കേന്ദ്രത്തിൽ നിന്നും ഫണ്ട് വാങ്ങിയ വിവരം മറച്ചു വച്ചു ബോബി അലോഷ്യസ് കേരള സർക്കാരിൽ നിന്നും പണം വാങ്ങിയോ? പണം തിരിച്ചടക്കാൻ പറഞ്ഞിട്ടും കൈ പറ്റാതെ മുങ്ങി നടന്നോ?
ഷാജൻ സ്കറിയ
എന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാടിന് ഇരയാകുന്നത് നിർഭാഗ്യവശാൽ എന്റെ ഭാര്യയാണ് എന്ന് ഞാൻ മുൻപും എഴുതിയിരുന്നു. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു എന്നത് മാത്രമല്ല അനർഹമായി അപമാനിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങൾ തെല്ലൊന്നുമല്ല ബോബിയെ ബാധിച്ചത്. സത്യം അന്വേഷിക്കാൻ പോയിട്ട് വാർത്ത മുഴുവൻ വായിക്കാനും കേൾക്കാനും പോലും സാധാരണക്കാർക്ക് താല്പര്യം ഇല്ല. ബോബി എന്തോ തിരിമറി നടത്തി എന്നു മാത്രം മനസിലാക്കി അവർ രംഗം വിടുകയാണ്. ഈ സാഹചര്യത്തിൽ ഗൂഢാലോചനയുടെ പൊരുൾ തേടാനും മറ്റുമുള്ള ശ്രമം ഉപേക്ഷിച്ച് ആരോപണത്തിന്റെ നിജസ്ഥിതി മാത്രം വ്യക്തമാക്കി അവസാനിപ്പിക്കുകയാണ്. അനാവശ്യമായ വിവാദങ്ങളിൽ പെടാനോ ആളുകളെ വെല്ലുവിളിക്കാനോ ഒന്നും എന്നെപ്പോലെ ബോബിക്ക് താല്പര്യം ഇല്ലാത്തതിനാൽ എനിക്ക് വേറെ വാശികൾ ഇല്ല.
ബോബിക്കെതിരെ ഉയർന്ന രണ്ടാമത്തെ ആരോപണത്തിൽ പറയുന്നത് കേന്ദ്രത്തിൽ നിന്നും ഫണ്ടു വാങ്ങിയ സമയത്ത് തന്നെ അത് മറച്ചു വച്ചു കേരളത്തിൽ നിന്നും ഫണ്ട് വാങ്ങി എന്നാണ്. എന്നു വച്ചാൽ കേന്ദ്ര സർക്കാരിന്റെ ഫണ്ട് വാങ്ങി പരിശീലിക്കാൻ പോയ ബോബി ആ വിവരം മറച്ചു വച്ചുകൊണ്ടു സ്പോർട്സ് കൗൺസിലിൽ നിന്നും 15 ലക്ഷം രൂപ അടിച്ചു മാറ്റിയെന്നർത്ഥം. ഈ ആരോപണം കേട്ടാൽ ആരെങ്കിലും ബോബി ചില്ലറക്കാരിയല്ലല്ലോ എന്നു കരുതും. ഇതിന് ഉബോൽബലമായി ഇവർ കാണിച്ചത് കേന്ദ്ര - കേരള സർക്കാരുകളുടെ ഫണ്ട് സംബന്ധിച്ച രേഖകൾ കാണിക്കുക ആയിരുന്നു. അതേ സമയം മറച്ചു വച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ആണ് എന്ന് വ്യക്തമാക്കുന്നില്ല. എങ്കിലും രണ്ട് ഫണ്ടുകളുടെ വിവരങ്ങൾ കാണിച്ച ശേഷം മറച്ചു വച്ചു എന്നു പറയുമ്പോൾ ഉണ്ടാകുന്ന പുകമറയാണ് ലക്ഷ്യം എന്ന് വ്യക്തം. ഈ വാർത്ത അവസാനിച്ച് കഴിയുമ്പോൾ ആളുകളുടെ മനസിൽ നിൽക്കുന്നത് ഇതുമാത്രമാണ്.
സത്യവുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു ആരോപണം ആണിത്.. യോഗ്യത നേടിയ പല അത്ലറ്റുകൾക്കും ലഭിച്ചതു പോലെ ബോബിക്കും വിദേശ പരിശീനത്തിന് പണം ലഭിച്ചു. ഫിൻലാന്റ്, റഷ്യ, യുകെ എന്നീ രാജ്യങ്ങളിൽ ആണ് കേന്ദ്ര സർക്കാർ സഹായത്തോടെ ബോബി പരിശീലനം നടത്തിയത്. ഒട്ടേറെ അത്ലറ്റുകൾ ഇങ്ങനെ വിദേശ പരിശീലനം നടത്തിയിട്ടുണ്ട്. ബാല്യം മുതൽ കഷ്ടപ്പെട്ടു പരിശീലനം നടത്തി മെഡൽ സാധ്യത ഉള്ളവർക്ക് മാത്രം ആണ് ഇങ്ങനെ സർക്കാർ പണം നൽകുന്നത്. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്പ് എന്നിങ്ങനെ ഉള്ള മത്സരങ്ങളിൽ മെഡലും ഹൈ ജംപിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ അത്ലറ്റ് എന്ന സ്ഥാനവും ബോബി നേടിയത് ഈ പരിശീലനം മൂലമാണ്.
2000 മുതൽ പല ഘട്ടങ്ങളായി മൂന്ന് രാജ്യങ്ങളിൽ പരിശീലിക്കാൻ പോയ പണമാണ് ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. അല്ലാതെ യുകെയിലെ പരിശീലനത്തിന്റെ മാത്രം ഫണ്ടല്ല. കേന്ദ്ര - കേരള സർക്കാരുകളിൽ നിന്നും ഇതിനേക്കാൾ പതിന്മടങ്ങ് പണം പലരും വാങ്ങാറുണ്ട്. അവരൊക്കെ പരിശീലിക്കാൻ വിദേശത്ത് പോവാറുണ്ടോ എന്ന് പോലും വ്യക്തമല്ല. ബോബി ഒരു പദ്ധതിയിൽ നിന്നും മാത്രമാണ് പണം കൈപ്പറ്റിയിട്ടുള്ളതെങ്കിൽ മറ്റ് പല അത്ലറ്റുക്കളും ഒട്ടേറെ പദ്ധതികളിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. ഇപ്പോൾ ഇതു വിവാദം ആക്കുന്നവർ ബോബി വാങ്ങിയ മുഴുവൻ തുകയും യുകെ പരിശീലനത്തിനാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. വാസ്തവത്തിൽ അത് നുണയാണ്. മറ്റുള്ള അത്ലറ്റുകൾക്കെല്ലാം ഇന്ത്യയിൽ മികച്ച പരിശീലകരുള്ളപ്പോൾ ഏഷ്യൻ ഗെയിംസിലെ ബോബിക്ക് മുൻപ് ഒരു മെഡൽ പോലും വാങ്ങിയ അത്ലറ്റുകൾ ഇല്ലാത്തതിനാൽ ഹൈംജംപിന് നല്ല പരിശീലകർ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ബോബിക്ക് വിദേശത്ത് പോയി പരിശീലിക്കേണ്ടി വന്നത്.
ഇതിൽ ഏതിലാണ് പരാതിയുടെ പ്രസക്തി എന്നെനിക്കറിയില്ല. രാജ്യത്തെ കായിക വികസന ഫണ്ട് ഉപയോഗിക്കേണ്ടത് ഇത്തരം കാര്യങ്ങൾക്ക് തന്നെയാണ്. ഇങ്ങനെ വാങ്ങിയ ഫണ്ട് ദുരുപയോഗിച്ചോ എന്നത് മാത്രമാണ് അഴിമതിയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പരിശോധിക്കേണ്ടത്. ബോബി വാങ്ങിയ ഫണ്ടുകൾക്കെല്ലാം കൃത്യമായി ബില്ലുകൾ നൽകുകയും കേന്ദ്ര സർക്കാർ യാതൊരു വിധ അതൃപ്തിയും പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല. അതേക്കുറിച്ച് ആരും പരാതിയും ഉന്നയിച്ചിട്ടില്ല. എന്നാൽ ഇതേ സമയം കേന്ദ്രത്തിൽ നിന്നും 15 ലക്ഷം രൂപ വാങ്ങിയതാണ് അഴിമതി എന്ന വിഭാഗത്തിൽ പെടുത്തി ഇപ്പോൾ ചർച്ച ചെയ്യാൻ ചിലർ ശ്രമിക്കുന്നത്.
പരിശീലനം എന്നത് രാവിലെയും വൈകുന്നേരവും മാത്രമുള്ള ഒരു ഏർപ്പാടാണ്. അതിനിടയിൽ ലഭ്യമായ സമയം വെറുതെ കളയരുത് എന്ന് ബോബിക്ക് നിർബന്ധം ഉള്ളതുകൊണ്ട് ഇംഗ്ലണ്ടിലേക്ക് പോകുമ്പോൾ അവിടെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം ലഭിക്കുമോ എന്നു കൂടി ബോബി തിരക്കി. ഡിഗ്രിക്ക് സാമാന്യം നല്ല മാർക്കുള്ളതുകൊണ്ടും തെറ്റില്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതു കൊണ്ടും പരിശീലനം നടത്തുന്ന സ്ഥാനത്തിന് അടുത്തുള്ള ഒരു യൂണിവേഴ്സിറ്റിയിൽ ബിഎസ്സി സ്പോർട്സ് സയൻസിൽ അഡ്മിഷൻ ലഭിച്ചു. ഐഇഎൽറ്റിഎസ് ഒക്കെ എഴുതി യുകെയിലെ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടാൻ അധികം ആളുകൾക്ക് സാധിക്കില്ല എന്ന സാഹചര്യത്തിൽ ബോബിയെ സംബന്ധിച്ചടുത്തോളം അതൊരു അംഗീകാരം ആയിരുന്നു.
എന്നാൽ മൂന്ന് കൊല്ലത്തേക്ക് 15 ലക്ഷം രൂപ ആയിരുന്നു ഫീസ് അടക്കേണ്ടത്. കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് തന്നിരിക്കുന്നത് പരിശീലനത്തിനും ജീവിത ചെലവിനും മാത്രമാണ്. കേന്ദ്ര സർക്കാർ ഫണ്ടോടെ യുകെയിൽ പരിശീലനത്തിന് പോവുക ആണ് എന്നും ആ സമയത്ത് പഠിക്കാനുള്ള ട്യൂഷൻ ഫീസായി 15 ലക്ഷം രൂപ അനുവദിക്കണം എന്നു പറഞ്ഞ് ഒരു അപേകേഷ നൽകി. യശശരീരനായ അഡ്വ. മോഹനചന്ദ്രൻ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. അദ്ദേഹം വളരെയേറെ താൽപ്പര്യം എടുത്ത് ഈ ഫണ്ട് അനുവദിച്ചു തന്നു. യുകെയിൽ നിന്നും പഠനം കഴിഞ്ഞു എത്തുമ്പോൾ കേരളത്തിലെ കുട്ടികൾക്ക് ഗുണം ഉണ്ടാക്കുന്ന എന്തെങ്കിലും ചെയ്യാൻ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ എത്താം എന്നതായിരുന്നു ഫണ്ട് അനുവദിക്കുമ്പോൾ ഉണ്ടായ കരാർ.
യുകെയിൽ ചെന്ന് രണ്ട് വർഷം കഴിയുമ്പോഴേക്കും ഞാൻ വർക്ക് പെർമിറ്റിലേക്ക് മാറിയിരുന്നു. 2007 ൽ ആയിരുന്നു പഠനം കഴിയേണ്ടതെങ്കിലും ബോബി എന്നോടൊപ്പം 2009 വരെ യുകെയിൽ തന്നെ തുടർന്നു. കുഞ്ഞുണ്ടായതു കൊണ്ടായിരുന്നു പഠനവും മറ്റും നീണ്ടത്. ഇതോടെ ഞങ്ങൾ യുകെയിൽ സെറ്റിൽ ആയി എന്നു കരുതി എങ്ങനെയും ബോബിയെ തിരിച്ചു നാട്ടിൽ കൊണ്ടു വരാനായി സ്പോർട്സ് കൗൺസിലിലെ ചിലർ നീക്കം തുടങ്ങി.
അങ്ങനെ ഒരു ദിവസം സ്പോർട്സ് കൗൺസിലിൽ നിന്നും ബോബിക്ക് ഒരു നോട്ടീസ് ഇംഗ്ലണ്ടിലെ വീട്ടിൽ എത്തി. എത്രയും വേഗം ഡെപ്യുട്ടേഷൻ എടുത്ത് സ്പോർട്സ് കൗൺസിലിൽ ജോയിൻ ചെയിതില്ലെങ്കിൽ 15 ലക്ഷം പലിശ സഹിതം 25 ലക്ഷമായി അടക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്. ഉടന് തന്നെ ബോബി ഡെപ്യുട്ടേഷൻ എടുത്ത് സ്പോർട്സ് കൗൺസിലിൽ ജോലി ചെയ്തു. വാസ്തവത്തിൽ 15 ലക്ഷത്തിന് പകരം 18 ലക്ഷം രൂപയാണ് ബോബി അന്ന് ഫീസ് അടച്ചത്. കാരണം രണ്ട് കൊല്ലം ഡിഗ്രി പഠനം പൂർത്തിയായപ്പോൾ ബോബിയുടെ നാട്ടിലെ ഡിഗ്രിയുടെ പുറത്തും ഒളിംപിക്സ് പരിചയത്തിന്റെ പുറത്തും വെയിൽസ് യൂണിവേഴ്സിറ്റി ബോബിക്ക് നേരിട്ടു സ്പോർട്സ് സയൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി നൽകി. രണ്ട് ഫീസുമായി 18 ലക്ഷം രൂപ അടക്കുകയും അതിന്റെ രസീത് സ്പോർട്സ് കൗൺസിലിൽ ഏൽപ്പിക്കുകയും ചെയ്തു. പണം വിനിയോഗിച്ചതിന്റെ ബില്ലും കരാറിൽ പറഞ്ഞത് പോലെ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ ജോലിയും ചെയ്തു കഴിഞ്ഞതോടെ ബോബി കരാർ പൂർത്തിയാക്കുകയും നിയമപരമായി ബാധ്യതകൾ അവസാനിക്കുകയും ചെയ്യേണ്ടതാണ്.
ബോബി ഇംഗ്ലണ്ടിൽ നിന്നും വരില്ലായിരിക്കും എന്ന് കരുതി പാര വയ്ക്കാൻ ഇറങ്ങിയ ലോബിക്ക് ബോബിയുടെ വരവ് ഞെട്ടലായി മാറി. കാരണം കസ്റ്റംസിലെ ബോബിയുടെ ശമ്പളത്തിന് തതുല്ല്യമായ ശമ്പളവും പദവിയും നൽകേണ്ട ബാധ്യത അവർക്കുണ്ടായി. സ്പോർട്സ് കൗൺസിൽ കോച്ച് എന്ന പേരിൽ ഏതെങ്കിലും ഒരു ഗ്രാമത്തിലേക്ക് ബോബിയെ മാറ്റണം എന്നായിരുന്നു അവരുടെ കണക്കു കൂട്ടൽ. എന്നാൽ അന്നത്തെ സെക്രട്ടറിയായ ഡോ. മുഹമ്മദ് അഷ്റഫ് അതിന് സമ്മതിച്ചില്ല. ടെക്നിക്കൽ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയായി ബോബിയെ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു.
ഈ കാലയളവിൽ ഒട്ടേറെ പരീക്ഷണങ്ങൾക്ക് ബോബി മുൻകൈ എടുത്തു. പക്ഷേ നമ്മുടെ സംവിധാനത്തിന്റെ വികലത മൂലം പലതും നടന്നില്ല. ബോബിയെ ആ സ്ഥാനത്ത് നിന്നും മാറ്റി കോച്ചാക്കാൻ വീണ്ടും അവർ ശ്രമം നടത്തി. എന്തായാലും ഡെപ്യുട്ടേഷൻ പൂർത്തിയാക്കി ബോബി മടങ്ങിയതോടെ ആ എപ്പിസോഡ് തീർന്നു എന്നു കരുതിയതാണ്. എന്നാൽ ഇടക്കിടെ ബോബി ഡെപ്യുട്ടേഷൻ സർട്ടിഫിക്കറ്റ് നൽകിയില്ല എന്ന് പറഞ്ഞു പലതവണ കത്തുകൾ വന്നു തുടങ്ങി. കത്തുകൾ വരുമ്പോൾ ഒക്കെ വീണ്ടും വീണ്ടും ബോബി ബില്ലുകളുടെ കോപ്പികൾ നൽകി തുടങ്ങി. ഇതു തുടർന്നപ്പോൾ ബില്ലുകൾ എല്ലാം നൽകിയെന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറിയെ കൊണ്ടു എഴുതി ഒപ്പിട്ടു വാങ്ങിയാണ് ബോബി പ്രശ്നം പരിഹരിച്ചത്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പരിശീലനം നടത്തുമ്പോൾ പഠനത്തിനായി ടൂഷന് ഫീസ് നൽകുന്നു എന്ന് വ്യക്തമായി തന്നെ കരാറിലുണ്ടായിട്ടും മറച്ച് വച്ചു എന്ന് പറയുന്നതിന്റെ രഹസ്യം എനിക്കറിയില്ല.
ബോബിയും സ്പോർട്സ് കൗൺസിലും തമ്മിലുള്ള കരാറിന്റെ ഇതോടൊപ്പം കൊടുക്കുന്ന രണ്ടാം പാരഗ്രാഫിൽ ഇതു പറയുന്നത് കാണാതെയാണ് മറച്ചു വച്ചു പണം തട്ടി എന്നു പറയുന്നത് എന്നു ഞാൻ കരുതുന്നില്ല. ടൂഷൻ ഫീസ് മാത്രം ആണ് കേരളം അനുവദിച്ചത് എന്നു കരാറിൽ ഉണ്ട്. കരാറിൽ പറഞ്ഞതുപോലെ സ്പോർട്സ് കൗൺസിൽ വന്ന് മൂന്ന് കൊല്ലം ജോലിയും ചെയ്തു. ഫണ്ട് ദുർ വിനോനിയോഗം ചെയ്യുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ തിരിച്ചടക്കണം എന്നാണ് കരാറിൽ പറയുന്നത് എന്നു അടുത്ത പേജുകളിൽ നിന്നും വ്യക്തമാണ്. സൗജന്യമായി ജോലി ചെയ്യുമെന്ന് ബോബി പറഞ്ഞിട്ടുമില്ല, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായ ബോബിക്ക് അത് സാധ്യമാവുമല്ല. അതുകൊണ്ട് തന്നെ എങ്ങനെ ഈ സൗജന്യം വന്നു എന്ന് എനിക്കറിയില്ല.
ഏഷ്യനെറ്റ് ന്യൂസ് ബുള്ളറ്റിൻ തുടങ്ങുന്നത് അത്ലറ്റുകൾ പണം ചോദിക്കുമ്പോൾ ഇല്ലെന്ന് പറയുന്ന സ്പോർട്സ് കൗൺസിൽ ധൂർത്തടിക്കുന്നു എന്ന് പറഞ്ഞാണ്. കേരളത്തിലെ ഒരു അത്ലറ്റ് വിദേശത്ത പോയി ഉന്നത വിദ്യാഭ്യാസം നടത്തിയാൽ അതിന്റെ ഗുണം ഇവിടുത്തെ കായിക മേഖലക്ക് തന്നെയാണ്. എന്നാൽ അങ്ങനെ വന്നവരെ ഇവിടെ ഉപയോഗപ്പെടുത്താൻ സർക്കാരിന് സാധിക്കണം. മൂന്ന് കൊല്ലം ബോബിയെ പോലെ ഒരാൾ സ്പോർട്സ് കൗൺസിൽ ജോലി ചെയ്തപ്പോൾ ഒരൊറ്റ നയപരമായ കാര്യങ്ങളിലും സഹകരിപ്പിച്ചില്ല. ഒട്ടേറെ പദ്ധതികൾക്ക് ബോബി രൂപം നൽകിയെങ്കിലും അതൊന്നും ആരും ഗൗനിച്ചില്ല. ഇവിടുത്തെ രാഷ്ട്രീയം മൂലം ഇത്തരം ശ്രമങ്ങൾ അവഗണിച്ച ശേഷം വിദേശത്തുള്ള പഠനം ധൂർത്താണ് എന്ന് പറയുന്നത് യുക്തിസഹമല്ല. വിദേശത്ത് നിന്നും വിദ്യാഭ്യാസം നേടി അത് കുട്ടികൾക്ക് സഹായകരമായ രീതിയിൽ പകർന്ന കൊടുക്കാനുള്ള സംവിധാനമാണ് സർക്കാർ ഒരുക്കേണ്ടത്.
ഇതൊക്കെയാണ് സത്യം. ഇതു മാത്രമാണ് സത്യം. പക്ഷേ ഇന്നലെ കളക്ടർ ബ്രോ പറഞ്ഞതു മാത്രമെ എനിക്കും പറയാനുള്ളു സത്യം യാത്രക്ക് സഞ്ചിയെടുക്കുമ്പൊഴേക്കും അസത്യം രണ്ട് റൗണ്ട് ഉലകം ചുറ്റിയിരിക്കും. വളഞ്ഞിട്ട് ഒരായിരം അസത്യങ്ങൾ കൊണ്ട് അക്രമിച്ചാലും നട്ടെല്ലുള്ളവന് ജീവിക്കാൻ ഒരു സത്യം മതി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്