ഉപദേശകനായി ബെഹ്റ; സംവിധായികയായി സന്ധ്യ; പിഴക്കാതെ ചുവടുകൾ വച്ച് ശ്രീജിത്ത്; ഈഗോകൾ മാറ്റി വച്ച് എസ്പിമാരും ഡിവൈഎസ്പിമാരും സിഐമാരും അടങ്ങിയ സംഘം; ജിഷയുടെ കൊലപാതകിയെ പിടിച്ചത് പഴുതുകൾ ഇല്ലാത്ത അന്വേഷണ സംഘത്തിന്റെ മികവ് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മെയ് 26നാണ് ദക്ഷിണമേഖലാ എഡിജിപിയായി ബി സന്ധ്യ ചുമതലയേറ്റത്. അന്ന് തന്നെ ജിഷ കൊലക്കേസ് സംബന്ധിച്ച അന്വേഷണം ആദ്യംമുതൽ തുടങ്ങുമെന്ന് സന്ധ്യ വ്യക്തമാക്കുകയും ചെയ്തു. പിണറായി മന്ത്രിസഭയുടെ ആദ്യ യോഗ തീരുമാനങ്ങളിൽ ഒന്നും ജിഷാക്കേസ് അന്വേഷണം സന്ധ്യയെ ഏൽപ്പിക്കാനായിരുന്നു. കേസ് അന്വേഷണത്തിൽ സർക്കാർ കാട്ടിയ വിശ്വാസ്യതയോട് സന്ധ്യ നൂറു ശതമാനവും കൂറുപുലർത്തി. അന്വേഷണ സംഘത്തിൽ തനിക്ക് തൊട്ടു താഴെ ഐജിയായി എസ് ശ്രീജിത്ത് എത്തിയതോടെ ആത്മവിശ്വാസം കൂടി. ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ പെൺവാണിഭ സംഘത്തിന്റെ ഉറക്കം കെടുത്തിയ ശ്രീജിത്തിനെ പ്രത്യേക ഉത്തരവിലൂടെ എറണാകുളം റേഞ്ച് ഐജിയാക്കിയതോടെ സന്ധ്യയ്ക്ക് മികച്ച കീഴുദ്യോഗസ്ഥനുമായി. മുകളിൽ അന്വേഷണത്തിന് വേണ്ട നിർദ്ദേശം നൽകാൻ ലോക്നാഥ് ബെഹ്റയെന്ന ഡിജിപിയും.
അതീവ രഹസ്യമായി അന്വേഷണം നടത്താനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി എറണാകുളം റൂറൽ എസ്പിയായി ഉണ്ണിരാജയെ നിയമിച്ചു. അന്വേഷണ സംഘത്തിലുള്ളവർ തന്നെ അതത് പ്രദേശത്തിലെ ക്രമസമധാന ചുമലത നയിക്കുന്നതാണ് ഉത്തമമെന്ന ബെഹ്റയുടെ വിലയിരുത്തലായിരുന്നു ഇതിന് കാരണം. ഇതോടെ അന്വേഷണ വിവരങ്ങൾ മറ്റൊരു പ്രധാനിയിലേക്ക് അനാവശ്യമായി ചോർന്നെത്താനുള്ള സാധ്യത കുറഞ്ഞു. ലോക്കൽ പൊലീസും അന്വേഷണത്തിൽ സജീവമാകേണ്ട അവസ്ഥ വന്നു. അന്വേഷണത്തിലെ ഓരോ ഘട്ടവും സന്ധ്യ നേരിട്ട് വിലയിരുത്തി. ചുമതലയേറ്റ ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോലും സന്ധ്യ പോയില്ല. മുഴുവൻ സമയവും കേസിന്റെ ഏകോപനമാണ് സന്ധ്യ നടത്തിയത്. ശ്രീജിത്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചെയ്യേണ്ടതെന്ന് സന്ധ്യ തന്നെ നിശ്ചയിച്ചു. ഇതിലൂടെ ആരും സ്വന്തം നിലയിൽ അന്വേഷണത്തിൽ ഇടപെടൽ നടത്തിയില്ലെന്ന് ഉറപ്പിച്ചു.
എഡിജിപിയുടെ നിർദ്ദേശമാണ് ഓരോരുത്തരും അനുസരിക്കുന്നതെന്ന തിരിച്ചറിവ് പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഈഗോ ഇല്ലാതാക്കി. അങ്ങനെ എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിൽ ആദ്യ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ഈഗോയുടെ പേരിൽ കണ്ടില്ലെന്ന് നടിക്കാൻ സന്ധ്യ തയ്യാറായില്ല. ഇതിനൊപ്പം അതിസൂക്ഷ്മമായ അന്വേഷണവും ഈ കേസിൽ ഒത്തുചേർന്നതോടെ കൊല നടന്ന് 47-ാം ദിവസം കൊലയാളി വലയിലായി. ഇവിടെ യഥാർത്ഥ താരം സന്ധ്യയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ സമ്മതിക്കുന്നു. ആരും വേണ്ടാതെ ഉപേക്ഷിച്ച ചെരുപ്പിനെ ചൂണ്ടിക്കാട്ടിയത് ബഹ്റയാണ്. എന്നാൽ ചെരുപ്പിനെ പിന്തുടർന്ന് പ്രതിയെ കണ്ടെത്തിയത് സന്ധ്യയുടെ അന്വേഷണ ബുദ്ധി തന്നെയാണ്.
ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അതി സമർത്ഥമായി തന്നെ ചെയ്യാൻ എറണാകുളം റേഞ്ച് ഐജി ശ്രീജിത്തും ഒപ്പം കൂടി. ക്രൈംബ്രാഞ്ചിലെ ഐജിയെന്ന അന്വേഷണ പരിചയം ജിഷാക്കേസ് അന്വേഷണത്തിലേക്ക് ശ്രീജിത്തുകൊണ്ടു വന്നു. എസ്പിയായെത്തിയ ഉണ്ണിരാജയും ക്രൈംബ്രാഞ്ചിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥനാണ്. ഈ ഏകോപനങ്ങൾ പ്രതിയിലേക്ക് എത്താൻ സഹായകമായി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധു, ഡിവൈഎസ്പിമാരായ ശശിധരൻ, സോജൻ എന്നിവരും സത്യസന്ധമായി തന്നെ ഉപദേശങ്ങൾ പിന്തുടർന്നു. പെരുമ്പാവൂർ, കുറുപ്പംപടി സിഐമാരായി പുതിയ സംഘത്തിലെ അംഗങ്ങളായ ബൈജു പൗലോസിനെയും ഷംസുവിനെയും നിയമിച്ചതോടെ എല്ലാം അതിവേഗത്തിലായി. പെരുമ്പാവൂർ ഡിവൈഎസ്പിയായി കെ.എസ്.സുദർശനും അന്വേഷണത്തിലെ പ്രധാന പങ്കാളിയായി.
സമീപവാസികളുടെ മൊഴി രേഖപ്പെടുത്താൻ എഡിജിപി ബി.സന്ധ്യ നേരിട്ടെത്തി. കൊലയാളിയെ കണ്ടെത്താൻ അറിയാവുന്ന മുഴുവൻ വിവരങ്ങളും പൊലീസിനെ അറിയിക്കേണ്ടത് ആവശ്യമാണെന്ന് എഡിജിപി വിശദീകരിച്ചു. കേസ് ഡയറി വിശദമായി പരിശോധിച്ച ബി.സന്ധ്യ കുറുപ്പംപടി വട്ടോളിപ്പടിയിൽ ജിഷ കൊല്ലപ്പെട്ട മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലായി മൂന്നു മണിക്കൂർ ചെലവഴിച്ചു. അറിയാവുന്ന മുഴുവൻ വിവരങ്ങളും സംശയങ്ങളും റൂറൽ എസ്പി പി.എൻ.ഉണ്ണിരാജൻ, എസ്പി പി.കെ.മധു എന്നിവരടക്കമുള്ളവർക്കു കൈമാറണമെന്നു നാട്ടുകാരോട് അഭ്യർത്ഥിച്ചു. കുറുപ്പംപടി വട്ടോളിപ്പടിയിൽ ജിഷ കൊല്ലപ്പെട്ട വീടും പരിസരവും പരിശോധിച്ച ശേഷം, കേസിൽ മൊഴി കൊടുത്ത അയൽവാസികളുമായി എ!ഡിജിപി സംസാരിച്ചു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയിൽ സന്ദർശിച്ചു. ഇതോടെ അന്യസംസ്ഥാന തൊഴിലാളിയാണ് കൊലപാതകിയെന്ന് ഉറപ്പിച്ചു. ബെഹ്റ എത്തിയതോടെ ചെരുപ്പും നിർണ്ണായക തെളിവായി. രാജേശ്വരിയെ വാടക വീട്ടിലേക്കു മാറ്റാനുള്ള നീക്കം റവന്യു വകുപ്പ് ഉപേക്ഷിച്ചതും സന്ധ്യയുടെ നിർദ്ദേശത്തെ തുടർന്നാണ്. കൊലയാളിയെ പിടികൂടുംവരെ രാജേശ്വരിയുടെ സുരക്ഷ ഉറപ്പാക്കാൻ അതാണു നല്ലതെന്ന പൊലീസിന്റെ അഭിപ്രായം മാനിച്ചാണു വാടകവീടു കണ്ടെത്താനുള്ള നീക്കം ഉപേക്ഷിച്ചത്.
പിന്നീട് കണ്ടതു കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ശാസ്ത്രീയമായ തെളിവുശേഖരണം. കൊല നടന്ന ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണം പാളിയെന്ന ആരോപണം നിലനിൽക്കെയാണു കുറ്റാന്വേഷണത്തിലെ ഏറ്റവും വിശ്വസനീയമായ ഡിഎൻഎ തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസ് വിജയിച്ചത്. ജിഷയുടെ കടിയേറ്റ കൊലയാളി തിരികെ കടിച്ചപ്പോൾ ജിഷയുടെ ചുരിദാറിൽ പറ്റിയ ഉമിനീരാണ് കേസിൽ പൊലീസിനു ലഭിച്ച ആദ്യ പിടിവള്ളി. അതിൽ കൊലയാളിയുടെ ഡിഎൻഎ തിരിച്ചറിഞ്ഞു. എന്നാൽ ജിഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോവാൻ വീട്ടിൽനിന്ന് ആംബുലൻസിലേക്കു നീക്കിയ ആരെങ്കിലും അറിയാതെ തുപ്പിയപ്പോൾ തെറിച്ചു വീണതാണോ ഈ ഉമിനീരെന്നു സംശയിച്ചിരുന്നു. മൃതദേഹത്തിനു ദുർഗന്ധമുണ്ടായിരുന്നതിനാൽ അതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലായിരുന്നു. എന്നാൽ ജിഷ കൊലയാളിയെ മാന്തിയപ്പോൾ നഖത്തിനുള്ളിൽ പറ്റിയ ചർമ്മ കോശങ്ങളിലെ ഡിഎൻഎയും ഉമിനീരിലെ ഡിഎൻഎയും പൊരുത്തപ്പെട്ടതോടെ ഈ ഫൊറൻസിക് തെളിവ് അതിശക്തമായി. ചെരുപ്പിലെ ഡിഎൻഎ കാര്യങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു.
കഴുത്തിൽ കുത്തേറ്റു താഴേക്കുവീണ ജിഷയുടെ രക്തത്തുള്ളി കൊലയാളിയുടെ റബർ ചെരിപ്പിലേക്കു തെറിച്ചു വീണിരുന്നു. ഇതു ശ്രദ്ധിക്കാതിരുന്ന കൊലയാളി വീടിനു സമീപത്തെ കനാലിലേക്ക് ഇറങ്ങി. കനാലിലെ നീരൊഴുക്ക് അപ്പോൾ നിലച്ചിരുന്നതിനാൽ ചെരിപ്പിലെ രക്തത്തുള്ളി കഴുകിപ്പോയില്ല. കനാലിലെ പശിമയുള്ള ചെളിയിൽ ചെരിപ്പു പുതഞ്ഞതോടെ കൊലയാളിക്കു വേഗത്തിൽ നടക്കാൻ കഴിയാതെയായി. ചെരിപ്പ് കയ്യിൽ ഊരിപ്പിടിച്ചു കനാൽ വരമ്പിലേക്കു കയറിയ കൊലയാളി ചെളിപുരണ്ട ചെരിപ്പ് റോഡരികിൽ ഉപേക്ഷിച്ചു. എന്നാൽ കേസ് അന്വേഷണം വഴിതെറ്റിക്കാനുള്ള തെളിവായി മാത്രം ആദ്യ അന്വേഷണ സംഘം ഇതിനെ കണ്ടു. ഈ ചെരുപ്പുകളെ കാനാലിലൂടെ നടക്കാനുള്ള ബുദ്ധിമുട്ടുകാരണം പ്രതി അഴിച്ചു വച്ചതാണെന്ന ബെഹ്റയുടെ അന്വേഷണ ബുദ്ധി സന്ധ്യ അക്ഷരംപ്രതി ഉൾക്കൊണ്ടു. അങ്ങനെയാണ് ചെരുപ്പുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. എല്ലാ ഡിഎൻഎയും ഒന്നാണെന്ന് വന്നതോടെ ഈ നീക്കവും ഫലം കണ്ടു.
ജിഷ കൊല്ലപ്പെടുന്നതിന്റെ തലേന്ന് ഏപ്രിൽ 27 മുതൽ പിറ്റേന്ന് 29 വരെ പെരുമ്പാവൂർ കുറുപ്പംപടി മേഖലയിലെ സെൽ ഫോൺ ടവറുകൾ വഴി 27 ലക്ഷം മൊബൈൽ ഫോൺ സിഗ്നലുകളാണ് കടന്നു പോയത്. ഇവ ഓരോന്നും പരിശോധിച്ച സൈബർ പൊലീസ് 38–ാം ദിവസം സംശയകരമായ 200 ഫോൺ നമ്പറുകളും അവയുടെ ഉടമകളുടെ പേരുകളും അന്വേഷണ സംഘത്തിനു കൈമാറി. അന്വേഷണ സംഘം ആദ്യം ചെയ്തത് ഇതിൽ ഏതെല്ലാം നമ്പറുകൾ, ജിഷ കൊല്ലപ്പെട്ട 28 നു ശേഷം നിർജീവമാണെന്നു കണ്ടെത്തുകയാണ്. ഇത്തരത്തിലുള്ള 26 നമ്പറുകൾ കണ്ടെത്തി. അതിൽ ജിഷയുടെ വീടിന് ഏറ്റവും സമീപമുള്ള 10 നമ്പറുകൾ ഉണ്ടായിരുന്നു. അതിൽ ഒരു നമ്പറിന്റെ പ്രത്യേകത അന്വേഷണ സംഘം ശ്രദ്ധിച്ചു. സംഭവം നടന്ന രാത്രി അതിൽനിന്ന് ഒരു കോൾ പുറത്തേക്കു പോയിട്ടുണ്ട്. അത് അസമിലേക്കാണ്.
ഈ നമ്പർ ഉപയോഗിച്ച ഫോൺ തിരിച്ചറിഞ്ഞതോടെ അതേ ഫോണിൽ പിന്നീടുള്ള ദിവസങ്ങളിൽ മറ്റു രണ്ടു പുതിയ സിമ്മുകൾ കൂടി ഉപയോഗിച്ചതായി കണ്ടെത്തി. പിന്നീട് ഈ ഫോൺ ഉപയോഗിച്ചയാളുടെ സഞ്ചാരം പിൻതുടർന്ന് ഒരു സംഘം പൊലീസുകാർ അസമിലേക്കു തിരിച്ചു. അതിനിടയിൽ അതേ ഫോൺ പുതിയ സിം നമ്പറിൽ തമിഴ്നാട് കാഞ്ചീപുരത്തെ ടവർ ലൊക്കേഷനിൽ തെളിഞ്ഞു. അങ്ങനെ പ്രതി പടിയിലൂമായി. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബെഹ്റയുടെ വിദഗ്ധ ഉപദേശത്തിന്റെ കരുത്തിൽ സന്ധ്യ തന്നെയാണ് ഈ നീക്കങ്ങൾക്ക് ബുദ്ധി പകർന്നത്. കണ്ണൂരിലെ സൈബർ വിദഗ്ധരാണ് ഇതിന് തുണയായ മറ്റൊരു ഘടകം. മൊബൈൽ ഫോണുകളുടെ വിലയിരത്തലും വിവര ശേഖരണവും അതിവേഗം ഇവർ നിർവ്വഹിച്ചു. ഇതും പ്രതിയിലേക്ക് വേഗത്തിൽ കാര്യങ്ങളെത്താൻ കാരണമായി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്