വിശ്വാസികൾക്കു ഭക്തിയുടെയും പ്രാർത്ഥനയുടെയും റമദാൻ കാലം; സമൂഹ നോമ്പുതുറകളുടെയും പുതിയാപ്പിള സൽക്കാരങ്ങളുടെയും രുചിക്കൂട്ടുകളിൽ സമ്പുഷ്ടമായി മലബാർ
എം പി റാഫി
കോഴിക്കോട്: റംസാൻ കാലം വിശ്വാസികൾക്ക് ഭക്തിയുടെയും പ്രാർത്ഥനയുടെയും നാളുകളെന്നപോലെ സമൂഹനോമ്പു തുറകളുടെയും പുതിയാപ്പിള സൽക്കാരങ്ങളുടെയും രുചി വൈവിധ്യങ്ങൾ ഒരുക്കിയുള്ള വൈകുന്നേരങ്ങൾ കൂടിയാണ് മലബാറുകാർക്ക് റംസാൻ ദിനങ്ങൾ. നോമ്പെടുക്കുന്നതോടൊപ്പം മറ്റുള്ളവരെ സൽക്കരിച്ച് നോമ്പുതുറപ്പിക്കുക എന്നത് വലിയ സൽക്കർമ്മമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.
ഇതിനാൽ ഈ പുണ്യം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുതും വലുതുമായ ഇഫ്താർ സംഗമങ്ങൾ നടത്തി വരുന്നത്. പുതിയാപ്പിള സൽക്കാരം മുതൽ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും നടത്തുന്ന സമൂഹ നോമ്പുതുറകൾ വരെയുമുണ്ടാകും. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ഇഫ്താർ സംഗമങ്ങളാണ് ഇവിടങ്ങളിലെല്ലാം കണ്ടുവരാറുള്ളത്.
റംസാൻ വ്രതനാളുകളിലെ ആദ്യ പത്തിലാണ് ഇത്തരത്തിലുള്ള ഇഫ്താർ സംഗമങ്ങൾ കൂടുതലും നടുന്നു വരാറുള്ളത്. ഓരോ നോമ്പുതുറകളും വ്യത്യസ്ത സ്വഭാവരീതികളിലും രുചി വൈവിധ്യങ്ങളിലുമായിരിക്കും.
റംസാനിലെ ആദ്യദിനങ്ങൾ പുതിയാപ്പിള സൽക്കാരങ്ങളുടേതാണ്. പഴയ കാലം മുതൽക്കേ പുതിയാപ്പിള സൽക്കാരങ്ങൾക്ക് പേരുകേട്ട നാടാണ് മലബാർ. എന്നാൽ റംസാൻ കാലമായാൽ വരനും കൂട്ടുകാർക്കുമുള്ള സൽക്കാരങ്ങൾ ഇഫ്താറിന്റെ രൂപത്തിലാണ്. കല്ല്യാണം കഴിഞ്ഞ് പുതുക്കം മാറിയിട്ടില്ലാത്ത വരനെയും കൂട്ടുകാരെയും വധുവിന്റെ വീട്ടുകാർ നോമ്പുതുറ സൽക്കാരത്തിന് വിളിക്കുന്നതാണ് മലബാറിലെ മിക്കസ്ഥലങ്ങളിലെയും പതിവ്. വടക്കൻ മലബാറിൽ ചെറുക്കന്റെ വീട്ടിൽ വച്ചും നോമ്പുതുറ സൽക്കാരങ്ങൾ നടത്താറുണ്ട്. പുതിയാപ്പിള സൽക്കാരങ്ങൾക്കായി പെൺ വീട്ടുകാർ റംസാനിലെ ആദ്യ ദിനങ്ങൾ തന്നെ തിരഞ്ഞെടുക്കും. പെൺവീട്ടുകാരുടെ സൽക്കാരങ്ങൾ കഴിഞ്ഞാൽ പിന്നെ മറ്റു കുടുംബങ്ങൾ ഓരോന്നായി വധൂ വരന്മാരെ നോമ്പു തുറക്കാനായി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. ഈ സൽക്കാരങ്ങളെല്ലാം കഴിയുമ്പോഴേക്കും നോമ്പ് പത്തോ പതിനെഞ്ചോ പിന്നിടും.
പുതിയാപ്പിളയും കൂട്ടുകാരുമെല്ലാം എത്തുമ്പോഴേക്കും സൽക്കാര വീട് നാനാതരം വിഭവങ്ങളാൽ സമൃദ്ധമായിരിക്കും. വിഭവങ്ങൾ എത്ര തരമുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ തന്നെ പ്രയാസകരമാണ്. സമ്പന്നനും പാവപ്പെട്ടവനും തങ്ങളാലാകുന്ന തരത്തായിരിക്കും നോമ്പുതുറ സംഘടിപ്പിക്കുകയെങ്കിലും വിഭവങ്ങളിൽ ഒട്ടും കുറവു വരുത്താറില്ല. വിഭവങ്ങളാലും സൽക്കാരങ്ങളാലും പ്രിയം ഏറുന്നത് പുതിയപ്പിളമാരുടെ ഇഫ്താറുകൾക്കു തന്നെയാണ്. എന്നാൽ സാഹോദര്യത്തിന്റെയും ഒരുമയുടെയും സംഗമങ്ങളാണ് സമൂഹ നോമ്പുതുറകൾ. റംസാനിലെ ആദ്യ പത്ത് ദിനങ്ങൾ കഴിയുന്നതോടെ വലിയ സമൂഹനോമ്പു തുറകളും റംസാൻക്വിറ്റ് വിതരണങ്ങൾക്കും തുടക്കമാകും. ക്ലബ്ബുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മഹല്ല് ജമാഅത്ത് എന്നിങ്ങനെ സംഘം ചേർന്ന് സംഘടിപ്പിക്കുന്നതാണ് സമൂഹ നോമ്പുതുറകൾ. ഇതിൻ പങ്കെടുക്കാനെത്തുന്നവർ സമൂഹത്തിന്റ എല്ലാ തലങ്ങളിൽ നിന്നുള്ളവരുമുണ്ടാകും. പണക്കാരനും പാവപ്പെട്ടവനും തുല്ല്യമെന്നോണം തോളോടു തോൾ ചേർന്നിരുന്ന് വിശപ്പെന്ന വികാരമറിയുന്ന നിമിഷങ്ങളാണ് സമൂഹ നോമ്പുതുറകൾ. അവശരും രോഗികളുമായവർക്ക് ആശുപത്രികളിലേക്കും മറ്റും ഭക്ഷണ സാധനങ്ങളടങ്ങിയ റംസാൻ ക്വിറ്റ് വിതരണവും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നതും പതിവു കാഴ്ചയാണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്നെ എല്ലാവരെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള മലബാറിലെ സമൂഹ നോമ്പുതുറകൾ വേറിട്ട കാഴ്ചകൾ തന്നെയാണ്. ഓരോ ഇഫ്താർ സംഗമങ്ങളും ഒരുമയുടെയും മതസൗഹാർതത്തിന്റെയും വേദികൾ കൂടിയാണിവിടെ.
14 നീണ്ട പകലിന് വിരാമമിട്ടുകൊണ്ട് പള്ളികളിൽ നിന്നും ഉയരുന്ന മഗ്രിബ് ബാങ്കിന്റെ അലിയൊലികൾ കേൾക്കുന്നതിന് മിനുട്ടുകൾക്കു മുമ്പ് തന്നെ തീൻ മേശയിൽ വിഭവങ്ങളുടെ നീണ്ട നിര തന്നെ ഒരുങ്ങിയിട്ടുണ്ടാകും. തീന്മേശക്കു മുന്നിലിരിക്കുന്ന കാത്തിരിപ്പിന്റെ നിമിഷങ്ങൾക്ക് മണിക്കൂറിന്റെ ദൈർഘ്യവുമായിരിക്കും. ഇത് പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയുടെ നിമിഷങ്ങളാണ്. ശേഷം വെള്ളമോ കാരക്കയോ കഴിച്ചായിരിക്കും നോമ്പ് മുറിക്കുക. നേരത്തെ ഒരുക്കുന്ന തീന്മേശയിൽ റംസാനിൽ മാത്രമായി തയ്യാറാക്കുന്ന വിഭവങ്ങളും പാനീയങ്ങളുമുണ്ടാകും. പണ്ടു കാലങ്ങളിൽ നാടൻ പഴങ്ങൾ യഥേഷ്ടം ഒരുക്കുമായിരുന്നെങ്കിലും ഇന്ന് നാടൻ ഇനങ്ങളെ കണികാണാൻ പോലും കിട്ടാത്ത അവസ്ഥയുണ്ട്. അന്യസംസ്ഥാനത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമെല്ലാം എത്തുന്ന പഴവർഗ്ഗങ്ങളാണ് തീന്മേശയിൽ സ്ഥാനം പിടിച്ചിരിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബുർതുഖാലുകൾ, അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും ചിലിയിൽ നിന്നുമെല്ലാം എത്തുന്ന ആപ്പിളുകൾ, കൊഡൈകനാലിൽ നിന്നുള്ള റമ്പൂട്ടാനും മാങ്കോസ്റ്റിനും, രാജസ്ഥാനിൽ നിന്നുള്ള പച്ച ഈത്തപ്പഴം, ബംഗ്ലൂരുവിൽ നിന്നും ഷമാം, ബട്ടർ ഫ്രൂട്ട് തുടങ്ങിയവയാണ് സൽക്കാരങ്ങളിലെ മുന്തിയ ഇനങ്ങൾ. മാമ്പഴങ്ങളും വത്തക്കകളും റമ്പൂട്ടാനുകളും ഈ റംസാൻ കാലത്ത് യേഥേഷ്ടം ഇടം പിടിച്ചിട്ടുണ്ട്. പഴവർഗങ്ങൾ കൂടാതെ വിവിധങ്ങളായ രുചിക്കൂട്ടിൽ ഉണ്ടാക്കിയ വിഭവങ്ങൾ വേറെയുമുണ്ടാകും. ഒറ്റ നോട്ടത്തിൽ എല്ലാം സമൂസയോ കട്ട്ലൈറ്റോ ആണെന്ന് തോന്നും എന്നാൽ രുചിച്ചു നോക്കിയാൽ അതിലെ രുചിക്കൂട്ടുകളാണെങ്കിൽ ഓരോന്നും വ്യത്യസ്തമായിരിക്കും.
തെക്കൻ കേരളത്തെ അപേക്ഷിച്ച് മലബാറിലാണ് നോമ്പ് വിഭവങ്ങൾക്ക് പേരും പെരുമയുമുള്ളത് എന്നാൽ മലബാർ രുചികൾക്ക് ഇപ്പോൾ തെക്കൻ കേരളത്തിലും ഏറെ പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. നോമ്പു തുറകളിൽ നിത്യസാന്നിദ്ധ്യമാകുന്നത് കോഴിഅട, ഇറച്ചിപ്പത്തിരി, കല്ലുമ്മൽകായ, സമൂസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് , പഴം നിറച്ചതും ഇറച്ചി നിറച്ചതുമായ പത്തിരികൾ, നൈസ് പത്തിരി, മുട്ടപ്പത്തിരി, ഈത്തപ്പഴം നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളാണ്. കൂടാതെ തരിക്കഞ്ഞി, ഇളനീരും അവിലും പഴവും ചേർത്തുണ്ടാക്കുന്ന പാനീയം, ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി ഇവ നോമ്പിന്റെ പ്രത്യേക വിഭവങ്ങളാണ്. മുഖ്യ ഇനങ്ങളായ അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയ പരമ്പരാഗത ഇനങ്ങൾക്കു പുറമെ കഫ്സ, മന്തി തുടങ്ങിയ ബിരിയാണി ഇനങ്ങളും ഇന്ന് ഇഫ്താർ സംഗമങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞു. സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സംഗമ വേദികൾ കൂടിയായ ഇഫ്താർ സംഗമങ്ങൾ ഇന്ന് ഏറെ ജനകീയമായാണ് സംഘടിപ്പിച്ചു വരുന്നത്. ഗൾഫ് രാജ്യങ്ങളിലും മലയാളികൾ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. അതിരുകളില്ലാത്ത വിശേഷങ്ങൾ ഓരോ ഇഫ്താർ സംഗമങ്ങൾക്കും പറയാനുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍