ഇനി സിപിഎമ്മിൽ എം വി രാഘവന്മാരും ഗൗരിയമ്മമാരും ഉണ്ടാകില്ല; വി എസ് അച്യുതാനന്ദന്മാർക്കു യഥേഷ്ടം വിഘടിക്കാം; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങൾ തള്ളിക്കൊണ്ടുള്ള ബംഗാൾ ഘടകത്തിന്റെ നിലപാടു സിപിഎമ്മിന്റെ കേഡർ സ്വഭാവത്തിനേറ്റ കനത്ത തിരിച്ചടി; ദേശീയ നേതൃത്വം ദുർബലമാകുമ്പോൾ സംസ്ഥാന രാഷ്ട്രീയം കരുത്തു പ്രാപിക്കും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേഡർ പാർട്ടിയെന്ന് അവകാശപ്പെടാൻ ഇനി സിപിഎമ്മിന് കഴിയില്ല. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെ ശിരാസ്സാവഹിക്കുന്ന പാർട്ടിയെന്ന പേര് സിപിഎമ്മിന് നഷ്ടമായി.
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള ചങ്ങാത്തം തുടരുമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടെയാണ് ഇത്. തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങളെ ചെറുക്കാനും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ നേരിടാനും കോൺഗ്രസ് കൂടി ഉൾപ്പെടുന്ന വിശാല മതേതര ബദൽ കൂടിയേ തീരൂവെന്ന് നേതാക്കൾ പറഞ്ഞു.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കൾ നിലപാട് ആവർത്തിച്ചത്. ഫലത്തിൽ കേന്ദ്ര കമ്മറ്റി തീരുമാനം തള്ളിക്കളയുകയാണ് ബംഗാൾ ഘടകം.
സിപിഎമ്മിൽ കേന്ദ്രീകൃത നേതൃത്വവും തീരുമാനവുമായിരുന്നു നടപ്പാക്കിയിരുന്നത്. അതിനെതിരെ ശബ്ദിച്ചാൽ പാർട്ടിക്ക് പുറത്താകും. എം വിരാഘവനും ഗൗരിയമ്മയുമെല്ലാം പാർട്ടിക്ക് പുറത്തായത് കേഡർ സ്വഭാവത്തിന്റെ നേർ ചിത്രമായിരുന്നു. വി എസ് അച്യൂതാനന്ദന് പാർട്ടിക്ക് വഴങ്ങേണ്ടി വന്നിരുന്നതും അതുകൊണ്ട് തന്നെ. ഭൂരിപക്ഷമാണ് പാർട്ടിക്ക് വലുത്. അത് അംഗങ്ങളെല്ലാം അംഗീകരിക്കണം. കേന്ദ്ര കമ്മറ്റി ബഹുഭൂരിപക്ഷം പേരുടെ പിന്തുണയോടെ എടുത്ത തീരുമാനമാണ് ബംഗാൾ ഘടകം തള്ളുന്നത്. കേന്ദ്ര കമ്മറ്റിയുടെ തീരുമാനങ്ങളെ അംഗീകരിക്കില്ലെന്ന് ബംഗാൾ ഘടകം തുറന്നു പറയുകയാണ്. ഇത് കേരളത്തിലെ ഘടകവും ആവർത്തിക്കാൻ സാധ്യത ഏറെയാണ്. കേന്ദ്ര നേതൃത്വത്തിന്റെ ദുർബലാവസ്ഥയാണ് ഇതിനാ കാരണം.
കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടി തെറ്റാണെന്നും ഇത് തിരുത്തണമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയിരുന്നു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നേതാക്കൾ കോൺഗ്രസുമായി ബന്ധം തുടർന്നേപറ്റൂ എന്ന നിലപാട് ആവർത്തിച്ചത്. പാർട്ടിയുടെ അടവുനയത്തിന് വിരുദ്ധമായിട്ടാണ് ബംഗാളിൽ പാർട്ടി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതെന്ന് വിശദീകരിച്ച് സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചില്ല. സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വ സംഭവാണിത്. പിബി അംഗങ്ങൾ ദൈവങ്ങളല്ലെന്നും ഡൽഹിയിലിരിക്കുന്നവർക്കു സംസ്ഥാനത്തെ സ്ഥിതി അറിയില്ലെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. സംസ്ഥാനത്തു കോൺഗ്രസുമായി സഹകരിച്ചുള്ള പ്രവർത്തനം തുടരാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം.
കേന്ദ്രകമ്മിറ്റി തലത്തിൽ കഴിഞ്ഞ വർഷം നടന്ന പ്ലീനത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ചർച്ചചെയ്യാൻ സംസ്ഥാന തലത്തിലും ഒരു പ്ലീനം നടത്താനും തീരുമാനിച്ചു. സപ്തംബർ 20 മുതൽ ഒക്ടോബർ രണ്ട് വരെയായിരിക്കും സംഘടനാ പ്ലീനം നടക്കുകയെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ബംഗാളിലെ സവിശേഷ സാഹചര്യം വിലയിരുത്തുന്നതിൽ കേന്ദ്രകമ്മിറ്റി പരാജയപ്പെട്ടെന്ന് സഖ്യത്തെ അനുകൂലിക്കുന്ന വിഭാഗം കുറ്റപ്പെടുത്തി. പാർട്ടിയുടെ ഔദ്യോഗിക ലൈന് വിരുദ്ധമായിരിക്കാം ബംഗാളിൽ പാർട്ടി സ്വീകരിച്ചത്. പക്ഷേ സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ പാർട്ടിക്ക് മുന്നിൽ മറ്റ് മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അവർ വിശദീകരിച്ചു. സംസ്ഥാന സമിതിയിൽ പ്രസംഗിച്ച 30 പേരിൽ 27 പേരും രേഖ തള്ളണമെന്ന് ആവശ്യപ്പെട്ടു.
പാർട്ടി മുഖപത്രമായ ഗണശക്തിയിൽനിന്നുള്ള ദേബശിഷ് ചക്രവർത്തി, അമൽ ഹൽദർ (കിസാൻ സഭ), മുസാഫിർ ഹുസൈൻ (മുർഷിദാബാദ്) എന്നിവർ മാത്രമാണു കേന്ദ്ര നിലപാടിനെ അനുകൂലിച്ചത്. ഡൽഹിയിൽനിന്നു യച്ചൂരിക്കു പുറമേ, പ്രകാശ് കാരാട്ട്, എം.എ.ബേബി, ഹന്നൻ മൊള്ള, ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവരാണു സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും പങ്കെടുത്തു തെറ്റുതിരുത്തിക്കാൻ കൊൽക്കത്തയിൽ ചെന്നത്. കോൺഗ്രസുമായി തിരഞ്ഞെടുപ്പിലുണ്ടാക്കിയ കൂട്ടുകെട്ട് പാർട്ടി കോൺഗ്രസ് തീരുമാനിച്ച നയവുമായി ഒത്തുപോകുന്നതല്ലെന്ന സിസി തീരുമാനം നടപ്പാക്കുകയും തെറ്റുതിരുത്തിക്കുകയുമായിരുന്നു പിബി അംഗങ്ങളുടെ ഉത്തരവാദിത്തം. അതാണ് നടക്കാതെ പോയത്.
കേന്ദ്ര നിലപാട് ആവർത്തിച്ചപ്പോഴും തൃണമൂലിനെതിരെ ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത യച്ചൂരിയും എടുത്തുപറഞ്ഞു. തെരഞ്ഞെടുപ്പുതന്ത്രം തീരുമാനിക്കുന്നതിൽ ബംഗാൾ ഘടകത്തിനു മാത്രമല്ല പിബിക്കും പിഴവു സംഭവിച്ചെന്നു യച്ചൂരി വ്യക്തമാക്കി. എന്നാൽ, കേന്ദ്രത്തിന്റേതായി യച്ചൂരി അവതരിപ്പിച്ച രേഖ ബംഗാളിൽ വിതരണം ചെയ്യേണ്ടെന്നാണു തീരുമാനമെന്നു സംസ്ഥാന നേതാക്കൾ സൂചിപ്പിച്ചു. മുൻ ജനറൽ സെക്രട്ടറിയായ കാരാട്ടിനെതിരെ കമ്മിറ്റിയിൽ കടുത്ത വിമർശനമുണ്ടായി. ഒരുതവണപോലും സ്വന്തം പാർട്ടിയുടെ ചിഹ്നത്തിനു വോട്ടുചെയ്യാൻ സാധിച്ചിട്ടില്ലാത്തവരാണു കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അതു സ്വീകാര്യമല്ലെന്നും മുൻ എംപി മൊയ്നുൽ ഹസൻ പറഞ്ഞു. പിബി അംഗങ്ങൾ ദൈവങ്ങളല്ലെന്നും അവരുടെ പ്രബോധനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ പാർട്ടിക്ക് 500 വോട്ടുപോലും കിട്ടാറില്ലെന്നും അവിടെയുള്ളവരാണു 2.15 കോടി വോട്ടു ലഭിച്ച പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും രാജ്യസഭാംഗം ഋതബ്രത ബാനർജി കുറ്റപ്പെടുത്തി. പിന്തിരിഞ്ഞുനിന്നിട്ട് എത്ര തവണയാണു യാഥാർഥ്യം കണ്ടില്ലെന്നു പറയുകയെന്നു ഋതബ്രത ചോദിച്ചു. അടുത്ത പാർട്ടി കോൺഗ്രസ് വരെയും ഇപ്പോഴത്തെ നിലപാടു തുടരുകതന്നെ ചെയ്യുമെന്നു ബംഗാൾ പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പാർട്ടി കോൺഗ്രസിനു മുൻപ് തെരഞ്ഞെടുപ്പിനെ നേരിടാനില്ല. അതുകൊണ്ടുതന്നെ കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയെന്ന ആരോപണത്തിനു വകയില്ല. എന്നാൽ, കോൺഗ്രസുമായി യോജിച്ചുതന്നെ മുന്നോട്ടുപോകുമെന്നും ബംഗാൾ നേതാക്കൾ സൂചിപ്പിച്ചു.
സോമനാഥ് ചാറ്റർജിയെ പുറത്താക്കിയ വിഷയത്തിലും ജ്യോതിബസു പ്രധാനമന്ത്രിയാകുന്നത് തടഞ്ഞതിലും കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകത്തിന്റെ വികാരങ്ങൾ അവഗണിച്ചതും ചില നേതാക്കൾ ചർച്ചയിൽ ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്ത് സംസാരിച്ച 30 അംഗങ്ങളിൽ 27 പേരും കോൺഗ്രസ് സഖ്യത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്. പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മണിക് സർക്കാർ, ഹനൻ മുല്ല, എം.എ ബേബി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ബംഗാളിലെ പാർട്ടിയെ അപമാനിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യമുയർന്നു. യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണു ദേശീയ നേതൃത്വം നിലപാടെടുക്കുന്നതെന്നു ആരോപിച്ചു. നീണ്ട രേഖകൾ തയാറാക്കുക, പത്രസമ്മേളനങ്ങൾ നടത്തുക - ഇതാണു പിബി ചെയ്യുന്നതെന്നും പകരം നിരത്തിലിറങ്ങി ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചാൽ മാത്രമേ യാഥാർഥ്യങ്ങൾ മനസ്സിലാകുകയുള്ളൂവെന്നും ആവശ്യം ഉയർന്നു.
ഈ ചർച്ചകളെല്ലാം സിപിഎമ്മിന്റെ കേന്ദ്രീകൃത സ്വഭാവം ഇല്ലാതാക്കുന്നതാണ്. വരും നാളുകളിൽ കേരള ഘടകവും ഇതേ പാത പിന്തുടർന്നാൽ കേന്ദ്ര നേതൃത്വം തന്നെ അപ്രസക്തമാകും.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്