സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; താങ്കളുടെ പ്രവർത്തി അച്ചടക്ക നടപടിക്ക് പര്യാപ്തം; കുറ്റവുമില്ല കുറ്റാരോപണുമില്ലാതെ കാരണം കാണിക്കൽ നോട്ടീസെന്ന് വിനു വി ജോണും; സങ്കേതത്തെ മദ്യവിമുക്തമാക്കിയ ഏഷ്യാനെറ്റ് അവതരാകനെ പ്രസ് ക്ലബ്ബ് പുറത്താക്കും
അരുൺ ജയകുമാർ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ഔട്ട് പുട്ട് എഡിറ്ററും പ്രധാന അവതാരകനുമായ വിനു വി ജോൺ കൊടും കുറ്റം ചെയ്തെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നിരീക്ഷണം. എന്നാൽ കുറ്റമെന്താണെന്ന് പറയുന്നതുമില്ല. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രസ് ക്ലബ്ബിനെ വിനു വി ജോൺ അപകീർത്തിപ്പെടുത്തിയെന്നാണ് പ്രസ് ക്ലബ്ബിന്റെ കണ്ടെത്തൽ. ഓഗസ്റ്റ് ഒന്നിനകം വിശദീകരണം നൽകിയില്ലെങ്കിൽ വിനു വി ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.
വിനു വി ജോണിന് ഇന്നലെയാണ് പ്രസ് ക്ലബ്ബിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. ജൂലൈ 26ന് പ്രസ് ക്ലബ്ബിന്റെ അച്ചടക്ക സമിതി ചേർന്നെന്നും താങ്കളുടെ വിഷയത്തിൽ അച്ചടക്ക നടപടിക്ക് പര്യാപ്തമായ കുറ്റം കണ്ടെത്തിയെന്നും കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരിക്കുന്നു. പ്രസ് ക്ലബ്ബിനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തും വിധം താങ്കളുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായതായി ജൂലൈ 10ന് ചേർന്ന ജനറൽ ബോഡിയിൽ ചർച്ചയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക സമിതിയുടെ തീരുമാനമെന്നും കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ വിനു വി ജോണിന്റെ വിശദീകരണം എന്തു തന്നെയായാലും പ്രസ് ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ തന്നെയാണ് നീക്കമെന്നാണ് സൂചന.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിൽ ചേരിതിരുവുകൾ ഉണ്ടായിരുന്നു. ചിത്ര വിചിത്രം എന്ന പരിപാടിയിലെ ഏലസ് വിവാദം സംഭവങ്ങൾ ആളിക്കത്തിച്ചു. ഇതേ തുടർന്നുള്ള സമ്മർദ്ദങ്ങളാണ് പ്രസ് ക്ലബ്ബിന്റെ പെട്ടെന്നുള്ള കാരണം കാണിക്കൽ നോട്ടീസിന് കാരണമെന്നാണ് വാദം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിനു വി ജോണിനെ ഏഷ്യാനെറ്റിൽ നിന്ന് പുറത്താക്കാനും നീക്കമുണ്ടായിരുന്നു. എന്നാൽ വിനു വി ജോണിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അനുകൂലിക്കുകയാണ് ഏഷ്യാനെറ്റ് ചെയ്ത്. ഇതിൽ പ്രതിഷേധിച്ചാണ് കെപി ജയ്ദീപ് ഏഷ്യാനെറ്റിൽ നിന്ന് രാജിവച്ച് ന്യൂസ് 18 കേരളയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. ഇതിനിടെയുണ്ടായ ഏലസ് വിവാദം ഏഷ്യാനെറ്റിലെ ജയ്ദീപ് വിഭാഗത്തെ ചൊടുപ്പിച്ചു. ഇതിന്റെ പ്രതിഫലനമാണ് വിനു വി ജോണിനെതിരെയുള്ള പ്രസ് ക്ലബ്ബിന്റെ ഷോകോസ് നോട്ടീസ്.
പ്രസ് ക്ലബ് ഭരണസമിതിയിൽ ഏഷ്യാനെറ്റിൽ വിനു വി ജോണിനെ എതിർക്കുന്നവർക്ക് വ്യക്തമായ മേധാവിത്വമുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകുമ്പോൾ സ്വാഭാവികമായും ആരോപണം എന്തെന്ന് ചൂണ്ടിക്കാട്ടണം. എന്നാൽ വിനു വി ജോണിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കാരണമെന്നും വ്യക്തമാക്കുന്നില്ല. പ്രത്യേകിച്ച് ഒരു വിഷയവും അതിൽ കാണിക്കുന്നുമില്ല. സോഷ്യൽ മീഡിയയിലൂടെ പ്രസ് ക്ലബ്ബിനെ എങ്ങനെ അപകീർത്തികരമായി പ്രവർത്തിച്ചുവെന്ന് അച്ചടക്ക സമിതി കണ്ടെത്തിയെന്നും പറയുന്നില്ല. സാധാരണ കാര്യകാരണങ്ങൾ വിശദീകരിച്ചാകും കാരണം കാണിക്കൽ നോട്ടീസ് നൽകുക. പ്രസ് ക്ലബ്ബിലെ സങ്കേതത്തിൽ മദ്യക്കച്ചവടം നടക്കുന്നുവെന്ന ആരോപണത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയാൽ അതിലെ സത്യം വിനു വി ജോൺ വിശദീകരിക്കും.
പ്രസ് ക്ലബ്ബിലെ തന്നെ അംഗങ്ങളായ വി എസ് ശ്യാംലാലും മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ചന്ദ്രമോഹനും സോഷ്യൽ മീഡിയയിലൂടെ സങ്കേതത്തിലെ മദ്യപാനത്തിന് സ്ഥിരീകരണം നൽകിയിട്ടുണ്ട്. മദ്യം വാങ്ങി എത്തിക്കാനും മറ്റുള്ള സംവിധാനം വിശദീകരിച്ചായിരുന്നു ചന്ദ്ര മോഹന്റെ പോസ്റ്റ്. മറ്റൊരു മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സങ്കേതത്തിലെ വെള്ളമടിയെ ന്യായീകരിച്ച് കലാകൗമുദിയിൽ ലേഖനവും എഴുതി. അതുകൊണ്ട് തന്നെ സങ്കേതത്തിൽ നിയമ വിരുദ്ധയമായി മദ്യപാനം നടക്കുന്നുവെന്ന് വ്യക്തമാണ്. പ്രസ് ക്ലബ്ബ് പൊതു സ്ഥലമല്ലെന്നും അതുകൊണ്ട് സ്വകാര്യസ്ഥലമായി കണ്ട് മദ്യപാനം നിയമവിരുദ്ധമല്ലെന്നുമാണ് ഈ മാദ്ധ്യമ പ്രവർത്തകർ വാദിച്ചിരുന്നത്. എന്നാൽ അവിടെ ബാറും അത്യാധുനിക സംവിധാനങ്ങളും ഉണ്ടെന്ന് ഏവർക്കും അറിയാവുന്നതുമാണ്. അതുകൊണ്ട് തന്നെയാണ് സങ്കേതത്തിലെ മദ്യപാനത്തെ പരാമർശിക്കാതെ വിനു വി ജോണിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിലെ ഇരട്ടത്താപ്പ് ട്വിറ്ററിലൂടെ വിനു വി ജോൺ വിശദീകരിച്ചിട്ടുമുണ്ട്.
ഹിന്ദുവിലെ എ വിനോദും മംഗളത്തിലെ ഋഷി കെ മനോജും മാതൃഭൂമി ന്യൂസിലെ സീജി കടയ്ക്കലുമാണ് അച്ചടക്ക സമിതിയിലെ അംഗങ്ങൾ. ഇവർ കുറ്റക്കാരെന്ന് കണ്ടെത്തി നൽകിയ കാരണം കാണിക്കലിന് എന്ത് മറുപടി നൽകണമെന്ന ആശയക്കുഴപ്പം വിനു വി ജോണിനുണ്ട്. കാരണം കാണിക്കൽ നോട്ടീസിൽ എങ്ങനെ അപകീർത്തികരമായി പ്രവർത്തിച്ചുവെന്ന് വിശദീകരിക്കാത്തതാണ് ഇതിന് കാരണം. കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചുവെന്ന് മറുനാടൻ മലയാളിയെ പോലെ മാദ്ധ്യമം പത്രവും റിപ്പോർട്ട് ചെയ്തിരുന്നു. എക്സൈസ് കമ്മീഷണർ ഋഷിരാജ്സിങ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ ക്ളബ്ബുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. സർക്കാരിലേക്കും ഈ വിവരം റിപ്പോർട്ട് ചെയ്തിരുന്നുവെന്നായിരുന്നു മാദ്ധ്യമത്തിലെ വാർത്ത.
മാദ്ധ്യമം പത്രത്തിലെ പതിനഞ്ച് പേർ പ്രസ് ക്ലബ്ബിലെ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ ഈ പത്രത്തിൽ ഇത്തരമൊരു വാർത്ത വരുമ്പോൾ പ്രസ് ക്ലബ്ബിൽ ബാറുണ്ടെന്നതിന് സ്ഥിരീകരണം കൂടിയാണ്. യു ഡി എഫ് സർക്കാരിന്റെ കാലത്തു ബാറുകൾ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന്റെ മൂക്കിനു താഴെ അനധികൃത ബാർ പ്രവർത്തിക്കുന്ന കാര്യം മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇതേ വാർത്തിയിൽ പറയുന്നു. തുടർന്നു കുറച്ചു നാൾ ബാർ അടച്ചെങ്കിലും പിന്നീട് തുറന്നു പ്രവർത്തിച്ചു വരികയായിരുന്നു. പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ പ്രവർത്തിക്കുന്ന ബാർ രണ്ടു വർഷം മുൻപ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിട പിടിക്കുന്ന രീതിയിൽ പുതുക്കി പണിതിരുന്നു. എൽ ഡി എഫ് സർക്കാർ വന്ന ശേഷം എക്സൈസ് കമ്മീഷണറായി ചാർജെടുത്ത ഋഷിരാജ്സിങ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു ക്ളബ്ബുകളിൽ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതിൽ വിമർശത്തിന് ഇടയാക്കിയെന്നും മാദ്ധ്യമം പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
അനധികൃതമായി എന്ത് സംഭവിച്ചാലും അത് തുറന്നുകാട്ടാൻ മാദ്ധ്യമ പ്രവർത്തകർ തയ്യാറാകണമെന്നാണ് പൊതുവേയുള്ള വയ്പ്പ്. പ്രസ് ക്ലബ്ബിലെ ബാറിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചർച്ചയാക്കി അത് പൂട്ടിക്കുന്നത് എങ്ങനെ ചട്ട ലംഘനമാകും. കുടിച്ച് മരിക്കുന്ന ജീവനുകളെ രക്ഷിക്കാനുള്ള ശ്രമമാണ് വിനു വി ജോൺ നടത്തിയതെന്ന് അഭിപ്രായമുള്ള മാദ്ധ്യമ പ്രവർത്തകരുമുണ്ട്. എന്നാൽ ഇവരെ ആരേയും സങ്കേതത്തിലെ വിഷയവുമായി ബന്ധപ്പെട്ട അച്ചടക്ക സമിതിയിൽ ഉൾപ്പെടുത്തിയില്ല. പകരം വിനു വി ജോൺ തെറ്റു ചെയ്തുവെന്ന് വാദിക്കുന്നവരെ തന്നെ വച്ചു. അതാണ് കാരണം കാണിക്കൽ നോട്ടീസിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന അഭിപ്രായക്കാരാണ് ബഹുഭൂരിപക്ഷം പേരും. എന്നാൽ മറ്റുള്ളവരുടെ കായികശേഷി ഭയന്ന് ആരും തുറന്ന് സംസാരിക്കുന്നില്ലെന്നാണ് മുതിർന്ന മാദ്ധ്യമ പ്രവർത്തകർ പോലും പ്രതികരിക്കുന്നത്. വിനു വി ജോണിന് പ്രസ് ക്ലബ്ബ് അംഗത്വം നഷ്ടമാകുമെന്ന് തന്നെയാണ് ഇവരുടെ വിലയിരുത്തൽ.
വിനു വി ജോൺ ട്വിറ്ററിൽ എഴുതിയതാണ് ബാർ അടച്ചു പൂട്ടലിലേക്ക് നയിച്ചത്. ഷെയിം ഓൺ യു സിങ്കം , നിങ്ങൾ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വിൽപന നിർത്താൻ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിർത്തും മാദ്ധ്യമ പ്രവർത്തകർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. ബാർ ലൈസൻസ് ഇല്ലാതെയാണ് മദ്യപാനമെങ്കിൽ നിയമപരമായ നടപടി എടുക്കാം എന്നാണ് സർക്കാരിൽ നിന്നു നിർദ്ദേശം ലഭിച്ചത്. ബാറിന്റെ പ്രവർത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തയിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുൻ കാലങ്ങളിൽ പാതിരാത്രി കഴിഞ്ഞും പ്രവർത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവർത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോലി ആയതിനാൽ ജോലി കഴിഞ്ഞു നേരെ ബാറിൽ എന്നതു ചിലർ ശീലമാക്കി. കുറഞ്ഞ ചെലവിൽ മദ്യപിക്കാം എന്നതു വരുമാനം കുറഞ്ഞ മാദ്ധ്യമ പ്രവർത്തകർ അനുഗ്രഹമായി കണ്ടു. പുതു തലമുറയിലെ ജേർണലിസ്റ്റുകൾ അവിടേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു.
എല്ലാ അനീതികളെയും ചോദ്യം ചെയ്യുന്ന മാദ്ധ്യമ സമൂഹം പച്ചയായ ഈ നിയമലംഘനം ഭരണഘടനാപരമായ അവകാശം പോലെയാണ് കണ്ടിരുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെ കൂട്ടത്തോടെ കടന്നാക്രമിച്ചു. പ്രസ്സ് ക്ലബ്ബ് ബാറിനെതിരെ മുൻപ് എക്സൈസ് കമ്മീഷണർക്ക് പരാതി കൊടുത്ത ചാനൽ ലേഖികയെ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിച്ചു. സർക്കാരുകൾ മാറി മാറി വന്നിട്ടും ആരും തൊടാൻ മടിക്കാതിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടാൻ നിർബന്ധിതമായത്.
Stories you may Like
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- മദ്യത്തെ ജീവിതത്തിൽ നിന്നും പടിപടിയായി ഒഴിവാക്കേണ്ടത് ഇക്കാരണങ്ങളാൽ
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- ഏഷ്യാനെറ്റ് ഐ പിഒയിൽ നിന്ന് പിന്മാറി
- ഏഷ്യാനെറ്റ് ന്യൂസിന് എതിരായ കേസിലും പി വി അൻവറിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്