മകളുടെ മാനം കാക്കാൻ ഉറക്കളച്ചും ബഹളും വച്ചും രാജേശ്വരിയുടെ മാനസിക നില തകർന്നു; പെൻക്യാമറയും വെട്ടുകത്തിയുമായി കഴിഞ്ഞിട്ടും ജീവൻ കാക്കാൻ ആയില്ല; പ്രതിയെ ജിഷയ്ക്ക് പരിചയം ഉണ്ടെന്ന് പറയുന്നത് പച്ചക്കള്ളം; ഒരു വർഷത്തിനിടയിൽ ആകെ വിളിച്ചത് 92 പേർ; ജിഷ വധക്കേസിൽ പൊലീസ് പിടിച്ചത് യഥാർത്ഥ പ്രതിയെ തന്നെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിന് അനേകം കാരണങ്ങൾ
ബി രഘുരാജ്
കൊച്ചി: ജിഷയുടെ കൊലപാതി അമീറുൽ ഇസ്ലാം ആണെന്ന് പൊലീസ് സ്ഥിരീകരിക്കുമ്പോഴും സോഷ്യൽ മീഡിയ ചർച്ചയിലാണ്. അവർ പല സംശയങ്ങളും സജീവമാക്കുന്നു. ഒറ്റനോട്ടത്തിൽ പലതും കഴമ്പുള്ളത് താനും. അന്വേഷണ ഘട്ടത്തിലായിരുന്നതിനാൽ യഥാർത്ഥ പ്രതിയിലേക്ക് സൂചനകളെത്താൻ വേണ്ടി പലതും സ്ഥിരീകരിക്കാൻ പൊലീസിലെ ഉന്നതർക്ക് കഴിയുമായിരുന്നില്ല. എന്നാൽ പ്രതിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരിക്കുന്നു. പ്രതിയുടെ താമസ സ്ഥലവും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. ഇതെല്ലാം അന്വേഷണ സംഘത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു. ഡിഎൻഎ സാമ്പിളുകൾ മൂന്നും ശരിയായതു കൊണ്ട് തന്നെ പ്രതിയുടെ കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് തന്നെയാണ് മറുനാൻ മലയാളിയുടെ അന്വേഷണം വ്യക്തമാക്കുന്നത്.
സോഷ്യൽ മിഡിയയിൽ സജീവമായ ചർച്ചകളിൽ അന്വേഷണ സംഘത്തിലുള്ള നാലോളം മുതിർന്ന ഉദ്യോഗസ്ഥരുമായി മറുനാടൻ ആശയ വിനിമയം നടത്തി. ചർച്ചയാകുന്ന ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരം ഈ ഉദ്യോഗസ്ഥർക്ക് നൽകാനുണ്ട്. ശാസ്ത്രീയമായ തെളിവകളെ ഒരു കോടതിയിലും ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ പ്രതി ശിക്ഷപ്പെടുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പു പറയുന്നു. ജിഷയേയും അമ്മയേയും കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളക്കഥകളാണെന്നും അപഥസഞ്ചാരത്തിന്റെ വഴിയിൽ ഇവർ ജീവിതം നയിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ഈ കഥകൾ തള്ളിക്കളയാനുള്ള വിവര ശേഖരണവും തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ജിഷയെ കുറച്ച് പ്രരിക്കുന്നതെല്ലാം വ്യജ കഥകളെന്ന് പൊലീസ്. കൊല ചെയ്യുകയെന്ന ഉദേശ്യത്തോടെയാണ് കൊലയാളി മദ്യപിച്ച് ലക്കുകെട്ട് ജിഷയെ പാഠം പഠിപ്പിക്കാൻ എത്തിയത് എന്ന കാര്യവും സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കൊലയാളിയും ജിഷയും തമ്മിൽ ദീർഘകാലത്തെ പരിചരയമാണെന്ന വാദവും പൊലീസ് തള്ളിക്കളയുന്നു. പ്രതിയുമായി ജിഷയ്ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. എന്നാൽ സുന്ദരിയായ പെൺകുട്ടിയുടെ പിറകെ നടക്കുന്ന സ്വഭാവം പ്രതിക്കുണ്ടായിരുന്നു. ഇതിനെ ജിഷയുടെ കുറ്റമായി കണക്കാക്കാനാകില്ലെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു.
ജിഷയും പ്രതിയും തമ്മിൽ അവിഹതമെന്നത് പച്ചക്കള്ളം
ജിഷയും പ്രതിയും തമ്മിൽ ദീർഘകാല പരിചയം ഉണ്ടായിരുന്നുവെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ബൈക്കിൽ ജിഷയ്ക്കൊപ്പം സഞ്ചരിച്ചിരുന്ന ആളാണ് പ്രതിയെന്നും വാദങ്ങളെത്തി. എന്നാൽ ഇതെല്ലാം കള്ളമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ചെരുപ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കൊലപാതകിലുടെ മൂന്ന് ഡിഎൻഎ സാമ്പികളുകൾ പൊലീസിന് കിട്ടി. ഇവയുമായി അറസ്റ്റിലായ അമീറുലിന്റെ ഡിഎൻഎ ഒത്തു നോക്കി. ഇതിലെ സാമ്യം അമ്പരപ്പിച്ചു. ഇതോടെയാണ് പ്രതിയുടെ കാര്യത്തിൽ അന്വേഷണ സംഘം നിലപാടിലെത്തിയത്.
ജിഷയുമായി മുൻകാല അടുപ്പമുണ്ടെന്ന് പ്രതി പറഞ്ഞിട്ടില്ല. എന്നാൽ കണ്ട് പരിചയം ഉണ്ടായിരുന്നു. ഇത് താൽപ്പര്യത്തിലേക്ക് വഴിമാറി. പലപ്പോഴും ജിഷയെ ശല്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ജിഷ ഇയാളെ മൈൻഡ് ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രതികാരമായി മാറിയത്. കൊല നടന്ന ദിവസം രാവിലേയും ജിഷയോടുള്ള താൽപ്പര്യം അശ്ലീല ചുവയുള്ള പ്രകടനത്തിലൂടെ പ്രതി പ്രകടിപ്പിച്ചിരുന്നു. വളരെ നാളായി തന്റെ പിറകെ നടന്ന് ശല്യം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയോട് ജിഷയുടെ പെരുമാറ്റം യാതൊരു പെൺകുട്ടിയുടേതിനും സമാനമായിരുന്നു. ചെരുപ്പൂരി അടിക്കുമെന്ന് ജിഷ ആംഗ്യം കാട്ടി. പ്രകോപനപരമായിട്ടാണ് ഇതിന് പ്രതി കണ്ടത്. ലൈംഗികാസക്തിയുള്ള പ്രതി ജിഷയെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് വൈകിട്ട് വീണ്ടുമെത്തിയത്.
ബലാൽസംഗവും പീഡനവുമായിരുന്നു തുടർന്ന് നടന്നത്. അവിടെ നിന്നും രക്ഷപ്പെട്ട പ്രതി ആസമിലേക്ക് മുങ്ങി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഇയാളുടെ യഥാർത്ഥ താമസ സ്ഥലം കണ്ടെത്തിയാണ് പിടികൂടിയത്.
ജിഷ മദ്യപാനിയല്ല
പൊതു സമൂഹത്തിന് വെറുപ്പ് ഉണ്ടാക്കാൻ വേണ്ടി എന്ന രീതിയിൽ ജിഷയേയും കുടുംബത്തേയും സമൂഹമധ്യത്തിൽ മോശക്കാരിയായി ചിത്രീകരിക്കുവാൻ അവർ സ്വഭാവദൂഷ്യമുള്ളവരാണെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പരസ്യപ്പെടുത്തിയത് എന്തുകൊണ്ടെന്ന ചോദ്യവും പൊലീസിനെതിരെ ഉയർന്നിരുന്നു. എന്നാൽ ഇത് എല്ലാ അർത്ഥത്തിലും നിഷേധിക്കുകയാണ് പൊലീസ്. ആദ്യം മുതൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ പരിഗണനയും ജിഷയുടെ അമ്മയ്ക്ക് നൽകിയിരുന്നു. പ്രതിയെ പിടിച്ചതു പോലും ജിഷയുടെ അമ്മയെ എഡിജിപി നേരിട്ട് എത്തി അറിയിച്ചു. ഇതിൽ തന്നെ ഇത്തരം പ്രചരണത്തിൽ പൊലീസിന് പങ്കില്ലെന്ന് വ്യക്തമാണമെന്ന് അന്വേഷണ സംഘം പറയുന്നു.
വാശി മൂത്ത് ജിഷയോട് പ്രതികാരം ചെയ്യാനായി മദ്യപിച്ചെത്തിയ പ്രതി മദ്യവും കൈയിൽ കരുതി. ജിഷ മദ്യപാനിയായിരുന്നില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ മദ്യത്തിന്റെ അംശം പ്രതി വായിൽ ഒഴിച്ചതിന്റെ ഫലമാണെന്നും പൊലീസ് പറയുന്നു. ജിഷ ഇതിന് മുമ്പ് മദ്യപിക്കുമായിരുന്നുവെന്നതിന് സഹപാഠികളോ അയൽക്കാരോ ഒന്നും സാക്ഷികളുമില്ല. അതുകൊണ്ട് തന്നെ മദ്യപാനിയാക്കുന്ന പ്രചരണവും കൊല്ലപ്പെട്ട പെൺകുട്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. ജിഷയും പ്രതിയും തമ്മിലെ കുളിക്കടവിലെ തർക്കം കെട്ടുകഥമാത്രമാണെന്നും വ്യക്തമാക്കി.
ജിഷയുടെ കൊലപാതകത്തിലേക്ക് പ്രതിയെ എത്തിച്ചത് മെയിൽ ഈഗോ മാത്രമാണ്. കളിയക്കാലിന്റെ വേദനയിൽ നിന്നായിരുന്നു അതുണ്ടായത്. ഈ പ്രതികാരം തന്നെയാണ് കൊലയ്ക്ക് കാരണം. വഴിവിട്ട ബന്ധങ്ങളോ മദ്യപിച്ച് ബഹളമുണ്ടാകുന്ന സ്വഭാവമോ ജിഷയ്ക്കുണ്ടായിരുന്നില്ല. പ്രതിയുമായി വീട്ടിലിരുന്ന് ജിഷ മദ്യപിച്ചതെന്ന് പറയുന്നത് തന്നെ അസംബന്ധമാണെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പോലും ജിഷ സജീവമായിരുന്നില്ല. നിയമം വരെ പഠിച്ച പെൺകുട്ടിയായിരുന്നു അവർ. കോളേജിലും മറ്റും ജിഷയെ പറ്റി സഹപാഠികൾക്ക് നല്ലതു മാത്രമേ പറയാനുള്ളൂ. ഒരു വർഷത്തിനകം ഈ പെൺകുട്ടിയുടെ ഫോണിലേക്ക് വന്നത് 92 കോളുകൾ മാത്രമാണ്. അതിൽ പലതും ജിഷയും അമ്മയെ ആളുകൾ വിളിച്ചതും.
അങ്ങനെ പ്രശ്നങ്ങളിലൊന്നും അറിഞ്ഞു കൊണ്ട് എടുത്തു ചാടാത്ത പെൺകുട്ടിയായിരുന്നു ജിഷയെന്നും അന്വേഷണ ഉദ്യോഗസ്ഥർ നിഗമനത്തിൽ എത്തിക്കഴിഞ്ഞു. കേസിന്റെ വിചാരണ ഘട്ടത്തിൽ ജിഷയ്ക്കെതിരെ പ്രതിഭാഗം ആരോപണങ്ങൾ ഉന്നയിക്കാൻ സാധ്യത ഏറെയാണ്. അതിനെ അപ്രസക്തമാക്കുന്ന തരത്തിൽ തെളിവ് ശേഖരണമാണ് പൊലീസ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. ജിഷയുടെ അമ്മ രാജേശ്വരിയുമായി ബന്ധപ്പെട്ട വിഷയങ്ങളും പൊലീസ് ഇതിനായി ശേഖരിച്ചിട്ടുണ്ട്.
എന്തുകൊണ്ട് രാജേശ്വരി നാട്ടുകാർക്ക് മുമ്പിൽ മനോരോഗിയായി?
അയൽക്കാരുമായി രജേശ്വരിക്കും ജിഷയ്ക്കും യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വഴിവിട്ട ജീവിത ശൈലിയുടെ തെളിവായി പലരും ഇതിനെ ഉയർത്തി. എന്നാൽ നേർ വഴിക്ക് ജീവിക്കാൻ വേണ്ടി ബോധപൂർവ്വം രാജേശ്വരി എടുത്ത മുൻകരുതലായിരുന്നു ഇതിന് കാരണമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്
ജിഷയുടെ സഹോദരി ദീപയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ വളരെ നാളായി ദീപയെ രാജേശ്വരി വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. ജിഷയുമായി ദീപ അടുക്കുന്നതിനേയും അമ്മ എതിർത്തിരുന്നു. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന അച്ഛനുമായിട്ടായിരുന്നു ദീപയ്ക്ക് അടുപ്പം. ഈ പ്രശ്നങ്ങൾ ജിഷയിലേക്ക് കടക്കാതെ പഠിപ്പിച്ച് മിടുക്കിയാക്കാനായിരുന്നു രാജേശ്വരിയുടെ ലക്ഷ്യം. അതിന് വെല്ലുവിളികൾ ഏറെയാണെന്ന് അമ്മ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ജിഷയ്ക്ക് പെൻ ക്യാമറ വാങ്ങി നൽകിയതും കട്ടിലിനടയിൽ വെട്ടുകത്തി ഒളിപ്പിച്ചതും ഇതിന്റെ തെളിവാണ്. ജീവിത സാഹചര്യങ്ങൾ കാരണം ജിഷയ്ക്ക് എതിരെ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെ ചെറുക്കുകയായിരുന്നു അമ്മയുടെ ലക്ഷ്യം.
അയൽകാരിൽ നിന്ന് ഒഴിഞ്ഞു മാറി നിന്നതും ഇതുകൊണ്ട് മാത്രമാണ്. ജിഷയെ ശല്യപ്പെടുത്തുമോ എന്ന ഭയം കാരണം ആരേയും അവർ വീട്ടിലേക്ക് അടുപ്പിച്ചില്ല. മകളെ ശല്യം ചെയ്യാനെത്തുന്നവരെ ചീത്ത വിളിച്ച് അകറ്റി. കല്ലുകൾ പറക്കിയെറിഞ്ഞു. മനോരോഗിയാണ് രാജേശ്വരിയെന്ന നാട്ടുകാർ പറയുന്നതിന് കാരണം ഇളയ മകളുടെ ഭാവിയെ കുറിച്ചുള്ള ചിന്തകളായിരുന്നു. അതിൽ വിജയിച്ചെന്ന് കരുതി പുതിയ വീട്ടിലേക്ക് മാറാൻ ഒരുങ്ങുമ്പോഴാണ് രാജേശ്വരിയെ തളർത്തി മകളുടെ മരണ വാർത്ത എത്തുന്നത്. അതുകൊണ്ട് കൂടിയാണ് രാജേശ്വരി ആകെ തളർന്നു പോയതെന്നും വിശദീകരിക്കുന്നു.
രാജേശ്വരിക്ക് എഡിജിപി ബി സന്ധ്യ അർഹിക്കുന്ന പരിഗണന നൽകുന്നതും ആശ്വാസ വാക്കുകൾ പറയുന്നതും ഇതുകൊണ്ടാണ് എന്നാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ഇവരുടെ സ്വഭാവ ഹത്യയുമായി ബന്ധപ്പെട്ട പ്രചരണങ്ങളെ താമസിയാതെ തന്നെ പൊലീസ് തള്ളിപ്പറയും.
എന്തുകൊണ്ട് പ്രതിയെ കണ്ടെത്താൻ വൈകി?
പ്രതിയെ കണ്ടെത്താൻ വൈകിയതിനും പൊലീസിന് കൃത്യമായ ഉത്തരമുണ്ട്. ചെരുപ്പിന്റെ സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞില്ല. ഇതിനൊപ്പം ജിഷയുടെ കൊലപാതകത്തിന് ശേഷം പെരുമ്പാവൂരിൽ നിന്ന് 92നും 150നും ഇടയിൽ അന്യസംസ്ഥാന തൊഴിലാളികൾ അപ്രത്യക്ഷരായി. ഇതിൽ ബഹുഭൂരിഭാഗവും സ്വാഭാവികമായി നാട്ടിലേക്ക് മടങ്ങിയവരായിരുന്നു. എന്നാൽ പൊലീസിന് ഇവരുടെ വിശദാംശങ്ങളെല്ലാം അന്വേഷിക്കേണ്ടി വന്നു. ഇതിനൊപ്പം ജിഷയുടെ ഫോൺ കോളുകൾ നിരീക്ഷിച്ചെങ്കിലും ഒന്നും കിട്ടിയില്ല.
ചെരുപ്പിലെ സൂചനകളുമായി നീങ്ങയപ്പോൾ യഥാർത്ഥ പ്രതിയിലെത്തിയെന്ന് അന്വേഷണ സംഘം പറയുന്നു. വളരെ സങ്കീർണ്ണമായ അന്വേഷണമാണ് നടന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് ആയാൽ മാത്രം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്നായിരുന്നു തീരുമാനം. അതിനാൽ പ്രതിയെ പിടികൂടിയിട്ടും അതീവ രഹസ്യമാക്കി. ഡിഎൻഎ പരിശോധനാ ഫലം വന്ന ശേഷമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ പോലും ആരംഭിച്ചത്. ശാസ്ത്രീയ തെളിവ് എതിരായതിനാൽ പിന്നീടൊന്നും നിഷേധിക്കാൻ പ്രതിക്ക് കഴിയാതെ വന്നു. അതുകൊണ്ട് തന്നെ കുറ്റസമ്മത മൊഴി നൂറു ശതമാനം ശരിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വിവിധ ഘട്ടങ്ങളിൽ പൊലീസിന് ലഭിച്ച അന്വേഷണവുമായി ബന്ധപ്പെട്ട സാഹചര്യ തെളിവുകളുമായി ഒത്തുപൊകുന്ന തരത്തിലാണ് മൊഴിയും കിട്ടിയത്.
പൊലീസ് നടത്തിയതുകൊലക്കേസ് അന്വേഷണം, പിതൃത്വ പരിശോധനയല്ല
കോൺഗ്രസ് നേതാവ് പിപി തങ്കച്ചനെ രക്ഷിക്കാനായുള്ള കള്ളകൾ നടന്നോയെന്നും സോഷ്യൽ മീഡിയ സംശയം ഉയർത്തിയിരുന്നു. ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ശ്രീ.ജോമോൻ പുത്തൻപുരക്കൽ ഉന്നയിച്ച ആരോപണത്തിനെതിരെ മാനനഷ്ടക്കേസുമായി മുമ്പോട്ട് പോകുന്നതിനു പകരം ഡിഎൻഎ ടെസ്റ്റ് എന്ന ലളിതമായ നടപടിക്ക് വിധേയനാകാൻ തങ്കച്ചൻ തയ്യാറാകാത്തത് എന്തുകൊണ്ട് ...? (ഡിഎൻഎ ടെസ്റ്റിൽ ആരോപണം കള്ളമാണെന്ന് തെളിഞ്ഞാൽ മാനനഷ്ടക്കേസിന് അത് കൂടുതൽ ബലമല്ലേ ). ടി വിഷയങ്ങൾ വ്യക്തമാക്കാതെ ഏതെങ്കിലും ഒരു കോന്തനെ പ്രതി എന്നും പറഞ്ഞ് എഴുന്നള്ളിച്ചുകൊണ്ടു വന്നാൽ വിശ്വസിക്കാൻ ഞങ്ങൾക്ക് മനസ്സില്ല.ന്നൊയിരുന്നു ഒരു വിമർശനം.
ഇതിനും പൊലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടിയുണ്ട്. ജിഷയുടെ കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണമാണ് നടന്നത്. അതിൽ തങ്കച്ചന് യാതൊരു പങ്കുമില്ല. ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് കൊലയുമായി യാതൊരു ബന്ധവുമില്ല. ഇത് അന്വേഷണത്തിൽ വ്യക്തമായി അതുകൊണ്ടാണ് ഡിഎൻഎ പരിശോധനയുടെ ആവശ്യം വേണ്ടി വരാത്തത്. അതുകൊണ്ട് തന്നെ പിതൃത്വ വിവാദത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ അന്തിമ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ നാട്ടുകാർക്ക് അറിയാവുന്ന നാച്ചുറലായ പലതും തങ്കച്ചൻ നിഷേധിച്ചിരുന്നു. ഇതാണ് കോൺഗ്രസ് നേതാവിന് വിനയായതെന്നും വിശദീകരിച്ചു.
സ്ഥലത്തെ തലമുതിർന്ന കോൺഗ്രസ് നേതാവായിരുന്നു തങ്കച്ചൻ. ഈ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ ഏറ്റെടുക്കേണ്ടി ഇരുന്ന വ്യക്തി. എന്നാൽ തങ്കച്ചൻ അതിന് ഒരു ഘട്ടത്തിലും മുന്നോട്ട് വന്നില്ല. അതും ആളുകളിൽ സംശയമുണ്ടാക്കി.
എന്തുകൊണ്ടാണ് കൊലപാതകം നടന്ന് 6 ദിവസങ്ങളോളം ഇത് പുറംലോകമറിയാതെ പൊലീസ് മൂടിവച്ചത്?
ലോക്നാഥ് ബെഹ്റ ഡിജിപിയായതിന് ശേഷം അന്വേഷണത്തിന്റെ ഗതി തന്നെ മാറി. അധികാരത്തിലെത്തിയ സർക്കാരിന്റെ ഇടപെടലിലൂടെ പുതിയ സംഘത്തലവനെത്തി. എഡിജിപി ബി സന്ധ്യ എല്ലാം കൃത്യമായി ഏകോപിപ്പിച്ചു. അതിന് മുമ്പ് ഇപ്പോൾ കാണിച്ചതിന്റെ ഇരുപത് ശത്മാനം ഗൗരവം പോലും കാണിച്ചില്ലെന്ന് സമ്മതിക്കേണ്ടി വരും. അതുകൊണ്ടാണ് മൃതദേഹം കത്തിക്കലും തെളിവെടുക്കലുമെല്ലാം ശരിയായ രീതിയിൽ നടക്കാത്തത്.
ബഹളത്തിന്റെ റിയാക്ഷന് അനുസരിച്ചാണ് കേരളത്തിലെ കേസ് അന്വേഷണം. ആദ്യ ഘട്ടത്തിൽ ബഹളമൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ അലംഭാവവും വന്നു. ഈ രീതി മാറി പ്രൊഫഷണൽ സമീപനം കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ പൊലീസ് എടുക്കണം. ഇത് തന്നെയാണ് ജിഷ കൊലക്കേസ് അന്വേഷണം പഠിപ്പിച്ചതെന്നും ഒരു മുതർന്ന പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണ വീഴ്ചകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് മറുപടി നൽകി. നിർണ്ണായക തെളിവായ ചെരുപ്പു പോലെ കൂട്ടത്തിൽ ഒന്നായി പോയത് ഈ നോട്ടപ്പിഴവ് കൊണ്ട് മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
Stories you may Like
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച് അപകടം
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- കമൽനാഥ് അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്