രചനാ കൗതുകത്തിൽ ഒതുങ്ങുന്ന വിസ്മയം; നാലു കഥകളിൽ മൂന്നും ബോറടിപ്പിക്കുന്നു; ലാൽ ഉൾപ്പെട്ട കഥ 'ദൃശ്യം'മോഡൽ ത്രില്ലർ; മോഹൻലാൽ മൈനസ് വിസ്മയം വലിയ പൂജ്യം!
എം മാധവദാസ്
നോൺലീനിയർ മൾട്ടിസ്റ്റോറി കഥകളൊക്കെ ന്യൂജൻ പിള്ളേര് തിരിച്ചും മറിച്ചുമിട്ട് അലക്കിയ നാടാണിത്.പക്ഷേ നാല് വ്യത്യസ്തമെന്ന് തോന്നുന്ന കഥകൾ എടുത്ത് അതിനെ കൃത്യമായി സംഗമിപ്പിച്ച 'വിസ്മയം' കണ്ടപ്പോൾ അതിന്റെ രചനാ ടെക്നിക്കിനെ അഭിനന്ദിച്ചുപോയി. നമ്മുടെ മോഹൻലാൽ ഈ കഥകേട്ട് വീണുപോയതിൽ അത്ഭുദമില്ല. ( ഒരു ഈച്ചയുടെ പ്രതികാരത്തിന്റെ കഥ പറഞ്ഞ് നേരത്തെ നമ്മെ തെലുങ്ക് സിനിമാ ഇൻഡസ്ട്രി ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിലെ സംവിധായകരാരോടെങ്കിലും ഇത്തരമൊരു വൺലൈൻ പറഞ്ഞിരുന്നെിൽ ആട്ടിയോടിക്കില്ലായിരുന്നോ)പക്ഷേ കഥയുടെ കൗതുകത്തിൽ തീരുന്നുവെന്നതുതന്നെയാണ് മൂന്നുഭാഷകളിൽ റിലീസായ വിസ്മയത്തിന്റെ പരിമിതിയും.
ദേശീയ പുരസ്ക്കാര ജേതാവ് ചന്ദ്രശേഖർ യേലേട്ടി രചിച്ച് സംവിധാനം ചെയ്ത മനമാന്ത എന്ന തെലുങ്കുചിത്രത്തിന്റെ മലയാളമാണ് 'വിസ്മയം'.അടിസ്ഥാനപരമായി ഒരു ഡബ്ബിങ് ചിത്രത്തിന്റെ എല്ലാ പരിമിതികളും ഇതിനുണ്ട്.( നമ്മുടെ മിമിക്രിക്കാർ പരിഹസിക്കുന്നപോലെ 'മമ്മി റിട്ടേൺസിന്', അമ്മച്ചി തിരുമ്പിവന്താച്ച് എന്ന് തർജ്ജമചെയ്ത് തമിഴ് ചാനലുകളിൽ വരുന്ന ചില ഇംഗ്ളീഷ് ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ പടത്തിന്റെ ഡബ്ളിങ്ങ്. ചില കഥാപാത്രങ്ങൾ 'ശ്വാസകോശം സ്പോഞ്ച്പോലെയാണ്' മോഡലിൽ അച്ചടിഭാഷയിൽ ബാസിട്ടാണ് സംസാരിക്കുന്നത്!)മാത്രമല്ല ചിത്രത്തിന് ആധാരമായ നാലുകഥകളിൽ മൂന്നും ബോറടിയാണ് സമ്മാനിക്കുന്നതെന്ന് പറയാതെ വയ്യ. മോഹൻലാൽ നായകനായി വരുന്ന കഥാഖണ്ഡം മാത്രമാണ് പ്രതീക്ഷകൾക്ക് വക നൽകുന്നത്.മൈനസ് മോഹൻലാൽ ഈ പടം ഒരു ബിഗ് സീറോയാൺസൂപ്പർസ്റ്റാറിന്റെ നിറക്കൂട്ടുകൾ ഒന്നുമില്ലാതെ ഒരു സാധാരണക്കാരനായി ലാൽ ചിത്രത്തിൽ വെട്ടിത്തിളങ്ങുന്നുണ്ട്.സത്യത്തിൽ ഈ ഒറ്റകഥയെടുത്ത് വികസിപ്പിച്ചിരുന്നെങ്കിൽ 'ദൃശ്യം' മോഡൽ ഒന്നാന്തരം ഒരു ത്രില്ലർ എടുക്കാനുള്ള വകുപ്പുകൾ ഉണ്ടായിരുന്നു.
നാലിൽ മൂന്നും ബോറടികൾ
നാലുസാധാരണക്കാരുടെ ജീവിതങ്ങളിലൂടെയാണ് ചിത്രം കടന്നുപോവുന്നത്. ഒരു സൂപ്പർമാർക്കറ്റിലെ അസിസ്റ്റന്റ് മാനേജരാണ് മോഹൻലാലിന്റെ സായിറാം.പ്രാരാബ്ദ്ധക്കാരനായ അയാൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ്.ആ സ്ഥാപനത്തിന്റെ ഏറ്റവും അടിത്തട്ടിൽ പണിയെടുത്താണ് സായിറാം ഉയർന്നുവന്നത്.ഇപ്പോൾ അയാളുടെ സ്ഥാപനത്തിൽ ഒരു ജനറൽ മനേജറുടെ തസ്തിക ഒഴിവ് വന്നിരിക്കയാണ്. എം.ബി.എക്കാരനായ സഹപ്രവർത്തകൻ വിശ്വനാഥനെ തള്ളിമാറ്റി എങ്ങനെയെിലും മാനേജർ പോസ്റ്റിൽ എത്തണമെന്ന് സായി കഠിനമായി ആഗ്രഹിച്ചുപോവുന്നു.അതിനായി അയാൾ എടുക്കുന്ന ഒരു ദുർബുദ്ധി വലിയ കുഴപ്പത്തിലേക്കാണ് കൊണ്ടത്തെിക്കുന്നത്.
ഗൗതമി അവതരിപ്പിക്കുന്ന ഗായത്രി എന്ന വീട്ടമ്മക്കും ശരാശരി സ്വപ്നങ്ങളെയുള്ളൂ.സുഹൃത്തിനൊപ്പം( ഉർവശി)ഡിസ്ക്കൗണ്ടിൽ സാധനങ്ങൾ വാങ്ങാനുള്ള അവരുടെ ശ്രമങ്ങളൊക്കെ ഫലത്തിൽ നഷ്ടത്തിലാണ് കലാശിക്കുന്നത്.പണത്തിന്റെ കുറവ് സൃഷ്ടിക്കുന്ന മുൻവിധിമൂലം ഒരു ജൂവലറിയിൽവച്ച് ചെയ്യാത്ത കുറ്റത്തിന് അവൾ സംശയിക്കപ്പെടുന്നുപോലുമുണ്ട്.ഗായത്രിയുടെ ജീവിതത്തിലേക്ക് വലിയൊരു ഓഫറുമായി അവളുടെ കോളജ് പ്രൊഫസർ( ജോയ്മാത്യു) കടന്നുവരുന്നതോടെ ആ കഥ മാറിമറയുകയാണ്.
അഭിറാം എന്ന മിടുക്കനായ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയെ ചുറ്റിപ്പറ്റിയാണ് മറ്റൊരു കഥ. പഠനത്തിലും പാഠ്യേതര പ്രവർത്തങ്ങളിലും ഒരുപോലെ തിളങ്ങുന്ന ഇയാൾ തെലുങ്ക് സിനിമകളിൽ പതിവായി കാണുന്ന മരിയാദാപുരുഷോത്തമൻ യുവാവാണ്.ഒഴിവു സമയങ്ങൾ മറ്റ് കുട്ടികൾക്ക് ട്യൂഷനിലൂടെ അറിവ് പകർന്നൊക്കെ ചെലവിടുന്ന അഭി ഒരു പ്രേമത്തിൽ പെടുന്നതോടെ കാര്യങ്ങൾ ആകെ മാറുന്നു.
മഹിതയെന്ന സ്കൂൾ വിദ്യാർത്ഥിനി, നല്ല സാമൂഹിക ബോധമുള്ള ദീനാനുകമ്പയുള്ള കുട്ടിയാണ്.തെരുവിൽ ജീവിക്കുന്ന ഒരു കൊച്ചുകുട്ടിയുമായി അവൾ ചങ്ങാത്തത്തിലാവുന്നു. ആ കുട്ടിക്ക് തന്റെ സ്കൂളിൽ പ്രവേശനം വാങ്ങിക്കൊടുക്കുന്നതിലും മഹിത വിജയിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ ആ കുട്ടിയെ കാണാതായ വാർത്ത മഹിതയെ നടുക്കുന്നു.
ഈ നാലുകഥകളും പുരോഗമിക്കുന്ന ആദ്യപകുതി പക്ഷേ പലയിടത്തും അരോചകമായും യുക്തീഹീനവുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.കോളജുകുട്ടികളുടെ കോപ്രായങ്ങളും പ്രണയവുമൊക്കെ അസ്സൽ തെലുങ്ക് മസാല തന്നെ.അമൂൽ ബേബിയേപ്പോലുള്ള നായകൻ, ബാത്ത്ടബ്ബിലെന്നപോലെയുള്ള വസ്ത്രം ധരിച്ചുനടക്കുന്ന നായിക,കൊഞ്ചിക്കുഴയലും അതിന്റെ മോശം ഡബ്ബിംഗും കൂടിയാവുമ്പോൾ ഭേഷായി.ഗായത്രിയും പ്രൊഫസറുമൊത്തുള്ള രംഗങ്ങളും,മഹിതയുടെ സ്കൂൾ സീനുകളുമൊക്കെയാവുമ്പോൾ അരാണ് വലിയ ബോറൻ എന്ന് കണ്ടാത്താനുള്ള മൽസരമാണ് ആദ്യപകുതിയിൽ നടക്കുന്നതെന്ന് പ്രേക്ഷകന് തോന്നിപ്പോവും!
മഹിതയെന്ന സ്കൂൾകുട്ടി രാത്രി ഒറ്റക്ക് പുറത്തിറങ്ങി നടക്കുന്നതും, ചേരിയിലെ ആളുകളെക്കൂട്ടി ആഭ്യന്തരമന്ത്രിയുടെ മകനെകാണാൻ ഡാൻസ് പാർട്ടിയിലേക്ക് പോകുന്നതുമൊക്കെ തലയിൽ ആൾത്താമസമുള്ളവർക്ക് ഉൾക്കൊള്ളാനാവില്ല.അഭിറാം ലാപ്ടോപ്പ് ഉപയോഗിച്ച് മോഷ്ടിച്ച മൊബൈൽ ട്രേസ് ചെയ്യുന്ന രംഗങ്ങളും അതുപോലെ അവിശ്വസനീയമാണ്.
ഒടുവിൽ ഈ നാലുകഥകളുടെ സമ്മേളനത്തിൽ വിസ്മയിപ്പിക്കുന്നുണ്ട് സംവിധായകൻ.പക്ഷേ ചിത്രം പകുതി പിന്നിടുമ്പോഴേക്കും ശ്രദ്ധിച്ചാൽ ചിലർക്കൊക്കെ കഥയെങ്ങോട്ടുപോവുമെന്ന് പിടികിട്ടുകയും ചെയ്യും.
പക്ഷേ സംവിധായകൻ ചന്ദ്രശേഖർ യേലേട്ടി കൈയടിനേടുന്നത് പലപ്പോഴും, തെലുങ്ക് വാണിജ്യസിനിമിൽ അത്ര പതിവല്ലാത്ത സൂക്ഷ്മായ ചില രാഷ്ട്രീയ നിരീക്ഷണങ്ങൾകൊണ്ടാണ്. സ്വഛഭാരത് എന്ന പേരിട്ടിട്ടും ഒന്നുമാവാത്ത നമ്മുടെ പരിസര ശുചീകരണം തൊട്ട് അനാഥരോടും ചേരിവാസികളോടുമുള്ള പൊതുസമൂഹത്തിന്റെ നിലപാടുവരെ ഈ ചിത്രത്തിൽ കടുന്നുവരുന്നുണ്ട്.കുട്ടിയെ കാണാതായതിന്് പരാതി പറയുന്ന ചേരിനിവാസികളായ രക്ഷിതാക്കളോട് പൊലീസ് പറയുന്നത് ആ പുറമ്പോക്കുപോലും ഒഴിഞ്ഞുപോവാനാണ്.സായിറാം ഗാന്ധിജിയെക്കുറിച്ച് പറയുന്ന ഒരു രാഷ്ട്രീയ നിരീക്ഷണവും ശ്രദ്ധേയമാണ്.'ബ്രിട്ടീഷുകാർ കഴുത്തിൽ തോക്ക് ചൂണ്ടിയപ്പോഴും ഗാന്ധിജി സ്വന്തം ആശയത്തിൽനിന്ന് അണുവിട മാറിയില്ല. പക്ഷേ നമ്മഴോ. ഒരു ചെറിയ തലവേദന വന്നാൽപോലും കുറുക്കുവഴികൾ അന്വേഷിക്കുന്നു'.
മികച്ചു നിന്നത് മലയാള താരങ്ങൾ തന്നെ
പ്രിയദർശനനൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ പല ഹിറ്റ് സിനിമകളും ഹിന്ദിയിലേക്കടക്കം എടുക്കുമ്പോൾ അവിടെയൊന്നും അതിനുപറ്റിയ, ഇത്രയും റേഞ്ചുള്ള നടന്മാരെ കിട്ടാറില്ളെന്ന്.വിസ്മയം തെളിയിക്കുന്നതും അതുതന്നെയാണ്.ഒരൊറ്റ അന്യഭാഷാ നടനം നമ്മുടെ താരങ്ങളുടെ നിലവാരത്തിലേക്ക് ഉയരാനായിട്ടില്ല. മോഹൻലാൽ തന്റെ സ്വസിദ്ധമായ നടന മിഴിവ് ഇവിടെയും ആവർത്തിച്ചു.'ദൃശ്യ'മടക്കമുള്ള ഫാമിലി ഡ്രാമകൾ കണ്ട മലയാളികൾക്ക് അത് പുതുമയല്ളെങ്കിലും.പ്രശസ്ത സംവിധായകൻ രാജമൗലിയെപ്പോലുള്ളവർ ഈ ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ മോഹൻലാലിനെ പുകഴ്ത്തിയത് നോക്കുക.
പി.ബാലചന്ദറും ജോയ്മാത്യവും അടങ്ങുന്ന മലയാളി ടീമും പറയിപ്പിച്ചിട്ടില്ല. അതുപോലെ തമിഴ് നടൻ നാസറും.ചിത്രത്തിൽ കുറച്ചേ ഉള്ളുവെങ്കിലും എത്ര രസകരമായാണ് നമ്മുടെ ഉർവശി ആ കഥാപാത്രത്തെ ചെയ്തതെന്ന് നോക്കുക. ഒന്നാംപകുതിയിലെ ബോറടി അൽപ്പമെങ്കിലും കുറയുന്നത് ഉർവശി പ്രത്യക്ഷപ്പെടുന്ന രംഗങ്ങളിലാണ്.സാക്ഷാൽ കമൽഹാസൻ ഒരിക്കൽ ഉർവശിയെക്കുറിച്ച് പറഞ്ഞിരുന്നു.'കൂടെ അഭിനയിക്കുമ്പോൾ എനിക്ക് പേടിയുള്ള ഒരേ ഒരു നടിയാണ് ഉർവശി.കാരണം അവൾ എപ്പോഴാണ് നമ്മെ അഭിനയത്തിൽ പിന്തള്ളുന്നതെന്ന് അറിയില്ല'.ഇത്രയും ടാലന്റുള്ള ഈ നടിയൊക്കെ സിനിമയിൽനിന്ന് മാറിനിൽക്കുന്നതും കഷ്ടമാണ്.എത്രയോകാലമായി ഈ മികച്ച നടിയെ വെള്ളിത്തിരയിൽ കണ്ടിട്ട്.(പാവങ്ങളുടെ ദാമ്പത്യകലഹങ്ങൾ ഉപ്പും മസാലയുമിട്ട് വേവിച്ചെടുക്കുന്ന കൈരളി ടീവിയിലെ ഒരു വൃത്തികെട്ട പ്രോഗ്രാമിന്റെ ആങ്കറായാണ് ഇപ്പോൾ ഈ നടിയെ കാണാറ്!)പക്ഷേ നടി ഗൗതമി ഇവിടെ തീർത്തും നിരാശപ്പെടുത്തി.അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടുമൊക്കെ തന്റെ പ്രതാപകാലത്തിന്റെ നിഴൽ മാത്രമാണ് അവരിപ്പോൾ.നാടകത്തിലെപോലെ ഓവറാണ് ഇതിലെ ഗൗതമിയുടെ വികാരതീവ്ര രംഗങ്ങളൊക്കെ.
നാലുകഥകളിൽ ഒന്നിന്റെ നായകനായ വിശ്വാന്ത് എന്ന തെലുങ്ക് യുവ നടനൊക്കെ വെറിപ്പിച്ച് കൈയിൽ തരുകയാണ്.( ഇതുവച്ചുനോക്കുമ്പോൾ നമ്മുടെ ആസിഫലിപോലും അമിതാബച്ചനാണ്) ഡബ്ബിഗിലെ പ്രശ്നങ്ങളും ഇവിടെ പ്രകടമാണ്.പക്ഷേ മൊത്തം തെലുങ്കുതാരങ്ങളിലും ഓവർആക്ഷൻ പ്രകടമാണ്.നമ്മുടെ ന്യൂജൻ സിനിമകളിലെ അണ്ടർപ്ളേയൊന്നും ഇവിടെ എത്തിയിട്ടില്ളെന്ന് തോനുന്നു . പക്ഷേ ഒരു തെലുങ്ക് ബാലനടിയുടെ പ്രകടനം എടുത്തുപറയുക തന്നെവേണം. മഹിതയെന്ന കുട്ടിയെ അവതരിപ്പിച്ച റെയ്നാ റാവോ ഭാവിയുടെ വാഗ്ദാനം തന്നെയാണ്.ചിത്രത്തിന്റെ ക്യാമറയിലെ മിടുക്ക് സംഗീതത്തിലും പശ്ലാത്തലത്തിലും എത്തിയിട്ടില്ല.
വാൽക്കഷ്ണം: സത്യത്തിൽ ചിലർ പറയുന്നപോലെ മൂന്നു ഭാഷകളിൽ നിർമ്മിച്ചതല്ല ഈ ചിത്രം.തെലുങ്കിൽ തയ്യാറാക്കി ചില സീനുകൾമാത്രംമാറ്റി,മലയാളത്തിലേക്കും തമിഴിലേക്കും മൊഴിമാറ്റിയതാണ്. ഒരു സങ്കര സിനിമയുടെ ചേർച്ചക്കുറവ് പലയിടത്തും പ്രകടവുമാണ്. ചിലയിടത്ത് യുക്തിക്ക് വലിയ പ്രാധാന്യംകൊടുക്കുമ്പോൾ ചിലയിടത്ത് തല പണയംവച്ചിരിക്കയാണ്.ലാലടക്കമുള്ള മലയാളതാരങ്ങൾ നിയന്ത്രിതാഭിനിയത്തിൽ ശ്രദ്ധിക്കുമ്പോൾ, തെലുങ്കുനടന്മാരിൽ പലരും ഓവറാണ്.തെലുങ്ക് പ്രേക്ഷകർക്ക് അൽപ്പം കൂട്ടിയിടണം എന്ന് കരുതി ചില മസാലകളുമുണ്ട്. പക്ഷേ അതും മലയാളവും ചേരുമ്പോൾ ബർണാഡ് ഷാ ഫലിതംപോലെ, കുതിരയും കഴുതയും ഇണചേർന്ന് കോവർ കഴുത ഉണ്ടായെന്ന് പറഞ്ഞപോലെയായി ചില സീനുകൾ.ഇതിലും ഭേദം തെലുങ്ക് സബ്ടൈറ്റിൽ ചെയ്ത് കാണിക്കയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്