മറുനാടനെതിരെ ഉറഞ്ഞു തുള്ളി ചിത്രം വിചിത്രം അവതാരകൻ ലല്ലു; പ്രസ് ക്ലബ്ബിലെ ബാർ പൂട്ടൽ വിഷയത്തിന്റെ വിദ്വേഷം തീർക്കാൻ മറുനാടനെതിരെ നിയമനടപടി എടുക്കാൻ ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് മാനേജ്മെന്റിന് കത്ത് നൽകി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'മറുനാടൻ മലയാളി കുറച്ചു ദിവസങ്ങളായി നമ്മുടെ സ്ഥാപനത്തെ അവഹേളിച്ച് വാർത്ത കൊടുക്കുന്നു. ഇന്നും രൂക്ഷമായി എഴുതിയിട്ടുണ്ട്. ജനമധ്യത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെ ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയല്ല. കടുത്ത നിയമ നടപടിയെടുക്കണമെന്ന് അപേക്ഷിക്കുന്നു'- ഏഷ്യാനെറ്റ് മാനേജ്മെന്റിന് ചിത്ര വിചിത്രം അവതാരകൻ ലല്ലു ശശിധരൻ പിള്ള അയച്ച ഇ-മെയിലിലാണിത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതത്തിലെ മദ്യപാനം മറുനാടൻ മലയാളി ഏറ്റെടുക്കുകയും ഇത് ശരിവയ്ക്കുന്ന ലേഖനങ്ങൾ മാദ്ധ്യമ പ്രവർത്തകർ തന്നെ പ്രസിദ്ധികരിച്ചതോടെ സങ്കേതത്തിലെ മദ്യപാനം അവസാനിച്ചിരുന്നു. അതിൽ വിനു വി ജോൺ എന്ന ഏഷ്യാനെറ്റ് അവതതാരകനും ഔട്ട് പുട്ട് എഡിറ്ററുമായ ട്വിറ്റർ പോസ്റ്റ് മറുനാടൻ വാർത്തയാക്കിയിരുന്നു. ഇതേ തുടർന്നാണ് ലല്ലു മറുനാടനെതിരെ തിരിഞ്ഞത്.
കഴിഞ്ഞ ദിവസം ചിത്രം വിചിത്രത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ഏലസ് വിവാദം വാർത്തയായിരുന്നു. ഗോപീ കൃഷ്ണനാണ് ഇത് അവതരിപ്പിച്ചത്. ഈ പരിപാടിയിലെ തെറ്റിന് ചിത്രം വിചിത്രം മാപ്പുപറയുകയും ചെയ്തു. ഇതിനൊപ്പം ഏഷ്യാനെറ്റ് എഡിറ്റർ എംജി രാധാകൃഷ്ണൻ അടക്കമുള്ളവർ കോവളത്തെ ബിസിനസ് മീറ്റിലായപ്പോഴാണ് എലസ് വിവാദം ഉണ്ടായതെന്നും അതിലെ ചാനലിൽ ഉയരുന്ന ഗൂഢാലോചനയും മറ്റും മറുനാടൻ വാർത്തയാക്കി. പ്രസ് ക്ലബ്ബ് വിവാദവുമായി ബന്ധപ്പെട്ട് വിനു വി ജോണിനെതിരെ നിലപാട് എടുത്ത ജയ്ദീപ് രാജിവച്ചതും സൂചിപ്പിച്ചു. ജയ്ദീപിന്റെ ഇഷ്ടക്കാരനായ ലല്ലു ഏഷ്യാനെറ്റ് വിടാൻ സാധ്യതയില്ലെന്നും വാർത്തയിലുണ്ടായിരുന്നു. ഇത് ഏഷ്യാനെറ്റ് ചാനലിന് അവമതിപ്പുണ്ടാക്കിയെന്ന് വരുത്തി മറുനാടനെതിരെ കേസ് കൊടുപ്പിക്കാനാണ് ലല്ലുവിന്റെ ശ്രമം. പ്രസ് ക്ലബ്ബിലെ സങ്കേതം പൂട്ടിയതിൽ വിഷമമുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് ഏഷ്യാനെറ്റിലെ ജീവനക്കാർ പോലും സമ്മതിക്കുന്നു.
കോടിയേരിയുടെ ഏലസ് വിവാദത്തിൽ ഏഷ്യാനെറ്റ് എഡിറ്ററായ എംജി രാധാകൃഷ്ണനെതിരെ അതിരൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തിയത്. മാദ്ധ്യമം പത്രത്തിൽ പിണറായി വിജയൻ സർക്കാരിന് മൈനസ് മാർക്ക് നൽകി രാധാകൃഷ്ണൻ എഴുതിയ ലേഖനം ചർച്ചയായിരുന്നു. ഇടത് സൈദ്ധാന്തികനായ പി ഗോവിന്ദപിള്ളയുടെ മകനായ രാധാകൃഷ്ണനിൽ നിന്ന് പിണറായി ഭരണത്തിന്റെ മധുവിധു കാലത്ത് തന്നെ ഇത്തരമൊരു ലേഖനം പ്രതീക്ഷിച്ചില്ലെന്ന വിലയിരുത്തിലിലായിരുന്നു ഇടത് കേന്ദ്രങ്ങൾ. ഇതിനിടെയാണ് കോടിയേരിയെ കടന്നാക്രമിച്ച് ചിത്രം വിചിത്രം ഏലസ് കഥ പുറത്തുവിട്ടത്. ഇത് രാധാകൃഷ്ണൻ മനപ്പൂർവ്വം ചെയ്തുവെന്നാണ് സിപിഐ(എം) കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ ഈ വിഷയത്തിൽ എംജി രാധാകൃഷ്ണന് ഒരു അറിവും ഇല്ലായിരുന്നുവെന്നതാണ് യാഥാർത്ഥ്യമെന്ന് ഏഷ്യാനെറ്റിലെ ഒരുകൂട്ടർ പറയുന്നതാണ് മറുനാടൻ വാർത്തയാക്കിയത്. ഇതാണ് ലല്ലുവിന്റെ പുതിയ പ്രകോപനത്തിന് കാരണം.
കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിലൂടേയും ലല്ലു കടന്നാക്രമണങ്ങൾ നടത്തിയിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനിലുള്ള ചില കഥകൾ പുറത്തുകൊണ്ടു വരുമെന്നായിരുന്നു വെല്ലുവിളി. പിന്നീട് ഈ വാചകങ്ങൾ എഡിറ്റ് ചെയ്ത് ഇങ്ങനെയാക്കി- ''മറുനാടൻ മലയാളി മാമൻ അറിയാൻ...ഭാര്യേടെ അഴിമതിയുമായി ബന്ധപ്പെട്ട വാർത്ത വന്നതിന്റെ കലിപ്പിലാണ് സാറ് ഈ തള്ളുന്നത് എന്ന് അറിയാം...തള്ളിക്കോ,ചിത്രം വിചിത്രത്തിൽ പറ്റിയ അബദ്ധത്തിന് ഞങ്ങൾ അതിലൂടെ തന്നെ ക്ഷമ പറഞ്ഞിട്ടുണ്ട്....എന്തായായലും ഇയാൾ എഴുതി തകർക്കുവല്ലേ....ഇനീം എഴുതണം....ഞങ്ങളെക്കുറിച്ച് എഴുതിയാൽ വായിക്കാൻ ആളുണ്ടാവുമെന്നും അറിയാം....നമുക്കൊരു കാര്യം ചെയ്യാം അങ്ങോട്ടുമിങ്ങോട്ടും എഴുതിത്ത്ത്ത്തുടങ്ങാം...അറിയാലോ..''-എന്നാണ് ആ പോസ്റ്റ്. ആദ്യം മ്യൂസിയം പൊലീസുമായി ബന്ധപ്പെട്ട് ലല്ലുവിട്ട പോസ്റ്റിലെ വെല്ലുവിളി മറുനാടൻ എഡിറ്റർ ഏറ്റെടുത്തു. ഇതോടെയാണ് ഈ പോസ്റ്റ് എഡിറ്റ് ചെയ്തതെന്ന് വേണം അനുമാനിക്കാൻ.
പിന്നീട് പുതിയ പോസ്റ്റുമിട്ടു. ഞാൻ പാക്കിസ്ഥാനിപ്പോയി ബോംബ് വച്ചിട്ടുണ്ട്.... നീ ബോംബ് കണ്ടിട്ടുണ്ടോ... നിനക്ക് ബോംബ് എന്താണെന്ന് അറിയാമോ...... കൊല്ലത്തെ ഒരു പൊലീസ് സ്റ്റേഷനിൽ ഒരു മാസം മുമ്പ് ഒരു എസ് ഐ കേട്ട് പകച്ചുപോയ ചോദ്യം .. രസമുള്ള കഥയാണ് പിന്നെയെഴുതാം-എന്നാണ് ലല്ലുവിന്റെ പുതിയ വെല്ലുവിളി. എന്ന മറ്റൊരു പോസ്റ്റും ലല്ലു കുറിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ പ്രസ് ക്ലബ്ബിലെ സങ്കേതം വിഷയത്തിൽ വിനു വി ജോൺ ഉയർത്തിയ വിഷയങ്ങൾ മറുനാടൻ വാർത്തയാക്കിയത് ലല്ലു അടക്കമുള്ളവർക്ക് പിടിച്ചിരുന്നില്ല. ഇതിന്റെ പ്രതികാരമായിരുന്നു ബോബി അലോഷ്യസുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് വാർത്ത എന്നതിന് സ്ഥിരീകരണം കൂടിയാണ് ലല്ലുവിന്റെ പോസ്റ്റ്. ഇക്കാര്യത്തിൽ ബോബി അലോഷ്യസിന്റെ പരാതിയിൽ വിജിലൻസ് ത്വരിത പരിശോധന നടക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.
ലല്ലുവിന്റെ പോസ്റ്റിനെ താഴെ ആഷർ മാത്യു എഴുതിയ കുറിപ്പ് ഇങ്ങനെയാണ്- 'മറുനാടന് സപ്പോർട്ട് വളരെ കൂടുതലാണ്.. കാരണം പലരും മുക്കുന്ന വാർത്തകൾ സമൂഹം അറിയുന്നത് മറുനാടനിൽ കൂടിയാണ്.. ഇതിപ്പോ നിങ്ങളെ പ്രകോപിപ്പിച്ചത് ഷാജൻ ഏലസ്സ് വിഷയത്തിൽ എഴുതിയ വാർത്തയാണല്ലോ... അത് സ്വാഭാവികമാണ്... അതിലും നൂറിരട്ടി പ്രകോപനമാണ് നിങ്ങൾ അദ്ദേഹത്തിന്റെ ഭാര്യക്ക് എതിരായി നടത്തിയത്... ആദ്യം ഫൗൾ കാണിച്ചത് നിങ്ങളാണ്.. അത് സമ്മതിക്കേണ്ടിയിരിക്കുന്നു...' ലല്ലുവിന്റെ പോസ്റ്റിലൂടെ ചർച്ച പോലും മറുനാടന് അനുകൂലമായി എന്നതാണ് യാഥാർത്ഥ്യം. ലല്ലുവിനെ കുഴപ്പത്തിലാക്കുന്ന ചില കുറിപ്പുകൾക്ക് മറുപടി നൽകിയും ചിത്രം വിചിത്രം അവതാരകൻ വിവാദത്തിലായി. ഇതും ഗൗരവത്തോടെയാണ് ഏഷ്യാനെറ്റ് മാനേജ്മെന്റ് കാണുന്നതെന്നാണ് സൂചന. ഇതിലൂടെ ചാനലിനെ കരിവാരിത്തേക്കുന്നത് ചിത്രം വിചിത്രം അവതാരകനാണെന്ന് ബോധ്യപ്പെട്ടെന്നും ചിലർ പറയുന്നു.
ലല്ലു അണ്ണൻ ചാനലിലെ പുലി ആയിരിക്കാം. പക്ഷെ ഇത് ഷാജന്റെ തട്ടകം ആണ്. നേരോടെ നിർഭയം എന്ന ബോർഡും വച്ച് സ്വർണ്ണ മുതലാളിയുടെ അച്ചാരം വാങ്ങി വാർത്തകൾ മുക്കുന്നതിലും ഭേദം പിച്ച തെണ്ടുന്നതല്ലേ നല്ലതെന്നു ഷാജൻ ചോദിച്ചാൽ വ്യക്തമായ മറുപടി ഉണ്ടെങ്കിൽ മാത്രം ഈ തീക്കളി കളിച്ചാൽ മതി. ഇല്ലെങ്കിൽ കൈകൊണ്ടു തൊടാൻ അറയ്ക്കുന്ന തരത്തിൽ നാറും.-എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. ഇതിന് ലല്ലു നൽകിയ മറുപടി വിചിത്രമായിരുന്നു. സജിത്തേ സ്വർണ മുതലാളിയുടെ വാർത്ത കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്ഥാചനമാണ്.. സ്ഥാപനത്തിന്റെ കാര്യം സ്ഥാപനം നോക്കിക്കോളും.. പിന്നെ എന്റെ കാര്യം... നാറുമെന്ന് ഒരു പേടിയുമില്ല-എന്നായിരുന്നു മറുപടി. അതായത് സ്വർണ്ണ മുതലാളിമാരുടെ വാർത്തകൾ ഏഷ്യാനെറ്റ് മുതലാളിമാർ മുക്കുന്നുവെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ലല്ലുവെന്ന് ഏഷ്യാനെറ്റിലെ തന്നെ ജീവനക്കാർ പറയുന്നു. ഇത് കടുത്ത സ്ഥാപന വിരുദ്ധതയാണെന്നാണ് വാദം.
ചിത്രം വിചിത്രം ഏലസ് വാർത്ത വന്ന ദിവസം കോവളത്തെ ഏഷ്യാനെറ്റ് ജീവനക്കാരുടെ കൂട്ടായമയുടെ തിരക്കായിരുന്നു. രാധാകൃഷ്ണൻ അടക്കമുള്ള എല്ലാവരും കോവളത്തെ ആഘോഷങ്ങളിലായിരുന്നു. ചാനലിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകരും കോവളത്തായിരുന്നു. അന്ന് ചിത്രം വിചിത്രത്തിന്റെ അണിയറയിൽ വളരെ കുറച്ചു പേർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവതാരകൻ മാത്രമാണ് കാര്യങ്ങളെല്ലാം ചെയ്തത്. അതുകൊണ്ട് തന്നെ എഡിറ്ററെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും അവർ പറയുന്നു. എന്നാൽ എഡിറ്ററെന്ന നിലയിൽ ഉത്തരവാദിത്തം ഒഴിയാനുമാകില്ല. അതുകൊണ്ട് കൂടിയാണ് വിഷയത്തിൽ ചിപ്പ് തിയറി വന്നപ്പോൾ എഷ്യാനെറ്റ് ആ വാർത്ത കൊടുത്തത്. ചിത്രം വിചിത്രത്തിൽ അവതാരകരെ കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തെന്ന് എംജിആറിനോട് അടുപ്പമുള്ള ഏഷ്യാനെറ്റിലെ വിഭാഗം പറയുന്നു.
അതിനിടെ മറ്റൊരു തിയറിയും ഏഷ്യാനെറ്റിൽ ചർച്ചയാകുന്നുണ്ട്. പ്രസ് ക്ലബ്ബിലെ സങ്കേതവുമായി ബന്ധപ്പെട്ട് വിനു വി ജോൺ ഉയർത്തിയ വിഷയത്തിൽ ഏഷ്യാനെറ്റിലെ ജീവനക്കാർ രണ്ട് ചേരിയിലേക്ക് മാറിയിരുന്നു. അതിൽ പ്രസ് ക്ലബ്ബിലെ സങ്കേതത്തിന് അനുകൂലമായി നിലപാട് എടുത്ത എക്സിക്യൂട്ടീവ് എഡിറ്റർ കെപി ജയദീപ്, വിനുവിനെതിരായ നിലപാടാണ് എടുത്തത്. ഗോപീകൃഷ്ണന്റെ എസ്എംഎസ് പുറത്തുവിട്ട വിനുവിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിനുവിനൊപ്പമായിരുന്നു ഏഷ്യാനെറ്റ് മാനേജ്മെന്റ്. ഇതോടെ ജയ്ദീപ് ഏഷ്യാനെറ്റിൽ നിന്ന് രാജിയും വച്ചു.
ഗോപീകൃഷ്ണനും ലല്ലുവും അടക്കം നിരവധി പേർ ജയ്ദീപിനൊപ്പം രാജിവയ്ക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അത്തരമൊരു ഒഴുക്കിന് സാധ്യത കാണുന്നില്ല. ഇതിൽ നിരാശ പൂണ്ടു നടത്തിയ നീക്കമാണോ ഏലസ് വിവാദമെന്നും സംശയമുണ്ട്. ഏഷ്യാനെറ്റിൽ പ്രശ്നമുണ്ടാക്കി ചാനലിന് പുറത്ത് പോകാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ആരോപണം സജീവമാകുന്നത് അതുകൊണ്ടാണ്. എന്നാൽ അംബാനിയുടെ നേതൃത്വത്തിലെ ന്യൂസ് കേരള 18ലേക്ക് കൂടുതൽ പേർ പോവാതിരിക്കാൻ കരുതലോടെയാണ് മാനേജ്മെന്റ് പ്രതികരിക്കുക. വിഷയത്തിൽ ഗോപീ കൃഷ്ണനെ പോലും കടന്നാക്രമിക്കുന്ന സമീപനം മാനേജ്മെന്റ് എടുക്കില്ല. ചെറിയൊരു പിഴവ് മാത്രമായി ഇതിനെ വ്യാഖ്യാനിച്ച് ജീവനക്കാർക്കിടയിൽ ഐക്യം കൊണ്ടു വരാനാണ് ഏഷ്യാനെറ്റ് തീരുമാനമെന്നും മറുനാടൻ വാർത്ത നൽകി.
സങ്കേതത്തിലെ അസംതൃപ്തി ഇങ്ങനെ ഒഴിവാക്കാനാണ് ഏഷ്യാനെറ്റ് ശ്രമിക്കുന്നത്. ഇതിലൂടെ ഏഷ്യാനെറ്റ് വിട്ടിറങ്ങിയ ജയ്ദീപിനൊപ്പം കൂടുതൽ പേർ പോകുന്നത് തടയാമെന്നും വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായാണ് കോവളത്തെ ജീവനക്കാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചത്. ഇത് വലിയ വിജയവുമായിരുന്നു. സങ്കേതത്തിന്റെ പേരിൽ രണ്ട് തട്ടിലേക്ക് പോയ ജീവനക്കാരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്താൻ എംജി രാധാകൃഷ്ണനെന്ന എഡിറ്റർക്ക് കഴിയുകയും ചെയ്തു. ഇതിനിടെയാണ് കോടിയേരിയുടെ ഏലസ് വാർത്ത വിവാദം തീർക്കാൻ എത്തിയത്. ഈ വസ്തുതകളാണ് മറുനാടൻ കഴിഞ്ഞ ദിവസം വാർത്തയാക്കിയത്.
Stories you may Like
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- സഹപ്രവർത്തകൻ മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റിയ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
- ദക്ഷിണേന്ത്യ ഇന്ത്യൻ സിനിമയെ നയിക്കുമ്പോൾ!
- മമ്മൂട്ടിയുടെ വർഷം; നാലിൽ മൂന്നും വിജയ ചിത്രങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്