അർഹതപ്പെട്ട സ്ഥലം മാറ്റത്തിനും പണം നൽകണം! കൈക്കൂലി നൽകാത്തതിന് ഡോക്ടറെ ആരോഗ്യവകുപ്പ് ഡയറക്ടർ പീഡിപ്പിക്കുന്നുവെന്ന് പരാതി; ഡോക്ടർ രമേശിനെതിരെ പരാതി പ്രവാഹം; ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും
എം എസ് സനിൽകുമാർ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. രമേശിനെതിരെ വീണ്ടും കൈക്കൂലി ആരോപണം. ഇടുക്കി ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾന്റായ ഡോ. ആർ. റോമിയാണ് ഡയറക്ടർക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് പരാതി നൽകിയത് . സ്ഥലം മാറ്റം ആവശ്യപ്പെട്ട തന്നോട് ഡോ. രമേശ് കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. പരാതിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. നേരത്തെ പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോ. സുധീർ ഷെരീഫും സമാനമായ പരാതി ഉന്നയിച്ചിരുന്നു. മറുനാടൻ മലയാളിയാണ് ഇക്കാര്യവും പുറത്തുകൊണ്ടുവന്നത്.
കൊല്ലം ജില്ലാ ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റായിരുന്നു ഡോക്ടർ റോമി. ഗൈനക്കോളജിയിൽ ഡിപ്ലോമ നേടാൻ ഡെപ്യൂട്ടേഷനിൽ പോയി. ഇത് കഴിഞ്ഞ് തിരികെയെത്തിയപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ഒഴിവുണ്ടായിരുന്നില്ല. തുടർന്ന് ഇടുക്കി ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. 2012 ൽ സ്പെഷാലിറ്റി കേഡർ നിലവിൽ വന്നതുമുതൽ ഇതിന് അർഹതയുള്ളയാളാണ് ഡോക്ടർ റോമി. റോമിയേക്കാൾ ജൂനിയറായ പലരും സ്പെഷാലിറ്റി കേഡറിലേക്ക് നിയമിതരായപ്പോൾ റോമിക്ക് ഇത് ലഭിച്ചില്ല. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഓപ്പൺ വേക്കൻസി വന്നപ്പോൾ ഈ ഒഴിവിലേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി. എന്നാൽ നടപടിയൊന്നും എടുത്തില്ല.
ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ നേരിൽ കണ്ടതെന്ന് റോമി പരാതിയിൽ പറയുന്നു. ഈ സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റോമിയുടെ പരാതി. കഴിഞ്ഞ ആറുമാസമായി ആരോഗ്യവകുപ്പ് ഡയറക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയാണ്. തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഡോക്ടർ പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിയമിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് ഡോക്ടർ റോമി ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
സ്ഥാനക്കയറ്റം ലഭിക്കാൻ പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. സുധീർ ഷെറീഫിനോട് ആരോഗ്യവകുപ്പ് ഡയറക്ടർ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അർഹമായ സ്ഥാനക്കയറ്റം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നേരിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പ് ഡയറക് ടർ ഡോക്ടർ രമേഷ് 2 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡോക്ടർ സുധീർ പറഞ്ഞു. കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്റെ സ്ഥാനക്കയറ്റം ഡയറക്ടർ വൈകിപ്പിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർ ഷെറീഫും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന സമയത്ത് ഉന്നതപഠനത്തിനായി സുധീർ അവധിയെടുത്തിരുന്നു. തുടർന്ന് തിരികെയെത്തിയ സുധീറിന് അപ്പോയ്മെന്റ് ഉത്തരവ് ലഭിക്കാൻ വൈകി. ഇതിനെതിരെ ഡോക്ടർ അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സുധീറിന് നിയമനോത്തരവ് നൽകാൻ ട്രിബ്യൂണൽ വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഏപ്രിൽ 5 ന് സുധീർ ചിറ്റൂർ താലൂക്ക് താലൂക്ക് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. ഈ സാഹചര്യത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുമുണ്ടായി. സ്ഥാനക്കയറ്റം നൽകണമെന്ന് അഭ്യർത്ഥിക്കുന്ന നിവേദനവുമായി ഏപ്രിൽ 6 ന് വൈകുന്നേരം തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തി ഡയറക്ടർ ഡോക്ടർ രമേഷിനെ നേരിൽ കണ്ടു.
'നിവേദനം തരൂ. കാര്യങ്ങൾ ശരിയാക്കിക്കോളാം. ഇനി ഇക്കാര്യത്തിന് എന്നെ വന്നു കാണേണ്ട ' എന്നായിരുന്നു ഡയറക് ടറുടെ മറുപടി. കാര്യങ്ങൾ ശരിയാകുമെന്ന് കരുതി ഡോക്ടർ സുധീർ കാത്തിരുന്നു . ദിവസങ്ങൾ കഴിഞ്ഞ് ഡയറക് ടർ ഓഫീസിൽ അന്വേഷിച്ചപ്പോൾ സ്ഥാനക്കയറ്റത്തിനുള്ള പേപ്പറുകൾ ഒന്നും അനങ്ങിയിട്ടില്ല എന്ന് മനസ്സിലായി. തുടർന്ന് ഏപ്രിൽ 18 ന് തിരുവനന്തപുരത്തെത്തി ഡയറക്ടർ ഡോക്ടർ രമേഷിനെ നേരിൽ കണ്ടു. അപ്പോഴാണ് കൈക്കൂലി ആശ്യപ്പെട്ടതെന്ന് സുധീർ പറയുന്നു. ' സ്ഥാനക്കയറ്റം തരാം. ഒരു 2 ലക്ഷം രൂപ ചെലവ് വരുന്ന കാര്യമാണ്. അത് തരണം. അപ്പോയ് മെന്റ് ഓർഡർ കിട്ടാതിരുന്ന 7 മാസത്തെ ശമ്പളം ഒരുമിച്ച് കിട്ടാൻ പോവുകയല്ലേ. അപ്പോൾ 2 തരുന്നതിന് കുഴപ്പമില്ലല്ലോ' . ഇതായിരുന്നു ഡോക്ടർ രമേഷിന്റെ പ്രതികരണമെന്ന് സുധീർ പറഞ്ഞു .
നിയമപരമായി തനിക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റമാണ്, അത് ലഭിക്കാൻ പണം നൽകാൻ തയ്യാറല്ല എന്നായിരുന്നു സുധീറിന്റെ നിലപാട്. സ്ഥാനക്കയറ്റം വൈകുന്നു എന്ന് കാണിച്ചുള്ള നിവേദനം നൽകി മടങ്ങി . പിന്നീട് തന്റെ കാര്യത്തിൽ പ്രതികാര സ്വഭാവത്തോടെയായിരുന്നു ഡയറക്ടറുടെ നടപടികളെന്ന് സുധീർ പറഞ്ഞു. സ്ഥാനക്കയറ്റം അനാവശ്യമായി വച്ചുതാമസിപ്പിക്കുന്ന നടപടികളാണ് ഡയറക് ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിവിധ സെക് ഷനുകളിലേക്ക് കാരണമില്ലാതെ തന്റെ പേപ്പറുകൾ അയച്ചുതുടങ്ങി. സ്ഥാനക്കയറ്റം നൽകുന്നതിൽ തടസ്സമില്ല എന്ന് ലോ ഓഫീസർ റിപ്പോർട്ട് നൽകി.
എന്നിട്ടും ഡയറക് ടർ പേപ്പറുകൾ പിടിച്ചുവച്ചു. ഒടുവിൽ സഹികെട്ട് ഒരിക്കൽ കൂടി ഡോക്ടർ രമേഷിനെ സന്ദർശിച്ചു. പണം നൽകാതെ കാര്യം നടക്കില്ലെന്നായിരുന്നു മറുപടി. പണം നൽകാൻ ആവില്ലെന്ന് വ്യക്തമാക്കി തിരികെപോന്നു. പിന്നീട് ഇതുവരെ ഡോക്ടർ സുധീറിന്റെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിൽ ഒരുനടപടിയും എടുക്കാൻ ഡയറക്ടർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കൈക്കൂലിക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയെ സമീപിക്കാൻ ഡോക്ടർ സുധീർ തയ്യാറായത്. മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ കാലത്താണ് ഡോക്ടർ രമേഷ് ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിതനാകുന്നത്.
Stories you may Like
- കൈക്കൂലി കേസിൽ പെട്ട ഡോ ഷെറി ഐസക്കിന് സസ്പെൻഷൻ
- ഷെറി ഐസക്കിന്റെ സ്വത്തുക്കളിൽ ഇഡി അന്വേഷണവും
- രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി അടക്കം 68 പേരുടെ സ്ഥാനക്കയറ്റം റദ്ദാക്കി സുപ്രീം കോടതി
- കൈക്കൂലി വാങ്ങുന്നതിനിടെ ടി ആർ ഡി എം സൈറ്റ് മാനേജർ അറസ്റ്റിൽ
- കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍