ആ ദിവസങ്ങളിൽ ബോബി അനുഭവിച്ച മാനസിക സംഘർഷം നേരിട്ട് കണ്ട എനിക്ക് എങ്ങനെ ലല്ലുവിനോടും സീജി കടക്കലിനോടും ക്ഷമിക്കാൻ പറ്റും? മാദ്ധ്യമപ്രവർത്തകർ ഇത്രയും വെറുക്കപ്പെട്ടവരാകാൻ കാരണം അന്തിചർച്ചകളോ? ഡെമോക്രസി അവതാരകൻ മധുവിനോട് ചില ചോദ്യങ്ങൾ
ഷാജൻ സ്കറിയ
എന്റെ ആത്മമിത്രങ്ങളിൽ ഒരാൾ ആണ് റിപ്പോർട്ടർ ചാനലിലെ ഡെമോക്രസി അവതരിപ്പിക്കുന്ന കെ വി മധു. ഇടക്കിടെ ഞങ്ങൾ വിളിച്ചു സംസാരിക്കും. ഇത്രയും സത്യസന്ധനായ മാദ്ധ്യമ പ്രവർത്തകനെ മഷിയിട്ട് നോക്കിയാൽ കണ്ടെത്താൻ കഴിയില്ല. മാദ്ധ്യമ പ്രവർത്തകർ മുഴുവൻ മോശക്കാരാണ് എന്ന് തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമാവുമ്പോൾ മധുവിനെ പോലെയുള്ള അനേകരാണ് വേദനിക്കുന്നതും നിരാശരാകുന്നതും.
മധുവിനെ എടുത്ത് പറയാൻ കാരണമുണ്ട്. മനോരമയിലെ ജാവേദ് പർവേശിനെ ഒക്കെ പോലെ വേറെയും അനേകം മാദ്ധ്യമ പ്രവർത്തകർ ഉണ്ട് പൂർണ്ണമായും സത്യത്തിന്റെ വഴിയെ സഞ്ചരിക്കുന്നവർ. എന്നാൽ അവരൊക്കെ കലാപകാരികളും സന്ധിയില്ലാ സമരം ചെയ്യുന്നവരുമാണ്. എന്നാൽ മധുവാകട്ടെ തന്റെ സാഹചര്യങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നു കൊണ്ട് ഒരുപാട് സ്വപ്നങ്ങളോ മോഹങ്ങളോ ഒന്നുമില്ലാതെ സ്വന്തം പണി ചെയ്തു ജീവിക്കുന്നവരുടെ കൂടെയാണ്.
മധു പതിവില്ലാത്ത ഗൗരവത്തിലായിരുന്നു ഇന്നു വിളിച്ചത്. ഷാജേട്ടാ എനിക്ക് നിങ്ങളോട് എല്ലാക്കാലത്തും പൂർണ്ണ യോജിപ്പുള്ള ആളാണ് എന്നറിയാമല്ലോ, പക്ഷെ മാദ്ധ്യ പ്രവർത്തകർ മുഴുവൻ മോശക്കാരാണ് എന്ന സന്ദേശം പരത്തുന്ന തരത്തിലുള്ള ഇടപെടൽ ഇപ്പോൾ ചെയ്യുന്നതിലുള്ള വിഷമം പറയാൻ കൂടിയാണ് ഞാൻ വിളിച്ചത് എന്ന് പറഞ്ഞായിരുന്നു തുടക്കം. കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർ വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് എന്നെപ്പോലെയൊരാൾ ഇങ്ങനെ ഒര നിലപാട് എടുക്കുന്നതിലെ വിഷമം ആണ് മധു പ്രധാനമായും സംസാരിച്ചത്.
പ്രസ്സ് ക്ലബിലെ ബാർ വിഷയം മുതൽ വൻകിട കമ്പനികൾക്കെതിരെയുള്ള യുദ്ധം വരെ എല്ലാ കാര്യങ്ങളിലും മറുനാടനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം പത്രക്കാർ ഇവിടെ ഉണ്ടായിരുന്നെന്നും അവരൊക്കെ ഇപ്പോൾ വല്ലാതെ നിരാശപ്പെട്ടിരിക്കുന്നു എന്നുമാണ് മധു പറഞ്ഞത്. ഒരിക്കൽ മറുനാടനിൽ ജോലി ചെയ്യണം എന്നഗ്രഹിക്കുന്നവർ പോലും ഉണ്ടത്രേ മുഖ്യധാര മാദ്ധ്യമങ്ങളിൽ ജോലി ചെയ്യുന്നവർക്കിടയിൽ. അവരൊക്കെ പത്ര - അഭിഭാഷക വിഷയത്തിൽ മറുനാടനും ഞാനും എടുത്ത നിലപാടിൽ കടുത്ത നിരാശരാണെന്നും ഒരേ തൊഴിൽ ചെയ്യുന്നവർ നേരിടുന്ന പ്രതിസന്ധിയിൽ ഇങ്ങനെ ഒരു വഞ്ചാന പടില്ലെന്നുമാണ് മധുവിന്റെ നിലപാട്.
ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നിന്നു ഞങ്ങളുടെ സംഭാഷണം. മധു പറഞ്ഞ ചില കാര്യങ്ങൾ ഞാൻ ശരിവയ്ക്കുകയാണ്. കേരളത്തിലെ മാദ്ധ്യമ പ്രവർത്തകരിൽ 95 ശതമാനം പേരും സത്യസന്ധരും നീതിമാന്മാരും സമൂഹത്തിൽ വലിയ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. എന്നാൽ ചെറിയൊരു ന്യൂപക്ഷം വരുന്ന കച്ചവടക്കാരും അഹങ്കാരികളുമായ മാദ്ധ്യമ പ്രവർത്തകർ ഈ സമൂഹത്തിന് മുഴുവൻ അവമതി ഉണ്ടാക്കുകയാണ്.
വാസ്തവത്തിൽ 80 ശതമാനം വരുന്ന മാദ്ധ്യമ പ്രവർത്തകർ നിശബ്ദരായി അവരുടെ ജോലി ചെയ്തു ജീവിക്കുന്നവരാണ്. അവരാണ് പത്രങ്ങളുടെയും ചാനലുകളുടെയും ഡെസ്ക്കിൽ ജോലി ചെയ്യുന്നവർ. കോളം എഴുതുന്നവരും റിപ്പോർട്ടർമാരും മാത്രമാണ് മാദ്ധ്യമ പ്രവർത്തകർ എന്ന നിലയിൽ അറിയപ്പെടുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും സ്വന്തം പേര് അച്ചടിച്ചു വന്നിട്ടില്ലാത്തവർ പോലും മാദ്ധ്യമ പ്രവർത്തകർക്കിടയിലുണ്ട്. അത്ര നിശബ്ദമായി ജീവിക്കുന്നവർ പോലും ഈ ബ്രാക്കറ്റിൽ പെട്ട് ഞെരിപിളി കൊള്ളേണ്ട സാഹചര്യം ഉണ്ടാവുന്നത് ശരിയല്ല എന്നു തന്നെയാണ് എന്റെയും അഭിപ്രായം.
എന്തിനേറെ പറയുന്നു ആദ്യമായും അവസാനമായും ഞാനും ഒരു മാദ്ധ്യമ പ്രവർത്തകൻ ആണ്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഒരോ കല്ലേറും എനിക്ക് നേരെയുള്ള കല്ലേറ് കൂടിയാണ്. എന്നിട്ടും എന്തു കൊണ്ടാണ് ഞാൻ ഈ കല്ലേററിന് കൂട്ടു നിൽക്കുന്നത് എന്നു വിശദീകരിക്കേണ്ടത് എന്റെ കൂടി കാര്യമാണ്. ഒന്നാമത് ഞാനോ മറുനാടനോ മാദ്ധ്യമ പ്രവർത്തകർക്ക് എതിരല്ല എന്ന് പറയട്ടെ. മറുനാടനിൽ ജോലി ചെയ്യുന്ന എല്ലാവരും തന്നെ ഏതെങ്കിലും പത്ര സ്ഥാപനങ്ങളിൽ മുൻപ് ജോലി എടുത്തിട്ടുള്ളവരാണ്. ഇവരിൽ പലർക്കും ഇപ്പോൾ പ്രസ്സ് ക്ലബുകളിൽ അംഗത്വവും ഉണ്ട്, ഇവരുടെ ജീവിത പങ്കാളികളിൽ മിക്കവരും ഏതെങ്കിലും പത്രസ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ശത്രുത എന്ന വാക്കു അപ്രസ്കതമാണ്.
ഞാൻ എതിർക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളെയാണ്. ഇഷ്ടമില്ലാത്ത വാർത്തകൾ മറച്ച് വയ്ക്കുന്നതും ഇഷ്ടമില്ലാത്തവരെക്കുറിച്ച് നുണകൾ എഴുതുന്നതുമാണ് ഈ രണ്ട് കാര്യങ്ങൾ. മാദ്ധ്യമ അഭിഭാഷക യുദ്ധത്തിൽ മാദ്ധ്യമ പ്രവർത്തകരെ ഞാൻ എതിർത്തത് തങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ മാത്രം എഴുതുകയും സംപ്രേഷണം ചെയ്യുകയും അഭിഭാഷകരുടെ ഭാഗങ്ങൾ വിസ്മരിക്കുകയും ചെയ്തു എന്നിടത്താണ്. ഒരു വാർത്തയും മറച്ച് വയ്ക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാൻ. അത് എനിക്ക് എതിരാണെങ്കിൽ കൂടി. അഭിഭാഷക വിഷയത്തിൽ മാദ്ധ്യമങ്ങൾ എടുക്കുന്ന സമീപനത്തിൽ ഈ ധർമ്മം മറന്നു പോകുന്നു.
കൊച്ചിയിൽ അഭിഭാഷകരെ പൊലീസ് തല്ലിച്ചതച്ചത് വാർത്ത ആക്കാതിരുന്നതും കോഴിക്കോട് വിമോദ് എന്ന പൊലീസുകാരനെ ക്രിമിനലാക്കിയും മാത്രം മതി ഉദാഹരണത്തിന്. മാഞ്ഞൂരാൻ വിഷയത്തിലെ മാദ്ധ്യമങ്ങളുടെ നിലപാടിനോട് ഒരു വിയോജിപ്പുമുള്ളയാളല്ല ഞാൻ, നിലവിലുള്ള സാഹചര്യത്തിൽ മാഞ്ഞൂരാൻ വിഷയം അങ്ങനെയെ റിപ്പോർട്ട് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. എല്ലാ വിഷയങ്ങളും ഇങ്ങനെ തന്നെയാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തുടർന്ന് അഭിഭാഷകരെ മോശക്കാരാക്കുന്ന തരത്തിൽ ബോധപൂർവ്വം വാർത്തകൾ സൃഷ്ടിച്ചതിനെയാണ് ഞാൻ എതിർത്തത്.
മുൻപ് പല തവണ ഞാൻ ചൂണ്ടിക്കാട്ടിയത് പോലെ ഒരു എഫ്ഐആറിന്റെയോ പരാതിയുടെയോ അടിസ്ഥാനത്തിൽ ആരേക്കുറിച്ചും എന്തും എഴുതാം എന്ന മാദ്ധ്യ സ്വാതന്ത്ര്യം മാദ്ധ്യമങ്ങൾക്കെതിരായ കാരണമാകുന്നു. ഒരു പക്ഷെ ചാനലുകളിലെ അന്തി ചർച്ചകൾ മാത്രം മതിയാവും മാദ്ധ്യമങ്ങളെ വെറുപ്പിക്കാൻ ജനങ്ങൾക്ക് പ്രചോദനം ആകാൻ. വേണു ബാലകൃഷ്ണൻ എന്ന ഒറ്റയാൾ ആണ് മാദ്ധ്യമ പ്രവർത്തകർക്ക് കിട്ടുന്ന അപമാനത്തിനും തല്ലിനും പ്രധാന കാരണക്കാരൻ എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. എനിക്ക് ആ അഭിപ്രായം ഇല്ലെങ്കിലും ഇത്തരം വിഷയങ്ങളും കാണാതിരുന്നു കൂടാ.
ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകർ ഇഷ്ടമില്ലാത്തവരെ വാർത്ത എഴുതി ഇല്ലാതാക്കും എന്ന് കരുതുന്നതാണ് ഈ ദുരന്തത്തിന്റെ രണ്ടാം ഭാഗം. തരക്കേടില്ലാത്ത ജനസ്വാധീനമുള്ള സ്വന്തം മാദ്ധ്യമം എനിക്കുണ്ടായിട്ടു കൂടി പ്രസ്സ് ക്ലബ് ബാർ വിഷയത്തിലെ വൈരാഗ്യം തീർക്കാൻ എന്റെ ഭാര്യയെ മോശക്കാരിയാക്കി ചിത്രീകരിച്ചവർ സാധാരണക്കാരോട് ചെയ്യുന്നത് എന്താവും എന്ന ചോദ്യം പ്രസക്തമല്ലേ? ഒരു അണുവിട പോലും നീതി രഹിതമായി പ്രവർത്തിക്കാൻ ആഗ്രഹിക്കാത്ത അനാവശ്യമായ പബ്ലിസിറ്റിക്കോ വഴക്കിന് പോകാത്ത അർഹതയുള്ള ആനൂകൂല്യങ്ങൾ പോലും വേണ്ടന്ന് വയ്ക്കുന്ന ഒരു അത്ലറ്റിനെയാണ് അവർ അപമാനിച്ചത്.
ആ ദിവസങ്ങളിൽ ബോബി അനുഭവിച്ച മാനസിക സംഘർഷം നേരിട്ട് കണ്ടു എനിക്ക് എങ്ങനെ ഇവരോട് ക്ഷമിക്കാൻ കഴിയും എന്ന് ഞാൻ മധുവിനോട് ചോദിച്ചു. കാൽ നൂറ്റാണ്ട് അസാധാരണമായ ഡെഡിക്കേഷനോടെ സ്പോട്സ് ചെയ്യുകയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും തിരസ്കരിക്കുയും ചെയ്ത് ബോബി ഉണ്ടാക്കിയ സൽപ്പേര് മുഴുവൻ ഒറ്റയടിക്ക് എന്നോടുള്ള വിദ്വേഷം തീർക്കാനായി അവർ ഉപയോഗിച്ചു. വീടിനു പുറത്തിറങ്ങാൻ പോലും ഭയന്ന് പള്ളിയിൽ പോലും പോവാതെ ബോബി കരഞ്ഞ കണ്ണീരു കണ്ട ഞാൻ മാതൃഭൂമിയുടെ സി ജെ കടയ്ക്കിലിനോടും ഏഷ്യനെറ്റിലെ ലല്ലു ശശിധര പിള്ളയോടും എന്നെങ്കിലും പകരം വീട്ടാൻ കാത്തിരുന്നതിൽ ആർക്കെങ്കിലും എന്നെ കുറ്റം പറയാൻ പറ്റുമോ?
ഒരു കാര്യം കൂടിയുണ്ട് എനിക്കു ചോദിക്കാൻ. പ്രസ് ക്ലബിൽ ബാറുണ്ട് എന്ന യാഥാർത്ഥ്യം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ എന്റെ ഓഫീസ് അടിച്ചു തകർക്കുകയും എന്നെക്കുറിച്ച് നുണ പ്രചരിപ്പിക്കുകയും ചെയ്ത സമയത്തു ഒരു നല്ല വാക്ക് പറയാൻ ആരെങ്കിലും ഉണ്ടായിരുന്നോ? മാദ്ധ്യമ പ്രവർത്തകരുടെ സംഘടന പോവട്ടെ, ഒരു മാദ്ധ്യമ പ്രവർത്തകൻ എന്നെ വിളിച്ച് ഷാജൻ നിങ്ങൾക്കൊപ്പമാണ് ഞാൻ എന്ന് എന്നോടു പറഞ്ഞോ? ഞാൻ ചെയ്ത തെറ്റെന്താണ്, എന്റെ വായനക്കാർ അറിയേണ്ട ഒരു വാർത്ത ധൈര്യപൂർവ്വം പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ എന്റെ ഓഫീസ് തല്ലി തകർത്തവർ എന്തടിസ്ഥാനത്തിലാണ് ഒന്നുമല്ലെങ്കിൽ നമ്മളൊക്കെ പത്രപ്രവർത്തകരല്ലേ എന്നു ചോദിക്കുന്നത്.
എന്റെ ചോദ്യങ്ങൾക്കു മധുവും ഉത്തരം പറഞ്ഞില്ല. വാഗ്വാദത്തിൽ ഉത്തരങ്ങൾ പ്രതീക്ഷിച്ചുകൊണ്ടല്ല ഞാൻ ചോദിക്കുന്നത്. അനർഹമായി ആനൂകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ അത് ഔദാര്യമാണ് എന്നു കരുതി അതിനുള്ള മര്യാദ കാട്ടണം എന്നു മാത്രമെ ഞാൻ പറയുന്നുള്ളു. അല്ലാതെ ഇതു ഞങ്ങളുടെ അർഹതയാണ് എന്ന അഹങ്കാരം ഉപേക്ഷിക്കണം. പത്രക്കാർ പ്രസ് ക്ലബിൽ ഇരുന്നു മദ്യപിക്കുന്നതുകൊണ്ട് എനിക്ക് വ്യക്തിപരമായി വിയോജിപ്പില്ല. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ അത് ഞങ്ങളുടെ അർഹതയാണ് എന്നു വീമ്പുപറുകയും ചോദ്യം ചെയ്യുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും അരുത്.
ശരിയുടെ പക്ഷത്ത് നിന്നേ എനിക്ക് സഞ്ചരിക്കാൻ പറ്റൂ. അതിൽ ഞാൻ ഒരു വിവേചനവും ചെയ്യില്ല. എന്റെ ബിസിനസ്സ് മോഡൽ പോലും അങ്ങനെയാണ്. ഇത്രയേറെ ശത്രുക്കൾ എന്റെ ചുറ്റും കിടുന്നു നൃത്തം ചെയ്തിട്ടും ഞാൻ ഇങ്ങനെയൊക്കെ ജീവിക്കുന്നത് സത്യത്തിലുള്ള എന്റെ ഉറച്ച വിശ്വാസം മൂലമാണ്. ജീവിക്കാനുള്ള സമ്പാദ്യം കഠിന പ്രയ്തനം ചെയ്തു ഉണ്ടാക്കിയ ശേഷമാണ് ഞാൻ ഈ പണിക്ക് ഇറങ്ങിയത്. എന്റെ ലക്ഷ്യം പണസമ്പാദ്യമല്ല, പ്രത്യുത എല്ലാ ജീവനക്കാരും സന്തുഷ്ടരായ എല്ലാ വായനക്കാർക്കും സന്തോഷം തോന്നുന്ന ഒരു ഉട്ടോപ്യൻ മാദ്ധ്യമ സ്ഥാപനം ആണ്. അപ്പോൾ പ്രിയപ്പെട്ട മധു ചിലപ്പോൾ ഇങ്ങനെയൊക്കെ എനിക്ക് പെരുമാറേണ്ടി വരും. അതു മനസ്സിലാക്കി ഇപ്പോഴത്തെ പോലെ ഒരു ചേട്ടനായി തന്നെ നിങ്ങൾ എന്നെ കരുതുമെന്നാണ് എന്റെ വിശ്വാസം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്