കാത്തിരുന്ന കൊലയാളി 'ഫസ്റ്റ് ബ്രിട്ടൻ' എന്ന് ആക്രോശിച്ച് എംപി എത്തിയ ഉടൻ വെടിവച്ചു; വെടിയേറ്റു വീണ ജോയുടെ മരണം ഉറപ്പിക്കാൻ അക്രമി കത്തികൊണ്ട് തുരുതുരെ കുത്തി; വെസ്റ്റ് യോർക്ക്ഷെയർ എംപി ജോ കോക്സിന്റെ മരണത്തിന്റെ നടുക്കം മാറാതെ ബ്രിട്ടൻ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നടുക്കുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്നലെ. തികച്ചും അപ്രതീക്ഷിതയി സാത്വികയായ ജോ കോക്സ് എന്ന വനിതാ എംപി ജോ കോക്സ് വെടിയേറ്റ് കൊല്ലപ്പെട്ടത് ലോകത്തെ തന്നെ നടക്കുന്നതാക്കി. ജൂൺ 23-ന് ഹിതപരിശോധന നടക്കാനിരിക്കെയാണ് ലേബർ പാർട്ടി എംപിയും രണ്ടുമക്കളുടെ അമ്മയുമായ ബ്രിട്ടന് യൂണിയനിൽ തുടരണമെന്ന റിമെയ്ൻ വാദക്കാരിയായ ജോ കോക്സ് തെരുവിൽ കുത്തേറ്റും വെടിയേറ്റും മരിച്ചുവീണത്. അതുകൊണ്ട് തന്നെ വംശീയമായ ആക്രമണമായാണ് ഇതിനെ വിലയിരുത്തു്നത്.
ജനങ്ങളുമായി അടുത്തിടപെടുന്നതിന്റെ ഭാഗമായി നടത്തുന്ന സർജറിയിൽ പങ്കെടുക്കാൻ ജോ കോക്സ് എത്തിയപ്പോൾ അക്രമി പതിയിരുന്ന് ജോ കോക്സിനെ ആക്രമിച്ചത്. എംപി ഓഫീസിൽ പ്രവേശിച്ച ഉടൻ മറ്റുള്ളവരുടെ മുമ്പിൽ വച്ച് അയാൾ തുരുതുരെ വെടി വച്ചു. ബ്രിട്ടൻ ഫസ്റ്റ് എന്ന മുദ്രാവാക്യവും ഉയർത്തിയായിരുന്നു കൊല നടത്തിയത്. മരണം ഉറപ്പുവരുത്താൻ നിലത്തു കിടന്നു പിടച്ച ജോയെ അയാൾ പലതവണ കുത്തുകയും ചെയ്തു.
യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണോ എന്ന തർക്കം തുടങ്ങിയതുമുതൽ ജോയ്ക്ക് വിദ്വേഷം സ്ഫുരിക്കുന്ന ഇമെയിലുകൾ ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഈ മെയിലുകൾക്കൊടുവിൽ ഇങ്ങനെയൊരു ദുർവിധി ഉണ്ടായിരുന്നുവെന്ന് ജോ കോക്സ് കരുതിയിരിക്കില്ല. ഓഫീസിലേക്ക് വരവെ അക്രമിയുടെ വെടിയേറ്റ് മരിച്ച ജോയ്ക്ക് ഭീഷണിയുള്ളതായി പൊലീസിന് അറിയാമായിരുന്നു. എംപിക്ക് സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നതിനിടെയാണ് അക്രമമുണ്ടായതും 41-കാരിയായ ജോ കോക്സ് മരണപ്പെടുന്നതും.
ഇടിച്ചും തൊഴിച്ചും നിലത്തേയ്ക്ക് വീഴ്ത്തിയതിനുശേഷമാണ് ജോയെ അക്രമി വെടിവച്ചത്. ഇതിലൊരു വെടിയുണ്ട തലയിലാണ് കൊണ്ടത്. അതിനുശേഷം ഒരടി നീളമുള്ള കത്തിയുപയോഗിച്ച് കുത്തി മരണം ഉറപ്പാക്കുകയും ചെയ്തു. വെസ്റ്റ് യോർക്ക്ഷയർ ലൈബ്രറിക്ക് മുന്നിലാണ് സംഭവം നടന്നത്.
ബ്രിട്ടനിലെ ഏറ്റവും മിടുക്കിയായ എംപിമാരിലൊരാൾ എന്നാണ് ജോ വിലയിരുത്തപ്പെട്ടിരുന്നത്. തനിക്കെതിരെ വിദേഷത്തിന്റെ ചുവയുള്ള സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ഇവർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സുരക്ഷ ശക്തമാക്കാൻ പൊലീസ് ആലോചിച്ചിരുന്നതും. ഭർത്താവ് ബ്രെണ്ടൻ കോക്സിനും മൂന്നും അഞ്ചും വയസ്സുള്ള രണ്ട് മക്കൾക്കുമൊപ്പം താമസിച്ചിരുന്ന ജോ വളരെ പ്രതിഭയുള്ള എംപിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഭാര്യയുടെ മരണത്തിന് രണ്ടുമണിക്കൂറിനുശേഷം ട്വിറ്ററിൽ ഇവരുടെ ചിത്രം പോസ്റ്റ് ചെയ്ത ബ്രെണ്ടൻ, തന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശക്തികൾക്കെതിരെ പോരാടണമെന്ന് ആവശ്യപ്പെട്ടു.
ലീഡ്സിന് സമീപം ബിർസ്റ്റാളിലെ ഓഫീസിലും ഇവർ കുടുംബ സമേതം താമസിക്കുന്ന തേംസ് നദിയിലെ ഹൗസ് ബോട്ടിലും സുരക്ഷ ശക്തിപ്പെടുത്താനാണ് പൊലീസ് തീരുമാനിച്ചിരുന്നത്. ഇപ്പോഴുണ്ടായ ആക്രമണത്തിനും ജോയ്്ക്ക് ലഭിച്ച വിദ്വേഷ മെയിലുകൾക്കും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താനായിട്ടില്ല. വംശീയമായ വാക്കുകൾ ഉച്ചരിച്ചു കൊണ്ടാണ് 52-കാരനായ തോമസ് മേയർ ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. ജോ നടത്തിയിരുന്ന പ്രചാരണങ്ങളോട് ദേഷ്യമുള്ളയാളായിരുന്നോ മേയറെന്നാണ് പൊലീസ് പരിശോധിക്കുന്നത്. തീവ്ര വലതുപക്ഷ ആശയങ്ങളെ പിന്തുണച്ചിരുന്നയാളാണ് ഇയാളെന്നും മനോരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞവർഷമാണ് ബാറ്റ്ലി ആൻഡ് സ്പെൻ മണ്ഡലത്തിന്റെ പ്രതിനിധിയായി ജോ തിരഞ്ഞെടുക്കപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ പ്രവർത്തന മികവിന്റെ ഉടമയായിരുന്നു ജോ. ഇവരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ അടക്കമുള്ള നേതാക്കൾ അനുശോചനം അറിയിച്ചു.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള റഫറണ്ടത്തിന് നാളുകൾ മാത്രം അവശേഷിക്കവെ ലീവ് കാംപിന് ഭൂരിപക്ഷം വർധിച്ച് കൊണ്ടിരിക്കുന്നുവെന്നായിരുന്നു അടുത്തിടെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ വെളിപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ ജനപിന്തുണ വർധിച്ചതോടെ ബ്രിട്ടൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള സാധ്യതയും വർധിച്ച് വരുകയായിരുന്നു.
41കാരിയായ ജോ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ്. അടുത്തയാഴ്ച യൂറോപ്യൻ യൂണിയൻ അംഗത്വം സംബന്ധിച്ച് ഹിതപരിശോധന നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളിൽ സജീവമായിരിക്കെയാണ് ജോ കൊല്ലപ്പെട്ടത്.ലേബർ പാർട്ടിയുടെ ആദ്യ വനിതാ എംപിയെന്ന ബഹുമതിയും ജോയ്ക്കുണ്ടായിരുന്നു. 2015 മുതൽ എംപിയായി തുടരുന്ന കോക്സ്, സിറിയിലേക്ക് നിയോഗിച്ച സംയുക്ത പാർലമെന്റ് സമിതിയുടെ അധ്യക്ഷ കൂടിയായിരുന്നു. കോക്സിന്റെ മരണത്തെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണോ എന്ന് തീരുമാനിക്കുന്നതിനുള്ള ഹിതപരിശോധനയുടെ പ്രചാരണ നടപടികൾ നിർത്തി വച്ചതായും റിപ്പോർട്ടുണ്ട്.
കടുത്ത വലത്പക്ഷ വാദിയാണ് കൊലപാതകിയെന്ന് ചോദ്യം ചെയ്യലിൽ നിന്നും ബോധ്യപ്പെട്ടുവെന്ന് സൂചനയുണ്ട്. രാഷ്ട്രീയപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണോ ഈ കൊലപാതകം നടത്തിയതെന്ന കാര്യവും ഇയാളോട് ചോദിച്ചറിയുന്നുണ്ട്.യുകിപ് കഴിഞ്ഞ ദിവസം ലീവ് കാംപയിനിനെ അനുകൂലിച്ച് പ്രസിദ്ധീകരിച്ച ഒരു പോസ്റ്ററിനെയും കോയ്ലെ ന്യൂസ്നൈറ്റിനിടെ ശക്തമായി വിമർശിച്ചിരുന്നു. അഭയാർത്ഥികൾ കൂട്ടത്തോടെ യുകെയിലേക്ക് ഒഴുകി വരുന്ന ഒരു പോസ്റ്ററായിരുന്നു അത്. ബ്രേക്കിങ് പോയിന്റ് എന്നായിരുന്നു ആ പോസ്റ്ററിന് വിവരണം നൽകിയിരുന്നത്. യൂറോപ്യൻ യൂണിയൻ ഫെയിൽഡ് അസ് ആൾ എന്നും റഫറണ്ടത്തിൽ ലീവ് കാംപിനെ പിന്തുണച്ച് അതിർത്തികളുടെ നിയന്ത്രണം തിരിച്ച് പിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വരികളും ആ പോസ്റ്ററിന് മുകളിൽ എഴുതി വച്ചിരുന്നു. റിമെയിൻ ക്യാമ്പയിനെ ശക്തമായി എതിർത്തുകൊണ്ടുള്ള ഇത്തരം പ്രചാരണങ്ങളാണ് തീവ്രവലതുപക്ഷ വികാരം വളർത്തി അത് ജോയുടെ കൊലപാതകത്തിൽ കൊണ്ടെത്തിച്ചതെന്നും കോയ്ലെ ആരോപിച്ചിരുന്നു.
കൊലയാളി കൃത്യം നിർവഹിക്കുന്നതിന് മുമ്പ് ഫസ്റ്റ് ബ്രിട്ടൻ എന്ന് വിളിച്ച് പറഞ്ഞതുകൊണ്ട് മാത്രം അയാൾ തങ്ങളുടെ അനുയായിയാണെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് വാദിച്ച് ബ്രിട്ടൻ ഫസ്റ്റ് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. ഇമിഗ്രേഷൻ, ബഹു സംസ്കാരം, ഇസ്ലാം എന്നിവയ്ക്കെതിരെ ശക്തമായി നിലകൊള്ളുന്ന തീവ്ര വലതുപക്ഷ പാർട്ടിയാണിത്.ജോയുടെ യൂറോപ്യൻ യൂണിയൻ അനുകൂല നിലപാടുകളെ എതിർക്കുന്ന നിരവധി പേർ ആ പ്രദേശത്തുണ്ടായിരുന്നുവെന്നും അവരിലൊരാളായിരിക്കാം ഈ കൊലപാതകിയെന്നുമാണ് പാർട്ടിയുടെ നേതാവായ പോൾ ഗോൾഡിങ് പറയുന്നത്.
Stories you may Like
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- കുടിയേറ്റക്കാർക്ക് സ്വാഗതമെന്നും ഞാൻ തന്നെ അതിന് ജീവിക്കുന്ന തെളിവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി
- എംപി ഫണ്ട് വിനിയോഗത്തിൽ നൂറിന് നൂറും നേടി ശശിതരൂർ |
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്