മലയാളികളുടെ ജീവൻ രക്ഷിച്ച് രക്തസാക്ഷിയായ ജാസിം ഈസയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി യുവാക്കൾ; പച്ച മലയാളം പറഞ്ഞ് സ്നേഹത്തോടെ സ്വീകരിച്ച് കേരളത്തിന്റെ ആദരവിന് നന്ദി അറിയിച്ച് എമിറേറ്റി കുടുംബം; കണ്ണു നയിക്കുന്ന ഒരു അത്യപൂർവ്വ കൂടിക്കാഴ്ച്ചയുടെ കഥ..
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ദുബായിൽ കത്തിയമർന്ന എമിറേറ്റ്സ് വിമാനത്തിൽ സഞ്ചരിച്ച മലയാളികളുടെ ജീവൻ രക്ഷിക്കുന്നതിനിടെ രക്ഷസാക്ഷിയായ യുഎഇ പൗരന് ജാസിം ഈസ മുഹമ്മദ് ബലൂഷിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളികളായി ഒരു പറ്റം മലയാളി യുവാക്കളും. നൂറോളം വരുന്ന മലയാളികളുടെ ജീവൻ രക്ഷിച്ച ജാസിമിന് ആദരാജ്ഞലി അർപ്പിച്ച് സൈബർ ലോകത്ത് അനുശോചന പ്രവാഹം ഉണ്ടാകുന്നതിനിടെയാണ് ജാസിമിന്റെ വീട്ടിലെത്തി ബന്ധുക്കളെ സാന്ത്വനിപ്പിക്കാൻ മലയാളി യുവാക്കൾ എത്തിയത്.
കേരളത്തിന്റെ പേരിൽ ജാസിമിന് ആദരാഞ്ജലികളും പ്രാർത്ഥനകളും അർപ്പിച്ച മലയാളി യുവാക്കൾക്ക് ഹൃദ്യമായ സ്വീകരണമാണ് ആ എമിറേറ്റി കുടുംബത്തിൽ നിന്നും ലഭിച്ചത്. യാതൊരു വിവേചനവും കൂടാതെ ഹൃദയത്തിന്റെ ഭാഷയിൽ തന്നെ ജാസിമിന്റെ കുടുംബം പെരുമാറി. റാസൽ ഖൈമയിലെ വീട്ടിലെത്തിയാണ് കാസർകോട് പടന്ന സ്വദേശി ഷബീർ അലിയും കൂട്ടുകാരും ജാസിമിന്റെ കുടുംബത്തിന് സാന്ത്വനം അരുളിയത്. ജാസിമിന്റെ രക്തസാക്ഷിത്വത്തിൽ കേരളത്തിനുള്ള ദുഃഖവും യുവാക്കൾ കുടുംബത്തെ അറിയിച്ചു.
അതേസമയം പച്ച മലയാളത്തിൽ തന്നെ സംസാരിച്ച് ജാസിമിന്റെ കുടുംബാംഗങ്ങൾ ഈ യുവാക്കളെ ഞെട്ടിക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും സിനിമാക്കാരെയുമൊക്കെ അറിയുമെന്നാണ് ജാസിമിന്റെ അമ്മാവനായ ഹസ്സൻ ബലൂഷി വ്യക്തമാക്കിയത്. ബലൂഷി കുടുംബത്തിന് മലയാളികളുമായുള്ള ബന്ധവും അദ്ദേഹം പറഞ്ഞു. ഹൃദ്യമായ ഈ കൂടിക്കാഴ്ച്ചയെ കുറിച്ച് ഷബീർ അലി കുറിച്ചത് ഇങ്ങനെയാണ്:
300 ൽപരം ജീവനുകൾ രക്ഷിച്ച് സ്വന്തം ജീവൻ ബലി നൽകിയ ജാസിം എന്ന ഹീറോയുടെ വീട്ടുകാരെ കണ്ട് സ്വാന്തനിപ്പിക്കുക എന്ന ഉദ്ദേശം കൂടി ഇന്നത്തെ റാസൽ ഖൈമ യാത്രയിൽ ഉണ്ടായിരിന്നു. സുഹൃത്തും നാട്ടുകാരനുമായ ബദറിനെയും കൂട്ടി ജാസിം ജീവിച്ച അഖ്രാൻ എന്ന സ്ഥലത്തേക്ക് പോയി. ആദ്യമായിട്ടാണു ഒരു എമറാത്തിയുടെ മരണവീട്ടിൽ പോകുന്നത് അതിന്റെ എല്ലാ വ്യകുലതകളും എന്നിലുണ്ട്. ബദർ മുമ്പും സന്ദർശിച്ചിട്ടുണ്ട് അതാണാകെയുള്ള സമാധാനം.
കൂടുതൽ ആരോടും വഴി ചോദിക്കാതെ തന്നെ താൽകാലികമായി ഉണ്ടാക്കിയ വലിയൊരു ടെന്റിലേക്ക് എത്തി,ജാസിമിന്റെ വീടിന്റെ മുന്നിലായിരുന്നു ആ ടെന്റ്. ഒരു പത്ത് വയസ്സുകാരൻ അറബി പയ്യൻ നമ്മളെ ടെന്റിനകത്തേക്ക് കൂട്ടികൊണ്ട് പോയി.വാർത്തകളിൽ കണ്ട് കൊണ്ടിരിക്കുന്ന ജാസിമിന്റെ ഉപ്പയെ,മൂത്താപ്പയെ,സഹോദരന്മാരെ ആരും എനിക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥ വന്നില്ല. ജാസിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ക്ഷേമം അന്വേഷിച്ച് വരുന്നവരെ സലാം ചൊല്ലി സൽകരിച്ച് ബഹുമാനത്തോടെ ഇരുത്തുന്നു.കൂട്ടത്തിൽ നമ്മളേയും സൽകരിച്ചിരുത്തി.
മലയാളിയാണെന്നും ദുബായിൽ നിന്നുമാണെന്നും പറഞ്ഞപ്പോൾ ഉപ്പയുടെ മുഖം സന്തോഷം കൊണ്ട് വിവർണ്ണമായി. ആരും അറിയാതെ ഇരുന്ന എന്റെ മകനു അങ്ങ് ദൂരെ നിന്ന് പോലും ആൾക്കാർ വന്ന് പ്രാർത്ഥിക്കുന്നു എന്ന് ആ ഉപ്പ പറയാതെ പറയുന്ന ഒരു അനുഭവം. ഇളയ സഹോദരൻ സൽമാൻ എന്നെ വാരിപ്പുണർന്നു. കണ്ണീർ പൊഴിയാൻ പിശുക്ക് കാണിക്കുന്ന എന്റെ കണ്ണുകൾ എന്തോ അറിയാതെ കണ്ണീർ പൊഴിഞ്ഞ് പോയി..
എല്ലാവരോടും സലാം ചൊല്ലി നടന്ന് നീങ്ങുമ്പോൾ കന്തൂറ ധരിച്ച ഒരാൾ മലയാളിയോണൊ? എന്ന് ചോദ്യം.. അതെ എന്ന് ചിരിച്ച് ഉത്തരം പറഞ്ഞു. ഞാൻ ഹസ്സൻ ബലൂഷി ജാസിമിന്റെ അമ്മാവൻ!!! പച്ച മലയാളത്തിൽ അറബിയായ ഹസ്സൻ ബലൂഷി സംസാരിക്കുന്നത് കേട്ട് ഞാൻ തരിച്ചു പോയി. അസർ നിസ്കാരത്തിലേക്ക് പുള്ളി ക്ഷണിച്ചു. നിസ്കാര ശേഷം ഹസ്സൻ ബലൂഷി അടുത്ത് വന്നിരുന്നു. മലയാളം കേട്ട തരിപ്പ് മാറാത്ത ഞാൻ ചോദിച്ചു, മലയാളം എങ്ങനെ പഠിച്ചു? അതൊക്കെ അറിയാം എനിക്ക് ഒരു പാട് മലയാളി സുഹൃത്തുക്കൾ ഉണ്ട്. കേരളത്തിൽ വനിട്ടുണ്ട് എന്നൊക്കെ.
ജാസിമിന്റെ ഉമ്മയുടെ സഹോദരനാണു ഹസ്സൻ ബലൂഷി. ജാസിമിന്റെ മരണത്തിൽ നമ്മൾ ആരും ദുഃഖിതരല്ല, അവൻ രക്തസാക്ഷിയാണു!! രക്തസാക്ഷിയുടെ കുടുംബം ദുഃഖിക്കാൻ പാടില്ല എന്നോക്കെ ഹസ്സൻ പറയുന്നുണ്ടെങ്കിലും സംസാരം ഇടക്ക് മുറിയുന്ന പോലെ എനിക്ക് തോന്നി.അവൻ മറ്റുള്ളവരെ സഹായിക്കാൻ എപ്പോൾ വേണമെങ്കിലും ഇറങ്ങും, ഒന്നിനോടും ഭയമില്ലായിരുന്നു അല്ലാഹു അവനു സ്വർഗ്ഗം നൽകട്ടെ എന്ന് ഹസ്സൻ പിറുപിറുത്തുകൊണ്ടിരുന്നു.
കേരളവുമായി എനിക്കും കുടുംബത്തിനും മുറിച്ച് കളയാൻ പറ്റാത്ത ബന്ധമുണ്ട്. എന്റെ കുടുംബക്കാർ ചേർന്ന് നിലമ്പൂരിൽ എന്റെ ഉപ്പാപ്പയുടെ പേരിൽ ഇബ്രാഹിം അബ്ദുല്ല ഹസ്സൻ എന്ന ഒരു മസ്ജിദ് പണിതിട്ടുണ്ട്. അങ്ങനെ കേരളത്തെ കുറിച്ച് വാചാലനായി ഹസ്സൻ.മോഹൻലാലാണു എനിക്കിഷ്ടപ്പെട്ട നടൻ കുഞ്ഞാലികുട്ടി ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാരൻ. കുഞ്ഞാലികുട്ടിയെ കാണാൻ നാട്ടിൽ വന്നിരുന്നു പക്ഷെ പറ്റിയില്ല. എല്ലാം നല്ല മലയാളത്തിൽ ഹസ്സൻ പറഞ്ഞു.
മരണവീട്ടിലേക്ക് ജാസിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അതിഥികളെ സ്വീകരിക്കാൻ വേണ്ട പാനീയങ്ങളും ഈത്തപ്പഴവും കൊണ്ട് കൊടുക്കുന്ന തിരക്കിലാണു. ദുഃഖ വാർത്തയറിഞ്ഞ് ആൾക്കാർ വന്ന് കൊണ്ടിരിക്കുന്നു. ഓരോരുത്തരേയും പരമ്പരാഗത ശൈലിയിൽ കൈ കൊടുത്തും മുത്തിയും ജാസിമിന്റെ ബന്ധുക്കൾ സ്വീകരിക്കുന്നു. മൂകത തളം കെട്ടിയ ടെന്റിൽ കുറച്ച് സമയം കൂടിയിരുന്നു. ഹസ്സൻ ബലൂഷി ഇങ്ങോട്ട് വന്ന് ഫോട്ടോ എടുക്കാൻ പറഞ്ഞു. നിങ്ങൾ ഈ വരുന്നതും നമ്മളോട് സംസാരിക്കുന്നതും വല്ലാത്ത ഒരു അനുഭൂതിയാണു തരുന്നത് അത് പറഞ്ഞറിയിക്കാൻ പറ്റില്ല എന്ന് ഹസൻ ബലൂഷി പറഞ്ഞു.
ജാസിമിന്റെ മൂത്താപ്പയുടെ മകൻ 20 വയസ്സ് തോന്നിക്കുന്ന ആദം അവസാനം വാട്സപ്പ് ഡിപിയായി ജാസിം വച്ചിരുന്ന ഫോട്ടോ കാണിച്ചു, ഒരു ജേഷ്ടനെ അല്ലെങ്കിൽ അവരുടെയൊക്കെ ലീഡറെ നഷ്ടപ്പെട്ട വേദന അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം... പോകാൻ നേരം ഒന്ന് കൂടി ഉപ്പയേയും സഹോദരന്മാരേയും കണ്ട് കൈ കൊടുത്ത് നടക്കാൻ പോകുമ്പോൾ ഒന്ന് കൂടി എന്നെ കെട്ടിപിടിച്ച് സൽമാൻ ബലൂഷി എന്ന ജാസിമിന്റെ കൊച്ചനുജൻ വല്ലാതെ കരയിപ്പിച്ചു...
Stories you may Like
- ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു കത്തിനശിച്ചു
- രണ്ടപകടങ്ങളിലായി മൂന്നുപേർക്ക് പരിക്കേറ്റു
- മലപ്പുറത്തെ കക്കാട്ടെ വ്യാപാര സ്ഥാപനങ്ങളുള്ള ഇരുനിലകെട്ടിടത്തിൽ വൻ അഗ്നിബാധ
- ബെംഗളൂരു വീരഭദ്രനഗറിലെ ബസ് ഡിപ്പോയിൽ തീപ്പിടിത്തം; 18 ബസ്സുകൾ കത്തിയമർന്നു
- വ്യോമസേന വിമാനം പരിശീലനത്തിനിടെ തകർന്നു; ട്രെയിനിയും പൈലറ്റും മരിച്ചു
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍