കാസർകോടെന്താ... കേരളത്തിലല്ലേ...? തിരുവനന്തപുരം മുതൽ കണ്ണൂർവരെ റെയിൽവെ കോറിഡോർ പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി പുതിയ ഫേസ്ബുക്ക് കൂട്ടായ്മ; മാറിവരുന്ന സർക്കാരുകൾ ചിറ്റമ്മനയം കാട്ടുന്നതിനെതിരെ ശക്തമായി പ്രതികരിക്കാൻ 'കാസർകോടിനൊരിടം'; അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ഹൈടെക് ഒപ്പുശേഖരണവും
കാസർകോട്: സംസ്ഥാനത്ത് സർക്കാരുകൾ മാറിമാറിവന്നിട്ടും കാസർകോടിന്റെ തലവരമാത്രം മാറുന്നില്ലെന്ന തിരിച്ചറിവുമായി ജില്ലയുടെ ആവശ്യങ്ങൾ ഉന്നയിക്കാനും ഭരണകർത്താക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമായി ഒരു ഫെയ്സ് ബുക്ക് കൂട്ടായ്മ. തോമസ് ഐസകിന്റെ ബജറ്റിൽ അതിവേഗ റെയിൽ കോറിഡോർ കണ്ണൂർവരെയെന്ന പ്രഖ്യാപനം വന്നതോടെയാണ് അങ്ങനെ വിട്ടാൽപറ്റില്ലല്ലോയെന്ന ചിന്തയിൽ നിന്ന് ഇത്തരമൊരു കൂട്ടായ്മ രൂപംകൊള്ളുന്നത്. ജില്ലയുടെ ആവശ്യങ്ങൾ ജനശബ്ദമായി സർക്കാരിന് മുന്നിലെത്തിക്കാനുദ്ദേശിച്ചാണ് 'കാസർകോടിനൊരിടം' എന്ന പേരിൽ ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മ തുടങ്ങിയിട്ടുള്ളത്.
ജില്ലയുടെ ആദ്യ ആവശ്യമെന്ന നിലയിൽ അതിവേഗ റെയിൽ പദ്ധതി കണ്ണൂർവരെ മാത്രം പോരെന്നും കാസർകോടുവരെ നീട്ടണമെന്നും ആവശ്യപ്പെട്ട് ഒപ്പുശേഖരണവും തുടങ്ങിക്കഴിഞ്ഞു. അതിനുമുണ്ട് പുതുമ. ലോകത്താകമാനം മാറ്റങ്ങൾക്കുവേണ്ടി ആഗ്രഹിക്കുന്നവർക്ക് അവരുടെ വിഷയങ്ങൾ ഉന്നയിക്കാനും അതിന് പിന്തുണ തേടിയെടുക്കാനും സൗകര്യമൊരുക്കുന്ന ചെയ്ഞ്ച് ഡോട് ഓർഗ് എന്ന വെബ്സൈറ്റ് വഴിയാണ് ഒപ്പുശേഖരണം.
നിരവധി വിഷയങ്ങളിൽ ജനാഭിപ്രായം സ്വരൂപിക്കാൻ അവസരമൊരുക്കുന്ന വെബ്സൈറ്റിലൂടെയാണ് കാസർകോടിനൊരിടം ഫെയ്സ് ബുക്ക് കൂട്ടായ്മയും ഹൈസ്പീഡ് റെയിൽ കോറിഡോറിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതൽ മംഗലാപുരംവരെയെന്ന രീതിയിൽ ആദ്യം പറഞ്ഞിരുന്ന അതിവേഗ റെയിൽപാത ഇപ്പോൾ കണ്ണൂർവരെയാക്കി വെട്ടിച്ചുരുക്കിയതിൽ വൻ പ്രതിഷേധമാണ് കാസർകോട്ട് ഉയരുന്നത്. ഈ അവസ്ഥയിൽ പുതിയ കൂട്ടായ്മയിൽ നിരവധിപേർ അഭിപ്രായങ്ങളും കാസർകോടിന്റെ വികസന സ്വപ്നങ്ങളും പങ്കുവയ്ക്കുന്നു.
അതിവേഗ റെയിൽപദ്ധതിയുടെ കരട് പദ്ധതിയിൽ ഉൾപ്പെടെ അവഗണിച്ചതിനെതിരെ നേരത്തെ വാട്സാപ്പിലൂടെ തുടങ്ങിയ പ്രതിഷേധമാണ് ഇപ്പോൾ ഫേസ്ബുക്ക് കൂട്ടായ്മയും ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി, കേന്ദ്ര റയിൽവേ മന്ത്രി, അതിവേഗ റയിൽവേ കോറിഡോർ പദ്ധതി അധികൃതർ തുടങ്ങിയവരെ പൊതുജനങ്ങളുടെ പരാതി ഓൺലൈൻ അറിയിക്കാൻ കൂടിയാണ് സംവിധാനം.
കാസർകോടിനൊരിടം ഗ്രൂപ്പിലെ അഭിപ്രായങ്ങളും നിർദേശങ്ങളും അടക്കം അധികൃതരെ അറിയിക്കും. ഈ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാസർകോടിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ ജനപിന്തുണ തേടുന്നതിനായി പൊതുപരിപാടികളും ചർച്ചകളും നടത്താനും പരിപാടിയുണ്ട്.
കാസർകോട്ടെ ജനങ്ങൾക്കിടയിൽ ഉയർന്നു വരുന്ന പ്രതിഷേധങ്ങൾ ഒരേ പ്ലാറ്റുഫോമിൽ ഒരുമിച്ചു കൂട്ടുകയും അവ അധികാരികളിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാസർകോട്ടെ ഒരുസംഘം യുവാക്കൾ മുൻകയ്യെടുത്ത് ഫേസ്ബുക് ഗ്രൂപ് തുടങ്ങിയത്. ജില്ലയിലെ രാഷ്ട്രീയ,സാംസ്കാരിക,സാമൂഹ്യ,മാദ്ധ്യമ പ്രവർത്തകരുടെ പിന്തുണയും ഗ്രൂപ്പിനുണ്ട്. ഗ്രൂപ് തുടങ്ങിയ ആദ്യ ദിനങ്ങളിൽ തന്നെ ജില്ലയോടുള്ള അവഗണനകൾക്കെതിരെ രൂക്ഷമായ പ്രതികരണങ്ങൾ സജീവ ചർച്ചയാകുന്നു. പേജിൽ വരുന്ന അഭിപ്രായങ്ങൾ സ്വരൂപിച്ച് കാസർകോട്ടെ അഞ്ച് എംഎൽഎമാർ മുഖേന നിയമസഭയിൽ ഉന്നയിപ്പിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.
പൊതുജനങ്ങളുടെ അഭിപ്രായങ്ങളേയും നിർദേശങ്ങളെയും ഏകോപിച്ചു ജില്ലയിലെ അഞ്ചു എംഎൽഎ മാർ മുഖേന നിയമസഭയിൽ പ്രശ്നം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കാസർകോടിനൊരിടം ഫേസ്ബുക് ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകർ.കൂടാതെ എംപി,മുഖ്യമന്ത്രി,റെയിൽവേ മന്ത്രി,കേരള ഹൈ സ്പീഡ് റെയിൽേവ കോർപറേഷൻ എന്നിവർക്ക് നിവേദനം നൽകാനുള്ള ഓൺലൈൻ ഒപ്പു ശേഖരണവും അഭിപ്രായ വോട്ടെടുപ്പും ഗ്രൂപ്പിൽ ആരംഭിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധമുണ്ടാക്കാനായി കാസർകോട് ആലിയ ലോഡ്ജ് പരിസരത്ത് ഇന്ന് ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.
ജാതി മത,കക്ഷി രാഷ്ട്രീയ ഭേദമന്യേ കാസർക്കോട്ടെ മുഴുവൻ ജനങ്ങളെയും ഒന്നിപ്പിച്ചുകൊണ്ടാണ് പ്രവർത്തനം. 1984 മെയ് 24നാണ് കാസർകോട് ജില്ല രൂപീകരിക്കപ്പെടുന്നത്. കേരളത്തിന്റെ സാമ്പത്തികരംഗത്ത് നല്ല രീതിയിൽ സംഭാവനകൾ നൽകുന്ന വിദേശ മലയാളികൾ ഏറെയുള്ള ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽപോലും സർക്കാരുകൾ ശ്രദ്ധിക്കുന്നില്ലെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. റെയിൽ വികസനത്തിനൊപ്പം ജില്ലയുടെ ഐടി വികസന സാധ്യതകളും ഫാഷൻ ഹബ് ആകാനുള്ള സാധ്യതകളുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ നിവേദനം തയ്യാറാക്കി ഒപ്പുശേഖരണം നടത്തുന്നത്. കേരളത്തിൽ നിന്ന് ആയിരങ്ങളാണ് മംഗലാപുരത്ത് പഠനത്തിനും മറ്റുമായി എത്തുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍