ഇണക്കവും പിണക്കവും
വീട്ടുമുറ്റത്തു നിന്നു ഗേറ്റിലേയ്ക്ക് കുത്തനെയൊരു കയറ്റമുണ്ട്. കയറ്റം കയറിച്ചെന്നു ഗേറ്റു കടന്നുകഴിയുമ്പോൾ ഹൈവേയുടെ അരികിലുള്ള കാന മൂടിയിരിക്കുന്ന സ്ലാബിന്റെ മുകളിൽ ഒരു കുലുക്കത്തോടെ കയറിയിറങ്ങണം. അങ്ങനെ, ഒരു കയറ്റവും തുടർന്നൊരു കുലുക്കവും. ബൈക്കു ഗേറ്റിലേയ്ക്കുള്ള കയറ്റം കയറാൻ തുടങ്ങുമ്പോൾത്തന്നെ അവളെന്റെ മാറിലൂടെ ചുറ്റിപ്പിടിച്ചിട്ടുണ്ടാകും. അതാണു പതിവ്.
ഇന്നു പതിവു തെറ്റിയിരിക്കുന്നു. ബൈക്ക് സ്റ്റാർട്ടാക്കിയപ്പോൾ മുതൽ ഞാനതു ശ്രദ്ധിച്ചിരുന്നു.
എന്നെ സ്പർശിക്കുകപോലും ചെയ്യാതെ, ഇവളെങ്ങനെയാണു ബൈക്കിന്മേൽ ഉറച്ചിരിക്കുന്നത്? ഞാൻ റിയർവ്യൂ മിററുകളിലൂടെ നോക്കി.
അവൾ പിൻസീറ്റിന്റെ പുറകറ്റത്തേയ്ക്കു നീങ്ങിയിരിക്കുന്നു. സീറ്റിന്റെ പുറകിലുള്ള സീറ്റ്ഹാന്റിലിൽ ഇടതുകൈകൊണ്ടു പിടിച്ചിട്ടുണ്ടാകണം; അതു മിററുകളിൽ ശരിക്കു ദൃശ്യമല്ല. പിൻസീറ്റിന്റെ വലതു വശത്ത്, അല്പം താഴെയായി മറ്റൊരു ഹാന്റിലുണ്ട്. അതിലവൾ വലതുകൈ കൊണ്ടു പിടിച്ചിരിക്കുന്നതു വലതുവശത്തെ മിററിൽ കാണാം.
ബൈക്കിൽ പോകുമ്പോഴൊക്കെ എന്നോടൊട്ടിച്ചേർന്ന്, വലതുകവിൾത്തടം എന്റെ പുറത്തമർത്തിയാണ് അവളിരിക്കാറ്. സദാ എന്തെങ്കിലുമൊക്കെ പറയുകയും ചെയ്യും, എനിക്കു മാത്രം കേൾക്കാൻ പാകത്തിൽ. ആ പോക്കിനൊരു സുഖമുണ്ട്.
ഇന്നിപ്പോൾ അകലം, നിശ്ശബ്ദത, സുഖക്കുറവ്...
അവളെന്തൊക്കെ പറഞ്ഞാലും ചെയ്താലും എനിക്കതു പ്രശ്‌നമല്ല. പക്ഷേ, അവൾ മിണ്ടാതിരിക്കുന്നതും അകന്നു നിൽക്കുന്നതും എനിക്കസഹനീയമാണ്. അവൾക്കത് അസ്സലായറിയുകയും ചെയ്യാം. മറ്റുവഴികളില്ലാത്തപ്പോൾ അവൾ ഫലപ്രദമായി പ്രയോഗിക്കാറുള്ള ആയുധങ്ങളും അവ തന്നെ.
ഇന്നത്തെ പ്രശ്‌നം നിസ്സാരമാണ്. ആറേഴു കൊല്ലമായി വീടൊന്നു പെയിന്റടിച്ചിട്ട്. വീണ്ടും പെയിന്റടിയ്‌ക്കേണ്ട സമയം അതിക്രമിച്ചു. മാറ്റിവയ്ക്കാനാവാത്ത മറ്റു ചില അത്യാവശ്യങ്ങൾ മൂലം പെയിന്റിങ് നീണ്ടു നീണ്ടുപോയി. ഒടുവിൽ ഇനി നീട്ടിവയ്ക്കാനാകാത്ത നിലയിലെത്തി.
വീടിന് ഏതു ചായമടിക്കണം?
അവൾക്കു സംശയമില്ല: വെള്ള, തൂവെള്ള, പാൽവെള്ള, മിൽക്ക് വൈറ്റ്...
ഞാനെതിർത്തു. കഴിഞ്ഞ തവണയും വെള്ളയാണ് അകത്തും പുറത്തും അടിച്ചത്. അതും അവളുടെ തന്നെ നിർബന്ധം മൂലമായിരുന്നു. വീടു നിർമ്മിച്ച ഉടൻ വൈറ്റ് സിമന്റു പൂശിയിരുന്നു. അതിനു ശേഷമുള്ള ആദ്യത്തെ പെയിന്റിംഗായിരുന്നു, അത്. ''നമുക്കു വെള്ള തന്നെ അടിച്ചാൽ മതി. അകത്തും പുറത്തും,'' എന്നവൾ കടും പിടിത്തം പിടിച്ചു.
അന്നും ഞാൻ മുന്നറിയിപ്പു നൽകിയിരുന്നു: അല്പം കഴിയുമ്പോഴേയ്ക്കു വെള്ളനിറം മങ്ങും. അഴുക്കുകൾ എടുത്തു കാണിക്കുകയും ചെയ്യും. അതുകൊണ്ടു വെള്ളയ്ക്കു പകരം മറ്റെന്തെങ്കിലും നിറമടിക്കാം.
അവൾ സമ്മതിച്ചില്ല. വെള്ളനിറം തന്നെ അടിക്കണം.
ഒടുവിൽ അവൾ പറഞ്ഞതു സമ്മതിച്ചുകൊടുക്കേണ്ടി വന്നു: അകത്തും പുറത്തും വെളുപ്പു തന്നെ.
അതിന്റെ ദൂഷ്യം ഇപ്പോൾ പ്രകടം. അകത്തേയും പുറത്തേയും വെള്ളനിറം മങ്ങി. മഴ നനയുന്നയിടങ്ങളിലെല്ലാം പായൽ പിടിച്ചു. പച്ച നിറം മാത്രമല്ല, ചിലയിടങ്ങളിൽ കറുത്ത നിറവുമുണ്ട്. വെള്ളനിറത്തിന്റെ സകല പ്രതാപവും നഷ്ടപ്പെട്ടിരിക്കുന്നു.
ഞാൻ കുറ്റപ്പെടുത്തി: മറ്റേതെങ്കിലും നിറമടിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെയീ ഗുരുതരാവസ്ഥയുണ്ടാവില്ലായിരുന്നു.
മറ്റേതെങ്കിലും നിറമായിരുന്നെങ്കിൽ ഇതിലേറെ ഇരുണ്ടു പരിതാപകരമാകുമായിരുന്നു; ഇപ്പൊ ചെലേടത്തെങ്കിലും തെളിച്ചമുണ്ട്: അവൾ തിരിച്ചടിച്ചു.
അതു ശരിയായാലും തെറ്റായാലും ഇത്തവണ പുറത്തു വെള്ളയല്ല, ഇഷ്ടികക്കളറാണ് അടിക്കുക; ഞാനുറപ്പിച്ചു പറഞ്ഞു. അകത്തു നീയെന്തു നിറം വേണമെങ്കിലും തേച്ചോളിൻ. പക്ഷേ, പുറത്ത് ബ്രിക്ക് റെഡ്. അക്കാര്യത്തിൽ ഒരു നീക്കുപോക്കുമില്ല.
ടൗണിലെ കോടതികൾക്കും താലൂക്കാപ്പീസിനും രജിസ്ട്രാപ്പീസിനുമെല്ലാം ബ്രിക്ക് റെഡ് നിറമാണുള്ളത്, ഇഷ്ടികക്കളർ. നൂറും ഇരുനൂറും വർഷത്തെ പഴക്കമുള്ള, പ്രൗഢഗംഭീരങ്ങളായ കെട്ടിടങ്ങൾ. അവയിൽച്ചിലത് അല്പം അവശതയിലായിരിക്കാം. എങ്കിലും, അവയുടെ നിറം എനിക്കു വളരെയിഷ്ടമാണ്. അവയാണ് എന്റെ ഇഷ്ടത്തിന്റെ അടിസ്ഥാനം; ഞാനവൾക്കു വിവരിച്ചുകൊടുത്തു.
''കച്ചേരിക്കളറൊന്നും ഇവിടെ വേണ്ട. ഇതു വീടാ, കച്ചേരിയല്ല,'' അവൾ പരിഹസിച്ചു. ''തൂവെള്ളടെ ഐശ്വര്യം വേറൊന്നിനും ണ്ടാവില്ല.''
കാരണം, അവൾ വെള്ളനിറത്തിന്റെ ആരാധികയാണ്.
അവൾ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറങ്ങൾ എന്നിൽ വിവിധ തരത്തിലുള്ള സ്വാധീനങ്ങളാണു ചെലുത്താറ്. അവൾക്കൊരു ചുവന്ന സാരിയും ബ്ലൗസുമുണ്ട്; അവ ധരിച്ചാൽ അവളൊരു തീജ്വാലയായതായി തോന്നാറുണ്ട്. അതു കാണുമ്പോൾ ആസക്തികൾക്കു കടിഞ്ഞാണിടാൻ എനിക്കാകാതാകും; എന്നാണവൾ 1091നെ വിളിച്ചുവരുത്താൻ പോകുന്നതെന്നറിയില്ല!
വെളുപ്പുനിറത്തിന് എന്റെ മേലുള്ള പ്രഭാവം ചുവപ്പിന്റേതിനു കടകവിരുദ്ധമാണ്. വെള്ളസാരിയും വെള്ള ബ്ലൗസും ധരിച്ചൊരു വരവുണ്ട് അവളിടയ്‌ക്കൊക്കെ. ഒരു മാലാഖയുടെ മട്ടുണ്ടാവും അവൾക്കപ്പോൾ. അവളങ്ങനെ, മാലാഖയെപ്പോലെ, പരിശുദ്ധിയുടെ പ്രതീകമായി നിൽക്കുമ്പോൾ എനിക്കു സ്വയം അശുദ്ധി തോന്നും. മാലാഖയെപ്പോലെ നിൽക്കുന്ന അവളെയെങ്ങനെ തൊടും! പരിശുദ്ധിയിലെങ്ങനെ അശുദ്ധി കലർത്തും!
അവളെ ശുഭ്രവസ്ത്രധാരിണിയായിക്കാണുമ്പോൾ എനിക്കുണ്ടാകാറുള്ള അധൈര്യത്തെപ്പറ്റി അവൾക്കു നന്നായറിയാം. വെള്ളസാരിയും വെള്ള ബ്ലൗസും ധരിച്ചു വരുമ്പോൾ അവളുടെ മുഖത്തൊരു ഭാവമുണ്ട്: 'അങ്ങനെ നല്ല കുട്ട്യായി അകലെ നിക്ക്, ട്ടോ!'
സത്യം പറയണമല്ലോ, അവളെ തൊടാതെയും പിടിക്കാതെയുമിരിക്കാൻ എനിക്കാവില്ല. കുറച്ചു നാൾ മുൻപൊരു ദിവസം, പരിശുദ്ധി കണ്ടു ശ്വാസം മുട്ടി ഞാൻ പറഞ്ഞു, ''നീയിനി വെള്ള ധരിക്കണ്ട.''
''എന്താ കൊഴപ്പം?''
''നീ മാലാഖയാവണ്ട.''
മാലാഖയെന്ന വിശേഷണം അവൾക്കിഷ്ടമാണ്. അവൾ ചിരിച്ചു. മാലാഖയെന്നു വിശേഷിപ്പിക്കുന്നിടത്തോളം അവളിടയ്ക്കിടെ വെള്ളവസ്ത്രം ധരിച്ച് എന്നെ അകറ്റിനിർത്തിക്കൊണ്ടിരിക്കും, തീർച്ച, എന്നു ഞാനാ ചിരിയിൽ നിന്നു വായിച്ചെടുത്തു.
അതങ്ങു മനസ്സിലിരിക്കട്ടെ. ഞാനടവു മാറ്റി: ''വിധവകളുടെ നിറമാ വെള്ള. ഞാനുള്ളിടത്തോളം കാലം നീ കളറു ധരിച്ച് അടിപൊളിയായി നടക്കണം. ഞാനെങ്ങാൻ തട്ടിപ്പോയാത്തന്നെ, നീയാരെയെങ്കിലും കല്യാണം കഴിച്ച്, നല്ല കളറൊക്കെ ധരിച്ച് അടിപൊളിയായിത്തന്നെ നടന്നോണം. വിധവേടെ യൂണിഫോം നിനക്കു വേണ്ടേ വേണ്ട!''
അവളുടെ ചിരി മങ്ങി. ഒരു മിനിറ്റവളെന്നെ രൂക്ഷമായി നോക്കി നിന്നു. എന്നിട്ടു വെട്ടിത്തിരിഞ്ഞുപോയി.
അടുത്ത നാല്പത്തെട്ടു മണിക്കൂർ നേരം അവളെന്നോട് ഒരക്ഷരം പോലും മിണ്ടിയില്ല. ചായ മുന്നിൽ കൊണ്ടു വച്ചു തിരിഞ്ഞു നടക്കും. ആഹാരം വിളമ്പി വച്ച് ഈച്ച വരാതെ നോക്കും; പക്ഷേ, ക്ഷണിക്കില്ല. പതിവുള്ള ''ചേട്ടാ, വരിൻ'' പാടെ പിൻവലിച്ചു. പകരം, കുഞ്ഞുങ്ങളെക്കൊണ്ടു വിളിപ്പിക്കും: ''പപ്പയെ വിളിക്ക്''.
രാത്രി കിടക്കുമ്പോളവൾ പുറം തിരിഞ്ഞുകിടക്കും. നിലത്തു പുല്പായ് റെഡി. ഞാനെങ്ങാൻ അവളെ സ്പർശിച്ചുപോയാൽ, അവളിറങ്ങി പുല്പായിൽ കിടന്നുകളയും!
ഞാൻ പല ശ്രമങ്ങളും നടത്തി നോക്കി. ''ഞാനങ്ങനൊരു വിടുവായത്തരം പറഞ്ഞുപോയീന്ന്വച്ച് നീയിങ്ങനെ മിണ്ടാതിരിക്കണ്ട ആവശ്യെന്താള്ളത്!''
പ്രതികരണമില്ല.
ഇത്ര വലിയ ബോയ്‌ക്കോട്ടിനുള്ളതൊന്നും ഞാൻ പറഞ്ഞുപോയിരുന്നില്ല. അവളെന്നും വർണശബളമായിരിക്കണമെന്നേ ഞാൻ പറഞ്ഞുള്ളൂ. ഞാനുണ്ടെങ്കിലും ഇല്ലെങ്കിലുമെന്നു കൂട്ടിച്ചേർത്തെന്നതു ശരി തന്നെ. ഇന്നത്തെ ലോകത്തു നടക്കാത്തതൊന്നുമല്ലല്ലോ പുനർവിവാഹം. എന്റെ മരണശേഷം അവളും...
അല്പമൊന്നാലോചിച്ചപ്പോൾ ഞാൻ പറഞ്ഞുപോയതിനെപ്പറ്റി എനിക്കുമല്പം വല്ലായ്മ തോന്നി. ആലോചിക്കാൻ തീരെ സുഖമില്ലാത്തൊരു വിഷയമാണത്...
''എന്റെ തങ്കം, നീയെന്നോടൊന്നു ക്ഷമിക്ക്.'' അവളെ പിടിച്ചുനിറുത്തി യാചിച്ചു. യാചനയും വിഫലം. കേട്ടഭാവമില്ല.
ഓഫീസിൽ നിന്നു ഞാൻ രണ്ടു മൂന്നു തവണ ഫോൺ ചെയ്തു: ഫോണിൽക്കൂടി അവളെന്തെങ്കിലുമൊക്കെയൊന്നു പറഞ്ഞുകിട്ടിയെങ്കിലോ! അവിടന്നു മുന്നോട്ടു പോകുകയും ചെയ്യാം.
പക്ഷേ, ഫോണിന്റെ കോളർ ഐഡി പറ്റിച്ചു; വിളിക്കുന്നതു ഞാനാണെന്ന് അതവൾക്കു കാണിച്ചുകൊടുത്തിരിക്കണം. ഞാൻ ഹലോ ഹലോയെന്നു പറഞ്ഞിട്ടും, അവൾ ഫോണെടുത്തു പിടിച്ചതല്ലാതെ, മിണ്ടിയില്ല.
അവളെക്കൊണ്ടു സംസാരിപ്പിക്കാനുള്ള എന്റെ ശ്രമങ്ങളൊക്കെ വൃഥാവിലായി. എത്ര നാളാണാവോ ഈ ബോയ്‌ക്കോട്ടു സഹിയ്‌ക്കേണ്ടി വരിക!
ഒടുവിൽ സഹികെട്ടു ഞാൻ അമ്മയെ സമീപിച്ചു. ''അമ്മേ, അവളെന്നോടു മിണ്ടണില്ല. രണ്ടു ദെവസായി. അമ്മയൊന്നു ചോദിയ്‌ക്ക്വോ?''
''നീ വല്ല തോന്ന്യാസോം കാട്ടീട്ട് ണ്ടാവും.'' അമ്മ ഉടൻ പ്രത്യാരോപണം നടത്തി.
ഞാൻ അമ്മയുടെ മകനാണ്, അവളാകട്ടെ, ഇടക്കാലത്തു വന്നുകയറിയ മരുമകൾ മാത്രവും. എങ്കിലും അമ്മ അവളുടെ ഭാഗമാണു പിടിക്കാറ്. പക്ഷപാതം തന്നെ.
എന്നിരുന്നാലും, എന്റെ പരാതിയിന്മേൽ അമ്മ ഉടൻ നടപടി തുടങ്ങി. ''മോളേ, കൗസൂ...'' അമ്മ നീട്ടി വിളിച്ചു.
വിളിയിലെ ഗൗരവം എനിക്കിഷ്ടപ്പെട്ടു. എനിക്കാശ്വാസമായി. ഇന്ന് അമ്മ എന്റെ ഭാഗത്തായിരിക്കും. അല്ലെങ്കിലും ഭർത്താക്കന്മാരോടു ഭാര്യമാരു മിണ്ടാതിരിക്കാമോ! കടുപ്പമല്ലേ അവൾ കാണിക്കണത്!
''എന്താമ്മേ'' എന്നു ചോദിച്ചുകൊണ്ട് അവൾ വന്നു, വന്നയുടൻ അമ്മയെ മുട്ടിയുരുമ്മിയിരുന്നു.
അവൾക്ക് എന്നെ മാത്രമേ മുട്ടാൻ ബുദ്ധിമുട്ടുള്ളൂ! അമ്മായിഅമ്മയെ മുട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ല!
അവളെന്നെ കണ്ട ഭാവം നടിച്ചില്ല.
''നീ മിണ്ടണില്ലാന്ന് ഇവൻ കമ്പ്ളേന്റ് പറേണ് ണ്ടല്ലോ. എന്താ മോളേ?''
അവൾ മിണ്ടിയില്ല. പകരം അവളെന്നെ രൂക്ഷമായൊരു നോട്ടം നോക്കി.
''ഇവൻ വേണ്ടാതീനം വല്ലോം ചെയ്‌തോ?''
അമ്മ വീണ്ടും ചോദിച്ചപ്പോ അവളുടെ കണ്ണിൽ നിന്നു ശരേന്നു കണ്ണീരൊഴുകി. ഇതിത്ര പെട്ടെന്ന് എവിടന്നൊഴുകി വരുന്നു!
ദാ, ഞാനവളെ പീഡിപ്പിച്ചെന്നാണ് ഇക്കണ്ണീരു കാണുമ്പൊ അമ്മ വിചാരിക്കാൻ പോണത്! ഞാനതു കൃത്യമായി മനസ്സിലാക്കി.
പരാതിക്കാരനെ 'അകത്ത്' ആക്കുന്ന പൊലീസിനെപ്പോലെ, യാതൊരു ചോദ്യം ചെയ്യലുമില്ലാതെ, മിന്നൽ വേഗത്തിൽ, അമ്മയെന്റെ ചെവിയിൽ പിടിത്തമിട്ടു!
എന്റെ ചെവിയോടൊരു പ്രത്യേക താല്പര്യം എന്റെ ബാല്യം മുതൽക്കേ അമ്മയ്ക്കുള്ളതാണ്. ചെവി പിടിച്ചു തിരിച്ചുവയ്ക്കാൻ ഇത്തവണയും അമ്മ പരിശ്രമിച്ചു.
''അയ്യോ, അമ്മേ, ചെവി പറിഞ്ഞുപോരും, വിടമ്മേ...''
എന്റെ നിലവിളി കേട്ട് അവൾ കണ്ണീരിനിടയിലും ചിരിച്ചു; ഭർത്താവു പീഡിപ്പിക്കപ്പെടുന്നതു കണ്ട് ആഹ്ലാദിക്കുന്ന ഭാര്യ!
''ഇനിയിവൾടെ കണ്ണീരിവിടെ കാണരുത്!'' അമ്മ ചെവിയിന്മേലുള്ള പിടി വിട്ടു.
''അമ്മേ, അതിന്, ഞാനവളെ ഒന്നും ചെയ്തിരുന്നില്ലമ്മേ...''
''പോടാ, അവടന്ന്! ഇവള് രണ്ടു ദെവസം നെന്നോടു മിണ്ടാതിരിക്കണങ്കി നീയെന്തോ കാര്യായ തോന്ന്യാസങ്ങള് ചെയ്തട്ട് ണ്ടാവും. നിക്കറിഞ്ഞൂടേ!''
''ഇല്ലമ്മേ! ഞാമ്പറയാം...''
''വേണ്ട വേണ്ട! നെന്റെ വിശദീകരണോന്നും നിക്ക് കേക്കണ്ട.'' കുറ്റാരോപിതന്റെ ഭാഗം കേൾക്കാത്ത ജഡ്ജിയാണ് എന്റെ അമ്മ. അവളെ ചേർത്തുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു, ''മോളു വെഷമിക്കണ്ട. ഇവനെ ഞാൻ ശരിയാക്കിക്കോളാം.''
'അമ്മക്കോടതി'യിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അവളെന്നെ പുറകിൽ നിന്നു പിടിച്ചു നിർത്തി. ''നൊന്തോ ചേട്ടന്? പാവം.''
''എന്റെ ചെവി തിരിഞ്ഞുപോയി! എന്നട്ടും നീയത് കണ്ട് ചിരിച്ചേക്കണ്!'' ഞാൻ പരിഭവിച്ചു.
അവളെന്റെ ശിരസ്സുപിടിച്ചടുപ്പിച്ച്, അമ്മ തിരിച്ചുവയ്ക്കാൻ ശ്രമിച്ച ചെവിയിൽ ചുണ്ടമർത്തി.
ആ ഒറ്റ പ്രവൃത്തിയിൽ എന്റെ സകല വിഷമങ്ങളും പറപറന്നിരുന്നു. ഞാനവളെ പിടിച്ചടുപ്പിക്കാൻ കൈകൾ നീട്ടും മുമ്പ് അവൾ വഴുതിമാറിയിരുന്നു.
അന്നത്തെയാ തർക്കവും ഇന്നിപ്പോഴത്തെ തർക്കവും നിറത്തെച്ചൊല്ലിയുള്ളതു തന്നെ. അന്നത്തേതു വസ്ത്രത്തിന്റെ നിറത്തെപ്പറ്റിയുള്ളതായിരുന്നെങ്കിൽ, ഇന്നത്തേതു വീടിനടിക്കുന്ന പെയിന്റിന്റേതിനെച്ചൊല്ലിയുള്ളതാണ്.
ബൈക്ക് ഹൈവേയിൽക്കടന്ന് ഓട്ടം തുടങ്ങിയിരുന്നു. പത്തു കിലോമീറ്ററിലേറെയുണ്ടു ടൗണിലേയ്ക്ക്. വീടിനടുത്ത് ഒന്നു രണ്ടു പെയിന്റുകടകളുണ്ടെങ്കിലും, ടൗണിലെ കടകളിൽ വിലക്കുറവുണ്ടാകാറുണ്ട്; ഒന്നിലേറെ ഇനം പെയിന്റുകളുണ്ടാകും, ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കിട്ടും. പെയിന്റു മാത്രമല്ല, വേറെ ചില സാധനങ്ങൾ കൂടി വാങ്ങാനുണ്ട്; അവളുടെ സാന്നിദ്ധ്യം ആവശ്യം.
ഞാൻ റിയർ വ്യൂ മിററുകളിലൂടെ നിരീക്ഷിച്ചു. സീറ്റിന്റെ പുറകറ്റത്തേയ്ക്കു നീങ്ങിയുള്ള ഇരിപ്പ് അവൾ തുടരുന്നു. സീറ്റിനു താഴെയുള്ള ഹോൾഡറിൽ മുറുക്കിപ്പിടിച്ചിരിക്കുന്ന വലതുകൈ കാണാം. 'വെള്ളപ്പെയിന്റു വാങ്ങിയ ശേഷം മാത്രമേ ഇനി പരസ്പരം മുട്ടിയിരിക്കുന്ന പ്രശ്‌നമുള്ളൂ; അതുവരെ ഞാൻ ഇങ്ങനിരിക്കും!' എന്ന ഭാവം.
വീതിയുള്ള, നീണ്ടുനിവർന്നു കിടക്കുന്ന ഹൈവേ. ഏതാനും നിമിഷനേരത്തേയ്ക്കു ബൈക്കിന്റെ ത്രോട്ടിലിൽ നിന്നു കൈയെടുത്തെന്നു വച്ചു പ്രശ്‌നമൊന്നുമില്ല. ഞാൻ കൈയെടുത്ത് അവളുടെ വലതുകൈയിൽ സ്പർശിക്കാൻ ശ്രമിച്ചു.
അവളെന്റെ ഉദ്ദേശങ്ങൾ മണത്തറിയും! എന്റെ കൈ ചെന്നപ്പോഴേയ്ക്ക് അവളുടെ കൈ പൊയ്ക്കഴിഞ്ഞിരുന്നു.
ഇളിഭ്യനായി ഞാൻ വീണ്ടും ത്രോട്ടിലിൽ പിടിച്ചു.
നീലസാരിയിൽപ്പൊതിഞ്ഞ വലതുതുട ഇടതു മിററിൽ കാണാം. ഞാൻ ക്ലച്ചിൽ നിന്നു കൈയെടുത്ത്, മെല്ലെ അവളുടെ തുടയിൽ സ്പർശിക്കാൻ ശ്രമിച്ചു. പക്ഷേ, അവളെന്റെ കൈ തള്ളിനീക്കി. രണ്ടു മൂന്നു തവണ ഞാനാ ശ്രമം ആവർത്തിച്ചു. ശ്രമങ്ങളെല്ലാം വിഫലമായി. ഒരു തവണ അവളെന്നെ നുള്ളിയകറ്റുകയും ചെയ്തു.
അതു ഹൈവേയിൽപ്പലരും കണ്ടിട്ടുണ്ടാകണം, എന്നെയൊരു പീഡകനായി അവരിൽച്ചിലരെങ്കിലും ധരിച്ചുപോയിട്ടുമുണ്ടാകണം!
ഞാൻ കൈ പിൻവലിച്ച്, ക്ലച്ചിൽത്തന്നെ പിടിച്ചു. എന്തിനു വെറുതേ നാട്ടുകാരുടെ മുന്നിൽ മാനം കളയണം!
ഇടതുവശത്തെ മിറർ ഞാൻ ശകലം തിരിച്ചു വച്ചു. ഇപ്പോളതിൽ അവളുടെ മുഖം കാണാം.
അവൾക്കറിയാം, അതിലൂടെ ഞാനവളെത്തന്നെ നോക്കുന്നുണ്ടെന്ന്. നോട്ടങ്ങൾ കൂട്ടിമുട്ടാത്ത തരത്തിൽ അവൾ അകലെ കണ്ണും നട്ടിരുന്നു.
''ചേട്ടന്റെ പൊന്നല്ലേ, ചേട്ടനോടൊന്നു കനിയ്, തങ്കം!'' ഞാൻ ശിരസ്സു പുറകോട്ടു തിരിച്ചുകൊണ്ട്, അല്പം ഉറക്കെത്തന്നെ പറഞ്ഞു. പക്ഷേ, അവൾ ശ്രദ്ധിച്ചില്ല. അതുകൊണ്ടു ഞാൻ പാടി, ''എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്, കല്ലാണീ നെഞ്ചീലെന്ന്, കരിങ്കല്ലാണ്...'' ആ കരിങ്കല്ലിനു ഞാനൂന്നൽ നൽകി.
ആ മുഖത്തൊരു മന്ദഹാസം മിന്നിമറഞ്ഞില്ലേ? മിററിൽ നോക്കിക്കൊണ്ടിരുന്ന എനിക്കങ്ങനെ തോന്നി.
ഒരു ജങ്ഷനിൽ സിഗ്‌നലിനു വേണ്ടി ബൈക്കു നിറുത്തി. സിഗ്‌നൽ കാത്തുകിടക്കുമ്പോൾ തോളത്തൊരു മൃദുസ്പർശം.
വിശ്വസിക്കാനാകാതെ ഞാൻ തിരിഞ്ഞുനോക്കി. അവളുടെ വലത്തുകൈ എന്റെ തോളിൽ! ഞങ്ങൾക്കിടയിലുണ്ടായിരുന്ന അകലം കുറയുകയും ചെയ്തിരിക്കുന്നു!
സിഗ്‌നൽ കിട്ടി, ബൈക്ക് ഓട്ടം തുടങ്ങിയപ്പോൾ, അവളുടെ കൈ എന്റെ തോളത്തുനിന്നിറങ്ങി, എന്റെ മുന്നിലൂടെ ചുറ്റിവളഞ്ഞ് എന്റെ നെഞ്ചിലമർന്നു. ഓടുന്ന ബൈക്കിന്മേലല്ലായിരുന്നെങ്കിൽ അവളുടെ വിരലുകൾക്കെന്റെ ഹൃദയസ്പന്ദനം അറിയാനാകുമായിരുന്നു.
ഞാനറിയാതെ തന്നെ എന്റെ മുഖത്തൊരു ചിരി വിടർന്നു. ആകാശത്തേയ്ക്കു നോക്കി ഞാൻ ആഹ്ലാദമാഘോഷിച്ചു.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളെന്നോടു ചേർന്നിരുന്നു. ഇതുവരെച്ചെയ്ത വിക്രിയകളൊക്കെ അവൾ മാപ്പാക്കിത്തന്നിരിക്കുന്നു! അവളുടെ മൃദുലതകൾ എന്റെ പുറത്തമർന്നപ്പോഴുള്ള സുഖത്തോടും ഊഷ്മളതയോടുമൊപ്പം, ഹൃദയസ്പന്ദങ്ങളുടെ ഏകകാലപ്പൊരുത്തവും സ്വർഗസുഖം പകർന്നു.
അവളെന്റെ തോളത്തു ചുണ്ടുകളമർത്തി. മെല്ലെ മൊഴിഞ്ഞു, ''കച്ചേരിക്കളറു തന്നെ വാങ്ങിക്കോളൂ ട്ടോ.''
എനിക്കത്ഭുതമായി. അത്ഭുതത്തേക്കാളേറെ ആവേശവുമുണ്ടായി. അവൾക്കു കച്ചേരിക്കളറു സമ്മതമെങ്കിൽ, എനിക്കു വെള്ളനിറം അതിലേറെ സമ്മതം: ''വേണ്ട, തങ്കം. വെള്ള മതി. തൂവെള്ള, പാൽവെള്ള. മിൽക്ക് വൈറ്റ്. വൈറ്റ് വൈറ്റ്. അകത്തും പുറത്തും മാത്രമല്ല, ടെറസ്സിലും!''
''ഹ...ഹ...ഹ...''
ഹൈവേയിൽ, ഒപ്പമോടിക്കൊണ്ടിരുന്ന വാഹനങ്ങളെയെല്ലാം വിസ്മരിച്ചവൾ പൊട്ടിച്ചിരിച്ചു. സർവം മറന്നുള്ള ആ മണികിലുക്കം കേട്ടു ചില യാത്രികർ തിരിഞ്ഞുനോക്കി. ഹോ, ആ ചിരി കേൾക്കാൻ ഞാനെന്തു തന്നെ കൊടുക്കില്ല!
അവളെ ആ നിമിഷം ഉമ്മവയ്ക്കാൻ എനിക്കാർത്തി തോന്നി. ഞാൻ ബൈക്ക് റോഡരികിലടുപ്പിച്ചു നിറുത്തി. പിൻസീറ്റിൽ നിന്ന് അവളിറങ്ങിയെങ്കിൽ മാത്രമേ എനിക്കിറങ്ങാനാകൂ. ഞാൻ പറഞ്ഞു, ''നീയൊന്നിറങ്ങ്.''
ഞാൻ മനസ്സിൽ കണ്ടത് അവൾ മാനത്തു കണ്ടിട്ടുണ്ടാകും! അവൾ പറഞ്ഞു, ''ഉം-ഉം.''
ഇറങ്ങില്ല എന്നാണ് ആ ഇരട്ട ഉമ്മിന്റെ അർത്ഥം.
ഞാൻ നിർബന്ധിച്ചപ്പോൾ അവൾ മുന്നറിയിപ്പു നൽകി: ''ദേ, ചേട്ടാ, തോന്ന്യാസോന്നും കാണിക്കണ്ട. ഇത് നാഷണൽ ഹൈവേയാ.'' ഇരുകൈകൾ കൊണ്ടും ബൈക്കിൽ മുറുക്കിപ്പിടിച്ച് അവൾ ഉറച്ചിരുന്നു.
ഗത്യന്തരമില്ലാതെ ഞാൻ ബൈക്കു സ്റ്റാർട്ടു ചെയ്തു. വണ്ടി ടോപ്പ് ഗിയറിലെത്തിയ ഉടനെ, എന്റെ മാറത്തമർന്നിരുന്ന അവളുടെ കൈത്തലം ഞാനുയർത്തി ചുണ്ടോടമർത്തി.
അവളെന്റെ ചുണ്ടിൽ നിന്നു കൈ വലിച്ചെടുത്തു വീണ്ടുമെന്റെ മാറത്തമർത്തി: ''മര്യാദയ്ക്കു ബൈക്കോടിക്ക്.'' അവളെന്നോടു ചേർന്നിരുന്നു. അവളുടെ കവിൾത്തടം എന്റെ പുറത്തമർന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍