Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈറ്റ് അഥവാ വെണ്ണക്കൽ പതിച്ച വിസർജനാലയം! ഇത് മമ്മൂട്ടിയുടെ ചീപ്പ് ഫാഷൻപരേഡ്; ബോറടിമൂലം പോക്കിമോൻഗെയിമുമായി പ്രേക്ഷകർ തീയേറ്റിൽ കയറേണ്ട അവസ്ഥ; പ്രിയ മമ്മുക്ക ഈ ചീപ്പ് താരക്കളി തന്നെയല്ലേ മലയാള സിനിമയുടെ ശാപം

വൈറ്റ് അഥവാ വെണ്ണക്കൽ പതിച്ച വിസർജനാലയം! ഇത് മമ്മൂട്ടിയുടെ ചീപ്പ് ഫാഷൻപരേഡ്; ബോറടിമൂലം പോക്കിമോൻഗെയിമുമായി പ്രേക്ഷകർ തീയേറ്റിൽ കയറേണ്ട അവസ്ഥ; പ്രിയ മമ്മുക്ക ഈ ചീപ്പ് താരക്കളി തന്നെയല്ലേ മലയാള സിനിമയുടെ ശാപം

എം മാധവദാസ്

താരാധിപത്യം എന്ന സാധനം മലയാള സിനിമയിൽനിന്ന് പതുക്കെ ഇല്ലാതാവുകയാണെന്ന് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയചിത്രമായ വൈറ്റിന്റെ ആദ്യദിനത്തിന്റെ പ്രദർശനം കണ്ടപ്പോൾ തോന്നിയത്. ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന്റെ യാതൊരു ആരവവും ആഘോഷവും തീയേറ്ററുകളിൽ ഇല്ല. റിലീസ് ഡേറ്റ് മാറിയതുകൊണ്ടാവണം ചിത്രം വിജയിക്കുമെന്ന് കട്ട മമ്മൂട്ടി ഫാനുകൾക്കുപോലും ഉറപ്പില്ലായിരുന്നു.ആദ്യ ദിനംതന്നെ ഒരു ഓളവുമില്ല.ഈ പാഠം ആദ്യ ഉൾക്കൊള്ളേണ്ടത് മമ്മൂട്ടിയേപ്പോലുള്ള സൂപ്പർതാരങ്ങൾ തന്നെയാണ്.'എന്റെ തലയും എന്റെ ഫുൾഫിഗറും' കാണാൻവേണ്ടി മാത്രം ഇനി തീയേറ്ററിൽ ആളത്തെില്‌ളെന്ന് ഉറപ്പ്.പടം നന്നായില്‌ളെങ്കിൽ സൂപ്പർസ്റ്റാറിന്റെ മിനിമം ഗ്യാരണ്ടിയും നഷ്ടമാവും.പക്ഷേ പ്രക്ഷകർക്ക് അത് മനസ്സിലായെങ്കിലും മമ്മൂട്ടിക്കും അദ്ദേഹത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന എർത്തുകൾക്കും ഇക്കാര്യം പിടികിട്ടിയിട്ടില്ല. അവർ ഇപ്പോഴും താരത്തിനുവേണ്ടി എന്ത് എഴുതിവച്ചാലും പ്രേക്ഷകർ സഹിക്കുമെന്ന പ്രതീക്ഷയിലാണ്. അത്തരം അന്തക്കമ്മി വികൃതമനസ്സുകളുടെ സൃഷ്ടിയാണ് വൈറ്റ് എന്ന ഈ പടം.

ചിത്രം തീർന്നപ്പോൾ അന്തിച്ചുപോയി.ഇതിനെയാക്കെ ഇപ്പോഴും നമ്മുടെ നാട്ടിൽ സിനിമയെന്നാണെല്ലോ വിളിക്കുന്നത്. ഒരു പുതുമയുമില്ലാത്ത ഒരു വളിപ്പ് കഥയിലേക്ക്, വിവിധ വേഷങ്ങളിൽ കളർഫുള്ളായി മമ്മൂട്ടിയെ കെട്ടിയിറക്കിയുള്ള ഫാഷൻ പരേഡ്! സുന്ദരിയായ ബോളിവുഡ്ഡ് നായിക ഹുമ ഖുറൈശിയും, ലണ്ടൻ നഗരത്തിന്റെ പശ്ചാത്താലവും കൂടിയാവുമ്പോൾ ചിത്രത്തിന്റെ ബാഹ്യസൗന്ദര്യം വർധിക്കുന്നുണ്ട്. ആ പുറംമോടിയിലാണ് സംവിധായകൻ ഉദയ് ആനന്ദൻ വീണുപോയതെന്ന് തോനുന്നു.( രഞ്ജിത്തിന്റെ കേരളാ കഫേയിലെ 'മൃത്യുഞ്ജയം' എന്ന കൊള്ളാവുന്ന പടം ചെയ്ത ആളാണ് കക്ഷി). കക്കൂസിന് ഇറ്റാലിയൻ മാർബിൾ വച്ചപോലയായിപ്പോയി ഈ മിനുക്കലൊക്കെയെന്ന് പറയാതിരിക്കാൻ വയ്യ. ഒന്നിനും കൊള്ളാത്ത കഥയും ചത്ത തിരക്കഥയും ബോറൻ ഡയലോഗുകളും അരോചകമായ പശ്ചാത്തല സംഗീതവുമൊക്കെയായി പ്രേക്ഷകരുടെ ക്ഷമപരീക്ഷിക്കുന്ന ഈ പടത്തെ രക്ഷിക്കാൻ മമ്മൂട്ടിയുടെയും ഹുമാ ഖുറൈശിയുടെയും ഗ്‌ളാമറിനും,അമർജീത്ത് സിങ്ങിന്റെ കാമറ ഒപ്പിയെടുത്ത ലണ്ടൻ നഗരത്തിന്റെ മനോഹരമായ കാഴ്ചകൾക്കോ കഴിയില്ല.കുറ്റം മാത്രം പറയുരുതല്ലോ, ഈ പടത്തിൽ പ്രേക്ഷകർക്കുള്ള ഏക ആശ്വാസം ലണ്ടൻ നഗരത്തിന്റെ ചില മനോഹര ദൃശ്യങ്ങളാണ്.അപ്പോൾ ഒരു സിനിമയെന്ന അവസ്ഥ വിട്ട് സന്തോഷ് ജോർജ് കുളങ്ങരയുടെ അവതരണം കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് നാം പ്രതീക്ഷിച്ച് പോവുന്നിടത്താണ് സംവിധായകന്റെ പരാജയവും.ഇറോസ് ഇന്റർ നാഷണൽപോലൊരു വലിയ നിർമ്മാണകമ്പനിയുടെ പിന്തുണയും, മമ്മൂട്ടിയെപ്പോലുള്ള ഒരു മെഗാ സ്റ്റാറിനെയും കിട്ടിയിട്ടും ഈ രീതിയിൽ ചളമായ ഒരു പടമെടുത്തുവച്ച ഇതിന്റെ അണിയറക്കാരോട് സഹതാപമാണ് തോനുന്നത്.ഒരു തീമുമില്ലാതെ ഇതുപോലെ കോടികൾ ചെലവിട്ട,് (ഇതിന്റെ വൺലൈൻ ഒരു സ്‌കൂൾകുട്ടിയോട് പറഞ്ഞാൽപോലും അറിയാം പടം പൊട്ടുമെന്ന്) എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർമോഡലിൽ പടം പിടക്കുമ്പോഴാണ് കള്ളംപ്പണം വെളുപ്പിക്കാനാണോ ഈ പരിപാടിയെന്നൊക്കെ സംശയമുണ്ടാവുന്നത്.

ഒരു വളിപ്പൻ മെലാഡ്രാമയിൽ ഇഴഞ്ഞു നീങ്ങുന്ന പടം

വേദനിക്കുന്ന കോടീശ്വരൻ മോഡലിലെ മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ നാം എത്രയോ കണ്ടതാണെല്ലോ. അതുപോലൊന്നാണ് വൈറ്റിലെ പ്രകാശ് റോയും. പതിവ്‌പോലെ ആൾ ലണ്ടനിലെ കോടീശ്വരനാണ്. ഭാര്യ മരിച്ച ദുഃഖത്താലും പ്രത്യേകിച്ചൊരു ചിറ്റലില്ലാത്തത്തിനാലും ലണ്ടൻ നഗരത്തിലൂടെ വെള്ളമടിച്ചും ചൂതുകളിച്ചും ജീവിതം തീർക്കുകയാണിയാൾ. (ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന സിദ്ദീഖ് ചിത്രത്തിൽ മോഹൻലാലിനും ഇതേ വേഷമായിരുന്നു)ഇടക്കിടെ പരസ്പരബദ്ധമില്ലാതെ ഇംഗ്‌ളീഷിൽ ഫിലോസഫി പറയുന്ന അസുഖം കൂടിയുണ്ട്. അവസരമല്ല തെരഞ്ഞെടുപ്പാണ് ജീവിതമെന്നൊക്കെ തത്വചിന്തപറയുന്നയാൾ തൊട്ടടുത്ത നിമിഷം തന്നെ അതിന് വിപരീതമായ ഒരു ഡയലോഗോ, പ്രവർത്തിയോ നടത്തും! (വൈറ്റ് എന്ന ഈ പടത്തിന്റെ പേരുതന്നെ വലിയൊരു തത്വചിന്താപരമായ കണ്ടത്തെലാണ്.ജീവിതം ഒന്നും എഴുതാത്ത ഒരു വെളുത്ത പുസ്തകമാണെന്ന പ്രകാശ് റോയിയുടെ കണ്ടത്തെലിൽ നിന്ന്!) അതായത് എങ്ങനെയാണ് മമ്മൂട്ടിയിലെ നായകനെ കാസ്റ്റ് ചെയ്യേണ്ടതെന്ന് സംവിധായകനും തിരക്കഥയൊരുക്കിയതായി ചിത്രത്തിൽ പേരുകാണുന്ന പ്രവീൺ ബാലകൃഷ്ണനും, നന്ദിനി വൽസലനും അറിയില്ല.

കോടീശ്വരൻ നായകനായിപ്പോയതുകൊണ്ട് അയാൾ സ്വഭാവികമായും ഉദാരമതിയും ആയിരിക്കണമെല്ലോ.ലക്ഷങ്ങൾ കൊണ്ട് ചൂതാടുന്നതിനൊപ്പം, പാവപ്പെട്ടവർക്ക് അമ്പത്‌ലക്ഷത്തിന്റെയൊക്കെ ചെക്ക് വെറുതെ എഴുതിക്കൊടുത്ത് വടിപോലെ നിന്നുകളയും!

ഇങ്ങനെ പ്രകാശ് റോയ് കുടിച്ചും കളിച്ചും, ആഡംബര കാറോടിച്ചും, വിലകൂടിയ വസ്ത്രങ്ങളിട്ട് സുന്ദരനായും ലണ്ടൻ തെരുവിലൂടെ കവാത്ത് നടത്തി ജീവിക്കുന്ന കാലത്താണ്, അതിസുന്ദരിയായ നമ്മുടെ നായിക റോഷ്ണി മേനാൻ (ഹുമ ഖുറൈശി) ലണ്ടനിൽ ഒരു സ്‌ഫോട്വെയർ സ്ഥാപനത്തിൽ ജോലിക്കത്തെുന്നത്. പതിവുപോലെ കുടിച്ച് മത്തായി ആത്മഹത്യക്ക് ഒരുങ്ങുന്ന നായകനെ നായിക രക്ഷിക്കുന്നു.അതോടെ അയാൾ അവളുടെ പിറകെ കൂടുന്നു. തന്റെ മരിച്ചുപോയ ആദ്യഭാര്യയുടെ മുഖ സാദൃശ്യമാണ് ഇതിന് കാരണമെന്ന 'ഫീകരമായ' സസ്‌പെൻസ് പ്രേക്ഷനെ കാത്തിരക്കുന്നുണ്ട്! ഒരു സ്ത്രീക്കും താങ്ങാനാവാത്ത ധിക്കാരപരമായ പെരുമാറ്റമാണ് പ്രകാശ് റോയിയുടേത് എങ്കിലും പ്രത്യേകിച്ചൊരു കാരണവും കൂടാതെ നായിക നായനിലേക്ക് അടുക്കുന്നു.അല്ല, മമ്മൂട്ടി നായകനാവുമ്പോൾ അങ്ങനെ വന്നില്‌ളെങ്കിലേ അത്ഭുദമുള്ളൂ. അതിന് കഥയിൽ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. തുറന്ന് പറയട്ടെ മ്മൂട്ടി സാർ, താങ്കളടക്കം ഇപ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഈ ചീപ്പ് സ്റ്റാർഡം തന്നെയാണ് മലയാള സിനിമയുടെ ശാപം!

ആദ്യഭാര്യയുമായി താൻപോയ ഇടങ്ങളിലേക്ക് റോഷ്ണിയുമായി നായകൻ നടത്തുന്ന രണ്ടാം യാത്രയുടെ ചില ഭാഗങ്ങൾമാത്രമാണ് ചിത്രത്തിൽ അൽപ്പമെങ്കിലും ത്രില്ലിങ്ങ് ആയി തോനുന്നുത്, എല്ലാം ആവർത്തിക്കുന്ന പ്രകാശ് ഒടുവിൽ, തന്റെ ഭാര്യ മരിക്കാനിടയാക്കിയ അപകടവും ആവർത്തിക്കുമോ എന്ന് ചോദിക്കുന്നിടത്ത് സിമയുടെ ഭാവം മാറുന്നുണ്ട്. സത്യത്തിൽ ഈ രീതിയിൽ ഒരു സൈക്കോ ത്രില്ലർ എന്ന മൂഡിൽ വികസിപ്പിച്ചാൽ വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം ആവുമായിരുന്നു വൈറ്റ്. അങ്ങനെയാണെങ്കിൽ, എപ്പോൾ എന്ത് പ്രവർത്തിക്കും എന്നറിയാത്ത നായകന്റെ വൈരുധ്യ സ്വഭാവങ്ങൾക്കും ഒരു വിശദീകരണം ഉണ്ടാവുമായിരുന്നു. പക്ഷേ സംവിധായകനും തിരക്കഥാകൃത്തുക്കളും പഴയ പൈങ്കിളിയിലേക്ക് തന്നെയാണ് നീങ്ങുന്നത്.

ഇനി ഇങ്ങനെയാക്കെയാണെങ്കിലും ബോറടിയില്ലാതെ ചിത്രമൊരുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രേക്ഷകർ സഹിക്കുമായിരുന്നു. ഇത് ആദിമധ്യാന്തം മന്ദതയും ബോറടിയുമാണ്.പോക്കിമോൻ ഗെയിമൊക്കെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തവർ ഭാഗ്യവാന്മാർ!അവർക്ക് തീയേറ്റിൽ സമയം പോയിക്കിട്ടും.

ലുക്കിൽ കൈയടി മമ്മൂട്ടിക്കും ഹുമ ഖുറൈശിക്കും

ങ്ങനെയൊക്കെയാണെങ്കിലും ഗെറ്റപ്പിലും അപ്പിയറൻസിലും മമ്മൂട്ടി ശരിക്കും കിടലായിട്ടുണ്ടെന്ന് പറയായെ വയ്യ.ഒന്നുകൂടി സുന്ദരനും ഓജസുറ്റവനുമായാണ് മെഗാ സ്റ്റാർ ഈ ചിത്രത്തിൽ. കോസ്റ്റ്യൂമുകളും കലക്കി.പത്ത് അറുപത്തിനാല് വയസ്സായ മനുഷ്യനാണെന്ന് നോക്കണം. ഇപ്പോഴും കണ്ടാൽ നാൽപ്പതിൽ കൂടുതൽ പറയില്ല.ആ അർഥത്തിൽ ഒരു അത്ഭുദമാണ് അദ്ദേഹം.പക്ഷേ ഇതൊരു സൗന്ദര്യമൽസരമല്ലല്ലോ. നമ്മൾ സിനിമകാണാനാണെല്ലോ തീയേറ്ററിൽ എത്തുന്നത്.തന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നതിന്റെ പത്തിലൊന്ന് മമ്മൂട്ടി സിനിമയുടെ കഥയിൽ ശ്രദ്ധിക്കുന്നില്‌ളെന്ന് ഇതുപോലെ പൊട്ടപ്പടങ്ങൾക്ക് തലവച്ച് കൊടുക്കുമ്പോൾ തന്നെ മനസ്സിലാവും. കഥയുടെ നിലവാരംവച്ച് സ്പിൽബർഗ് ചെയ്താലും ഇങ്ങനെയാക്കെയേ വരൂ.എടുത്ത ഫലിപ്പിക്കാൻ എന്തെങ്കിലും വേണ്ടേ.മകൻ ദുൽഖർ സൽമാനൊക്കെ വ്യത്യസ്തമായ കഥകളും വേഷങ്ങളും പ്രോൽസാഹിപ്പിക്കുമ്പോൾ മമ്മൂട്ടി ഇത്തരം പിത്തലാട്ടങ്ങളിൽ അഭിരമിക്കയെന്നത് കഷ്ടമാണ്.

ഈ മഹാനടന്റെ മുൻകാലചിത്രങ്ങളെവച്ചുനോക്കുമ്പോൾ ഈ പടത്തിൽ അദ്ദേഹത്തിന് അഭിനയിക്കാൻ ഒന്നുമില്ല. പക്ഷേ ഉള്ളത് അദ്ദേഹം തകർത്തിട്ടുണ്ട്. അല്‌ളെങ്കിലും അപൂർവം സിനിമകളിലല്ലാതെ എപ്പോഴാണ് ,പ മമ്മൂട്ടിയുടെ അഭിനയം മോശമായിട്ടുള്ളത്.

അനുരാഗ് കാശ്യപിന്റെ ഗാങ്ങ്‌സ് ഓഫ് വസിപ്പൂർ അടക്കം ശ്രദ്ധേയമായ വേഷം ചെയ്ത ബോളിവുഡ്ഡ് നടി ഹുമ ഖുറൈശിയുടെ അഭിനയവും ഊർജവും വേറിട്ടതാണ്. ഈ പടത്തെ ഇത്രയെങ്കിലും എത്തിച്ചത് ഈ നടിയുടെ സുന്ദര സാന്നിധ്യമാണ്.കൈ്‌ളമാകസ് രംഗങ്ങളിലടക്കം അവർ നല്ല കൈയടക്കം കാണിക്കുന്നുമുണ്ട്.ശങ്കർരാമകൃഷ്ണനും സിദ്ദീഖും അടങ്ങുന്ന എതാനും നടന്മാരേ ഈ പടത്തിലുള്ളൂ.ഉള്ളത് അവരാരും മോശമാക്കിയിട്ടുമില്ല.രാഹുൽ രാജിന്റെ സംഗീതവും പശ്ചാത്തലമൊന്നും എങ്ങുമത്തെിയിട്ടില്ല.

പത്തിരുപത് പടങ്ങൾ നിന്നനിൽപ്പിൽ പൊട്ടിയതിനുശേഷം കഴിഞ്ഞ രണ്ടുവർഷമായണ് ബോക്‌സോഫീസിൽ മമ്മൂട്ടി തിരച്ചുവരാൻ തുടങ്ങിയത്. പക്ഷേ ഈ വർഷം ഇറങ്ങിയ പടങ്ങൾ കാണുമ്പോൾ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുമോയെന്ന്, ഈ ലേഖകനടക്കം മമ്മൂട്ടിയെ സ്‌നേഹിക്കുന്നവരൊക്കെ ഭയക്കുന്നുണ്ട്.താര പ്രഭയുടെ ടെയിലർമെയ്ഡ് കഥകൾക്ക് പിറകെപോവാതെ, പഴയ പ്രമേയ വൈവധിധ്യങ്ങക്കായുള്ള അശ്രാന്ത ശ്രമം, മമ്മൂട്ടിയിനിന്ന് ഇനിയെങ്കിലും ഉണ്ടാവുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

വാൽക്കഷ്ണം: ലണ്ടൻ നഗരത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നുവെങ്കിലും രാഷ്ട്രീയമായി ബ്രിട്ടനെ ഈ പടത്തിൽ വികലമായി ചിത്രീകരിച്ചത് കാണാതിരിക്കാനാവില്ല. പത്തുപൗണ്ടുണ്ടെിൽ പൊലീസിലടക്കം ഈ നഗരത്തിൽ എന്തും നടക്കുമെന്ന് രണ്ടുമൂന്ന് തവണ പറയുന്നുണ്ട് നായകൻ.താരതമ്യേന ക്രമസമാധാന നില മെച്ചപ്പെട്ട ഒരു നഗരത്തെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത് എന്നോർക്കണം.മറിച്ച് ഡൽഹി പ്രമേയമാവുന്ന ഹോളിവുഡ്ഡ് ചിത്രത്തിലാണ്, ആയിരം രൂപയുണ്ടെങ്കിൽ ഡൽഹി പൊലീസിനെകൊണ്ട് എന്തും നടക്കുമെന്ന് ( അത് ഭാഗികമായി ശരിയാണെങ്കിൽപോലും) ഇന്ത്യയെ അപമാനിച്ചുവെന്ന് പറഞ്ഞ് പുകിൽ എന്താവുമായിരുന്നു! അതുപോലെതന്നെ ബ്രിട്ടീഷ് ഗവൺമെന്റ് ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ കുട്ടികളെ പിടച്ചുകൊണ്ടുപോയി സമ്പന്നർക്ക് ദത്തായി വളർത്താൻ കൊടുക്കുമെന്ന നായകന്റെ പരാമർശവും വികലവും വസ്തുകൾക്ക് നിരക്കാത്തതുമാണ്.അനധികൃത കുടിയേറ്റക്കാരിലെ മദ്യാസക്തിയും മറ്റുംവഴി അക്രമാസക്തരായ രക്ഷിതാക്കളിൽനിന്ന് കുട്ടികളെ രക്ഷിച്ച് അവരെ സർക്കാർ ചെലവിൽ പഠിപ്പിക്കുന്ന ബ്രിട്ടീഷ് സർക്കാറിന്റെ പദ്ധതിയാണ് 'പിള്ളേരുപിടുത്തമായി' നമ്മുടെ നായകൻ മാറ്റുന്നത്. ഇതിൽ രക്ഷിതാക്കൾ മരിച്ചുപോയ കുട്ടികളെ എല്ലാ രേഖകളോടെയും,അവരുടെ എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ദത്തുനൽകുക. സിനിമയാണെന്നു കരുതി തള്ളുന്നതിനും ഒരു അതിരുവേണ്ടേ സർ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP