സാജു പോൾ കള്ളനാണ്; എന്റെ കൊച്ചിനെ കൊന്നത് അവനാണ്; അവനെ എനിക്കു കൊല്ലണം: ആശ്വസിപ്പിക്കാൻ എത്തിയ ഇന്നസെന്റിനോടു ജിഷയുടെ മാതാവ് പറഞ്ഞതിങ്ങനെ; സിപിഎം എംഎൽഎയ്ക്കെതിരെ അലറിക്കരയുന്ന പല വീഡിയോകൾ പുറത്ത്: ജിഷയുടെ ദുരന്തം തെരഞ്ഞെടുപ്പു പ്രചാരണം ആക്കാനൊരുങ്ങിയ സിപിഎമ്മിനു തിരിച്ചടി
മറുനാടൻ മലയാളി ബ്യൂറോ
പെരുമ്പാവൂർ: നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിൽ നാടെങ്ങും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ സ്ഥലം എംഎൽഎ സാജു പോളിനെതിരെയും ആരോപണങ്ങൾ. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇന്നസെന്റ് എംപിക്കും മുന്നിൽ പൊട്ടിക്കരഞ്ഞ ജിഷയുടെ അമ്മയുടെ വാക്കുകൾ ഏറ്റെടുത്താണ് എംഎൽഎയ്ക്കെതിരെയും പ്രതിഷേധം ഉയരുന്നത്.
മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രതിക്കൂട്ടിലാക്കി ഇടതുപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കു മറുപടിയേകാൻ ജിഷയുടെ അമ്മയുടെ വാക്കുകൾ മറുപക്ഷത്തിന് ആയുധമായിരിക്കുകയാണിപ്പോൾ. ഇതേറ്റു പിടിച്ചു സോഷ്യൽ മീഡിയയിലും നിരവധി വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.
'സാജു പോൾ ഒന്നും ചെയ്യില്ല സാറേ.. അവൻ കള്ളനാ സാറേ... അവനെ എനിക്കു കൊല്ലണം... എന്റെ കൊച്ചിനെ കൊന്നവനെ കൊല്ലണം..' എന്നിങ്ങനെ തന്റെ ഉള്ളിലെ ദുഃഖം മുഴുവൻ അണപൊട്ടിയൊഴുക്കുകയായിരുന്നു ഇന്നസെന്റിനു മുന്നിൽ ജിഷയുടെ അമ്മ.
ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും നിഷ്ക്രിയത്വം ചോദ്യം ചെയ്തു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയായിരിക്കുകയാണ് ഈ അമ്മയുടെ വാക്കുകൾ. വീഡിയോ സൈബർ ലോകം ഏറ്റെടുത്തതോടെ കുറ്റവാളികൾക്കെതിരായ പ്രതിഷേധമെന്നപോലെ ഇടതുപക്ഷത്തിനെതിരെയും വാളെടുക്കുകയാണു സൈബർ ലോകവും.
സാജു പോൾ മരണദിവസം അവിടെയത്തെിയിരുന്നുവെങ്കിൽ അദ്ദേഹത്തിനു മനസിലായില്ലേ ഇതു കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ ബലാൽസംഗവും കൊലപാതകവുമാണെന്ന്? അദ്ദേഹം മുതിർന്ന സി പി എം നേതാക്കളെ ആരെയെങ്കിലും ഈ വിവരം അറിയിച്ചിരുന്നോ? മാദ്ധ്യമശ്രദ്ധയിൽ കൊണ്ടുവരേണ്ട വിഷയമാണിതെന്ന് അദ്ദേഹത്തിനു തോന്നിയില്ലേ? ജിഷയുടെ അമ്മ നിരാലംബയാണെന്നും അവരെ സഹായിക്കാൻ ആരുമില്ളെന്നും മനസിലായില്ലേ? മനസിലായെങ്കിൽ അദ്ദേഹം തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ എന്തുതരം രാഷ്ട്രീയ സാമൂഹിക നിയമപര ഇടപെടലുകൾ നടത്തി? തുടങ്ങി നിരവധി ചോദ്യങ്ങളാണു സുനിത ദേവദാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഞ്ചു ദിവസത്തെ പൊലീസ് അന്വേഷണം അദേഹത്തിന് തൃപ്തികരമായിരുന്നോ? അതുകൊണ്ടാണോ മിണ്ടാതിരുന്നത്? മഹിളാഅസോസിയേഷൻ നേതാക്കളെ ആരെയെങ്കിലും സ്വന്തംമണ്ഡലത്തിൽ നടന്ന ഈ ദാരുണ സംഭവം അറിയിച്ചിരുന്നോ? ഡൽഹി സംഭവത്തെ കുറിച്ച് അറിയാവുന്ന അദേഹം എന്തുകൊണ്ട് സമാനരീതിയിലുള്ള ഈ സംഭവത്തെ ഗൗരവകരമായി എടുത്തില്ല? പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായെന്ന് അദ്ദേഹത്തിന് എന്നാണ് മനസിലായത്? ജനപ്രതിനിധി എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് വിഷയത്തിൽ ഇടപെട്ടോ? ഇന്നലെ കോടിയേരിയോട് ജിഷയുടെ അമ്മ പറഞ്ഞ കാര്യങ്ങൾ ആദ്യദിവസം തന്നെ അവർ അദ്ദേഹത്തോട് പറഞില്ലേ? എന്നിട്ട് എന്തു നടപടി എടുത്തതു? ഒരു എം എൽ എ വിചാരിച്ചാൽ പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെടാതെ സാഹചര്യത്തെളിവുകൾ ഇല്ലാതാക്കുന്നതിനു മുമ്പ,് പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് ,ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലുകൾ നടത്തി ,അഞ്ചു ദിവസം കൊണ്ട് കേസിനു തുമ്പും വാലും ഉണ്ടാക്കാൻ കഴിയുമായിരുന്നില്ലേ? നല്ളൊരു അന്വേഷണസംഘത്തെ നിയമിക്കാൻ ആഭ്യന്തരവകുപ്പിൽ സമ്മർദ്ദം ചെലുത്താൻ കഴിയുമായിരുന്നില്ലേ സുനിത ദേവദാസ് ചോദിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ അമ്മ പൊലീസിൽ ശല്യപ്പെടുത്തുന്ന ഒരു വ്യക്തിക്കെതിരെ പരാതി പറഞ്ഞെന്നു നിങ്ങൾ കണ്ടില്ലെ. ആ വ്യക്തി പഞ്ചായത്തു മെംബെർന്റെ ബന്ധു ആണെന്നും അതുകൊണ്ടു പൊലീസ് അനാസ്ഥ കാട്ടിയെന്നും വായിച്ചു കാണുമല്ലോ? ഈ പറഞ്ഞ വ്യക്തിയെ പ്രതിനിധാന ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ ആഭ്യന്തരമന്ത്രിക്ക് കരിങ്കൊടി കാട്ടിയിട്ട് എന്താകാര്യം? സ്ഥലം MLA തിരിഞ്ഞു നോക്കിയില്ല എന്ന് മുഖ്യ്മന്ത്രിയോട് പെൺകുട്ടിയുടെ അമ്മ. ഈ പറഞ്ഞ MLA ആണെങ്കിൽ പ്രതിപക്ഷവും. ഒക്കെ ഒരു പൊരുത്തക്കേടാണല്ലോ. ഇപ്പോൾ ആരെ കാണിക്കാൻ ആണു ഈ മാർച്ചും തടയലും ഒക്കെ. പ്രതികളെ രക്ഷിക്കാനോ? രാഷ്ട്രീയം മാറ്റിവച്ചിട്ട് ജിഷക്കു നീതി വാങ്ങിച്ചു കൊടുക്കാൻ കൊടിയുടെ നിറം മറന്ന് ഒന്നാകേണ്ടതിനു പകരം കിട്ടുന്നിടം മാന്തുന്ന ഈ പരിപാടി ഇനിയെങ്കിലും നിർത്തിയില്ലെങ്കിൽ മുൻപ് പറഞ്ഞപോലെ പെരുംബാവൂരിന്റെ ഉശിരുള്ള ആൺകുട്ടികൾ റോഡിൽ ഇറങ്ങി നിയമം നടപ്പാക്കുന്നതിനു ലോകം സാക്ഷിയാകും.- എന്നാണു നിസ്ന മുഹമ്മദ് എന്ന ഫേസ്ബുക്ക് ഉപയോക്താവ് സാജു പോളിനോടു ചോദിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ഉയർന്ന ആരോപണങ്ങൾക്കു സാജു പോൾ എംഎൽഎ ഫേസ്ബുക്കിലൂടെ മറുപടിയും കുറിച്ചിട്ടുണ്ട്. ഈ പ്രശ്നം ഒറ്റപ്പെട്ട രീതിയിൽ അഭിസംബോധന ചെയ്ത് പോകാൻ കഴിയുന്ന ഒന്നല്ലെന്നു സാജു പോൾ വ്യക്തമാക്കുന്നു.
''കേരളത്തിലെ പട്ടികജാതി വിഭാഗം, ആദിവാസി വിഭാഗം മുതൽ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുക, പട്ടയം ഇല്ലാത്ത ആളുകൾക്ക് പട്ടയം നൽകുക, വീടില്ലാത്തവർക്ക് വീട് നൽകുക ഇവ എൽഡിഫ് നയമാണ്. ആ നയത്തിന്റെ ഭാഗമായി എൽ ഡി ഫ് സർക്കാരുകൾ, ഇ എം എസ് ഭവനപദ്ധതി - എം എൻ ലക്ഷം വീട് പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. ഇനിയും ആ പദ്ധതികളിൽ ഏറെ മുന്നാട്ട് പോകാനുണ്ട്. 750 കിലോ മീറ്റർ നീളത്തിലെ പെരിയാർ വാലി കനാൽ ഓരങ്ങളിൽ ഏകദേശം 800 കുടുംബങ്ങൾ ഇനിയും താമസിക്കുന്നതായാണ് കണക്കാകുന്നത്. അവരുടെ പട്ടയപ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ ജനസമ്പർക്കമടക്കം വേദികളിൽ ശ്രമിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല.''- സാജു പോൾ പറയുന്നു.
സാജു പോളിനു പിന്തുണയുമായും നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. 'ആദ്യം നിങ്ങൾ പ്രചരിപ്പിച്ചത് എം എൽ എ അവിടെ പോയില്ല എന്നതാണ് .. അതുപൊളിഞ്ഞപ്പോൾ സിജി സാജു എന്ന പഞ്ചായത്ത് മെമ്പർ സിപിഐ ആണെന്ന കണ്ടെത്തലുമായി വന്നു.. അവരുടെ ഭർത്താവിന്റെ അനിയനെ മോശക്കാരനാക്കാൻ നോക്കി .. അതും പൊളിഞ്ഞപ്പോൾ എം എൽ എ വീടുവച്ചു കൊടുക്കാത്തതെന്ത് എന്നായി .. രായമംഗലം ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ആണ് കഴിഞ്ഞ 10 കൊല്ലം ഭരിച്ചതെന്നു വന്നപ്പോൾ അതും പൊളിഞ്ഞു .. അവിടുത്തെ മുൻകാല മെമ്പർ മാരുടെ പേര് , കക്ഷി കൂടി വന്നപ്പോൾ പൂർണ്ണമായി.. കേരളത്തിലെ പട്ടികജാതി വിഭാഗം, ആദിവാസി വിഭാഗം മുതൽ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുക, പട്ടയം ഇല്ലാത്ത ആളുകൾക്ക് പട്ടയം നൽകുക, വീടില്ലാത്തവർക്ക് വീട് നൽകുക ഇവ എൽഡിഫ് നയമാണ്. ആ നയത്തിന്റെ ഭാഗമായി എൽ ഡി ഫ് സർക്കാരുകൾ, ഇ എം എസ് ഭവനപദ്ധതി - എം എൻ ലക്ഷം വീട് പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. അത് രായമംഗലം പഞ്ചായത്തിൽ നടപ്പാക്കാത്തതെന്ത് എന്ന് ചോദിച്ചപ്പോൾ ഉത്തരം മുട്ടി, കൊഞ്ഞനം കാണിക്കാൻ തുടങ്ങി .. പ്രതിഷേധം ശക്തമായപ്പോൾ ആഭ്യന്തര മന്ത്രി തിരിഞ്ഞോടി , മുഖ്യമന്ത്രിയുടെ നാടകത്തിനു ഏറെ വിയർത്തു.' തുടങ്ങി ഇടതുപക്ഷ അനുഭാവികളും സൈബർ ലോകത്തു മറുപടിയുമായി എത്തുന്നുണ്ട്.
യഥാർഥ പ്രശ്നത്തിൽ നിന്നു മാറി ഇരുചേരിയായി തിരിഞ്ഞു രാഷ്ട്രീയക്കളി കളിക്കുകയാണെങ്കിൽ ജിഷയ്ക്കും കുടുംബത്തിനും എന്തു നീതിയാണു ലഭിക്കുന്നതെന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നോക്കേണ്ടതുണ്ടെന്നും അതിനായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വിഷയത്തിൽനിന്നു തെന്നിമാറരുതെന്നും ഓർമിപ്പിക്കുന്നവരുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്