മണ്ഡലത്തിലെ വോട്ട് ശതമാനത്തിൽ കൃത്യമായ ബോധ്യം; നല്ലകാര്യങ്ങൾക്ക് അഭിനന്ദനം, തെറ്റായ തീരുമാനങ്ങൾക്ക് രൂക്ഷ വിമർശനവും; എതിരാളികളുടെ വായടപ്പിക്കുന്ന മറുപടിയുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ; പ്രതിപക്ഷ എംഎൽഎമാരിൽ വി ടി ബൽറാം വ്യത്യസ്തനാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും നിയമസഭയിൽ എത്തിയ 22 പേർ അവരുടെ മേഖലകളിൽ ശോഭിച്ചവരാണ്. ഉമ്മൻ ചാണ്ടിയെയും കെ സി ജോസഫിനെയും ചെന്നിത്തലയെയും പോലെ മുതിർന്ന നേതാക്കൾക്കൊപ്പം വി ടി ബൽറാം, റോജി എം ജോൺ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ തുടങ്ങിയ യുവ നേതാക്കളും സഭയിൽ എത്തിയിട്ടുണ്ട്. വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ എൽഡിഎഫിനെ ക്രിയാക്മകമായ പ്രതിപക്ഷമായി നേരിടാൻ സാധിക്കുന്ന യുവനിരയാണ് കോൺഗ്രസിനുള്ളത്. ഇതിൽ മന്ത്രിസഭ സത്യപ്തിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ തന്നെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ കടമ നിർവഹിച്ചു തുടങ്ങിയത് വിടി ബൽറാം എംഎൽഎ ആയിരുന്നു.
കോടികൾ മുടക്ക് എൽഡിഎഫ് സർക്കാറിന്റെ പരസ്യം ദേശീയ മാദ്ധ്യമങ്ങളിൽ നൽകിയതിനെ വിമർശിച്ചായിരുന്നു ബൽറാം തന്റെ പതിപക്ഷത്തിന്റെ കടമ നിർവഹിച്ചു തുടങ്ങിയത്. നല്ലതെന്ന് തോന്നുന്ന തീരുമാനങ്ങളെ അഭിനന്ദിച്ചതിനൊപ്പം തന്നെ തെറ്റായ തീരുമാനങ്ങളെ കുറിച്ചുള്ള പ്രസ്ഥാവനയെ പോലും ബൽറാം വിമർശിച്ചു തുടങ്ങി. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച ബൽറാം എന്നാൽ, അതിരപ്പള്ളി വിഷയത്തിൽ രൂക്ഷമായി തന്നെ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചു. പിണറായി വിജയനെ മല്ലു മോദി എന്ന് അഭിസംബോധ ചെയ്തതിന്റെ പേരിൽ സിപിഐ(എം) സൈബർ സഖാക്കളിൽ നിന്നും രൂക്ഷമായ എതിർപ്പും വി ടി ബൽറാം നേരിടേണ്ടി വന്നു.
കോൺഗ്രസിനെതിരെ ഉയരുന്ന രാഷ്ട്രീയ എതിർപ്പുകളെ മറികടക്കുന്നതിനുള്ള ശ്രമങ്ങളും ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റുകൡ കാണാം. കോൺഗ്രസ് പല മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ടു മറിച്ചു എന്ന സിപിഐ(എം) പ്രചരണത്തെ എതിർത്തുകൊണ്ട് ബൽറാമിട്ട ഫേസ്ബുക്ക് പോസ്റ്റ് മറ്റ് എംഎൽഎമാർക്ക് പാഠമാകേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ്. തൃത്താലയിൽ അടക്കം ബിജെപിക്ക് കോൺഗ്രസ് വോട്ടു മറിച്ചു എന്നതായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഉന്നയച്ച ആരോപണം. എന്നാൽ, ഈ ആരോപങ്ങളെ കണക്കുകൾ നിരത്തി തന്നെ ബൽറാം ണ്ഡിച്ചു.
വോട്ടു ചേർന്നത് സിപിഎമ്മിൽ നിന്നാണെന്ന് വ്യക്തമാക്കുന്ന വിധത്തിൽ ചാരട്ടുകൾ സഹിതമാണ് ബൽറാം മറുപടി നല്‍കിയത്. സിപിഐ(എം) പ്രചരണത്തെ ചെറുത്തു കൊണ്ട് ബൽറാമിട്ട ഫേസ്ബുക്ക് പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെ:
തൃത്താല നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായ എനിക്ക് ലഭിച്ചത്, 10547 വോട്ടിന്റേത്. ആദ്യമായിട്ടാണ് ഒരു സ്ഥാനാർത്ഥിക്ക് അഞ്ചക്ക ഭൂരിപക്ഷം ഈ മണ്ഡലത്തിൽ ലഭിക്കുന്നത്. കഴിഞ്ഞ തവണ 3197 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണ മൂന്നിരട്ടിയിലേറേ ആയിട്ടാണ് അത് വർദ്ധിച്ചിരിക്കുന്നത്. പൊതുശത്രുവിനെ തോൽപ്പിക്കാനായി ആർഎസ്എസ് സിപിഎമ്മിന് മറിച്ചുകൊടുത്ത മൂവായിരത്തോളം വോട്ടുകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും കനത്ത തോൽവിയായിരുന്നു സിപിഎമ്മിനുണ്ടാകുമായിരുന്നത്. തൃത്താലക്കാർ നൽകിയ ഈ അസന്നിഗ്ധമായ ജനവിധിയെ പരിഹസിക്കാതിരിക്കാനെങ്കിലുമുള്ള മിനിമം മര്യാദ സിപിഐ(എം) സെക്രട്ടറിയിൽ നിന്ന് ഈ നാട്ടിലുള്ളവർ പ്രതീക്ഷിക്കുന്നുണ്ട്.
ഇനി കണക്കുകൾ പരിശോധിക്കാം (ചാർട്ട് കാണുക). കഴിഞ്ഞ തവണത്തേതിനേക്കാൾ 18352 വോട്ടുകളാണ് ഇത്തവണ കൂടുതലായി പോൾ ചെയ്യപ്പെട്ടത്. എന്നാൽ സിപിഐ(എം) സ്ഥാനാർത്ഥിക്ക് കൂടുതലായി നേടാനായത് വെറും 1307 വോട്ടുകൾ മാത്രമാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 8657 വോട്ടുകളും ബിജെപിക്ക് 8611 വോട്ടുകളും വർദ്ധിച്ചു. ശതമാനക്കണക്കിൽ യുഡിഎഫ് കഴിഞ്ഞ തവണത്തെ അതേ നിലവാരം തുടരുന്നു (47.37, 47.34). എന്നാൽ സിപിഎമ്മിന് 4.91 ശതമാനം വോട്ടാണ് കുറവാണ് ഉണ്ടായിരിക്കുന്നത്. 44.75%ൽ നിന്ന് 39.84%ലേക്ക് സിപിഐ(എം) കൂപ്പുകുത്തുന്നു. ഈ വോട്ട് മുഴുവൻ ചെന്നുചേരുന്നതോ ബിജെപിയിലേക്കും. അവരുടെ വോട്ട് 5.5 ശതമാനം വർദ്ധിക്കുന്നു (4.83%ൽ നിന്ന് 10.33%ലേക്ക്).
അപ്പോൾ അതാണ് യാഥാർത്ഥ്യം. സിപിഎമ്മിൽ നിന്ന് വലിയ രീതിയിലുള്ള വോട്ട് ചോർച്ചയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി പോലുമറിയാതെ ആർഎസ്എസ് സിപിഎമ്മിനായി വോട്ട് മറിച്ചുകൊടുത്തിട്ടും ഇതാണ് സ്ഥിതി എങ്കിൽ അതിനെ മറച്ചുവെക്കാൻ കോടിയേരി ബാലകൃഷ്ണൻ എത്ര ശ്രമിച്ചാലും കഴിയില്ല. തീർത്തും രാഷ്ട്രീയപരമായ പ്രചരണമാണ് ഈ തെരഞ്ഞെടുപ്പ് വേളയിലുടനീളം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉയർത്തിക്കൊണ്ടുവരാൻ പരിശ്രമിച്ചിട്ടുള്ളത്.
തന്റെ മണ്ഡലത്തിലെ വോട്ടുകൾ എങ്ങോട്ടെക്കെയാണ് പോയതെന്നും അതിലെ വ്യതിയാനങ്ങളും കൃത്യമായി പഠിച്ചു കൊണ്ടാണ് ബൽറാം മറ്റ് എംഎൽഎമാരിൽ നിന്നും വ്യത്യസ്തനാകുന്നത്. രാഷ്ട്രീയവോട്ടുകളുടെ ചായ്വ് ചരിവുകളെ കുറിച്ച് വിജയിച്ചു കഴിഞ്ഞാൽ ചിന്തിക്കാതിരുന്ന മറ്റ് എംഎൽഎ മാരിൽ നിന്നും ബൽറാം വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ പലകോണുകളിൽ നിന്നും ആക്രമണങ്ങൾ നേരിടേണ്ടി വന്നെങ്കിലും രാഷ്ട്രീയം പഠിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരിൽ ഏറെ മുമ്പിലാണ് ബൽറാം.
മറ്റ് എംഎൽഎമാരെല്ലാം തന്നെ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്താൻ മറ്റൊരാളുടെ സഹായം തേടുന്നിടത്താണ് ബൽറാം വ്യത്യസ്തനാകുന്നതും. സ്വന്തം ഫേസ്ബുക്ക് പേജ് സ്വയം കൈകാര്യം ചെയ്യുന്ന അപൂർവ്വ രാഷ്ട്രീയ വ്യക്തിത്വമാണ് ബൽറാമിന്റേത്. ചരിത്രത്തിലെ കാര്യങ്ങൾ ഓർത്തെടുത്ത് രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകുന്നതിലും ബൽറാം മിടുക്കനാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന ദിവസം നൽകിയ പരസ്യങ്ങളുടെ ചെലവ് സിപിഐ(എം) വഹിക്കണമെന്ന വാദം ഉന്നയിക്കാൻ മുമ്പ് എകെ ആന്റണിക്ക് വേണ്ടി കോൺഗ്രസ് നടത്തിയ ഇടപെടലായിരുന്നു അദ്ദേഹം ഉദാഹരിച്ചത്.
പ്രതിപക്ഷ എംഎംഎ എന്ന നിലയിൽ എൽഡിഎഫ് സർക്കാറിന് ഏറ്റവും അധികം തലവേദന ഉണ്ടാക്കുന്നവരിൽ ഒരാളായി ബൽറാം മാറുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തുണ്ടായിരുന്നതെങ്കിലും ഭരണപക്ഷത്തെ ശരിക്കും വെട്ടിലാക്കിയത് വിഡി സതീശനായിരുന്നു. ഇത്തവണ സതീശനൊപ്പം ബൽറാമും കൂടി ചേരുന്നതോടെ സൂക്ഷ്മതയോടെ തന്നെയേ ഭരണപക്ഷത്തിനും കരുക്കൾ നീക്കാൻ സാധിക്കുകയുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍