കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തിയ സുബ്രഹ്മണ്യൻ സ്വാമിയുടെ മുൻപിലെ വഴികൾ അടഞ്ഞേക്കും; ജെയ്റ്റ്ലിക്കെതിരായുള്ള ആക്രമണം ബിജെപി നേതൃത്വത്തിൽ അതൃപ്തി ഉണ്ടാക്കുന്നു; മന്ത്രിയാകാനുള്ള സാധ്യത വീണ്ടും ഇല്ലാതായി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: റിസർവ്ബാങ്ക് ഗവർണർ രഘുറാം രാജനെതിരെയുള്ള പ്രസ്താവനകൾ ലക്ഷ്യംകണ്ടതോടെ അരുൺ ജയ്റ്റിലിക്കെതിരെ വാചകക്കസർത്തുമായി ഇറങ്ങിയ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിക്ക് പണികിട്ടി. ധനമന്ത്രിയെ ലക്ഷ്യമിട്ടും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നിരന്തരം പ്രസ്താവനകൾ നടത്തുന്ന സ്വാമി തലവേദനയായെന്ന് മുതിർന്ന ബിജെപി നേതാക്കൾതന്നെ പറഞ്ഞുതുടങ്ങി. ഇതോടെ അടുത്തുവരുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ നല്ലൊരു മന്ത്രിപദം ഒത്തുകിട്ടുമെന്ന സ്വാമിയുടെ പ്രതീക്ഷകൾ മങ്ങുകയാണ്.
ഒന്നിനു പിന്നാലെ ഒന്നായി ആരോപണങ്ങളുമായി രംഗത്തെത്തുന്ന സ്വാമിയെ എങ്ങനെ നിയന്ത്രിക്കണമെന്ന ആശങ്കയിലാണ് ബിജെപി കേന്ദ്രനേതൃത്വമെന്നാണ് സൂചനകൾ. ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി തൊടുക്കുന്ന ആരോപണങ്ങൾ യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് ധനമന്ത്രിയെ തന്നെയാണെന്നാണ് റിപ്പോർട്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷായോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
രാജ്യസഭാംഗമായ സ്വാമി ഉന്നയിക്കുന്ന ആരോപണങ്ങളിൽ ബിജെപി ക്യാമ്പ് നിരാശരാണെന്ന് പ്രമുഖ നേതാവ് പ്രതികരിച്ചു. 'സ്വാമി മാന്യതയുടെ അതിർവരമ്പുകൾ ഭേദിക്കുകയാണ്. പരസ്യമായ വിമർശനങ്ങളിലൂടെ സർക്കാറിന്റെ അടിത്തറയെ അദ്ദേഹം ദുർബലപ്പെടുത്തുന്നു. അതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ ആരോപണങ്ങളുമാണ്' ബിജെപി ദേശീയ നേതാക്കളിൽ ഒരാൾ പ്രതികരിച്ചത് ഇങ്ങനെ. ഇതിനിടെ സ്വാമിയുടെ പുതിയ ട്വീറ്റും വിവാദമായിരുന്നു. വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ രീതിയിലുള്ള വസ്ത്രധാരണ രീതി പിന്തുടരാൻ മന്ത്രിമാരോട് ബിജെപി നിർദ്ദേശിക്കണമെന്നായിരുന്നു പുതിയ ട്വീറ്റ്.
കോട്ടും ടൈയും കെട്ടിയാൽ അവരെ ഹോട്ടലിലെ വെയ്റ്റർമാരെപ്പോലെയാണ് തോന്നിക്കുന്നതെന്നും ട്വീറ്റിൽ പരിഹസിക്കുന്നുണ്ട്. ഇത് ജെയ്റ്റ്ലിയെ ഉന്നംവച്ചായിരുന്നെന്ന ആരോപണം ഉയർന്നതോടെ സംഗതി വിവാദമായി. ഔദ്യോഗിക സന്ദർശനാർത്ഥം ചൈനയിലുള്ള ജെയ്റ്റിലി, കോട്ടും ടൈയും ധരിച്ച് വ്യവസായ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് സ്വാമിയുടെ ട്വീറ്റ് വന്നത്. ജെയ്റ്റ്ലിയോട് പറയാനുള്ളത് അദ്ദേഹത്തോടു പറയുമെന്നും പ്രധാനമന്ത്രിയോടും ബിജെപി പ്രസിഡണ്ടിനോടും പറയേണ്ട സാഹചര്യം വരുമ്പോൾ അവരോടും പറയുമെന്നുമായിരുന്നു വിവാദങ്ങൾ സംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞ ദിവസം സ്വാമിയുടെ പ്രതികരണം.
അതേസമയം സ്വാമി ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയുള്ളതിനാലാണ് ബിജെപി നേതൃത്വത്തെ കടന്നാക്രമിക്കാൻ ധൈര്യപ്പെടുന്നതെങ്കിലും ജെയ്റ്റ്ലിക്കെതിരായ പുതിയ നീക്കങ്ങളിൽ ആ പിന്തുണ ഇല്ലെന്നാണ് സൂചന. മാത്രമല്ല, സംഘപരിവാറും ഇക്കാര്യത്തിൽ സ്വാമിക്കെതിരാണ്. റിസർവ്ബാങ്ക് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് എന്നിവർക്കെതിരെയാണ് സുബ്രഹ്മണ്യൻ സ്വാമി നേരത്തെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്.
ഇതിനു തൊട്ടു പിന്നാലെ ഉദ്യോഗസ്ഥരെ പിന്തുണച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രസ്താവനയുമായെത്തി. പരസ്യ വിമർശനം തുടരുന്ന പശ്ചാത്തലത്തിൽ സ്വാമിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് നാല് ജനറൽ സെക്രട്ടറിമാർ ബിജെപി ദേശീയ പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടതായാണ് വിവരം. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആർഎസ്എസ് പ്രത്യേക താൽപര്യം എടുത്താണ് സുബ്ഹ്മണ്യൻ സ്വാമിയെ ബിജെപിയിൽ എത്തിച്ചത്.
2013ൽ സ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആർ.എസ്.എസിനും തലവേദനയായി മാറിയെന്നാണ് റിപ്പോർട്ടുകൾ്. സ്വാമിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിയെ പരിഹസിച്ച് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും രംഗത്തെത്തി. അതിനിടെ മ്ന്ത്രിപദവി ലക്ഷ്യമിട്ടു നീങ്ങുന്ന സ്വാമി എൻഎസ്ജി അംഗത്വക്കാര്യത്തിൽ നടത്തിയ പ്രസ്താവനയും ബിജെപി നേതൃത്വത്തിന് സുഖിച്ചിട്ടില്ല. ഇന്ത്യയുടെ എൻ.എസ്.ജി. അംഗത്വത്തിന് ചൈനയെ അനുകൂലമാക്കാൻ താൻ തയ്യാറാണെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ ഈ ചുമതലയേറ്റെടുക്കാൻ താൻ ഒരുക്കമാണ്.
ചൈനയുടെ അതിഥിയായി താൻ ഈയിടെ പോയിരുന്നു. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലം മുതൽ ചൈനയിലെ മുതിർന്ന നേതാക്കളുമായി തനിക്കു ബന്ധമുണ്ട്. തന്റെ ആവശ്യപ്രകാരമാണ് കൈലാസ്മാനസസരോവർ പാത തുറന്നുകൊടുത്തത്.- ഇങ്ങനെ പോയി സ്വാമിയുടെ പ്രസ്താവനകൾ. മോദി വിചാരിച്ചിട്ട് നടക്കാത്ത കാര്യം താൻ നടത്തിക്കൊടുക്കുമെന്ന മട്ടിലാണ് സ്വാമി പ്രസ്താവന നടത്തിയതെന്നാണ് ഇപ്പോൾ ബിജെപി നേതൃത്വം കരുതുന്നത്. ഇതെല്ലാം അദ്ദേഹത്തിന്റെ മന്ത്രിപദത്തിലേക്കുള്ള യാത്രയിൽ സ്വാമിക്ക് തിരിച്ചടിയാകുമെന്ന് തീർച്ചായിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍