്രയും സഫലമായിരുന്നു. ഗുരുദേവൻ 1903 ൽ എസ്എൻഡിപി രൂപീകരിക്കുമ്പോൾ കൃത്യമായ മാർഗ്ഗ നിർദ്ദേശം നൽകിയിരുന്നു. ജാതി മത പരിഗണന കൂടാതെ ആർക്കും അംഗങ്ങൾ ആകാമായിരുന്നു. പിന്നീട് എപ്പോഴോ ഈഴവർക്ക് മാത്രമായി പ്രാതിനിധ്യം ചുരുങ്ങി. ഇതേ കുറിച്ച് വ്യസനിച്ച ഗുരു ഡോ. പൽപ്പുവിനു കത്ത് എഴുതി. യോഗത്തോട് വിട, എന്റെ ഡോക്ടർ അവർകൾക്കും എന്നാണ് ആ കത്ത് ആരംഭിക്കുന്നത്. യോഗത്തിന് സംഭവിക്കുന്ന കാര്യം ഗുരു ദീർഘ ദർശനം ചെയ്തിരിക്കാം. ഇതേ തുടർന്ന് മറ്റെന്തു വഴി എന്ന ചിന്തയിലാണ് 1927 ൽ അദ്ദേഹം ധർമ്മ സംഘം രൂപീകരിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളണം എന്ന ചിന്തയോടെ. ഇക്കാര്യം ഒക്കെ അറിയാവുന്നവർ ആണ് ഇപ്പോൾ എന്തിനാണ് ശിവഗിരി എന്ന ചോദ്യം ഉന്നയിക്കുന്നത്.
- എങ്കിലും മഠവും യോഗവും 2 വഴിക്ക് പോകുന്നത് ശരിയാണോ?
സാധാരാണ ജനത്തിനു അൽപ്പം സന്ദേഹം ഉണ്ടാക്കുന്ന കാര്യം ആണിത്. എന്നാൽ മഠവും യോഗവും രണ്ട് ആണെന്നതാണ് സത്യം. രണ്ടിനും പരസ്പ്പര ബന്ധം ഇല്ല. ഭൗതിക വാദികളോടൊപ്പം സന്ന്യസികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. എന്നാൽ രണ്ടു പ്രസ്ഥാനങ്ങളും ഉന്നയിക്കുന്ന ലക്ഷ്യം ഒന്നായതിനാൽ പരസ്പ്പര പൂരകമായി പ്രവർത്തിക്കാൻ കഴിഞ്ഞാൽ അത് തന്നെയാണ് നല്ലതും.
- സ്വാമി ശ്വാശ്വതീകാനന്ദ സ്വാമികളുടെ മരണം ഇയ്യിടെ വീണ്ടും ചർച്ച ചെയ്യപ്പെട്ടു. പ്രകാശാനന്ദ സ്വാമികൾ പ്രധാന മന്ത്രിയെയും കണ്ടു. ഇക്കാര്യത്തിൽ നിഗൂഡത മാറാൻ ഇനിയും സമയം എടുക്കുമോ?
ഇക്കാര്യത്തിൽ ഇപ്പോൾ കൂടുതൽ വ്യക്തത ഒന്നും ഇല്ല. അടുത്ത കാലത്തും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മഠത്തിൽ എത്തി തെളിവ് എടുത്തിരുന്നു. അതിനു ശേഷം ഒരു അറിവും ഇല്ല. സംഭവത്തിൽ നിഗൂഡത ഉണ്ടെന്നത് സത്യമാണ്, അത് എത്രയും വേഗം മാറേണ്ടതും ആണ്. മരണം സംബന്ധിച്ച് സമൂഹത്തിനു ഉള്ള തെറ്റിദ്ധാരണ മാറേണ്ടത് തന്നെയാണ്.
- ഇപ്പോൾ തിരഞ്ഞെടുപ്പ് കലാമാണ്. ശിവഗിരി മഠം അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യപ്പെടുമോ?
ഒരിക്കലുമില്ല. ഇക്കാര്യത്തിൽ ഒരിക്കലും തെറ്റ് പറ്റില്ല. മഠം എന്നും രാഷ്ട്രീയത്തിൽ നിന്നും അകലെയാണ്. രാഷ്ട്രീയക്കാർക്ക് അടിയറവു വയ്ക്കാൻ പറ്റിയ ആരും അവിടെ ഇല്ല?
കോട്ടയം ജില്ലയിലെ പൂഞ്ഞാറിലാണ് സ്വാമിയുടെ പൂർവ്വാശ്രമ ജീവിത കാലം. 1990 കളിലാണ് ശിവഗിരിയിൽ എത്തുന്നത്. ഏഴു വർഷത്തെ പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്‌സ് ചെയ്താണ് സന്ന്യാസ ദീക്ഷ സ്വീകരിക്കുന്നത്. തുടർന്ന് ഗംഗോത്രിയും ഋഷി കേശുമായി നിരന്തരം അലച്ചിൽ. യോഗ മാർഗ്ഗവും ആയി ബന്ധപ്പെട്ടും പ്രവർത്തിച്ചു. അക്കാലത്തെ അനുഭവ സമ്പത്ത് വിവരണാതീതമാണ്. ഹിമാലയ സാനുക്കളിൽ ഏകാന്ത വാസവും നടത്തി. കുറച്ചു കാലം അമേരിക്കയിലും ഗുരു ധർമ്മ സേവനം പൂർത്തിയാക്കി. ഇപ്പോൾ 4 വർഷമായി ഗുരു ധർമ്മ പ്രചാര സഭയുടെ സെക്രട്ടറിയും ശിവഗിരി മഠവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏറ്റവും അധികം പൊതു സംമ്പർക്കം നടത്തുന്ന സന്ന്യാസ വര്യനും എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
നിരവധി ലേഖന പരമ്പരകൾ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം പരവൂർ വെടിക്കെട്ട് ദുരന്ത ശേഷം ഗുരു വാക്യം ഉദ്ധരിച്ചു കരിമരുന്നും കരിവീരനും ആചാരത്തിന്റെ ഭാഗമല്ല എന്ന് നടത്തിയ നിരീക്ഷണം കേരളം ഒട്ടാകെ ശ്രദ്ധിച്ചിരുന്നു. ഗുരു ധർമ്മ പ്രചാര സഭയുടെ പ്രവർത്തനം ശക്തമാക്കുകയാണ് ഇപ്പോൾ ലക്ഷ്യം. മദ്യം തൊടാത്ത ആർക്കും ഇതിൽ അംഗം ആകാം. മുന്നിൽ വെല്ലുവിളികൾ ഏറെയാണ് എന്ന് ഈ സന്യാസ വര്യന് അറിയാം, പക്ഷെ ഭൗതിക വാദികളെ പോലെ അതൊന്നും അദ്ദേഹത്തെ ഭയപ്പെടുത്തുന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍