കഴുത്തിന് താഴെയും കാൽമുട്ടിനു മുകളിലേയും ശരീരഭാഗങ്ങളിൽ ആരെങ്കിലും തൊട്ടാൽ പീഡനമായി കണക്കാക്കണമെന്ന് ക്ലാസെടുത്ത അദ്ധ്യാപകർ പറഞ്ഞപ്പോൾ തന്റെ വയറിൽ ഡോക്ടർ തൊട്ടകാര്യം പെൺകുട്ടി പറഞ്ഞു; കേട്ടപാതി പരാതിയുമായി സ്കൂൾ അധികൃതർ; അച്ഛന്റെ സാന്നിധ്യത്തിൽ പരിശോധിച്ചിട്ടും ഡോക്ടർ പീഡകനായി; മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ നിരപരാധിയോ?
എം എസ് സനിൽകുമാർ
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ആ ഡോക്ടർ നിരപരാധിയാണെന്ന വാദം സജീവമാകുന്നു .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതിന്റെ പേരിൽ അറസ്റ്റിലായ ഡോക്ടർ പി.വി. നാരായണനാണ് നിരപരാധിയാണെന്ന വാദവുമയായി സഹ ഡോക്ടർമാർ രംഗത്ത് വന്നു. ഡോക്ടർ നാരായണന് ജാമ്യം കിട്ടിയതോടെയാണ് ഈ അഭിപ്രായങ്ങൾ സജീവമാകുന്നത്.
കുന്നത്ത്പാലം തുഷാരം വീട്ടിലെ ഡോ. പി.വി. നാരായണനെ കഴിഞ്ഞ ആഴ്ചയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. +1 വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. പനിക്ക് ചികിത്സ തേടിയത്തെിയ പെൺകുട്ടിയെ ഡോക്ടർ വീടിനടുത്തുള്ള ക്ലിനിക്കിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വിവരം പെൺകുട്ടി സ്കൂൾ അദ്ധ്യാപകരോട് പറയുകയും ചൈൽഡ്ലൈൻ വഴി പരാതി നൽകുകയുമായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ് എടുത്തത് . പൊലീസ് കസ്റ്റഡിയിലെടുത്ത ഡോക്ടറുടെ അറസ്റ്റ് ഈ മാസം 17 നാണ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിനിടയിലാണ് ഡോക്ടർ നിരപരാധിയാണെന്ന വാദം സജീവമാകുന്നത്
നടന്ന സംഭവം ഇങ്ങനെയെന്നാണ് സഹ ഡോക്ടർമാർ വിശദീകരിക്കുന്നത് : കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച പി.വി. നാരായണൻ സ്വകാര്യ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ചികിത്സയ്ക്കായി എത്തിയ പതിനാറുകാരിയെ അവളുടെ അച്ഛന്റേയും അയൽവാസിയുടേയും സാന്നിദ്ധ്യത്തിൽ വയറിൽ സ്പർശിച്ചുകൊണ്ട് ഡോക്ടർ പരിശോധിക്കുന്നു. ഈ സമയം അമ്പതോളം പേർ ക്ലിനിക്കിലുണ്ടായിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ പരാതി പ്രകാരം പീഡന ശ്രമത്തിന് പൊലീസ് കേസെടുക്കുന്നു. സമാരാദ്ധ്യനായ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നു. പത്രങ്ങളും മാദ്ധ്യമങ്ങളും ചിത്രം സഹിതം ഡോക്ടറുടെ അറസ്റ്റ് ആഘോഷിച്ചുവെന്നാണ് പരാതി.
ഡോക്ടറുടെ പരിശോധന നടന്ന് നാലുദിവസത്തിനു ശേഷം കുട്ടിയുടെ സ്കൂളിൽ ലൈംഗിക അതിക്രമങ്ങളെ കുറിച്ചു ക്ലാസ്സ് നടന്നു. കഌസിൽ കഴുത്തിന് താഴെയും കാൽമുട്ടിനു മുകളിലേയും ശരീരഭാഗങ്ങളിൽ ആരെങ്കിലും തൊട്ടാൽ പീഡനമായി കണക്കാക്കണമെന്ന് അദ്ധ്യാപകർ ചൂണ്ടികാണിച്ചു. അപ്പോഴാണ് പെൺകുട്ടി തന്റെ വയറിൽ തൊട്ട് ഡോക്ടർ പരിശോധിച്ച കാര്യം അദ്ധ്യാപകരോട് പറഞ്ഞത് . ഇത് കേട്ട പാതി കേൾക്കാത്ത പാതി അദ്ധ്യാപകർ ചാടിപ്പുറപ്പെടുകയായിരുന്നു. വിവരം ചൈൽഡ് പ്രവർത്തകരെ അറിയിച്ചു . അവർ പൊലീസിലുമെന്ന് ഡോക്ടർമാർ പറയുന്നു. ഡോക്ടറുടെ വിശദീകരണം കേൾക്കാൻ ആരും തയ്യാറായില്ല. ഡോക്ടർമാരുടെ സാധാരണ പരിശോധനാരീതികളിലൊന്നാണ് വയറിലെ പരിശോധന. അതുതന്നെയാണ് വയോധികനായ ഡോക്ടർ ഇവിടെ സ്വീകരിച്ചതും.
ഇതിനെ പീഡനമായി ചിത്രീകരിച്ചാൽ ഡോക്ടർ പണി തന്നെ അസാധ്യമാകുമെന്നാണ് ഡോക്ടർമാരുടെ പക്ഷം. നാരായണന്റെ അറസ്റ്റിനെതിരെ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം വ്യാപകമാക്കുകയാണ് ഡോക്ടർമാർ. ഇതുമായി ബന്ധപ്പെട്ട ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ വലിയ ചർച്ചയാവുകയാണ്. ഇങ്ങനെ കേസെടുത്താൽ എങ്ങനെ ചികിൽസിക്കുമെന്ന ചോദ്യമാണ് ഡോക്ടർമാർ ഉയർത്തുന്നത്. സർക്കാർ സർവ്വീസിൽ നല്ല രീതിയിൽ പ്രവർത്തിച്ച ഡോക്ടർക്കെതിരെ ഇതിന് മുമ്പ് ആരും പരാതികൾ ഉയർത്തിയിട്ടില്ല. ജനകീയ ഡോക്ടറെന്ന പേരുമെടുത്തു. എന്നിട്ടും ഇതൊന്നും പൊലീസ് പരിശോധിച്ചില്ലെന്നാണ് പരാതി.
ഒടുവിൽ അതൊരു വ്യാജ ആരോപണമാണെന്ന് തെളിഞ്ഞുവ്രേത.വന്ദ്യവയോധികനായ സീനിയർ ഡോക്ടർ നിരപരാധിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു. മാദ്ധ്യമവേതാളങ്ങൾ അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നു.ഇനിയേതെങ്കിലും പത്താം പേജിലെ അനാഥമൂലയിൽ സൂക്ഷ്മാക്ഷരങ്ങളായി സത്യാവസ്ഥ മരിച്ചു കിടന്നാൽ അത്ഭുതപെടേണ്ട.കഥയിങ്ങനെ: പതിനാറുകാരിയെ അവളുടെ അമ്മയുടെ സാന്നിദ്ധ്യത്തിൽ വയറിൽ സ്പർശിച്ചുകൊണ്ട് ഡോക്ടർ പരിശോധിക്കുന്നു.നാല് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ പരാതി പ്രകാരം പീഡന ശ്രമത്തിന് ചൈൽഡ് ഹെൽത്ത് സമിതി സ്വമേധയാ കേസെടുക്കുന്നു. സമാരാദ്ധ്യനായ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നു.പത്രങ്ങൾ സചിത്രം ആഘോഷിക്കുന്നു. ഇപ്പോൾ നിജസ്ഥിതി പുറത്ത് വന്നിരിക്കുന്നു.ലൈംഗിക അതിക്രമങ്ങളെ കുറിച്ചു സ്കൂളിൽ നടന്ന കഌസിൽ കഴുത്തിന് താഴെയും കാൽമുട്ടിനു മുകളിലേയും സ്പർശങ്ങളെ പീഡനമായി കണക്കാക്കണമെന്ന് അദ്ധ്യാപകർ ചൂണ്ടികാണിച്ചപ്പോൾ പെൺകുട്ടി തന്റെ ശരീരത്തിൽ ഡോക്ടർ പരിശോധിച്ചതിനെ കുറിച്ച് പരാതി പറഞ്ഞതാണ് സംഭവമെന്ന് വിശദീകരിക്കുന്ന പോസ്റ്റുകളാണ് ചർച്ചയാകുന്നത്.
ഉടൻ പെറ്റ കാളക്ക് കയറ് അന്വേഷിച്ചു ചെറ്റകൾ. ഡോക്ടർ അനുഭവിച്ച മാനസിക സംഘർഷംചിന്തിക്കാവുന്നതിനും അപ്പുറമായിരിക്കും.തെറ്റ് തെളിയുന്നതിന് മുമ്പ് ശിക്ഷ വിധിക്കാനൊരുങ്ങുന്ന നരഭോജികൾ ഇപ്പോൾ ആരുടെയെങ്കിലും രക്തം ഊറ്റികുടിക്കുന്ന തിരക്കിലാകുമെന്നും മാദ്ധ്യമ പ്രവർത്തകരെ വിമർശിച്ച് പോസ്റ്റുകളിൽ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍