'പടച്ചോന്റെ ചിത്രപ്രദർശനം': മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുന്ന പി ജിംഷാറിന്റെ കഥയുടെ പൂർണ്ണ രൂപം വായിക്കാം
'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന പേരിൽ ജിംഷാറിന്റെ കഥാസമാഹാരം പുറത്തിറങ്ങാനിരിന്ന യുവ എഴുത്തുകാരൻ പി ജിംഷാർ ആക്രമിക്കപ്പെട്ടു. പടച്ചോന്റെ ചിത്രപ്രദർശനം എന്ന കഥ എഴുതിയതിന്റെ പേരിൽ പി.ജിംഷാർ ആണ് ആക്രമിക്കപ്പെട്ടത്. ദൈവനിന്ദയാണ് ഈ യുവ എഴുത്തുകാരനുമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. എന്നാൽ പ്രവാചകനെയോ ദൈവത്തെയോ നിന്ദിക്കുന്ന ഒന്നുംതന്നെ ഈ കഥയിലില്ല എന്നതാണ് യാഥാർത്ഥ്യം. മലയാളം സർവ്വകലാശാലയുടെ പ്രഥമ സാഹിതി പുരസ്‌കാരം നേടിയ കഥയാണ് പടച്ചോന്റെ ചിത്രപ്രദർശനം എന്ന കഥ. 2014ൽ ശാന്തം മാസിക പ്രസിദ്ധീകരിച്ചു. ഈ കഥയുടെ പൂർണ്ണ രൂപം ചുവടെ
'പടച്ചോന്റെ ചിത്രപ്രദർശനം'
പി ജിംഷാർ
വെള്ളിക്കോലുകൊണ്ട് അസ്മാബി ബാർബി പാവയുടെ ഉണ്ടക്കണ്ണിൽ ഒരു വര വരച്ചു. കുഞ്ഞുന്നാളിൽ വട്ടുകളിക്കാൻ കളം വരയ്ക്കുന്നമാതിരി. ഈർക്കിലിയുടെ കടഭാഗംപോലെ തടിച്ച വെള്ളിക്കോലിൽ സുറുമ പറ്റിപ്പിടിച്ചിരുന്നു. അതു കണ്ട പാവക്കുട്ടിയുടെ കണ്ണുകൾ ഒന്ന് പിടയ്ക്കുകയും പിന്നെ തണുത്ത് തണുത്ത് ഒരു മഞ്ഞുതുള്ളിയെ ഒളിപ്പിക്കുകയും ചെയ്തു. സുറുമയെഴുതിയ പാവക്കുട്ടിയുടെ മുഖം സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു പൂച്ചക്കുട്ടിയായി മാറിയിരിക്കുന്നു. സംശയം തോന്നി അവൾ ഒന്നുകൂടി നോക്കി. നോമ്പിന് പായസം വെക്കാൻ നുറുക്കിവച്ച സേമിയ ചുണ്ടിന്റെ വശങ്ങളിൽ തിരുകിവച്ച് ഉണ്ടാക്കാറുള്ള മീശപോലെ തുറിച്ച് നിൽക്കുന്ന മീശയുണ്ട്. പിന്നെ വളരെ ചെറുതായ പുലീടെ മുഖവും. എന്നാലും ഒരു ഉറപ്പില്ലായ്മ. അസ്മാബി പതിയെ വിരലുകൾ നീട്ടി. പാവക്കുട്ടിയുടെ മുഖത്ത് പരതി നടന്ന വിരലുകളെ രോമങ്ങൾ തൊട്ടുനോക്കുന്നില്ല. ഇത് പൂച്ചയല്ല. വേറെ എന്തോ ആണ്?
'കുഞ്ഞിമ്മാ, പെരിങ്ങോട്ട്ക്ക് പോകുമ്പൊ ഈ പൂച്ചനെ ഞാൻ കൊണ്ടോവട്ടേ?'
'അന്റെ ഉമ്മ കേക്കണ്ട, ഇതിനെ കൊഞ്ചിക്ക്ണതിന് ഇന്നെ ചീത്ത പറേണ ആളാ അന്റെ ഉമ്മ.'
താത്താന്റെ മോൻ യാസിറായിരുന്നു പൂച്ചനെ കുളിപ്പിക്കാനും കണ്ണെഴുതിക്കൊടുക്കാനും പൊട്ടുതൊടീക്കാനും അങ്ങനെ തന്റെ എല്ലാ കളിക്കും കൂട്ടുണ്ടായിരുന്നതെന്ന് അവൾ ഓർത്തു. വീണ്ടും ഡപ്പിയിൽനിന്ന് ഒരു തോണ്ട് സുറുമയെടുത്ത് അസ്മാബി പാവക്കുട്ടിയുടെ കണ്ണിൽ തേച്ചു. തണുപ്പു കൊണ്ട് അവൾ മെല്ലെ കണ്ണടച്ചു. സുറുമപ്പൊടികൾ കണ്ണിലെ നീലനിറത്തെ കറുപ്പിച്ചു.
'കുഞ്ഞിമ്മാക്ക് വട്ടാണ്. മക്കളെ ഒറക്ക്ണപോലെ ആരെങ്കിലും പൂച്ചനെ ഒറക്കോ?'
യാസിറിന്റെ കുഞ്ഞുശബ്ദം വല്ലാത്ത മുഴക്കത്തോടെ മുറിയിൽ പ്രതിധ്വനിച്ചു. ചെരിഞ്ഞു കിടന്ന് പാവക്കുട്ടിയെ ഉറക്കുന്ന അവളെ ആ ശബ്ദം വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. അങ്കലാപ്പോടെ അസ്മാബി എഴുന്നേറ്റു. ചകിരിനാര് പോലുള്ള മുടിയിൽ വിരലുടക്കിയതറിഞ്ഞ് അവളൊന്ന് കുനിഞ്ഞു. പിടിച്ച് വലിക്കുന്ന മുടിയിഴകളിൽനിന്നും വളരെ പതുക്കെ വിരൽപോലുമറിയാതെ അവൾ മുടിയെ സ്വതന്ത്രയാക്കി. നെറ്റിത്തടത്തിൽ തലോടി ഒരു ഉമ്മകൊടുത്തു. ബെഡ്‌ലാബിന്റെ നീലവെളിച്ചത്തിൽ സഫമോളുറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തി.
'അക്‌ബർക്കാ മോൾടെ മേത്ത്ക്ക് ഉരുളല്ലേ, ഞാനൊന്ന് ബാത്ത്‌റൂമില് പോയി വരാം.'
'ഉം.' അയാളൊന്ന് മൂളിക്കൊണ്ട് പാവക്കുട്ടിയുടെ നേർക്ക് തിരിഞ്ഞുകിടന്നു. പതിയെ പാവക്കുട്ടിയുടെ വീതിയുള്ള നെറ്റിത്തടത്തിലും കവിളിലും തലോടി. തുളുമ്പിയ കണ്ണുകൾകൊണ്ട് അയാൾ പാവക്കുട്ടിയെ അടിമുടിയൊന്ന് നോക്കി. ഒട്ടും തിടുക്കപ്പെടാതെ ഒച്ചയുണ്ടാക്കാതെ ഒരിറ്റ് കണ്ണുനീർ പാവക്കുട്ടിയുടെ നെറ്റിത്തടത്തിൽ വീണ് പരന്നു. അയാളിൽനിന്ന് ഒരു ദീർഘനിശ്വാസം പറന്നുപോയി. ഉറക്കത്തിൽ താൻ ഉമ്മവച്ചതിന്റെ ചെറുചൂട് മോളുടെ നെറ്റിയിലുണ്ടോ എന്ന് ഉറപ്പുവരുത്തി ഒരു നിമിഷം അയാൾ ഭാര്യയുടെ വേഷത്തിലേക്ക് രൂപം മാറി.
ബക്കറ്റിലേക്ക് വെള്ളം ശക്തിയായി വീണുകൊണ്ടിരുന്നു. ഒരു പെരുമഴയുടെ താളത്തിൽ തുടങ്ങി പെയ്തുതോർന്ന പ്രതീതിയോടെ ബാത്ത്‌റൂമിൽനിന്നുള്ള ശബ്ദപ്രവാഹം നിലച്ചു. ക്ലോക്കിലെ ടിക്…ടിക്…ശബ്ദം മാത്രം. കുറച്ചുനേരം അങ്ങനെ ചെവിയോർത്ത് കിടന്നപ്പോൾ തനിക്കും ഭാര്യയെപ്പോലെ സമനില തെറ്റുമെന്ന് അക്‌ബറിന് തോന്നി.
'അസ്മൂ, കഴിഞ്ഞില്ലേ.'
'ആ കഴിഞ്ഞു.'
അവൾ വാതിൽ തുറന്നപ്പോൾ അരണ്ടവെളിച്ചത്തിലും കരഞ്ഞുകലങ്ങിയ മുഖം അയാൾ വ്യക്തമായി കണ്ടു. എന്നാൽ അയാളെ നോക്കുകപോലും ചെയ്യാതെ അവൾ എഴുന്നേറ്റിടത്ത് ചെന്ന് കിടന്നു. പാവക്കുട്ടിയുടെ പുറത്ത് തട്ടിക്കൊണ്ട് അവളൊരു താരാട്ട് ഓർത്തെടുത്തു.
'അസ്ബീ റബ്ബീ സല്ലള്ളാ
നൂറ് മുഹമ്മദ് സല്ലള്ളാ..
കോഴി വാ, മക്കള് വാ,
കൊത്തിതിന്നാൻ ചുണ്ടലി വാ..
ഉമ്മാന്റെ മോള് ഉറങ്ങിക്കോ,
അസ്ബീ റബ്ബീ..'
മോളും ഉമ്മയും ഉറങ്ങി. അവർക്ക് കാവൽ കിടന്നുകൊണ്ട് അക്‌ബർ ചെവിയോർത്തു. ശൂ… എന്ന് നീട്ടിവിളിച്ച് കറങ്ങുന്ന ഫാനും ടിക് ടിക് എന്നു കരയുന്ന ക്ലോക്കും അറവനമുട്ടിന്റെ താളത്തിൽ കൊട്ടിക്കേറാൻ തുടങ്ങി. ശൈയ്ഹ്, ശൈയ്‌ഹേ എന്ന വിളിക്കൊപ്പം ചെവിയിലേക്ക് പതിനായിരക്കണക്കിന് വാഹനങ്ങൾ ഒന്നിച്ച് ഹോണടിച്ച് പാഞ്ഞു വരുന്നു. അക്‌ബർ രണ്ട് കയ്യുംകൊണ്ട് ചെവിയമർത്തി. കണ്ണുകൾ ഇറുക്കിയടച്ചു.
'എന്തൊര് ഒറക്കാത്, സമയെത്രായെന്ന് അറിയോ? ണീറ്റേ.' അക്‌ബർ അസ്മാബിയുടെ വിളികേട്ട് ഉണർന്നു. തലക്കാമ്പുറത്ത് വച്ചിരുന്ന ഫോണെടുത്ത് കീപ്പാഡമർത്തി. വളരെ ചെറിയൊരു ഉണർച്ചയോടെ മൊബൈൽഫോൺ സമയം പറഞ്ഞുകൊടുത്തു 10.32 മാ. അയാൾ എഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് പോയി. അവൾ അടുക്കളയിലേക്കും.
പല്ലുതേപ്പും കുളിയുമൊക്കെ വേഗത്തിൽ കഴിച്ച് അയാൾ തീന്മേശയ്ക്ക് മുമ്പിലെത്തി. ചായകുടിക്കുമ്പോഴും പുട്ട് തിന്നുമ്പോഴും ഇന്ന് മീറ്റിങ്ങിൽ സംസാരിക്കാനുള്ള വാക്കുകൾ ഓർത്തെടുക്കുകയായിരുന്നു. ബി.ഒ.ടി. പാത വികസന സമരമുന്നണിയുടെ പ്രവർത്തകരുമായി കളക്ടർ ഉച്ചയ്ക്കുശേഷം ചങ്കുവെട്ടിയിൽ ഒരു മീറ്റിങ് വച്ചിട്ടുണ്ട്. മീറ്റിങ്ങിൽ അതിശക്തമായി പാതയിരട്ടിപ്പിക്കലിനെ എതിർക്കണമെന്ന് അയാൾ നിശ്ചയിച്ചുറപ്പിച്ചു. ഇനിയും റോഡിന് വീതി കൂട്ടിയാൽ വീട് നഷ്ടമാകും. ഇപ്പോൾ മുറ്റമേ പോയിട്ടുള്ളൂ. ഇനി വീടുകൂടി പോയാൽ? അതൊന്നും ഓർക്കാൻകൂടി വയ്യ. അയാൾ പുട്ടും പപ്പടവും കൂട്ടിക്കുഴച്ച് വായിലേക്ക് കൊണ്ടുപോയി. രണ്ട് പിടി വായിലിട്ടതോടെ ഓക്കാനം വന്ന് അയാൾ എഴുന്നേറ്റു.വീടിന്റെ തെക്ക് ഭാഗത്തുള്ള കോണിവഴി അക്‌ബർ ടെറസ്സിന്റെ മണ്ടയിലെത്തി. ഏറെ നേരം തപ്പിപ്പിടിച്ച് കണ്ടെത്തിയ ആക്‌സോ ബ്ലെയ്ഡിൽ തൊട്ടുനോക്കി ഇടയ്ക്കിടെ മൂർച്ച നോക്കി. ഡി.ടി.എച്ച്.ന്റെ വള്ളിയും വയറും അയാൾ വേർപ്പെടുത്തി. അസ്മൂന്റെ കണ്ടൻപൂച്ച മാന്തിപ്പൊളിച്ചിട്ട മെത്തപോലെ കേബിൾ വയറുകൾ ചിന്നിച്ചിതറി പോയിരിക്കുന്നെന്ന് അയാൾക്ക് തോന്നി. പെട്ടെന്നുതന്നെ അയാൾ മനസ്സിനെ തിരുത്തി. പറിച്ച് വലിച്ചിട്ട പോത്തിന്റെ കുടൽമാലയാണ് അതെന്ന് അയാൾ മനസ്സിനെ വിശ്വസിപ്പിച്ചു. ശത്രുവിനോടുള്ള പ്രതികാരം തീർത്തപ്പോൾ പേടിപ്പെടുത്തുന്ന ശബ്ദങ്ങളിൽനിന്നും കാഴ്ചകളിൽനിന്നും താനും അസ്മയും രക്ഷപ്പെട്ടിരിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
അയാൾ ടെറസ്സിൽനിന്ന് മുറ്റത്തേക്ക് നോക്കി. സോപ്പുപെട്ടിയുടെ വലിപ്പത്തിൽ വാഹനങ്ങൾ മുറ്റത്തൂടെ ചീറിപ്പായുന്നു. സോപ്പുപെട്ടികളല്ല. അവയെല്ലാം സഫമോളുടെ കളിക്കോപ്പുകളാണ്. അതൊന്നുമല്ല വണ്ടികളൊക്കെ ആനകളാണ്. കാലിനടിയിലിട്ട് അവ നമ്മളെ ചവിട്ടിയരയ്ക്കും.തന്റെ കുട്ടിക്കാലത്ത് കൺമുന്നിലെ ഈ റോഡിന് ഇത്രയ്‌ക്കൊന്നും വീതിയുണ്ടായിരുന്നില്ല. കൂട്ടുകാരോടൊത്ത് ചട്ടിപന്തും ക്രിക്കറ്റും കളിച്ചത് ആ മുറ്റത്തുവച്ചായിരുന്നു. അന്ന് റോഡായിരുന്നു ബൗണ്ടറിലൈൻ. അല്ലെങ്കിലും റോഡുകൾ യാത്രകളുടെ അതിരുകളിലേക്കുള്ള പാലങ്ങളാണല്ലോ? അക്‌ബർ ഒന്നു ചുമച്ചു. വായിൽ നിറഞ്ഞ കഫം തുപ്പിക്കളഞ്ഞു. ദേഷ്യപ്പെട്ടുകൊണ്ട് കഫം റോഡിന്റെ മുഖത്തേക്ക് പതിച്ചു.
അസ്മാബി പ്രസവിച്ച് കിടക്കുമ്പോഴാണ് ബി.ഒ.ടി.ക്കാർ പാത വികസനത്തിന് അളവെടുപ്പ് തുടങ്ങിയത്. സഫമോള് പിടിച്ച് നടക്കാൻ തുടങ്ങിയപ്പോഴേക്കും റോഡുപണി കഴിഞ്ഞിരുന്നു. അതിവേഗമായിരുന്നു വികസനത്തിന്റെ വരവ്. ഞങ്ങളുടെ മുറ്റത്തും അവർ വികസനത്തിന്റെ കല്ല് പാകി. ഉമ്മറത്തുകൂടെ വണ്ടിപോകുമെന്ന് പറയുന്ന വികസന സ്വപ്‌നത്തിലേക്ക് ഞങ്ങളും കണ്ണിചേർക്കപ്പെട്ടു. അക്‌ബർ വാച്ചിലേക്ക് നോക്കി. സമയം പന്ത്രണ്ട് മണിയോടടുക്കുന്നു. ഇനി നിന്നാൽ സമയത്തിന് മീറ്റിങ്ങിനെത്താൻ പറ്റില്ല. അതുവരെ കയ്യിൽ പിടിച്ചിരുന്ന ആക്‌സോ ബ്ലെയ്ഡ് നിലത്തിട്ട് അയാൾ വേഗത്തിൽ കോണിപ്പടികളിറങ്ങി.
'അസ്മൂ, ഞാനെറങ്ങുന്നു' എന്ന് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞ് അക്‌ബർ റോഡിലേക്ക് കാലെടുത്ത് വച്ചു.
ബസ്സ് കുറ്റിപ്പുറം പാലത്തിലേക്ക് പ്രവേശിച്ചു. തന്റെ നെഞ്ചിൽ കയറിയിരുന്ന് സഫമോള് കാറോടിക്കുന്നപോലെയാണ് ഡ്രൈവർ ബസ്സോടിക്കുന്നതെന്ന് അക്‌ബറിന് തോന്നി. ദൂരെ ആകാശത്തിനപ്പുറത്തുള്ള പടച്ചോന്റെ പൂന്തോട്ടത്തിൽനിന്ന് ഒരു കാറ്റു വന്ന് വളരെ പതുക്കെ അയാളുടെ കവിളിൽ തൊട്ടു. അക്‌ബർ ബസ്സിന്റെ ജാലകത്തോട് ഒന്നുകൂടി പറ്റിച്ചേർന്നിരുന്നു. നെഞ്ചിൽ കേറിയിരുന്ന് വണ്ടിയോടിക്കാൻ ഇടതുകയ്യിൽ ലോറിയുമെടുത്ത് വന്നതായിരുന്നു മോള്. പനിച്ച് വിറച്ചു കിടക്കുന്ന തന്റെ മേത്ത് കുത്തിമറിഞ്ഞ് പനി പിടിക്കണ്ടാന്ന് തോന്നി മോളെ അസ്മൂന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. ഇതിലും ഭേദം മോൾക്ക് പനിപിടിച്ചാ മതിയായിരുന്നു. സഫമോള് ഉമ്മവെക്കുമ്പോഴുള്ള നനവോടെ കാറ്റ് കവിളിലൊരു ഉമ്മ തന്നു. മഴയല്ല. ആരോ തുപ്പിയത് മുഖത്തേക്ക് തെറിച്ചതാണ്.
'ചങ്കുവെട്ടി, ചങ്കുവെട്ടി…ആളെറങ്ങ്, ആളെറങ്ങ്.' ബസ്സിലെ കിളി ചിലച്ചുകൊണ്ടിരുന്നു. അക്‌ബർ പതിയെ ബസ്സിറങ്ങി.കഞ്ഞി അടുപ്പത്തിട്ട് മോളെ ഇക്കാന്റെ അടുത്താക്കി കുളിക്കാൻ കേറിയതാണ്. പിന്നെ ഞാനൊന്നും അറിഞ്ഞില്ല. മുറീന്ന് എങ്ങനെ മോള് പുറത്തിറങ്ങിയെന്നോ എങ്ങനെ മുറ്റത്ത്, അല്ല റോഡിലെത്തിയതെന്നോ എനിക്കൊരു പിടിയുമില്ല. പനിച്ചു കിടക്കുന്ന ഇക്കയും ഒന്നും അറിഞ്ഞു കാണില്ല. ആരാണ് ബേബിഗേറ്റ് തുറന്ന് വച്ചത്? എങ്ങനെയാണ് മോള് റോഡിലെത്തിയത്? ഒരു ചോദ്യത്തിനും ഉത്തരം കിട്ടുന്നില്ല. കുളി കഴിഞ്ഞ് ഞാൻ മോളെ വിളിച്ച് ചുറ്റും തെര യാൻ തുടങ്ങിയപ്പോഴാണ് ചീന്തിയ മടലുപോലെ ചോരയിറ്റുന്ന എന്തോ ഒന്ന് ഏറ്റിക്കൊണ്ട് നാട്ടുകാർ ഉമ്മറത്തേക്ക് കയറി വന്നത്. 'ഇതെന്റെ മോളല്ല' ബോധം പോകുമ്പോൾ ചോരയിറ്റുന്ന കുഞ്ഞുശരീരം നോക്കി ഞാനെന്റെ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുനോക്കി.ഓടിക്കൂടിയവരുടെ ഒച്ചയും അസ്മൂന്റെ നിലവിളിയും കേട്ട് അക്‌ബർ ചാടിപ്പിടിച്ചെഴുന്നേറ്റു. ഉമ്മറത്തെത്തിയതും കണ്ടതെന്താണെന്നോ ചെയ്തതെന്താണെന്നോ വിവേചിച്ചറിയാൻ കഴിയാത്തവിധം അയാളുടെ ബുദ്ധി കെട്ടുപോയി. ഒരുവിധത്തിൽ ബുദ്ധിയെയും ഓർമയെയും വീണ്ടെടുത്തപ്പോൾ അസ്മു ഇപ്പോഴും മകളുടെ ഓർമയിൽതന്നെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ആകെയുണ്ടായിരുന്ന മൊബൈൽഷോപ്പ് വിറ്റിട്ടും മകൾക്ക് നേടിക്കൊടുക്കാൻ കഴിയാത്ത നീതിയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പാൻ അക്‌ബറിന് തോന്നി. മീറ്റിങ് കഴിഞ്ഞ് തിരിച്ച് വീട്ടിലേക്കുള്ള മടക്കം തലകുനിച്ചുകൊണ്ടായതിൽ അയാൾക്ക് അങ്ങേഅറ്റത്തെ വിഷമവും അഗാധമായ വെറുപ്പും തോന്നി. താളമുള്ള പാട്ടുപോലെ ബസ്സ് കുതിച്ചു പായുന്നു. മരങ്ങൾ ഓടിക്കേറാൻ തിരക്കുകൂട്ടി പരാജയപ്പെട്ട് പിന്മാറുന്നു. പരാജയപ്പെട്ടവന്റെ കേസ്, യാത്രകൾ, സമരം, എല്ലാം വെറുതെയാണ്. അക്‌ബറിന് ഉള്ളിന്റെ ഉള്ളിൽ തന്നോടുതന്നെ ഒരു പുച്ഛം മുളപൊട്ടി.
അസ്മാബി പാവക്കുട്ടിക്ക് ചിത്രകഥ വായിച്ച് കൊടുക്കുകയായിരുന്നു. 'പണ്ടു പണ്ടൊരു രാജ്യത്ത് .. 'പാവക്കുട്ടി കഥ കേട്ടുകൊണ്ട് സഫമോളെപ്പോലെ തലയാട്ടി.
'ഉമ്മാ, ഞാൻ കൊറച്ചേരം ടി.വി.കണ്ടോട്ട.'
'ഉം.'
അസ്മാബി റിമോട്ടെടുത്ത് ടി.വി.ഓൺ ചെയ്തു. ചിത്രങ്ങളൊന്നും തെളിയാത്ത ടെലിവിഷനിൽ ഉമ്മയും മകളും ഒരുപാട് ലോകങ്ങൾ കണ്ടു. സമരങ്ങളും പോരാട്ടങ്ങളും കണ്ടു. പുളിച്ച കാഴ്ചകളും നാറുന്ന വാർത്തകളും ഒരിക്കൽപോലും ഉമ്മയെയും മകളെയും ശല്യപ്പെടുത്തിയില്ല. ചിത്രകഥകളിൽനിന്ന് അവർ ടെലിവിഷനിലേക്ക് യാത്രപോയി.
'വാവ മരിച്ചത് എങ്ങനേന്ന് ഉമ്മാക്കറിയോ?'
കടൽക്കരയിലെ സിമന്റുബെഞ്ചിൽ ഉമ്മാന്റെടുത്ത് പറ്റിച്ചേർന്നിരുന്ന് സഫ ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ലെങ്കിലും ചോദ്യത്തിനുള്ള ഉത്തരവും സഫമോള് പറഞ്ഞു തുടങ്ങി.
'ഇങ്ങള് കരുതുംപോലെ വണ്ടിയിടിച്ചിട്ടല്ല ഞാൻ മരിച്ചത്. വീട്ടില് വരാറുള്ള ഉപ്പാന്റെ ചെങ്ങായി, ഓരാണ്. ഞാൻ കണ്ടതാണ് ഉമ്മാ, നമ്മുടെ സഫമോളെ അയാള്.' പാവക്കുട്ടി എണ്ണിപ്പെറക്കികൊണ്ട് അസ്മാബിയോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
'ഇന്റെ മോൾക്കൊന്നും പറ്റീട്ടില്ല. ഒന്ന് വണ്ടിയിടിച്ചതല്ലേയുള്ളു, ആ ഉമ്പു ഒക്കെ ഇപ്പൊ മാറീലെ. ഉമ്മ ഒരു മന്ത്രം ചൊല്ലി തരാട്ടോ. അപ്പൊ എല്ലാ സൂക്കടും മാറും. മന്ത്രം കുന്ത്രോം മന്ത്രാച്ചി, മണ്ണാന്റെ അടുപ്പില് തീപൂട്ടി. ശിഫള്ളാ ശിഫ.' പാവക്കുട്ടിയുടെ മേത്ത് മന്ത്രിച്ചൂതിയശേഷം അസ്മാബി റിമോട്ടെടുത്ത് ടി.വി.ഓഫ് ചെയ്തു. റിമോട്ട് കസേരയിലിട്ടശേഷം അവൾ പാവക്കുട്ടിയെ എടുത്ത് തോളിലിട്ടു. പെട്ടെന്ന് അതിന്റെ ഉണ്ടക്കണ്ണ് ഒരു ഗ്ലോബായി രൂപാന്തരപ്പെട്ടു. തിളങ്ങുന്ന ബാർബി പാവയുടെ കണ്ണുകളുടെ സ്ഥാനത്ത് ഒരു ടെലിവിഷൻ പ്രത്യക്ഷപ്പെട്ടു. സ്‌ക്രീനിൽ ന്യൂസ്ബുള്ളറ്റിൻ ആരംഭിക്കുന്നതിന്റെ അറിയിപ്പായി പശ്ചാത്തലസംഗീതം ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു.
'നമസ്‌കാരം, പ്രധാനവാർത്തകൾ, ആറു വയസ്സുകാരിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തി.' വാർത്ത മുഴുവനാകുന്നതിനുമുമ്പ് പേടികൊണ്ട് പാവക്കുട്ടി കണ്ണുകൾ ഇറുക്കിയടച്ചു. അസ്മാബി ഈണത്തിൽ താരാട്ട് പാടിക്കൊണ്ടിരുന്നു. ബസ്സിലിരുന്ന് അക്‌ബർ അതുകേട്ടു. വേരിൽനിന്ന് വേർപെട്ടിട്ടും മുളയ്ക്കുന്ന പേരറിയാത്ത കാട്ടുവള്ളി കണക്കേ ഡി.റ്റി,എച്ചിന്റെ കേബിൾ വയറുകൾ വളർന്ന് വളർന്ന് ഒരു വലിയ കാടായി മാറുന്നു.
'അസ്ബീ റബ്ബീ സല്ലള്ളാ,
നൂറ് മുഹമ്മദ് സല്ലള്ളാ.'
ശബ്ദമുണ്ടാക്കിക്കൊണ്ട് ബസ്സ് വീടിന് മുമ്പിൽ കിതച്ചുകൊണ്ട് നിന്നു. അക്‌ബർ ബസ്സിന്റെ പടികളിറിങ്ങി മുറ്റത്തേക്ക് കാലെടുത്ത് വച്ചു. ഇരുട്ടിട്ട് നിറച്ചുവച്ച ഒരു വലിയ കുഴിയായിരുന്നു റോഡിനും വീടിനും ഇടയിൽ. വാരിക്കുഴിയിൽ വീണുപോയ കാട്ടാനയെപ്പോലെ ഉമ്മറത്തിന്റെ അവശിഷ്ടങ്ങളിൽ കാലൂന്നാൻ ശ്രമിച്ചുകൊണ്ട് അയാൾ നിലവിളിച്ചു. ചങ്കുപൊട്ടിയുള്ള ആ നിലവിളി പക്ഷേ, ആരും കേട്ടില്ല. ഇരുട്ടിൽ കലർന്ന് അയാളുടെ ശബ്ദം പൂജ്യത്തിലേക്ക് ആഴ്ന്നുപോയി.മോണയിൽ ബാക്കിയായ ഒറ്റപ്പല്ലുപോലെ മുറ്റത്ത് ഉന്തിനിൽക്കുന്ന പൈപ്പ് ഒച്ചയുണ്ടാക്കി. മടിച്ചുമടിച്ച് വന്ന വെള്ളത്തിൽ അക്‌ബർ കാലും മുഖവും കഴുകിക്കൊണ്ടിരിക്കെ അസ്മാബി അയാളുടെ ചുമലിൽ തൊട്ടു. ചോദ്യഭാവത്തിൽ തിരിഞ്ഞുനോക്കിയ അയാളിൽനിന്ന് എന്തോ പ്രതീക്ഷിച്ചുകൊണ്ട് അവൾ ചുണ്ടനക്കി.
'നാളെ മുതല് പത്രമിടണ്ടാന്ന് ഞാൻ ചെക്കനോട്
പറഞ്ഞിട്ടുണ്ട്.'
അയാൾക്ക് അവളെ മനസ്സിലാകുമായിരുന്നു. അതുകൊണ്ടുതന്നെ മറുപടിയൊന്നും പറയാതെ തലയാട്ടി. അവൾ നീട്ടിയ തോർത്തുമുണ്ട് വാങ്ങി കയ്യും മുഖവും തുടച്ച് അയാൾ അകത്തേക്ക് കയറി.
അക്‌ബറിന്റെ പിറകിൽ വീടിന് മുന്നിലൂടെ കൊലവിളികളുമായി പായുന്ന മനുഷ്യരുടെയും വാഹനങ്ങളുടെയും നിരവധി ചിത്രങ്ങൾ വരച്ചു പടച്ചോൻ ആകാശത്ത് തൂക്കിയിട്ടിരുന്നു. സഫമോള് തന്റെ നക്ഷത്രക്കണ്ണുകൊണ്ട് പടച്ചോൻ വരച്ച നല്ല കറുത്ത പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുടെ പ്രദർശനം കണ്ട് ചിരിച്ചു. നിലാവുപോലെ ഒരു ചിരി ഭൂമിയിലാകെ പരന്നു...
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍