ജീവനക്കാരെ എല്ലുമുറിയെ പണിയെടുപ്പിച്ചിട്ടും ഇരിക്കാൻ പോലും അനുവാദമില്ല; ടോയ്ലറ്റിൽ പോകണമെങ്കിൽ മേലുദ്യോഗസ്ഥന്റെ അനുമതി വേണം; മെച്ചപ്പെട്ട താമസസൗകര്യവുമില്ല; വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ കുടുങ്ങിയവയിൽ പോത്തീസും രാമചന്ദ്രനും കല്യാണും ശീമാട്ടിയും ജയലക്ഷ്മിയും ചെന്നൈ സിൽക്സും
അരുൺ ജയകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ റെയ്ഡിൽ പിടിവീണ വൻകിട വസ്ത്രവ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി എടുത്തേക്കും. ഇവരുടെ പേര് മറച്ച് വച്ച ഉദ്യോഗസ്ഥർക്കെതിരേയും നടപടി ഉണ്ടായേക്കും.
തൊഴിൽ കേന്ദ്രങ്ങളിൽ ജീവനക്കാരെ മാടു പോലെ പണിയെടുപ്പിച്ചതായി തൊഴിൽ വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ മൂന്ന് പ്രധാന വകുപ്പുകളിൽ വ്യാപക അഴിമതിയാണെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറയുന്നു.
ആരോഗ്യ വകുപ്പിന്റേയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയുണ്ടെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. റെയ്ഡ് നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനങ്ങളുടെ പേര് സംസ്ഥാന തൊഴിൽ ഭവനിലെത്തി ലേബർ കമ്മീഷണറുടെ ഓഫീസിൽ നേരിട്ട് തിരക്കിയെങ്കിലും സംസ്ഥാനം മുഴുവൻ നടത്തിയ റെയ്ഡായതിനാൽ എല്ലായിടത്തുനിന്നും വിവരങ്ങൾ ലഭിച്ചുവരുന്നതെയുള്ളു എന്ന വിശദീകരണമാണ് ലഭിച്ചത്.
തിരുവനന്തപുരം പോത്തീസ്, രാമചന്ദ്രൻ ടെക്സ്റ്റൈൽസ്, കല്യാൺ സാരീസ്, എറണാകുളം ശീമാട്ടി, ജയലക്ഷ്മി, ചെന്നൈ സിൽക്സ്, കോഴിക്കോട് ജയലക്ഷ്മി, കല്യാൺ കേന്ദ്ര, കല്യാൺ സിൽക്സ് എന്നിവയാണ് ആ സ്ഥാപനങ്ങളെന്നാണു പിന്നീടു പുറത്തുവന്ന വിവരം. വ്യാപകമായ തൊഴിലാളി പീഡനമാണ് ഈ സ്ഥാപനങ്ങളിലെല്ലാം നടക്കുന്നതെന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നേരത്തെ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറാകാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ പേരറിയുവാനായി അടുത്ത ദിവസം തന്നെ വിവരാവകാശം നൽകുകയും ചെയ്തു. അതിന് ലഭിച്ച മറുപടിയാകട്ടെ ഏതൊക്കെ സ്ഥാപനങ്ങളാണ് എന്നറിയുന്നതിനുള്ള നിങ്ങളുടെ അപേക്ഷ എല്ലാ ജില്ലാ ലേബർ ഓഫീസുകളിലേക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും അവിടെ നിന്നും നേരിട്ട് മറുപടി ലഭ്യമാകുമെന്നുമായിരുന്നു. സംസ്ഥാന തൊഴിൽ ഭവനിൽ രേഖകൾ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് സ്ഥാപനങ്ങളുടെ പേര് അറിയാൻ ശ്രമിച്ചതിന് അധികൃതർ വട്ടം ചുറ്റിച്ചതാണെന്ന് വ്യക്തം. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയിരുന്നത്.
സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളുടെ പേരും ലഭ്യമായില്ലെങ്കിലും തലസ്ഥാനത്തെ പ്രമുഖ ഷോപ്പിങ്ങ് സെന്ററായ പോത്തീസിലെ തൊഴിലാളി പീഡനത്തെക്കുറിച്ച് ജില്ലാ ലേബർ ഓഫീസിൽ നിന്നും വിവരം ലഭിച്ചിരുന്നു. ജൂൺ 21ന് തന്നെ ചിത്രം സഹിതം മറുനാടൻ മലയാളി ഇതിന്റെ വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. പോത്തീസിന്റെതിനു സമാനമായ തൊഴിൽ ചൂഷമം തന്നെയാണ് ഇപ്പോൾ പേരുകൾ പുറത്ത് വന്ന സ്ഥാപനങ്ങളിലും നടന്നിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപകമായ തൊഴിൽചൂഷണം കണ്ടെത്തിയിരിക്കുന്നത്. മിക്ക സ്ഥാപനങ്ങളിലും ജീവനക്കാർക്ക് ഇരിക്കാൻ കസേരകൾ പോലുമില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഇരിക്കാൻ അനുവദിക്കില്ല. വൃത്തിയുള്ള ശൗചാലയങ്ങളോ ഒന്നും തന്നെ ലഭ്യമല്ല. ടോയിലറ്റിൽ പോകാൻ മേലുദ്യോഗസ്ഥന്റെ അനുവാദം വേണമെന്നതിനാൽ പലവും അനുമതി വാങ്ങാൻ പോകാറില്ല. തുടർച്ചയായി 12 മണിക്കൂറോളം നിന്ന് ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് വെരിക്കോസ് വെയിൻ, ടോയിലറ്റിൽ പോകാത്തത് കാരണമുണ്ടാകുന്ന മൂത്രാശയ അണുബാധ തുടങ്ങിയ രോഗങ്ങൾ പതിവാണെന്നും മനസ്സിലാക്കാനാകും.
തൊഴിൽ നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളുമൊക്കെ നിലവിലുണ്ടെങ്കിലും ഇവയൊക്കെ കാറ്റിൽ പറത്തികൊണ്ടുള്ള പ്രവർത്തനമാണ് വിവിധ സ്ഥാപനങ്ങളിൽ നടക്കുന്നതെന്നും കമ്മീഷൻ വിലയിരുത്തി. വിവിധ സർക്കാർ വകുപ്പുകൾ ഇവർക്ക് ഒത്താശ ചെയ്യുന്നതിന്റെ തെളിവാണ് മുൻപ് സംസ്ഥാന തൊഴിൽ മന്ത്രിയുടെ ഉത്തരവിൽ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങൾ പോലും മറച്ച് വച്ചത്.
തൊഴിലാളികൾക്കായി ഒരുക്കുന്ന വിശ്രമമുറികളിൽ ഒരുക്കേണ്ട യാതൊരു സൗകര്യവും ഒരു സ്ഥാപനവും ഒരുക്കിയിട്ടില്ലെന്നും മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. കൃത്യമായ വായു സഞ്ചാരവും വെളിച്ചവും ചാരിയിരിക്കുന്നതിന് സൗകര്യങ്ങളുള്ള ബെഞ്ചുകളുണ്ടായിരിക്കണമെന്നുമിരിക്കെ ഒരു കമ്പനിയിലും ഇത്രയും സൗകര്യങ്ങളില്ലെന്നതാണ് സത്യം. ആവശ്യത്തിലധികം തൊഴിലാളികളെ കുത്തിത്തിരുകിയാണ് ഇവിടെ പ്രവർത്തനം നടത്തുന്നത്. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും അടിസ്ഥാനശമ്പളം മാത്രമാണ് നൽകുന്നതെന്നും ആരോപണമുണ്ട്.
നേരത്തെ തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ വൻകിട വസ്ത്രവ്യാപാരസ്ഥാപനത്തിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്ത്രീത്തൊഴിലാളികൾ ദുരിതത്തിലായതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ച താമസ സൗകര്യം പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥർക്ക് മേയർ നിർദ്ദേശം നൽകുകയും ചെയ്തു. 30 ദിവസത്തിനുള്ളിൽ പുതിയ താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ ഏറ്റവും മുകളിൽ 200 സ്ക്വയർഫീറ്റ് സ്ഥലത്ത് ഇരുമ്പുകമ്പികളും തകരഷീറ്റും ഉപയോഗിച്ച് മറച്ചാണ് 300 വനിതാ ജീവനക്കാരെ താമസിപ്പിക്കുന്നത്. ഇവർക്ക് ആവശ്യത്തിന് ടോയ്ലെറ്റുകളോ വായുസഞ്ചാരത്തിന് ജനലുകളോ ഇല്ല. പുറത്തുകടക്കുന്നതിന് ഒറ്റവാതിലാണുള്ളത്. കട്ടിലുകളിൽ മെത്തയോ തലയണയോ ഷീറ്റോ ഇല്ല. വസ്ത്രവ്യാപാരസ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതമറിഞ്ഞാണ് മേയറും സംഘവും നേരിട്ട് പരിശോധന നടത്തിയത്. വ്യാപാരസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് തൊഴിൽവകുപ്പിന്റെ ഉത്തരവുണ്ട്. വനിതാ തൊഴിലാളികൾ കൂടുതലുള്ള വ്യാപാരസ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് അനുവദിക്കേണ്ട വിശ്രമസമയം, കുടിവെള്ളലഭ്യത, ടോയ്ലെറ്റ് സൗകര്യം, അവധി, തൊഴിൽസ്ഥലത്തെ സുരക്ഷ എന്നിവ സ്ഥാപന ഉടമകൾ ഉറപ്പുവരുത്തണമെന്നാണ് വകുപ്പിന്റെ നിർദ്ദേശം.
- TODAY
- LAST WEEK
- LAST MONTH
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- അന്നൂരിലെ വീട്ടിലേക്ക് അനില എത്തിയത് സുദർശന്റെ ബൈക്കിൽ; അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല; വീട്ടിൽ നിന്നിറങ്ങയപ്പോൾ ഇട്ടിരുന്ന സാരിയും അപ്രത്യക്ഷം; അനിലയുടെ ഫോൺ കണ്ടെത്തിയത് വെള്ളോറയിൽ; ഈ കൊലയിൽ സർവ്വത്ര ദുരൂഹതകൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍