ഉന്നമിട്ട് എത്തിയ ആൾ ആദ്യവെട്ടുകൊണ്ടപ്പോൾ ഓടിരക്ഷപ്പെട്ടു; കലിയടങ്ങാതെ കണ്ണിൽക്കണ്ടവരെയെല്ലാം വെട്ടിയും കടകളാക്രമിച്ചും അക്രമിസംഘം; നിരണത്തെ ക്വട്ടേഷൻ ആക്രമണത്തിന് കാരണമായത് സദാചാരപ്പൊലീസ് ചമഞ്ഞ സജിത്തിനോടുള്ള വിനോദിന്റെ പ്രതികാരം
തിരുവല്ല: അസമയത്ത് കണ്ടതിനെ ചോദ്യംചെയ്തയാളോട് പകരംവീട്ടാനെത്തിയ ക്വട്ടേഷൻ സംഘത്തിന്റെ പ്രതികാരമാണ് നിരണത്ത് കഴിഞ്ഞദിവസം വ്യാപകമായ അക്രമസംഭവങ്ങൾക്ക് വഴിവച്ചതെന്ന് പൊലീസ്. നാട്ടുകാരനായ സജിത്തിനോട് ഒന്നാംപ്രതി വിനോദിനുണ്ടായ പകയാണ് വ്യാപക അക്രമത്തിലേക്ക് വഴിവച്ചത്. കഴിഞ്ഞമാസം 28നാണ് നിരണത്ത് വലിയതോതിൽ അക്രമം അരങ്ങേറിയത്. കാറിലെത്തിയ ഒരു സംഘം കണ്ണിൽക്കണ്ടവരെയെല്ലാം വെട്ടുകയും കടകളും സ്ഥാപനങ്ങളും ആക്രമിക്കുകയും വ്യാപകനാശം സൃഷ്ടിക്കുകയുമായിരുന്നു.
പക്ഷേ ഇതിന്റെ കാരണംതേടി ഇറങ്ങിയ പൊലീസിനും നാട്ടുകാർക്കും എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല. നിരണം പഞ്ചായത്തുമുക്കിൽ വിനോദിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. പക്ഷേ ആദ്യം അക്രമിസംഘം ഉന്നംവച്ചെത്തിയ സജിത് വെട്ടേറ്റതോടെ രക്ഷപ്പെട്ട് രഹസ്യമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഇയാളെ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
നിരണെത്ത നടുക്കിയ ക്വട്ടേഷൻ ആക്രമണത്തിനു കാരണമായത് ഹരിപ്പാട് വലിയത്ത് കിഴക്കേതിൽ പുത്തൻകണ്ടത്തിൽ ബേബിയുടെ മകനും ഒന്നാം പ്രതിയുമായ വിനോദിന്റെ പ്രതികാരമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സദാചാരപ്പൊലീസ് ചമഞ്ഞ് ജനങ്ങൾക്കു മുന്നിൽ തന്നെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത സജിത് എന്ന യുവാവിനോട് പ്രതികാരം ചെയ്യാൻ ക്വട്ടേഷൻ സംഘവുമായി എത്തി കഴിഞ്ഞ 28 ന് രാത്രി നിരണം പഞ്ചായത്തു മുക്കിൽ വിനോദിന്റെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
സംഭവത്തെപ്പറ്റി പൊലീസ് ഭാഷ്യം ഇങ്ങനെ: പാലായിലെ നിർമ്മാണക്കമ്പനിയിൽ ഡ്രൈവറായ വിനോദ് കഴിഞ്ഞ 27ന് രാത്രി നിരണത്തുള്ള ഭാര്യവീട്ടിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ വന്നിരുന്നു. പഞ്ചായത്ത് മുക്കിലെ കടയിൽനിന്നു സാധനം വാങ്ങി പുറത്തേക്കിറങ്ങിയ വിനോദിനെയും കൂട്ടുകാരെയും സ്ഥലവാസിയായ മുട്ടുങ്കേരിൽ സജിത് ചോദ്യം ചെയ്തു. രാത്രി ഇവിടെ എന്തിനു വന്നു എന്നതായിരുന്നു ചോദ്യം. പ്രതിരോധിച്ചു നിന്ന വിനോദിനെ സജിത് ആക്രമിച്ചു.
ഇതിനിടെ ആളും കൂടി. ഭാര്യാസഹോദരനെ കാണാൻ എത്തിയതാണെന്നു സ്ഥലവാസികളോട് വിനോദ് പറഞ്ഞു. പ്രശ്നം പരിഹരിച്ചെങ്കിലും വിനോദിന്റെ ദേഷ്യമടങ്ങിയില്ല. ഈ സംഭവത്തിനു ശേഷം ഭാര്യവീട്ടിൽ കയറാതെ വിനോദ് സുഹൃത്തുക്കൾക്കൊപ്പം പോയത് ജോലി ചെയ്യുന്ന സ്ഥലത്തെ വാടക വീട്ടിലേക്കാണ്. തുടർന്ന് ഭാര്യവീടിനു സമീപം തന്നെ ആക്രമിച്ച സജിത്തിനോട് പ്രതികാരം ചെയ്യാനുള്ള പദ്ധതി തയാറാക്കി.
സജിത് ചോദ്യംചെയ്തപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് പാലായിലെ മറ്റൊരു സുഹൃത്തിന്റെ കാർ വിനോദ് സംഘടിപ്പിച്ചു. കാറിൽ നിരണം വഴി ഹരിപ്പാട്ടേക്കു പോയ ഇവർ നാലു പേരെക്കൂടി ഒപ്പംകൂട്ടി. മാരകായുധങ്ങളും കരുതിയിരുന്നു. നിരണം പഞ്ചായത്ത് മുക്കിൽ ഷെവർലെ എൻജോയ് കാറിലെത്തി. പഞ്ചായത്ത് മുക്കിൽ സജിത് വരുമെന്ന പ്രതീക്ഷയിൽ ഇവർ അയാളെത്തേടി വാഹനത്തിൽ റോന്ത് ചുറ്റിക്കൊണ്ടിരുന്നു. രാത്രി എട്ടുമണിയോടെ സജിത് പഞ്ചായത്ത് മുക്കിൽ എത്തി. കടയുടെ മുന്നിൽ നിന്ന സജിത്തിന്റെ മുന്നിൽ ചാടിവീണ് തലയിൽ ഇവർ വെട്ടിപ്പരുക്കേൽപ്പിച്ചു.
ആദ്യ വെട്ടുകൊണ്ടയുടൻ അപകടം മണത്ത സജിത് ഓടിരക്ഷപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ രഹസ്യമായി ചികിത്സ തേടി. സജിത് കടന്നുകളഞ്ഞതോടെ കലിതീരാതെ വിനോദും കൂട്ടുകാരും ഇതിനെ ചോദ്യംചെയ്ത നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. കാര്യമറിയാത ഇതുവഴിവന്ന യാത്രക്കാർക്കും നിരപരാധികൾക്കും നേരെ ആക്രമണം തുടർന്നു. നിരവധി കടകൾക്കും സ്ഥാപനങ്ങൾക്കും നേരെയും ആക്രമണം ഉണ്ടായി. കണ്ണിൽ കണ്ടവരെയെല്ലാം വെട്ടുകയും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർക്കുകയും ചെയ്തു.
ആക്രമണത്തിനു ശേഷം പ്രതികൾ ഹരിപ്പാട്ടേക്കു മടങ്ങി. ആറ് പ്രതികളും അവിടെയിറങ്ങി. ഒന്നാം പ്രതി പാലായിലെത്തി വാഹനം തിരികെ ഉടമസ്ഥന് കൈമാറി. വാഹനത്തിന്റെ സൈഡ് ഗ്ലാസ് തകർന്നിരുന്നു. ഇത് ടിപ്പറിൽ ഇടിച്ചതാണെന്ന് ഉടമയെ ബോധ്യപ്പെടുത്തി. നാല് പ്രതികളെയാണ് ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞത്. രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ വഴിയാത്രക്കാരായ ചാക്കോച്ചനും വൈശാഖനും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.
സജിത് ഒളിവിൽ പോയതോടെ ക്വട്ടേഷൻ ആക്രമണത്തിനു കാരണമറിയാതെ പൊലീസും വലഞ്ഞു. സംഭവത്തിൽ നാലു പേരാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. പരുക്കേറ്റ അഞ്ചാമനായ സജിത് ഒരു ആശുപത്രിയിലും അഡ്മിറ്റ് ആകാതിരുന്നതും അന്വേഷണ സംഘത്തിനു തലവേദനയായി. ഒടുവിൽ സജിത്തിനെ കണ്ടെത്തിയ ശേഷമാണ് സംഭവത്തിന്റെ കാരണം പൊലീസ് മനസിലാക്കുന്നത്. ഒന്നാം പ്രതി ജോലി ചെയ്യുന്ന സ്ഥലം മനസിലാക്കിയ പൊലീസ് അവിടെ നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. ബംഗളുരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച വിനോദിനെ ഞായറാഴ്ച ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. കൊലപാതക ശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, മാരകായുധം കൈവശം വയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അക്രമികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്ന് സി.ഐ: ടി. മനോജ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍