ആകാശത്തു നിന്നും ആയുധം വർഷിച്ച കേസിന്റെ ചുരുളഴിച്ചു; അയോധ്യയിൽ അദ്വാനിയെ കുടുക്കി; ഹെഡ്ലിയെന്ന ഭീകരനെ ചോദ്യം ചെയ്തു; സൈബർ ക്രൈമിൽ താരമായി; ഇസ്രത് ജഹാനിൽ വിവാദമുണ്ടാക്കി; കേരളത്തിന്റെ പുതിയ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെന്ന കുറ്റാന്വേഷകന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തീവ്രവാദത്തിന്റെ മൂലകാരണം കണ്ടെത്തി ചികിൽസ നിർദ്ദേശിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. കുറ്റാന്വേഷകർ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി സൈബർ ക്രൈം ആണെന്ന് തിരിച്ചറിഞ്ഞ ഐപിഎസുകാരൻ. ഭീകരർക്കുള്ള ധനസഹായവും കള്ളനോട്ടിന്റെ സാധ്യതയും ഇല്ലായ്മ ചെയ്താൽ തീവ്രവാദത്തിന്റെ വേരറക്കാമെന്ന തിരിച്ചറിവിലേക്ക് കാര്യങ്ങളെത്തിച്ചതും ബെഹ്‌റയെന്ന കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. രണ്ട് വർഷം മുമ്പ് കേരളാ കേഡറിലേക്ക് തിരിച്ചെത്തുന്നതുവരെ സാഹസികമായ അന്വേഷണ ദൗത്യങ്ങളാണ് ഈ പൊലീസ് ഓഫീസർ കൈകാര്യം ചെയ്തത്. സാങ്കേതിക വിദ്യയിലൂടെ അന്വേഷണ സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിൽ മുമ്പിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥനാണ് ഒഡീഷാക്കാരനായ ബെഹ്‌റ.
ജിഷാ വധക്കേസ് അന്വേഷണവും കലാഭവൻ മണിയുടെ ദുരൂഹമരണത്തിലെ അന്വേഷണ വീഴ്ചകളും കേരളാ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ഇപ്പോൾ. ആ സമയമാണ് കുറ്റന്വേഷണത്തിൽ ഏറെ മികവ് തെളിയിച്ച ബെഹ്‌റ സംസ്ഥാന പൊലീസ് ഡിജിപിയാകുന്നത്. സിബിഐയിലേയും എൻഐഎയിലേയും പ്രവർത്തന പരിചയ മികവ് ബെഹ്‌റയെ കേരളാ പൊലീസിന് തുണയാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും വിലയിരുത്തൽ. പൊലീസിൽ സിബിഐ മോഡൽ അന്വേഷണ സംവിധാനം കൊണ്ടുവരുമെന്നും അഴിമതിവിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും ബെഹ്‌റ പറയുകയാണ്. ജിഷ വധക്കേസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കേസുകളിൽ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ബെഹ്‌റ പറഞ്ഞു. കേരളാ പൊലീസിൽ കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ബെഹ്‌റ പറഞ്ഞു. സിബിഐ മോഡൽ അന്വേഷണത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. കേസുകളിൽ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ബെഹ്‌റ പറയുന്നു. ഇതെല്ലാം തന്റെ അനുഭവ പരിചയത്തിൽ നിന്നുള്ള ബെഹ്‌റയുടെ തിരിച്ചറിവാണ്.
കുറ്റാന്വേഷണത്തിനും ക്രമസമാധാന പാലനത്തിനുമൊപ്പം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും സൈബർ കുറ്റകൃത്യങ്ങളിലും തീര സുരക്ഷയിലുമാണ് ബെഹ്‌റയ്ക്ക് കൂടുതൽ വൈദഗ്ധ്യം. 1985ൽ കേരളാ കേഡറിൽ എഎസ്‌പിയായി തുടക്കം. തിരുവനന്തപുരത്ത് ഡിസിപിയുമായി. കൊച്ചി കമ്മീഷണറായി നാലുകൊല്ലം. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു ബെഹ്‌റയെന്ന്. അതിന് ശേഷം തുടർച്ചയായി പത്ത് വർഷം സിബിഐയ്‌ക്കൊപ്പം. രാജ്യം ചർച്ച ചെയ്ത പ്രധാനപ്പെട്ട കേസുകളെല്ലാം അന്വേഷിക്കാൻ ബെഹ്‌റയെന്ന ഉദ്യോഗസ്ഥനെയാണ് സിഐഐ നിയോഗിച്ചത്. ഖാണ്ഡഹാർ വിമാന റാഞ്ചൽ ഉൾപ്പെടെ ഇനിയും ചുരളഴിയാത്ത പല കേസുകളും ഈ കേരളാ കേഡർ ഐപിഎസുകാരൻ അന്വേഷിച്ചവയിൽപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും വിവാദങ്ങൾക്ക് ഇടനൽകാതെ പൂർത്തിയാക്കിയാണ് ബെഹ്‌റ സിബിഐയിലെ പ്രധാനിയായി മാറിയത്.
ഭീകരാക്രമണങ്ങൾ ഇന്ത്യയെ ഭീതിയിൽ നിർത്തിയപ്പോഴാണ് എൻഐഎ അഥവാ ദേശീയ അന്വേഷണ ഏജൻസിയെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിച്ചത്. 2006ൽ യുപിഎ സർക്കാർ പ്രത്യേക നിയമനിർമ്മാണത്തിലൂടെ ദേശീയ അന്വേഷണ ഏജൻസിയുണ്ടാക്കിയപ്പോൾ അതിലേക്ക് ആദ്യം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ബെഹ്‌റ. സൈബർ സ്‌പെയ്‌സിനെ തീവ്രവാദികൾ എങ്ങനെ സമർത്ഥമായി ഉപയോഗിക്കുന്നുവെന്ന് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത് ബെഹ്‌റയായിരുന്നു. ഇതിനൊപ്പമാണ് ഇന്ത്യയിലെ തീവ്രവാദികൾക്ക് പണം ഒഴുകുന്ന വഴികളും കണ്ടെത്തിയത്. കള്ളനോട്ടിന്റെ വ്യാപക ഉപയോഗത്തിലൂടെയാണ് തീവ്രവാദികൾ സാമ്പത്തിക കരുത്ത് നേടുന്നതെന്നും കണ്ടെത്തി. ഈ രണ്ട് വഴികളും സമർത്ഥമായി പ്രതിരോധിക്കാൻ പിന്നീട് ഇന്ത്യയ്ക്കായി. ഇത് ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിർണ്ണായകവുമായി.
സിബിഐയിലും എൻഐഎയിലും മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ദേശീയ തലത്തിൽ ശ്രദ്ധേയമായ പല കേസുകളും സിബിഐയ്ക്കായി അന്വേഷിച്ച ഉദ്യോഗസ്ഥൻ. 1999ൽ രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ഗ്രെഹാം സ്‌റ്റെയിന്റേയും ഹിന്ദി കവയത്രി മധുമിതാ ശുക്ലയൂടെ കൊലയും അന്വേഷിച്ചത് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരൺ പാണ്ഡ്യയുടെ കൊലയും അന്വേഷിച്ചത് ബെഹ്‌റയായിരുന്നു. 1992ലെ ബാബാറി മസ്ജിദ് തകർക്കൽ കേസിന്റെ മേൽനോട്ട ചുമതയുമുണ്ടായിരുന്നു. ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ ചോദ്യം ചെയ്യാൻ അമേരിക്കയിലേക്ക് ഇന്ത്യ നിയോഗിച്ചതും ബെഹ്‌റയെന്ന ഉദ്യോഗസ്ഥനായിരുന്നു. മുംബൈ ഭീകരാക്രമണ കേസിൽ അതിനിർണ്ണായകമായ മൊഴിയെടുക്കലായിരുന്നു അത്. സംഭവത്തിന് പിന്നിലെ പാക് ബന്ധവും ഇതോടെ ആർക്കും ചോദ്യം ചെയ്യാനാകാത്ത വിധം ചുരുളഴിക്കപ്പെട്ടു. പുരുലിയ ആയുധ വർഷക്കേസ് അന്വേഷിച്ചതും ബെഹ്‌റയായിരുന്നു.
സിബിഐയിലൂടെയാണ് ബെഹ്‌റയുടെ കുറ്റാന്വേഷണ മികവ് രാജ്യം ശ്രദ്ധിക്കുന്നത്. സിബിഐയിൽ എസ്‌പിയും ഡിഐജിയുമായും വർഷങ്ങളോളം പ്രവർത്തിച്ചു. എൻഐഎ രൂപീകരിച്ചപ്പോൾ അതിലേക്ക് മാറ്റം. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയെന്ന തസ്തികയിലാണ് നിയോഗിക്കപ്പെട്ടത്. ഇതോടൊപ്പം ഓപ്പറേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള എൻഐഎയിലെ ഐജിയുമായി. മുംബൈ ഭീകരാക്രമണം ഉൾപ്പെടെയുള്ള കേസ് അന്വേഷണ മികവിന് 2009ൽ രാഷ്ട്രപതിയുടെ പ്രത്യേക മെഡലും ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകരാം കിട്ടുന്ന എൻഐഎയിലെ ആദ്യ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ബെഹ്‌റ. ദേശീയ അന്വേഷണ ഏജൻസിയിൽ പ്രവർത്തിക്കുമ്പോൾ സൈബർ ക്രൈം ഇല്ലായ്മ ചെയ്യാനാണ് ബെഹ്‌റ ശ്രദ്ധിച്ചത്. ഈ മികവിനെയാണ് രാഷ്ട്രപതി അംഗീകരിച്ചതും.
അമേരിക്കൻ അന്വേഷണ രീതിയുടെ സാധ്യതകൾ ഇന്ത്യയിൽ അവതരിപ്പിച്ചതും ബെഹ്‌റയാണ്. അമേരിക്കൻ ഏജൻസിയായ എഫ്ബിഐ മാതൃകയിൽ കേരളാ പൊലീസിലെ അന്വേഷണ രീതികളിലും നവീകരണം എത്തിച്ചു. പ്രതികളെ ചോദ്യം ചെയ്യുന്നതിന് അത്യാധുനിക സംവിധാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് ഉപയോഗിച്ച് സിബിഐയ്ക്ക് കൂടതൽ പേരും പെരുമയും നേടിക്കൊടുത്തതും ബെഹ്‌റയായിരുന്നു. 1994 മുതൽ പൊലീസ് നവീകരണത്തിന് പുതു വഴികൾ കണ്ടെത്തി. കുറ്റന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലുമെല്ലാം ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രസക്തിയും സാധ്യതയും തിരിച്ചറിഞ്ഞ് വികസിപ്പിക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. ദേശീയ അന്വേഷണ ഏജൻസിയിൽ നിന്ന് കേരളാ സർവ്വീസിലേക്ക് തിരിച്ചെത്തിയ ബെഹ്‌റയെ പൊലീസ് ആസ്ഥാനത്ത് ഐജിയായാണ് നിയോഗിച്ചത്. സൈബർ ക്രൈമിൽ കേരളാ പൊലീസിന്റെ മുന്നേറ്റങ്ങൾക്ക് കാരണം ബെഹ്‌റ ഈ സമയം നടത്തിയ പ്രവർത്തനങ്ങളായിരുന്നു.
ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തേയും ചുട്ടുകൊന്ന കേസിൽ പ്രതികളായ ദാരാസിങ്, മഹേന്ദ്ര ഹേംബ്രഹ്മ എന്നിവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നത് ബെഹ്‌റയുടെ അന്വേഷണ മികവാണ്. ദാരാസിംഗിനും ഹേംബ്രഹ്മിനും ആദ്യം കീഴ്‌ക്കോടതി വധ ശിക്ഷയാണ് വിധിച്ചത്. എന്നാൽ, പ്രതികൾ ഇതിനെതിരെ ഒഡീഷ ഹൈക്കോടതിയിൽ അപ്പീൽ നല്കി. ഈ അപ്പീലിന്മേൽ ഇരുവരുടെയും ശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കപ്പെട്ടു. 1999ൽ ആയിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ ഗ്രഹാം സ്റ്റെയിൻസ് വധം നടക്കുന്നത്. സ്റ്റെയിൻസിനെയും രണ്ട് മക്കളെയും അക്രമികൾ വധിക്കുകയായിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് പ്രതികൾ വധത്തിന് പ്രേരിതരായത്. കേസിലെ മുഖ്യപ്രതിയാണ് ദാരാസിങ്. ഗ്രഹാം സ്റ്റെയ്ൻസും കുടുംബവും മതപരിവർത്തന ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നില്ല എന്നും കുഷ്ടരോഗികൾക്കിടയിൽ വൈദ്യസഹായമെത്തിക്കുന്നത് അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു എന്നുമാണ് ക്രിസ്ത്യൻ സംഘടനകളുടെ നിലപാട്.
യുവ കവയത്രിയായിരുന്ന മധുമിത ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ സമാജ്‌വാദി പാർട്ടി മുൻ എംഎൽഎ അമർമണി ത്രിപാഠിക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കിയായിരുന്നു അന്വേഷണം. ി.ബി.ഐ അന്വേഷിച്ച കേസിൽ 2007ലാണ് ഡെറാഡൂണിലെ കോടതി ത്രിപാഠിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2003 മെയ് മാസത്തിലാണ് ലഖ്‌നൗവിലെ പേപ്പർ മിൽ കോളനിയിലെ അപ്പാർട്ട്‌മെന്റിൽ വച്ച് മധുമിത ശുക്ല വെടിയേറ്റ് മരിച്ചത്. മരണപ്പെടുന്ന സമയത്ത് ഏഴു മാസം ഗർഭിണിയായിരുന്നു മധുമിത. അമർമണിക്ക് മധുമിതയുമായി ബന്ധമുണ്ടെന്ന് കാരണത്താൽ മധുമണി മധുമിതയെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കിയെന്നായിരുന്നു കേസ്. ഇവിടേയും രാഷ്ട്രീയ ഇടപെടലുകൾക്ക് പിടികൊടുക്കാതെ അന്വേഷണം പൂർത്തിയാക്കാൻ ബെഹ്‌റയെന്ന സിബിഐ ഓഫീസർക്ക് കഴിഞ്ഞു.
അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാ ഭാരതി, കല്ല്യാൺ സിങ് എന്നിവരെ പ്രതിക്കൂട്ടിൽ നിർത്തിയാണ് അന്വേഷണം അവസാനിച്ചത്. ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന കേസ് തള്ളിയെങ്കിലും ഈ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുംബൈ ഭീകരാക്രമണത്തിൽ പാക് പങ്ക് പുറത്തുകൊണ്ട് വന്നത് ബെഹ്‌റയുടെ നേതൃത്വത്തിലെ അന്വേഷണമായിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഫോൺ സംഭാഷണവും മറ്റും തെളിവുകളായെത്തി. ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ ചോദ്യം ചെയ്തതും ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. അമേരിക്കയുടെ അനുമതിയോടെ ഹെഡ്‌ലിയെ ചോദ്യം ചെയ്ത് പാക് ബന്ധം അസന്നിഗ്ധമായി തെളിയിച്ചു. അന്ന് ബെഹ്‌റയ്ക്ക് നൽകിയ മൊഴിയിൽ വിചാരണ ഘട്ടത്തിലും ഹെഡ്‌ലിക്ക് ഉറച്ചു നിൽക്കേണ്ടി വന്നു.
ഇതിനിടെയിൽ ചില തുറന്നു പറച്ചിലുകൾ വിവാദവുമായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്‌കർ ഭീകരയായിരുന്നു ഇസ്രത്ത് ജഹാനെന്ന എൻഐഎ റിപ്പോർട്ട് സിബിഐ ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നെന്ന് ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തിയിരുന്നു. ഇസ്രത്ത് ലഷ്‌കർ ഭീകരയായിരുന്നെന്ന് ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങൾ അന്നു തന്നെ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനെ എൻഐഎ അറിയിച്ചിരുന്നു. എന്നാൽ സിബിഐയും കേന്ദ്രആഭ്യന്തരവകുപ്പും ഒരുപോലെ ഈ റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നുവെന്ന ബെഹ്‌റയുടെ ഈ അടുത്തകാലത്തെ വെളിപ്പെടുത്തൽ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇസ്രത്ത് ലഷ്‌കർ ഇ തൊയ്ബ അംഗമായിരുന്നെന്ന് എൻഐഎ ചോദ്യം ചെയ്യുന്ന അവസരത്തിൽ ഹെഡ്‌ലി തുറന്നു പറഞ്ഞിരുന്നു. ഹെഡ്‌ലിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ എൻഐഎ റിപ്പോർട്ട് അവഗണിച്ച് കേന്ദ്രസർക്കാർ ഇസ്രത്ത് ലഷ്‌കർ ഭീകരയായിരുന്നില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ചിരുന്ന സിബിഐ അന്ന് ഐജി തന്റെമൊഴിയെടുക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ആ നീക്കത്തിൽ നിന്ന് സിബിഐ പിന്മാറി. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നായിരുന്നു ബെഹ്‌റയുടെ വെളിപ്പെടുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍