മുപ്പതു പൈസയുടെ റീഫില്ലുമായി മലയിറങ്ങിയെത്തി; കാമുകിയെ വിവാഹം ചെയ്യാൻ ഒറ്റരൂപ നോവൽ എഴുത്തു തുടങ്ങി; ഒരേ സമയം 13 നോവലുകൾ എഴുതി പത്രാധിപന്മാരെ ക്യൂ നിർത്തി; സീരിയലുകൾക്കു മുമ്പ് സ്ത്രീകൾ ആകാംക്ഷയോടെ കാത്തിരുന്നു: വിട പറഞ്ഞ മാത്യു മറ്റത്തിന്റെ ജീവിതം വായിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മുപ്പതു പൈസയുടെ റീഫില്ലുമായി കട്ടപ്പന മലയിറങ്ങി വന്ന് ഒരേ സമയം 13-14 വാരികകളിൽ നോവലുകൾ എഴുതിയ ജനപ്രിയസാഹിത്യകാരനാണ് മാത്യു മറ്റം. രണ്ടു കൈകൊണ്ടുമെഴുതി 270-ലധികം നോവലുകൾ. ലക്ഷങ്ങൾ സമ്പാദിച്ചെങ്കിലും കാര്യമായൊന്നും നേടാതെ ദുരിതമനുഭവിച്ചായിരുന്നു മരണം.
കടുത്ത പ്രമേഹമായിരുന്നു അദ്ദേഹത്തിന്. 10 വർഷത്തിലേറെയായി രോഗബാധിതനായി കിടന്നു. ഒരവസരത്തിൽ കാലു മുറിച്ചു കളയേണ്ടിവരുമെന്നു വരെ കരുതി. കോട്ടയം പേരൂരിനടുത്ത മാമ്മൂട് എന്ന സ്ഥലത്തെ വീട്ടിൽ ഇക്കാലമത്രയും രോഗിയായി ഒതുങ്ങിക്കൂടി.
ജോയ്സിയെപ്പോലെയും കെ കെ സുധാകരനെപ്പോലെയുമുള്ള അന്നത്തെ ന്യൂജെൻ ജനപ്രിയസാഹിത്യകാരന്മാരുടെ വരവോടെയാണ് മാത്യൂ മറ്റം മലയാള സാഹിത്യത്തിൽനിന്നു റിട്ടയർ ചെയ്തത്. പിന്നീട് സാമ്പത്തികമായി തകർന്നുവെങ്കിലും കൈയിൽ കത്തിച്ചുപിടിച്ച സിഗരറ്റുമായി കോട്ടയത്ത് എപ്പോഴും സ്യൂട്ട് കെയ്സുമായി ആ കുറിയ മനുഷ്യനെ കാണാമായിരുന്നു. നല്ലൊരു ചെയിൻ സ്മോക്കറായിരുന്നു മാത്യു മറ്റം.
പൈങ്കിളി നോവലെന്നു പരിഹസിക്കുമായിരുന്നെങ്കിലും മധ്യകേരളത്തിലെ സ്ത്രീവായനക്കാരെ വായന പഠിപ്പിച്ചത് മാത്യു മറ്റമായിരുന്നു. മുട്ടത്തു വർക്കിക്കും കാനത്തിനും ശേഷം ഇത്രയേറെ ആരാധകരുള്ള നോവലെഴുത്തുകാരൻ അന്നുണ്ടായിരുന്നില്ല. മലയാളത്തിലെ ഒട്ടേറെ ആനുകാലികങ്ങളിൽ ശ്രദ്ധേയമായ അനേകം നോവലുകളും കഥകളും രചിച്ച അദ്ദേഹത്തിന്റെ രചനയ്ക്കായി എൺപതുകളിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ വാരികകൾ പോലും മത്സരിച്ചിരുന്നു. അന്നു കടുത്ത മത്സരത്തിലായിരുന്ന വാരികകളായ മനോരമയും മംഗളവും മാത്യൂ മറ്റത്തിന്റെ നോവലുകളിലൂടെയാണ് മത്സരം കൊഴുപ്പിച്ചത്. ഉദ്വേഗമുണ്ടാക്കുന്നതും ഹരം പിടിപ്പിക്കുന്നതുമായ നോവലുകൾക്കുവേണ്ടി പത്രാധിപന്മാർ മാത്യൂ മറ്റത്തിനു മുന്നിൽ ക്യൂ നിന്നു. ഓരോ ആഴ്ചയും പതിമൂന്നും പതിനാലും അധ്യായങ്ങൾ അദ്ദേഹം എഴുതിത്ത്തള്ളി. അതിസാഹസികമായിരുന്നു അക്കാലം. ഓരോ കഥാപാത്രത്തെയും ഓർത്തെടുത്ത് സസ്പെൻസും ഇക്കിളിപ്പെടുത്തുന്നതുമായ കഥാസന്ദർഭങ്ങൾ ഓരോ മണിക്കൂറിലും സൃഷ്ടിച്ചുള്ള നോവലെഴുത്ത്. ആഴ്ചപ്പതിപ്പുകളുടെ സർക്കുലേഷൻ ഉയർന്നുകൊണ്ടേയിരിക്കണം, ജനപ്രിയത കൂടിക്കൊണ്ടിരിക്കണം. അടുത്തലക്കത്തിലേക്കുള്ള കാത്തിരിപ്പായിരുന്നു അദ്ദേഹത്തിന്റെ ആരാധകരായ സ്ത്രീവായനക്കാർ. ഇന്നത്തെ ചാനൽ പരമ്പരയ്ക്കുവേണ്ടിയുള്ള കാത്തിരുപ്പു പോലെ.
ലക്ഷംവീട്, കരിമ്പ്, മെയ്ദിനം, അഞ്ചു സുന്ദരികൾ, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പൊലീസുകാരന്റെ മകൾ, മഴവില്ല്, റൊട്ടി, പ്രൊഫസറുടെ മകൾ തുടങ്ങിയ നോവലുകളാണ് പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ പ്രസിദ്ധീകരിച്ച് ആരാധകവൃന്ദത്തിന്റെ മനസിൽ പതിഞ്ഞു കിടക്കുന്നത്. ആഴ്ചകൾ തോറും വായനക്കാരെ ആകാംഷാഭരിതരാക്കുന്ന നോവലുകളികളിലൂടെ കേരളത്തിൽ അനേകം വായനക്കാരെ അദ്ദേഹം ഇളക്കി മറിച്ചു. ഈ നോവലുകൾ പിന്നീട് സിനിമയ്ക്കും സീരിയലുകൾക്കും അവലംബിത കഥകളായി മാറുകയും ചെയ്തിരുന്നു. കരിമ്പ്, മെയ്ദിനം എന്നീ കൃതികൾ സിനിമകളായപ്പോൾ ആലിപ്പഴം പോലെയുള്ള നോവലുകൾ ടെലിവിഷൻ സീരിയലായും ജനപ്രിയമായി. ലോകാവസാനം എന്ന നോവലായിരുന്നു അവസാനമായി ശ്രദ്ധ പിടിച്ചു പറ്റിയത്.
ഇടുക്കിയിൽ നിന്നും കാഞ്ഞിരപ്പള്ളി കോളജിലെത്തി പ്രീഡിഗ്രി പഠിച്ചുകൊണ്ടിരിക്കെ പരിചയപ്പെട്ട വത്സമ്മയുമായി പ്രണയിച്ചു. കത്തോലിക്കനായ മാത്യു ഈഴവസമുദായത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്നതിനെ ഇരുവീട്ടുകാരും എതിർത്തു. എല്ലാ എതിർപ്പുകളും അവഗണിച്ച് ഒരുമിച്ചു ജീവിക്കാനാരംഭിച്ചതോടെ പണമില്ലായ്മ വെല്ലുവിളിയായി. കോട്ടയത്തേക്ക് കുടിയേറിയ ഈ എഴുത്തുകാരൻ പിന്നീട് അക്കാലത്തെ ഒറ്റരൂപ നോവലുകളെഴുതിയാണ് ജീവിക്കാൻ വഴി കണ്ടെത്തിയത്. കൊച്ചു കൊച്ചു നോവലുകൾ കൊച്ചു കൊച്ചു പുസ്തകങ്ങളാക്കി ഒറ്റരൂപയ്ക്കു വില്പന നടത്തുന്ന ഏർപ്പാട് അന്നുണ്ടായിരുന്നു. അങ്ങനെ തുടക്കമിട്ട നോവലെഴുത്തുകാരൻ പിന്നീട് വളർന്ന് ഉദ്വേഗഭരിതവും ഹരം പിടിപ്പിക്കുന്നതുമായ വലിയ നോവലുകളുടെ സൃഷ്ടാവായി മാറി. എല്ലാ പ്രതികൂലസാഹചര്യങ്ങളോടും ഏറ്റുമുട്ടിയുള്ള ജീവിതം. കുറെയേറെ സമ്പാദിച്ചെങ്കിലും അതു കൂടുതലായി കുടുബക്കാർക്കു വേണ്ടി ചെലവഴിച്ചു.
ഒടുവിൽ നോവലെഴുത്തിന്റെയും ഭാവനയുടെയും ലോകത്തുനിന്നു മാറിനിൽക്കേണ്ടിവന്നപ്പോൾ രോഗത്തിന്റെയും വേദനയുടെയും നിസഹായതയുടെയും സാമ്പത്തികപരിമിതിയുടെയും ദീനാവസ്ഥ. മനോരമയിൽ ആർട്ടിസ്റ്റായ മകൻ കിഷോറിന്റെ സംരക്ഷണയിൽ ഒതുങ്ങിക്കഴിയുമ്പോൾ മാത്യു മറ്റത്തിന്റെ പേനത്തുമ്പിൽനിന്നു പണവും പ്രശസ്തിയുമുണ്ടാക്കിയവരാരും അദ്ദേഹത്തെ തേടിച്ചെന്നിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- നിർണായക പരീക്ഷയിൽ പഠിച്ച പാഠങ്ങൾ ഓർമ വരാതെ സഞ്ജുവും കൂട്ടരും; ധ്രുവ് ജുറെലും യശ്വസിയും പൊരുതി നോക്കിയെങ്കിലും നിരാശ ഫലം; രാജസ്ഥാനെ 36 റൺസിന് കീഴടക്കി ഹൈദരാബാദ് ഫൈനലിൽ; ചെറിയ സ്കോറിൽ എതിരാളികളെ പിടിച്ചുകെട്ടിയിട്ടും തുടക്കം തന്നെ പിഴച്ച് രാജസ്ഥാൻ; ഞായറാഴ്ച കലാശപോരാട്ടം കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ
- ബിജെപി 272 സീറ്റിൽ കൂടുതൽ നേടില്ല; 2019 ലേക്കാൾ 50 സീറ്റ് കുറയും; യുപിയിൽ 50 ആയി സീറ്റ് കുറയാം; പ്രശാന്ത് കിഷോർ ബിജെപി കൂളായി ജയിക്കുമെന്ന് പ്രവചിക്കുമ്പോൾ വ്യത്യസ്ത വിശകലനവുമായി യോഗേന്ദ്ര യാദവ്
- ഇമേജിനെപ്പറ്റി ഒരു ബോധവുമില്ലാതെ, ലുങ്കിയുടുത്ത് നടക്കുന്ന സാധാരണക്കാരൻ; ഈ പാൻ ഇന്ത്യൻ നടന് മാനേജരും പി എയുമൊന്നുമില്ല; കന്നഡ സിനിമയുടെ തലവരമാറ്റിയ ഷെട്ടി ഗ്യാങിലെ പ്രമുഖൻ; ഇപ്പോൾ മമ്മൂട്ടിയുടെ ടർബോയിലെ കൊടും വില്ലൻ; രാജ് ബി ഷെട്ടിയെന്ന 'പാവം ക്രൂരന്റെ' കഥ!
- വയോധികയുടെ മാല പൊട്ടിച്ച് കടന്നപ്പോൾ ഓർത്തില്ല സിസി ടിവിയും ഗൂഗിളും പാരയാകുമെന്ന്; ബൈക്കിലെത്തി വഴി ചോദിച്ച് കവർച്ച നടത്തിയ കേസിൽ പാലാരിവട്ടം പൊലീസിന് തുണയായി ഗൂഗിൾ; പ്രതിയെ പിടികൂടിയത് ഇങ്ങനെ
- വാലിബന്റെ റെക്കോർഡ് തകർന്നു; ഇനി ടർബോ ഒന്നാമൻ: ആദ്യ ദിവസം മമ്മൂട്ടി ചിത്രം വാരിയത് 6.2 കോടി! ഈ വർഷം ആദ്യദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രം
- മകളെ കൊല്ലാനുള്ള ഗൂഢാലോചനയിൽ അനുശാന്തിയും പങ്കാളി; നിനോ മാത്യുവും അനുശാന്തിയും പരസ്പരമയച്ച 40,000 സന്ദേശങ്ങൾ പരിശോധിച്ചു; ടെക്കി അനുശാന്തിക്ക് ശിക്ഷാ ഇളവില്ലാത്തത് ഇക്കാരണത്താൽ; പരോൾ ഇല്ലാത്ത 25 വർഷം തടവു ശിക്ഷ നിനോക്കുള്ള കഠിന ശിക്ഷ!
- മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും തന്റെ മാതാപിതാക്കൾ അവിടെയുണ്ടെന്ന് പറഞ്ഞാണ് ശ്രേയ കടലിലേക്ക് ഇറങ്ങിയത്; ഓടി ചെന്നെങ്കിലും രക്ഷിക്കാനായില്ല; ഇടവ വെറ്റക്കടയിൽ കടലിൽ മുങ്ങി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വിയോഗം താങ്ങാനാവാതെ കുടുംബം
- കൊൽക്കത്തയിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ആഡംബര ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെ; അനാറിനെ കുരുക്കിയ യുവതി ധാക്ക പൊലീസ് കസ്റ്റഡിയിൽ; ഫ്ളാറ്റിൽ വച്ച് വകവരുത്തി മൃതദേഹം തൊലിയുരിച്ച് തുണ്ടം തുണ്ടമാക്കി ഉപേക്ഷിച്ചു; കൊലയാളികൾക്ക് ക്വട്ടേഷൻ നൽകിയത് 5 കോടി രൂപയ്ക്ക്
- കാറോടിച്ചെന്ന് സമ്മതിച്ചാൽ പണം തരാം; മദ്യലഹരിയിൽ പോർഷെ ഓടിച്ചു രണ്ട് പേരെ കൊലപ്പെടുത്തിയ കൗമാരക്കാരനെ പണമെറിഞ്ഞു രക്ഷിക്കാനും ശ്രമം; ഡ്രൈവറോട് കുറ്റമേൽക്കാൻ 17കാരന്റെ മാതാപിതാക്കൾ നിർബന്ധിച്ചു
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- 'ആ ക്രൂരന്റെ മരണത്തിൽ ഞങ്ങൾ വിലപിക്കില്ല'; റെയ്സിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച് മഹ്സ അമിനിയുടെ ജന്മനാട്; രാജ്യത്തിന് പുറത്തുള്ള ഇറാനികൾ പോസ്റ്റ് ചെയ്യുന്നത് ഷിയാ രാജ്യത്തിന്റെ കൊടും ക്രൂരതകൾ; ഖൊമേനിയുടെ മകൻ പരമോന്നത നേതാവായി എത്തുമെന്ന് അഭ്യൂഹം; ചെകുത്താനും കടലിനും നടുവിൽ ഇറാൻ ജനത
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍